എന്റെ മൂട്ടിലെ പാർട്ടി തഴമ്പ് അന്വേഷിക്കുന്ന സൈബർ പോരാളികളോട് പറയട്ടെ; പെട്ടെന്നൊരു സുപ്രഭാതത്തിൽ ഹരിത വന്നപ്പോൾ മുളച്ചുവന്ന ഒരു മുസ്ലിം ലീഗുകാരിയല്ല ഞാൻ; പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എന്നെ പുറംതള്ളാൻ വെമ്പൽകൊള്ളുന്ന സൈബർ ആങ്ങളമാരോടാണ്; എന്റെ രക്തത്തിലെ ലീഗിനെ നിങ്ങൾ എത്ര ഡയാലിസിസ് ചെയ്താലും മാഞ്ഞുപോവില്ല; പാണക്കാട് തങ്ങൾ കുടുംബത്തെ വിമർശിച്ച എംഎസ്എഫ് ഹരിത മുൻ സംസ്ഥാന നേതാവ് ഹഫ്സമോൾ പറയുന്നത് താൻ പാർട്ടി വിടില്ലെന്ന് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: 'മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സ്ഥാനമുള്ളു. പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുത്ത് തന്നിഷ്ടം നടപ്പിലാക്കുന്നു' എന്ന വിമർശനം ഉന്നയിച്ച എംഎസ്എഫ് ഹരിത മുൻ സംസ്ഥാന നേതാവ് ഹഫ്സമോൾക്കെതിരെ ഇന്നലെ മുതൽ സൈബർ ആക്രമണം നേരിടുകയാണ്. ഹഫ്സമോളുടെ വിമർശനം പാണക്കാട് തങ്ങൾ കുടുംബത്തിന് എതിരെ നീങ്ങുന്നു എന്ന വികരം ഉണ്ടായതോടെയാണ് ഈ വിദ്യാർത്ഥി നേതാവ് സൈബർ ആക്രമണത്തിന് ഇരയായത്.
ഇതിനിടെ ഹഫ്സമോളെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തി. മാത്രമല്ല, മുസ്ലിംലീഗിൽ തുടരാൻ താൽപ്പര്യമില്ലെങ്കിൽ മറുകണ്ടം ചാടിക്കോളൂ എന്ന വിമർശനങ്ങളും പിന്നാലെ എത്തി. ഇതോടെ താൻ പാർട്ടി വിടില്ലെന്ന് വ്യക്തമായി ഫഹ്സമോൾ ഫേസ്ക്കിൽ പോസ്റ്റിട്ടും. എന്റെ മൂട്ടിലെ പാർട്ടി തഴമ്പ് അന്വേഷിക്കുന്ന സൈബർ പോരാളികളോട് പറയട്ടെ, പെട്ടെന്നൊരു സുപ്രഭാതത്തിൽ ഹരിത വന്നപ്പോൾ മുളച്ചുവന്ന ഒരു മുസ്ലിം ലീഗുകാരിയല്ലെന്ന് അവർ വ്യക്തമാക്കി. ഹരിത എന്ന ആശയം വരുന്നതിനു മുൻപേ ഹരിത പതാക നെഞ്ചോട് ചേർത്ത് വെച്ചതാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
എന്റെ രക്തത്തിൽ അലിഞ്ഞ മുസ്ലിം ലീഗ് ഞാൻ പഠിച്ചും വായിച്ചും അനുഭവിച്ചും അറിഞ്ഞ ലീഗാണ്. പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എന്നെ പുറംതള്ളാൻ വെമ്പൽകൊള്ളുന്ന സൈബർ ആങ്ങളമാരോടാണ് ; എന്റെ രക്തത്തിലെ ലീഗിനെ നിങ്ങൾ എത്ര ഡയാലിസിസ് ചെയ്താലും മാഞ്ഞുപോവില്ല.-ഹഫ്സമോൾ വ്യക്തമാക്കി. ഇന്നലെ മുതൽ ലീഗിന്റെ ഉത്തരം താങ്ങികൾ താനാണെന്ന് വിചാരിക്കുന്ന ചില സൈബർ ലീഗുകാർ ഇജങ മെമ്പർഷിപ്പ് എടുത്ത് എന്റെ പിന്നാലെ ഓടുകയാണ്. പാർട്ടിക്കകത്തെ കൊള്ളരുതായ്മയ്ക്കെതിരെ ശബ്ദിച്ചതിനു എന്നെ മറുപാർട്ടിയിലേക്ക് നാട് കടത്താൻ നിങ്ങൾ എന്താ ഡൽഹൗസി പ്രഭുവാണോ? എന്നും അവർ ചോദിക്കുന്നു.
ഹഫ്സമോളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇന്നലെ മുതൽ ലീഗിന്റെ ഉത്തരം താങ്ങികൾ താനാണെന്ന് വിചാരിക്കുന്ന ചില സൈബർ ലീഗുകാർ CPM മെമ്പർഷിപ്പ് എടുത്ത് എന്റെ പിന്നാലെ ഓടുകയാണ്. പാർട്ടിക്കകത്തെ കൊള്ളരുതായ്മയ്ക്കെതിരെ ശബ്ദിച്ചതിനു എന്നെ മറുപാർട്ടിയിലേക്ക് നാട് കടത്താൻ നിങ്ങൾ എന്താ ഡൽഹൗസി പ്രഭുവാണോ?.
എന്റെ മൂട്ടിലെ പാർട്ടി തഴമ്പ് അന്വേഷിക്കുന്ന സൈബർ പോരാളികളോട് പറയട്ടെ, പെട്ടെന്നൊരു സുപ്രഭാതത്തിൽ ഹരിത വന്നപ്പോൾ മുളച്ചുവന്ന ഒരു മുസ്ലിം ലീഗുകാരിയല്ല ഞാൻ. ഹരിത എന്ന ആശയം വരുന്നതിനു മുൻപേ ഹരിത പതാക നെഞ്ചോട് ചേർത്ത് വെച്ചതാണ്. ഒൻപതാം ക്ലാസ്സ് മുതൽ msf പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുകയും പ്ലസ് വണിന് താമരശ്ശേരി കൊരങ്ങാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുമ്പോൾ പഞ്ചായത്ത് msf ഭാരവാഹിയായിരുന്ന സുഹൃത്ത് അബ്റാറിനോട് മെമ്പർഷിപ്പ് ചോദിച്ചു വാങ്ങുകയും അതെ വർഷം sfi യ്ക്കെതിരെ പത്രത്തിൽ എഴുതിയതിനു സഖാക്കളുടെ ഭീഷണിക്കും പാത്രമായിട്ടുണ്ട്. Sfi യുടെ സമരം സ്കൂളിൽ നടക്കുമ്പോൾ അവർ കയ്യേറ്റം ചെയ്യുമെന്ന് ഭയന്ന് അദ്ധ്യാപകർ സ്റ്റാഫ് റൂമിൽ എന്നെ പൂട്ടിയിട്ട ചരിത്രവും ഉണ്ട്. തുടർന്ന് പ്ലസ് ടുവിന് അതേ സ്കൂളിൽ ചെയര്പേഴ്സൺ ആയി അധികാരത്തിലെത്തിയപ്പോൾ അതേ വരെയുള്ള sfi യുടെ മേൽക്കോയ്മയാണ് അവസാനിപ്പിക്കാൻ കഴിഞ്ഞത്.
ഇഷ്ടമുള്ള കോഴ്സ് ദേവഗിരി, പ്രൊവിഡൻസ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നീ കോളേജുകളിൽ കിട്ടിയിട്ടും ഇഷ്ടമുള്ള പാർട്ടിക്ക് സ്വാധീനമുള്ള ഫാറൂഖ് കോളേജ് തെരെഞ്ഞെടുക്കാനാണ് എനിക്ക് തോന്നിയത്. ഫാറൂഖിലെ എന്റെ ചരിത്രം ഇവിടെ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ കാലഘട്ടത്തിൽ അവിടെ പഠിച്ചിറങ്ങിയ ആരോട് ചോദിച്ചാലും അവർ പറഞ്ഞുതരും. ആ കാലഘട്ടത്തിലാണ് ഹരിത രൂപീകരിക്കുന്നത്. ഹരിത ഫാറൂഖ് കോളേജ് യൂണിറ്റ് പ്രെസിഡന്റാറ്റിയിട്ടാണ് ഹരിതയിലെ തുടക്കം. തുടർന്ന് കോഴിക്കോട് ജില്ലാ പ്രെസിഡന്റ് ആയി.
ഫറൂഖ് കോളേജ് വിദ്യാർത്ഥി യൂണിയനിൽ msf പാനലിൽ ആദ്യമായി ഒരു വനിത ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നത് 2014 ലാണ്. അവിടെ ആ വർഷം ചരിത്രം തിരുത്തി ജനറൽ സെക്രട്ടറിയാവാനും സാധിച്ചു. പിന്നീട് ഫാറൂഖ് കോളേജിൽ ഒരു വനിത യൂണിയൻ ചെയര്പേഴ്സൺ ആയി, യൂണിറ്റ് msf പ്രെസിഡന്റ് ആയി. ചരിത്രം തിരുത്താൻ നാന്ദി കുറിച്ചവളെന്ന നിലയിൽ ഇന്നും അഭിമാനിക്കുന്നു. പിന്നീട് വന്ന സംസ്ഥാന കൗൺസിലിൽ ഹരിത സംസ്ഥാന വൈസ് പ്രസിഡന്റുമായി.
ചരിത്രം ഇങ്ങനെ ഇതാ ഇവിടെ എത്തി നിൽക്കുകയാണ്. ഇതിനിടയിലെ കയ്പേറിയ അനുഭവങ്ങളൊന്നും ഇതുവരെ പങ്കുവെച്ചിട്ടില്ല, ആരോടും. എന്റെ രക്തത്തിൽ അലിഞ്ഞ മുസ്ലിം ലീഗ് ഞാൻ പഠിച്ചും വായിച്ചും അനുഭവിച്ചും അറിഞ്ഞ ലീഗാണ്. പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എന്നെ പുറംതള്ളാൻ വെമ്പൽകൊള്ളുന്ന സൈബർ ആങ്ങളമാരോടാണ് ; എന്റെ രക്തത്തിലെ ലീഗിനെ നിങ്ങൾ എത്ര ഡയാലിസിസ് ചെയ്താലും മാഞ്ഞുപോവില്ല.
-ഹഫ്സമോൾ
എം.എസ്.എഫ് ജില്ലാപ്രസിഡന്റിനെ പുറത്താക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയിൽ പോര് പൊട്ടിപ്പുറപ്പെട്ടത്. സംഘടനാ നേതൃത്വത്തിനെതിരേ സാമൂഹിക മാധ്യമത്തിലൂടെ അതിരൂക്ഷമായ വിമർശനവുമായാണ് ഹഫ്സ മോൾ രംഗത്തുവന്നത്. 'സത്യത്തിൽ നമ്മുടെ പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കിൽ പിരിവെട്ടിയവനെ പോലെ നമ്മൾ നോക്കി നിൽക്കുകയാണെന്ന് അവർ പ്രതികരിച്ചു. സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സംഘടനയിൽ സ്ഥാനമുള്ളൂ എന്നുള്ള മോദി സ്റ്റൈൽ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പെന്നും ഹഫ്സ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.
മലപ്പുറം ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്് റിയാസ് പുൽപ്പറ്റയെ സ്ഥാനത്ത് നിന്ന് നീക്കിയ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടേ നടപടിയിൽ പ്രതിഷേധിച്ചാണ് ഹഫ്സ മോളുടെ പ്രതിഷേധം ഫേസ്ബുക്കിൽ കുറിച്ചത്. എംഎസ്എഫ് സംസ്ഥാന കൗൺസിലിലെ ബഹളത്തിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റയെ സ്ഥാനത്ത് നിന്ന് നീക്കിയതാണ് തുടക്കം. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. തന്നെ പുറത്താക്കിയ നടപടി തന്നെ അറിയിച്ചില്ലെന്നും ഇന്ന് പുറത്തിറങ്ങിയ ചന്ദ്രിക പത്രത്തിലൂടെ മാത്രമാണ് തന്നെ നീക്കിയ വാർത്ത അറിഞ്ഞതെന്നും റിയാസ് പ്രതികരിച്ചു. അതേസമയം ജില്ലാ കമ്മിറ്റിയിലെ പകുതിയോളം ഭാരവാഹികൾ സംസ്ഥാന കമ്മിറ്റിക്ക് രാജി സമർപ്പിച്ചതായി സൂചനയുണ്ട്. പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ തലത്തിലെത്തിയത്.
Stories you may Like
- ഫെയ്സ് ബുക്കിന് ഇരുപതാം ജന്മദിനം
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റ് പ്രതി തന്നെ നീക്കുമ്പോൾ
- കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
- പി.ബാലചന്ദ്രൻ എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസുമായി സിപിഐ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്