അയാൾ ഒരു രാക്ഷസനാണ്; അയാൾ ബകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്; എല്ലാ ദിവസവും പിടിച്ചുവെക്കാൻ അയാൾക്ക് എന്തെങ്കിലും വേണം; എന്തിനാ ഇങ്ങനെയൊരു മനുഷ്യൻ; ചീഫ് എഞ്ചിനീയർ കൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കുന്നത് എക്സിക്യൂട്ടീവ് എഞ്ചിനീയറും; ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ? കിഫ്ബിയിലെ സുധാകരന്റെ പരിഹാസങ്ങൾ ചെന്നു കൊള്ളുന്നത് മന്ത്രി തോമസ് ഐസക്കിന്; അരൂരിലെ തോൽവി ആലപ്പുഴയിലെ സിപിഎമ്മിലെ ഭിന്നത അതി ശക്തമാക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കിഫ്ബിക്കെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രംഗത്ത വരുമ്പോൾ ചർച്ചയാകുന്നത് ആലപ്പുഴയിലെ സിപിഎം വിഭാഗിയത. ധനമന്ത്രി തോമസ് ഐസക്കിനെതിരെയുള്ള വിർശനമാണ് സുധാകരന്റേതെന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് കിഫ്ബി. ഇതിനെതിരെയാണ് മന്ത്രിയുടെ വിമർശനം. ഭക്ഷണം വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെയാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥരെന്ന് ജി സുധാകരൻ തുറന്നടിക്കുമ്പോൾ കൊള്ളുന്നത് ഐസക്കിന് തന്നെയാണ്. കിട്ടുന്ന അവസരത്തിൽ എല്ലാം ഐസക്കിന്റെ വകുപ്പിനെ കടന്നാക്രമിക്കുന്നത് സുധാകരന്റെ രീതിയാണ്. ഇതാണ് ഇവിടേയും പ്രതിഫലിക്കുന്നത്.
അരൂരിൽ സിപിഎമ്മിന്റെ തോൽവി ഏറെ ചർച്ചയായിരുന്നു. ഇതിന് കാരണം സുധാകരന്റെ പൂതന പ്രയോഗമാണെന്ന് ഐസക് വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സുധാകരന് ഭൂരിപക്ഷമുള്ള ആലപ്പുഴ സിപിഎം ജില്ലാ കമ്മറ്റിയും ന്യായീകരണങ്ങളുമായി എത്തി. ചില നേതാക്കളുടെ സ്ഥാനാർത്ഥി മോഹമാണ് എല്ലാത്തിനും കാരണമെന്നായിരുന്നു വിമർശനം. ഇതിന് പുതിയ തലം നൽകിയാണ് ഇപ്പോൾ ഐസക്കിനെതിരെ സുധാകരൻ കിഫ്ബിയിൽ ഒളിയെമ്പെയ്യുന്നത്. കിഫ്ബി പരായജമാണമെന്ന് പറഞ്ഞു വയ്ക്കുകയാണ് അദ്ദേഹം. പൊതു മരാമത്ത് വകുപ്പ് ചെയ്യേണ്ട കാര്യങ്ങൾക്ക് ഇങ്ങനൊരു സംവിധാനത്തിന്റെ ആവശ്യമുണ്ടോ എന്നതാണ് ഉയർത്തുന്ന ചോദ്യം.
വലിയ റോഡുകൾ നിർമ്മിക്കുന്ന കിഫ്ബി അതിന്റെ നടത്തിപ്പും ഏറ്റെടുക്കണമെന്നാണ് മന്ത്രി ജി സുധാകരന്റെ നിലപാട്. തകർന്ന റോഡുകളുടെ പഴി മുഴുവൻ പൊതുമരാമത്ത് വകുപ്പിനെന്ന് മന്ത്രി നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ പാത വികസനത്തിൽ കേരളത്തോട് കേന്ദ്രം അവഗണന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ റോഡ് നിർമ്മാണം നവംബർ പത്തിന് മുമ്പ് തീർക്കേണ്ടതായിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് പണി വൈകാൻ കാരണമെന്നും ചീഫ് എഞ്ചിനീയറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാവുന്ന പ്രവർത്തികൾ മാത്രം ഏറ്റെടുത്താൽ മതിയെന്നും മറ്റ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കുന്നത് വിമർശനങ്ങൾക്കും പേരുദോഷത്തിനും ഇട വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പമാണ് കിഫ്ബിയ്ക്കെതിരേയും രൂക്ഷ വിമർശനം ഉയർത്തുന്നത്.
പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർമാർ എന്ത് റിപ്പാർട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥർ അത് വെട്ടും. അയാൾ രാക്ഷസനാണെന്നും ബകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണെന്നും അദ്ദേഹം വിമർശിച്ചു. കിഫ്ബിയിലെ കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് എഞ്ചിനീയർമാർക്കില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്തുകൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്നിക്കൽ എക്സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥൻ അത് വെട്ടും. അയാൾ ഒരു രാക്ഷസനാണ്. അയാൾ ബകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാൻ അയാൾക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യൻ അവിടെയിരിക്കുന്നത്. മന്ത്രി വിമർശിച്ചു. ചീഫ് എഞ്ചിനീയർ കൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കുന്നത് എക്സിക്യൂട്ടീവ് എഞ്ചിനീയറായ സി.ടി.ഇ.ആണ്. ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. അവിടെ സി.ടി.ഇ. ആയി ഒരു ചീഫ് എഞ്ചിനീയറെ നിയമിക്കാൻ തയ്യാറാകണമെന്നും സുധാകരൻ പറയുന്നു. അതായത് മന്ത്രി തോമസ് ഐസക്കിന്റെ തീരുമാനങ്ങളാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞു വയ്ക്കുകയാണ് സുധാകരൻ.
കഴിയാത്ത പണി ഏറ്റെടുക്കുന്നതിലൂടെ തീർക്കാൻ കഴിയാതെ പേരുദോഷവും പരാതിയും കേൾക്കേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകൾ എഴുതിയാൽ മാത്രം അത്തരം വകുപ്പുകൾ ഏറ്റെടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു. ഇതും കിഫ്ബിയ്ക്കെതിരായ വിമർശനമാണ്. പൊതുമരാമത്ത് വകുപ്പിനെ വെട്ടി പദ്ധതികൾ ഏറ്റെടുക്കുന്നതിലെ എതിർപ്പാണ് പറഞ്ഞു വയ്ക്കുന്നത്. നേരത്തെ കുട്ടനാട്ടിലെ പുനരധിവാസ പ്രവർത്തനത്തിൽ പരസ്പരം പഴിചാരി ആലപ്പുഴ ജില്ലയിലെ സിപിഎം മന്ത്രിമാർ ഏറെ ചർച്ചയായിരുന്നു. പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കാത്ത വിഷയത്തിലാണ് മന്ത്രി ജി സുധാകരനും തോമസ് ഐസക്കും വ്യത്യസ്ഥ നിലപാടുകൾ എടുത്തത്. പ്രളയദുരിതാശ്വാസത്തിന് കൈത്താങ്ങാവാൻ ലോട്ടറിവകുപ്പിന്റെ നവകേരള ലോട്ടറി ടിക്കറ്റിന്റെ പ്രകാശന ചടങ്ങിന്റെ അദ്ധ്യക്ഷനായ മന്ത്രി ജി സുധാകരൻ തോമസ്ഐസക്കിന് വേദിയിലിരുത്തി വിമർശനത്തിന് തുടക്കമിട്ടു. ആലപ്പുഴ സിപിഎമ്മിലെ ഗ്രൂപ്പ് പോരായിരുന്നു ഇതിനെല്ലാം കാരണം. ഇതാണ് ഇപ്പോഴും തുടരുന്നത്. എംഎൽഎ പ്രതിഭാ ഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടങ്ങിയ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല.. ഇതിന് പുതിയ മാനം നൽകുന്നതാണ് സുധാകരന്റെ ഇപ്പോഴത്തെ പ്രസ്താവന.
പഞ്ചായത്ത്, കോർപറേഷൻ റോഡുകളുടെ ശോച്യാവസ്ഥയിൽ ധനവകുപ്പിനെ കുറ്റപ്പെടുത്തുകയാണ് നേരത്തെ പൊതുമരാമത്ത് മന്ത്രി ചെയ്തത്. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വർഷമായി സർക്കാർ ഒരു പൈസപോലും അനുവദിച്ചിട്ടില്ല. ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ലെന്നും ജി.സുധാകരൻ പറഞ്ഞു. കൊച്ചിയിലെ റോഡുകൾ നന്നാക്കാത്ത സർക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം. കുറ്റമെല്ലാം ധനവകുപ്പിനും. പണം ഇല്ലാതെ എങ്ങനെ എല്ലാം ചെയ്യുമെന്ന ചോദ്യമാണ് സുധാകരൻ നേരത്തെ ഉയർത്തിയിരുന്നത്. പി.ഡബ്ലിയുഡി റോഡുകളേക്കാൾ കഷ്ടമാണ് പഞ്ചായത്ത്, കോർപറേഷൻ റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സർക്കാർ ഫണ്ട് നൽകാതെ പഞ്ചായത്തുകൾ എന്ത് ചെയ്യാനാണെന്നും സുധാകരൻ ചോദിക്കുന്നു. അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. അടിയന്തരമായി നന്നാക്കേണ്ട റോഡുകളുടെ പട്ടിക എംഎൽഎമാർ ഒരാഴ്ചക്കുള്ളിൽ നൽകണം. അനുവദിക്കുന്ന പണം ദുർവിനിയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജനപ്രതിനിധികൾക്ക് നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
മന്ത്രി തോമസ് ഐസക്കിനെതിരേ പരോക്ഷ വിമർശനവുമായി വെള്ള കെട്ട് വിഷയത്തിലും മന്ത്രി ജി. സുധാകരൻ രംഗത്ത് എത്തിയിരുന്നു. മടവീഴ്ചയുണ്ടായ കൈനകരി കനകാശ്ശേരി പാടശേഖരത്തിൽ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നേരത്തേ മട കെട്ടിയിരുന്നു. ഇതു പരാമർശിച്ചായിരുന്നു സ്വകാര്യ ചടങ്ങിൽ ജി. സുധാകരന്റെ വിമർശനം. മട കെട്ടാൻ തോട്ടപ്പള്ളിയിൽ നിന്നുള്ള കടൽ മണ്ണാണ് ഉപയോഗിച്ചത്. എന്നാൽ അടുത്തിടെ ഈ ബണ്ട് ഒലിച്ചു പോയി. ''കുട്ടനാട് കൈനകരിയിൽ ബണ്ട് തകർന്നതിൽ ചിലർ സന്തോഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. എനിക്ക് സന്തോഷം ഇല്ല. കടൽ മണ്ണു കൊണ്ട് കുട്ടനാട്ടിൽ ബണ്ട് കെട്ടിയാൽ നിൽക്കുമോ? എല്ലാം ഒലിച്ചു പോയില്ലേ. എത്രപണമാണ് സർക്കാരിന് നഷ്ടപ്പെട്ടത്. കടൽ മണ്ണ് ചെളിയുമായി കലർന്നാൽ കുട്ടനാട്ടിലെ കൃഷി നശിക്കും. പാടശേഖര സമിതിയെ സുഖിപ്പിക്കാൻ വേണ്ടിയാണ് ചെയ്തത്.''- സുധാകരൻ പറഞ്ഞിരുന്നു. 'പാടശേഖരകമ്മിറ്റിക്കാരാണ് ഒന്നാമത്തെ പ്രതികൾ. കൃഷിയിറക്കാതെ പാടശേഖരം വെറുതേയിടുകയാണിവർ. കുട്ടനാട്ടിൽ 62 ശതമാനം സ്ഥലത്തും കൃഷി നടത്തുന്നില്ല. കൃഷിചെയ്യാതിരിക്കുന്ന പാടശേഖരങ്ങളിൽ വെള്ളംനിറഞ്ഞ് ബണ്ടുപൊട്ടിയാലും സർക്കാർ പണംമുടക്കി ബണ്ട് കെട്ടിക്കൊടുക്കയാണിവിടെ' -സുധാകരൻ ഇങ്ങനേയും കളിയാക്കിയിരുന്നു.
മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ പല തവണ സംസ്ഥാന നേതൃത്വം വെട്ടിലായിരുന്നു. 'കയർ കേരള' രാജ്യാന്തരമേളയുടെ പോസ്റ്ററിൽ നിന്ന് മന്ത്രി സുധാകരനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള തർക്കവും ഏറെ ചർച്ചയായിരുന്നു. പൊതുമരാമത്തുവകുപ്പിന്റെ ആലപ്പുഴയിലെ റസ്റ്റ് ഹൗസിൽ മന്ത്രി തോമസ് ഐസക്കിന്റെ സ്ഥിരം മുറി ഒഴിപ്പിച്ചതിന്റെ പ്രതികാരമായാണ് കയർ കേരള നടത്തിപ്പിൽനിന്നു മന്ത്രി ജി.സുധാകരനെ ഒഴിവാക്കിയത്. മുൻ കയർ മന്ത്രിയും ജില്ലയുടെ ചുമതലക്കാരനുമായ തന്നെ ഒഴിവാക്കിയാണു കയർ കേരളയുടെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതെന്നു ജി.സുധാകരൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജില്ലയിലെ ചില സിപിഎം നേതാക്കൾക്കെതിരെയായിരുന്നു ആരോപണം.
സുധാകരന്റെ പരാതിയെത്തുടർന്ന് അദ്ദേഹത്തിന്റെകൂടി ചിത്രം ഉൾപ്പെടുത്തിയ പുതിയ ബോർഡുകൾ കയർ കേരള സംഘാടകസമിതി നഗരത്തിൽ സ്ഥാപിച്ചാണ് പ്രശ്നം ഒരുവിധത്തിൽ പരിഹരിച്ചത്. എന്നാൽ ഈ വിവാദം ഇങ്ങനെ തുടരുന്നത് സിപിഎം നേതൃത്വത്തിന് എന്നും തലവേദനയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്