ആദ്യം എന്റെ പേരിൽ കേസെടുക്കൂ സർ... തോമസ് ഐസക്കിന്റെ ഈ ആവശ്യമെങ്കിലും മുഖ്യമന്ത്രി കേൾക്കുമോ; പാമോലിൻ കേസിൽ പേഴ്സണൽ സ്റ്റാഫിന്റെ കമന്റിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ തോമസ് ഐസക്
തിരുവനന്തപുരം: തോമസ് ഐസക് എം.എൽഎ, ക്ഷുഭിതനാണ്. തന്റെ ലേഖനത്തെ അടിസ്ഥാനാക്കി ആരെങ്കിലും ഫെയ്സ് ബുക്ക് പോസ്റ്റിട്ടാൽ തനിക്കെതിരെ കേസ് എടുക്കണമെന്നാണ് തോമസ് ഐസക്കിന്റെ അഭിപ്രയാം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ വിഷയമെത്തിച്ച് നീതി നേടിയെടുക്കാനാണ് സിപിഐ(എം). കേന്ദ്ര കമ്മറ്റി അംഗമായ തോമസ് ഐസക്കിന്റെ ശ്രമം.
പാമോയിൽ കേസുമായി ബന്ധപ്പെട്ടു മൂന്നു വർഷം മുമ്പു സിപിഐ(എം). മുഖപത്രമായ ദേശാഭിമാനിയിൽ 'ഉമ്മൻ ചാണ്ടിക്ക് ജിജി തോംസന്റെ പ്രത്യുപകാരം' എന്ന തലക്കെട്ടിൽ താനെഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി ഫേസ്ബുക്കിൽ അടുത്തിടെ പോസ്റ്റ് ചെയ്ത കുറിപ്പിന്റെപേരിൽ തന്റെ പി.എ: കെ. ജി. ബിജുവിനെതിരേ പൊലീസ് സൈബർ വിഭാഗം കേസെടുത്തതാണ് ഐസക്കിനെ ചൊടിപ്പിച്ചത്.
ഇക്കാര്യം ആദ്യമെഴുതിയ തനിക്കെതിരെ കേസെടുക്കാതെ, ആ വിവരങ്ങളെ അധികരിച്ചു സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ തന്റെ പി.എയ്ക്കെതിരെ കേസെടുക്കുന്നത് ശരിയാണോ എന്നു ബഹുമാന്യനായ ഉമ്മൻ ചാണ്ടി ചിന്തിക്കണമെന്നും 'ആദ്യം എന്റെ പേരിൽ കേസെടുക്കൂ സർ...'എന്നുമാണ് തോമസ് ഐസക്ക് ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചത്.
കേസ് എടുക്കണമെന്ന ആവശ്യവുമുള്ള തോമസ് ഐസക്കിന്റെ പോസ്റ്റ്
പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടി കളിക്കുന്ന കള്ളക്കളികളെക്കുറിച്ച് 2011 സെപ്റ്റംബർ 30ന്റെ ദേശാഭിമാനിയിൽ 'ഉമ്മൻ ചാണ്ടിക്ക് ജിജി തോംസൺറെ പ്രത്യുപകാരം' എന്ന തലക്കെട്ടിൽ ഞാനൊരു ലേഖനമെഴുതിയിരുന്നു. കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചതിനെത്തുടർന്ന് ഈ ലേഖനത്തെ അടിസ്ഥാനമാക്കി ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിന്റെ പേരിൽ എന്റെ പിഎ കെ. ജി. ബിജുവിനെതിരെ സർക്കാർ സൈബർ കേസെടുത്തിരിക്കുന്നു.
2005ൽ എ കെ ആന്റണിയിൽ നിന്ന് അധികാരം കൈക്കലാക്കിയപ്പോഴാണ് പാമോയിൽ കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി ആദ്യം തീരുമാനിച്ചത്. പക്ഷേ, കേസ് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ, കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലൻസ് കോടതിയെ ഭരണമൊഴിയുന്നതുവരെ ഇക്കാര്യം അറിയിച്ചതേയില്ല. എന്നാൽ, മറ്റൊരു കാര്യം ചെയ്യാൻ ഉമ്മൻ ചാണ്ടി മറന്നില്ല.
പാമോയിൽ കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നതിന്റെപേരിൽ ജിജി തോംസൺ, പി ജെ തോമസ് എന്നീ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര പേഴ്സണേൽ മന്ത്രാലയം കനത്ത പിഴ ചുമത്താൻ തീരുമാനിച്ചു. ഇവരെ പിഴ ശിക്ഷയിൽ നിന്ന് രക്ഷപെടുത്തുന്നതിനാണ് 2005ൽ ഉമ്മൻ ചാണ്ടി കേസ് പിൻവലിക്കൽ നാടകം നടത്തിയത്. കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ച വിവരം ചീഫ് സെക്രട്ടറി ഒട്ടും താമസിക്കാതെ കേന്ദ്ര പേഴ്സണേൽ മന്ത്രാലയത്തെ അറിയിച്ചു. എന്നാൽ ഏതു കോടതിയെയാണോ ഇക്കാര്യം അറിയിക്കേണ്ടത്, അവിടെ അറിയിച്ചതുമില്ല.
കേസ് പിൻവലിക്കുന്ന കാര്യം വിജിലൻസ് കോടതിയെ അറിയിച്ചാൽ അതിന്റെ ഗുണം കരുണാകരനും കിട്ടും. പാമോയിൽ കേസിൽ നിന്ന് രക്ഷപെടാൻ കോടതികളായ കോടതികളത്രയും കെ. കരുണാകരൻ കയറിയിറങ്ങുന്ന കാലത്താണ് നിർണായകമായ ഈ തീരുമാനം ബന്ധപ്പെട്ട കോടതിയെ അറിയിക്കാതെ ഉമ്മൻ ചാണ്ടി ഒളിച്ചു കളിച്ചത്. ഈ വിവരമാണ്, എന്റെ ലേഖനത്തിൽ ഞാൻ ഉന്നയിച്ചത്.
കേന്ദ്ര വിജിലൻസ് കമ്മിഷണർ സ്ഥാനത്തു നിന്ന് പി ജെ തോമസിനെ നീക്കം ചെയ്തുകൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് എച്ച് കപാഡിയ എഴുതിയ വിധിന്യായത്തിലാണ് ഇവർക്കെതിരെയുള്ള ആരംഭിച്ച അച്ചടക്ക നടപടികളുടെ വിശദാംശങ്ങളുള്ളത്.
ഇക്കാര്യം ആദ്യമെഴുതിയ എനിക്കെതിരെ കേസെടുക്കാതെ, ആ വിവരങ്ങളെ അധികരിച്ച് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ എന്റെ പിഎയ്ക്കെതിരെ കേസെടുക്കുന്നത് ശരിയാണോ എന്ന് ബഹുമാന്യനായ ഉമ്മൻ ചാണ്ടി ചിന്തിക്കണം. ആദ്യം എന്റെ
പേരിൽ കേസെടുക്കൂ, സർ...
സൈബർ പൊലീസിന്റെ കേസ് എടുക്കലിന് കാരണമായ ബിജുവിന്റെ പോസ്റ്റ്
പാമോയിൽ കേസ് അട്ടിമറിക്കാൻ ഉമ്മൻ ചാണ്ടി നേരത്തെ കളിച്ച കളികളിൽ കൈയറപ്പു തീർന്ന ഉപജാപകന്റെ കരവിരുതും കൗശലവുമുണ്ടായിരുന്നു. ഇപ്പോൾ ഏതു വിധേനെയും കേസിൽ നിന്നൊഴിവാകാനുള്ള മരണവെപ്രാളമാണ്. കാരണം, ആ കേസ് ഉമ്മൻ ചാണ്ടിയെയും കൊണ്ടേ പോകൂ എന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു..
കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോൾത്തന്നെ കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചതാണ്. പക്ഷേ, അന്നു നടത്തിയത് ഒരു നാടകമായിരുന്നു. ആന്റണിയെ പടിയിറക്കി മുഖ്യമന്ത്രി പദമേറ്റ ശേഷം പാമോയിൽ കേസ് പിൻവലിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം അഭിനയിച്ചിരുന്നു. 2005 ജൂലൈ 19നാണ് കേസ് പിൻവലിക്കാൻ ഉമ്മൻ ചാണ്ടി മന്ത്രിസഭ തീരുമാനിച്ചത്.
യുഡിഎഫ് സർക്കാർ അധികാരമേറ്റാൽ പാമോയിൽ കേസ് പിൻവലിക്കുമെന്ന നിലപാട് ഉമ്മൻ ചാണ്ടിയുടെ നാവിൽ നിന്ന് ആദ്യം വീണത് 2003 ജൂലൈ 2നാണ്. അന്ന് യുഡിഎഫ് കൺവീനറായിരുന്നു അദ്ദേഹം. പാമൊലിൻ കേസിനെതിരെ കരുണാകരൻ കോടതികൾ കയറിയിറങ്ങുമ്പോൾ മൗനംപാലിച്ച ഉമ്മൻ ചാണ്ടി പൊടുന്നനെ എന്തിനായിരുന്നു കേസ് പിൻവലിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്?ജിജി തോംസൺ, പി ജെ തോമസ് എന്നീ ഐഎഎസ് ഉദ്യോഗസ്ഥർ ഈ കേസിൽ യഥാക്രമം അഞ്ചും എട്ടും പ്രതികളാണ്. ഇവർക്ക് കനത്തപിഴ ചുമത്താനുള്ള നടപടികളെടുക്കാൻ കേന്ദ്ര വിജിലൻസ് കമ്മിഷൻ തീരുമാനിച്ചു. ആ വിവരം പേഴ്സണൽ മന്ത്രാലയത്തെ അറിയിച്ചത് 2003 ജൂണിൽ. വിജിലൻസ് കമ്മിഷന്റെ നിർദ്ദേശം നടപ്പാക്കാതിരിക്കാൻ പേഴ്സണൽ മന്ത്രാലയത്തിനു കഴിയില്ല.
പിഴ ശിക്ഷയിൽ നിന്ന് ജിജി തോംസണെ രക്ഷിക്കാൻ അറ്റകൈപ്രയോഗം നടത്തുകയായിരുന്നു, ഉമ്മൻ ചാണ്ടി. കേസ് പിൻവലിക്കാൻ യുഡിഎഫ് സർക്കാർ ഉദ്ദേശിക്കുന്നു എന്ന സന്ദേശം പത്രസമ്മേളനം വഴി അദ്ദേഹം വേണ്ടപ്പെട്ടവർക്കു കൈമാറി. പിഴ ശിക്ഷ ചുമത്താനുള്ള നടപടികൾ കോൾഡ് സ്റ്റോറേജിലായി. പക്ഷേ, കേസ് പിൻവലിക്കാനുള്ള സമ്മർദങ്ങൾക്ക് എ കെ ആന്റണി വഴങ്ങിയില്ല. ആന്റണിയുടെ ഭരണകാലത്ത് കേസ് പിൻവലിക്കപ്പെട്ടതുമില്ല.
ആന്റണിയെ ഇറക്കിവിട്ട് മുഖ്യമന്ത്രിപദം പിടിച്ചെടുത്തതോടെ കാര്യങ്ങൾ എളുപ്പമായി. 2005 ജനുവരി 19നു ചേർന്ന മന്ത്രിസഭ പാമൊലിൻ കേസ് പിൻവലിക്കാൻ തീരുമാനിച്ചു.
പിന്നീടായിരുന്നു, ഉമ്മൻ ചാണ്ടിയുടെ കുതന്ത്രം. കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അക്കാര്യം ആദ്യം അറിയിക്കേണ്ടത് കേസ് പരിഗണിക്കുന്ന കോടതിയെയാണ്. പാമോയിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ. അധികാരമൊഴിയുന്നതു വരെ ആ കോടതിയെ ഇക്കാര്യം ഉമ്മൻ ചാണ്ടി അറിയിച്ചതേയില്ല.
പക്ഷേ, സർക്കാർ ഉത്തരവ് പോലും പുറത്തിറങ്ങും മുമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചവിവരം ഒരു കത്തിലൂടെ കേന്ദ്ര പേഴ്സണേൽ മന്ത്രാലയത്തെ അറിയിച്ചു. 2005 ജനുവരി 24ന്. ആ കത്തിന്റെ അടിസ്ഥാനത്തിൽ ജിജി തോംസൺ, പി ജെ തോമസ് എന്നിവർ പിഴ ശിക്ഷയിൽ നിന്നും വകുപ്പുതല നടപടികളിൽ നിന്നും രക്ഷപെട്ടു.
2005 ജനുവരി 19ന് മന്ത്രിസഭാ യോഗം കഴിഞ്ഞ് പിന്നെയും രണ്ടു മാസം കഴിഞ്ഞാണ് 2005 മാർച്ച് 28നാണ് ഉത്തരവ് പുറത്തിറങ്ങിയത്.
പാമോയിൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പരാതിയുമായി കെ. കരുണാകരൻ കോടതി വരാന്തയിൽ നിൽക്കുന്ന കാലമാണിത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ തീരുമാനത്തിന്റെ ഗുണം കരുണാകരന് കിട്ടണമെങ്കിൽ, ആ വിവരം വിജിലൻസ് കോടതിയെ അറിയിക്കണമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം പാമോയിൽ കേസിന്റെ ഊരാക്കുടുക്കുകളിൽ നിന്ന് കരുണാകരനെ രക്ഷിക്കുകയായിരുന്നില്ല. മറിച്ച് ജിജി തോംസണെ പിഴയിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു.
ജിജി തോംസണിനെ രക്ഷിക്കുക, അതേസമയം കരുണാകരനെ കോടതി വാരാന്തയിൽ തളച്ചിടുക. ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. അതു രണ്ടും നടന്നു. കേസ് പിൻവലിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം വിജിലൻസ് കോടതിയെ അറിയിച്ചില്ലെന്ന് കെ. കരുണാകരൻ പോലും മനസിലാക്കിയത്, പിന്നീട് എൽഡിഎഫ് സർക്കാർ ആ തീരുമാനം പിൻവലിച്ചപ്പോഴായിരുന്നിരിക്കണം....
ദസറ, ദീപാവലി, മകരസംക്രാന്തി തുടങ്ങിയ ആഘോഷവേളകളിൽ കേരളത്തിൽ പാമോയിൽ ഉപഭോഗം കുത്തനെ കൂടുമെന്ന് പ്രധാനമന്ത്രി നരസിംഹ റാവുവിനെ തെറ്റിദ്ധരിപ്പിച്ചാണ് അളവിൽകൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള അനുമതി നേടിയെടുത്തത്. പവർ ആൻഡ് എനെർജി കോർപറേഷൻ വഴി കൂടിയവിലയ്ക്ക് പാമോയിൽ ഇറക്കുമതി ചെയ്തത് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കൂടി അറിഞ്ഞു തന്നെയാണെന്ന് കേസിലെ പ്രതികൾ തീർത്തുപറയുന്നു. കോടതിക്കു മുന്നിലും മാദ്ധ്യമങ്ങൾക്കു മുന്നിലും. അങ്ങനെ ഒടുവിൽ കേസ് കറങ്ങിത്തിരിഞ്ഞ് ഉമ്മൻ ചാണ്ടിയുടെ തലയ്ക്കു മീതെയെത്തി.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണു ശരി. പാമോയിൽ കേസിന്റെ വിചാരണ നടന്നാൽ ആദ്യം കുടുങ്ങുന്നത് ഉമ്മൻ ചാണ്ടിയായിരിക്കും. അതുകൊണ്ടാണ് നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കേസ് അട്ടിമറിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. ആ ശ്രമങ്ങൾക്ക് കോടതിയിൽ നിന്നു തന്നെ തിരിച്ചടിയേൽക്കുന്നു. ഒന്നു ചെവിയോർത്താൽ കെ. മുരളീധരന്റെ ചിരി ഉമ്മൻ ചാണ്ടിക്കു കേൾക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്