ശബരിമല നിലപാടിലെ തിരിച്ചടി ഭയന്ന് കളി മാറ്റാനൊരുങ്ങി പിണറായിയും സിപിഎമ്മും; തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം എത്തുന്നതോടെ സരിതയെ കളത്തിലിറക്കാൻ നീക്കം; ഉന്നതരുമായുള്ള ബന്ധം തെളിയിക്കുന്ന സിഡികൾ ഉൾപ്പെടെ സരിത ക്രൈംബ്രാഞ്ചിന് കൈമാറും; കോൺഗ്രസിന്റെ ഉന്നതരുടെ അറസ്റ്റിലേക്കുവരെ കാര്യങ്ങൾ എത്തും; സോളാർ കേസ് നായികയെ ഉപയോഗിച്ച് യു.ഡി.എഫിനെ തകർക്കാൻ രഹസ്യപദ്ധതി അണിയറയിൽ തയ്യാർ; എല്ലാത്തിനും ചരടുവലിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉത്തരേന്ത്യൻ ഉപദേശി
പി.വിനയചന്ദ്രൻ
തിരുവനന്തപുരം : വിശ്വാസികൾക്കെതിരെ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട് വൻ തിരിച്ചടിയേക്കുമെന്ന ഭയമുണ്ട് സർക്കാരിനും സിപിഎമ്മിനും. കേരളത്തിൽ സീറ്റുകൾ വലിയ തോതിൽ തന്നെ കുറയുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തുമ്പോൾ സോളാർ വിഷയത്തിൽ സരിത എസ് നായരുടെ പീഡന പരാതി സജീവമാക്കാൻ ഒരുങ്ങുകയാണ് പിണറായി സർക്കാരും സിപിഎമ്മും എന്ന സൂചനകളാണ് ലഭിക്കുന്നത്.
മുൻ അഭിപ്രായങ്ങളെല്ലാം വിഴുങ്ങി സ്ത്രീപ്രവേശനം അനിവാര്യമാണെന്ന സത്യവാങ്മൂലമാണ് ബോർഡും സർക്കാരും സുപ്രീംകോടതിയിൽ നൽകിയത്. മാത്രമല്ല, സ്ത്രീപ്രവേശനത്തിനു വേണ്ടി ശക്തിയുക്തം വാദിക്കുകയും ചെയ്തു. കേരളത്തിലെ വിശ്വാസികളെ പിണറായി സർക്കാർ വഞ്ചിച്ചു എന്ന പ്രചാരണവുമായി പരിവാർ സംഘടനകളും കോൺഗ്രസും രംഗത്തെത്തിക്കഴിഞ്ഞു. എതിരഭിപ്രായം എഴുതി നൽകാൻ അഭിഭാഷകർക്ക് സുപ്രീംകോടതി ഒരാഴ്ച സമയം നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ വിധി വരുന്നത് വൈകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. അതിനാൽ വോട്ടർമാരുടെ ശ്രദ്ധ തിരിക്കാൻ പുതിയ ആരോപണങ്ങളുമായി സരിതയെ രംഗത്തിറക്കുന്നതും സരിതയുടെ മൊഴി പ്രകാരം യു.ഡി.എഫ് നേതാക്കളെ കൂട്ടത്തോടെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്യുന്നതുമായ വൻ പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ്. ഉന്നതരുമായുള്ള ബന്ധം തെളിയിക്കുന്ന സി.ഡികളിൽ ചിലത് സരിത ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ കൂട്ട അറസ്റ്റാവും വരുന്നത്.
മുഖ്യമന്ത്രിയുടെ ഉത്തരേന്ത്യക്കാരനായ ഉപദേഷ്ടാവാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. യു.ഡി.എഫ് ക്യാമ്പിന് ഈ പദ്ധതിയുടെ വിവരങ്ങൾ ചോർന്നു കിട്ടിയിട്ടുണ്ട്. സ്ഥാനാർത്ഥിയാകാനും കേരള രാഷ്ട്രീയത്തിൽ മാസ് എൻട്രിക്കുമായി നൂലുകെട്ടിയിറക്കിയ ആന്റണിയുടെ മകനെ വന്നപോലെ തിരിച്ചുവിട്ടതും ആലപ്പുഴയിൽ കെ.സി.വേണുഗോപാലടക്കം ചില പ്രമുഖർ കെപിസിസി പട്ടികയിൽ നിന്നൊഴിവായതും ഈ വിവരത്തെ തുടർന്നാണ്. അഴിമതിയും മാനഭംഗവുംചുമത്തി മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുക്കാൻ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
പിന്നീട് സരിതയുടെ മൊഴിയെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ ഉന്നതർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതുവരെ അനക്കാതെ വച്ചിരുന്ന ഈ കേസ് തിരഞ്ഞെടുപ്പ് ചൂടു പിടിച്ചാലുടൻ പൊടിതട്ടിയെടുക്കും. സരിത നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ഇടയുണ്ട്. സ്ത്രീപ്രവേശനം പോലെ എല്ലാം സർക്കാരിന്റെ സ്പോൺസർഷിപ്പിൽ ആയിരിക്കും എന്നുമാത്രം. പറയാനുള്ള കാര്യങ്ങൾ ഒന്നിച്ചുവെളിപ്പെടുത്തിയാൽ കേരളത്തിന് താങ്ങാനാവില്ലെന്നും ഇതൊന്നും പെട്ടെന്ന് തീർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രണ്ടു വർഷംമുൻപ് സരിത പറഞ്ഞതുപോലെയാണ് ഇപ്പോഴത്തെ സംഭവങ്ങളുടെപോക്ക്.
പക്ഷേ സരിതയെ തുറുപ്പാക്കി ഇറക്കുന്നതിന് സർക്കാരിന് ചില നിയമതടസങ്ങൾ മറികടക്കാനുണ്ട്. ജോസ്.കെ.മാണിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരേ നേരത്തേ സരിത ഉന്നയിച്ച ലൈംഗികആരോപണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയിക്കാനായിരുന്നില്ല. അബ്ദുള്ളക്കുട്ടിക്കെതിരായ ബലാത്സംഗപരാതിയിൽ പീഡനം നടന്ന തീയതിയോ സമയമോ വ്യക്തമാക്കാൻ സരിതയ്ക്ക് കഴിഞ്ഞില്ല. 2012 അവസാനമോ 2013ലെ ആദ്യ മൂന്നുമാസക്കാലത്തോ ആയിരുന്നു പീഡനമെന്നാണ് സരിതയുടെ മൊഴി. ഇത്തരം മൊഴിയുണ്ടായാൽ പുതിയ കേസുകളും നിലനിൽക്കില്ല.
ഡയറിയിൽകുറിച്ചിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറിപ്പിലാണ് സരിത ഉന്നതരുടെ പേരുകൾ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് അവഗണിച്ച ബലാത്സംഗപരാതികളുടെ വിവരങ്ങളടക്കമാണ് മുഖ്യമന്ത്രിക്ക് പരാതിനൽകിയത്. ഡൽഹിയിൽ കേന്ദ്രസെക്രട്ടേറിയറ്റിന്റെ ഭാഗമായ സി.ജി.ഒകോംപ്ലക്സിലെ പാരമ്പര്യേതര ഊൗർജ്ജവകുപ്പിൽവച്ച് കണ്ട തന്നെ ഫ്ളാറ്റിലേക്ക് വിളിച്ച് മാനഭംഗപ്പെടുത്തിയതായാണ് പരാതിയിലുള്ളത്.
വാഗ്ദാനം ചെയ്ത പ്രോജക്ടുകൾക്കായി രാഷ്ട്രീയ നേതാക്കൾ, മുൻ മന്ത്രിമാർ, എംപിമാർ എന്നിവർക്ക് വീണ്ടും വീണ്ടും ശരീരം കൊടുക്കേണ്ടിവന്നു. അറസ്റ്റിലാകുന്നതിന് ഒരുമാസം മുൻപ് പണംതരാമെന്ന് വാഗ്ദാനംചെയ്ത് ചെന്നൈ ട്രൈഡന്റ് ഹോട്ടലിൽ വിളിച്ചുവരുത്തി ശാരീരികമായി ഉപയോഗിച്ചെന്നാണ് കെപിസിസി സെക്രട്ടറി എൻ.സുബ്രഹ്മണ്യന് എതിരായ പരാതി. മുതിർന്ന നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് കൈമാറാൻ തയ്യാറാണെന്ന് സരിത വ്യക്തമാക്കിയിട്ടുണ്ട്.
പീഡിപ്പിച്ചവരുടെ പേരുകൾ സഹിതമാണ് 17പേജുള്ള പരാതി സരിത മുഖ്യമന്ത്രിക്ക് കൈമാറിയത്. ലൈംഗിക പീഡനത്തിനിരയായെന്ന് രണ്ടുവട്ടം പരാതിപ്പെട്ടിട്ടും സോളാർ അന്വേഷണസംഘം അവഗണിച്ചെന്നാണ് പരാതിയിലുള്ളത്. ഈ സഹചര്യത്തിൽ ഇന്‍ സരിതയുടെ മൊഴി കണ്ടില്ലെന്ന് നടിക്കാനാവില്ല.
നിർഭയക്കേസിനുശേഷം 2013ലുണ്ടായ നിയമഭേദഗതി പ്രകാരം സരിതയുടെ മൊഴിയെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർചെയ്തേപറ്റൂ. 1997ൽ വിശാഖകേസിൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസായിരുന്ന ജെ.എസ്.വർമ്മ അദ്ധ്യക്ഷനായ മൂന്നംഗബഞ്ചാണ് സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശക്തമായ നിയമനിർമ്മാണം നടത്താൻ നിർദ്ദേശിച്ചത്. നിർഭയസംഭവത്തിനുശേഷം 2013 ഏപ്രിൽ രണ്ടിനാണ് ക്രിമിനൽ നിയമഭേദഗതി നിലവിൽവന്നത്.
സ്ത്രീകൾക്ക് നേരെയുള്ള പുരുഷന്റെ നോട്ടം, വാക്ക്, ചേഷ്ട എന്നിവയെല്ലാം ലൈംഗികകുറ്റത്തിന്റെ പരിധിയിലാക്കി ശിക്ഷാർഹമാക്കി. നാൽപ്പതോളം ലൈംഗിക ചേഷ്ടകൾ ബലാത്സംഗത്തിന്റെ പരിധിയിലാക്കി. ആനുകൂല്യം നൽകാമെന്ന് വാഗ്ദാനംചെയ്തടക്കം 14 ഉന്നത അധികാര സ്ഥാനങ്ങളിലുള്ളവർ നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗമാക്കി. ഇരയുടെ മൊഴി സാഹചര്യ തെളിവുകളുടെ പിൻബലത്തോടെ, പ്രധാനതെളിവായി അംഗീകരിക്കപ്പെട്ടതോടെ വൈദ്യപരിശോധനാ റിപ്പോർട്ട് ബലാത്സംഗകേസുകളിൽ അനിവാര്യമല്ലാതായി മാറി. കുറ്റം തെളിയിക്കാനുള്ള ബാദ്ധ്യത വാദിക്കല്ല. ലൈംഗികാരോപണങ്ങളിൽ പ്രതിയാക്കപ്പെടുന്നവർ സ്വന്തംനിലയിൽ താൻ കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ട സ്ഥിതിയായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍