ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചുള്ള അപകീർത്തി പ്രചാരണം ഗുരുതരകുറ്റം; വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് പി.ജയരാജനെ തേജോവധം ചെയ്യാൻ; സൈബർ സെല്ലിന്റെ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന; ജയരാജൻ ബിജെപിയിലേക്കെന്ന വാർത്തയുടെ സോഴ്സ് മലപ്പുറം തന്നെ; ആദ്യം പ്രത്യക്ഷപ്പെട്ടത് മുസ്ലിം ലീഗ് ആഭിമുഖ്യമുള്ള പച്ചപ്പട, നിലപാട് ഗ്രൂപ്പുകളിൽ; സംഘപരിവാറിനെയും ജനം ടിവിയെയും വിരൽ ചൂണ്ടിയ സിപിഎമ്മിനെ വെട്ടിലാക്കി ആരോപണമുന നീളുന്നത് ലീഗിന് നേർക്ക്
രഞ്ജിത്ത് ബാബു
കണ്ണൂർ: സിപിഎം. സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ബിജെപി.യിൽ ചേരുമെന്ന പ്രചാരണത്തിന് പിന്നിൽ മുസ്ലിം ലീഗോ ? ജയരാജനെതിരെ ഇത്തരത്തിൽ അപകീർത്തികരമായ വാർത്തയുടെ പ്രഭവ കേന്ദ്രം മലപ്പുറത്താണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് ആഭിമുഖ്യത്തിലുള്ള പച്ചപ്പട, നിലപാട,് എന്നീ ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള പ്രചാരണം നടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ സംഘപരിവാറും ജനം ടി.വി.യുമാണ് അപകീർത്തികരമായ വാർത്തയ്ക്ക് പിന്നിലെന്ന് സിപിഎം. ആരോപണമുയർത്തിയിരുന്നു. എന്നാൽ ഹമീദ് കൊണ്ടോട്ടി എന്നയാളുടെ പേരിൽ നിലപാട് എന്ന പേജിലൂടെയാണ് പി.ജയരാജനെ അപകീർത്തിപ്പെടുത്തുന്ന ആദ്യ പോസ്റ്റ് വന്നത്. തുടർന്ന് ഈ പോസ്റ്റ് പച്ചപ്പട എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യുകയായിരുന്നു. അതോടെ എട്ട് വാട്സാപ്പ് കൂട്ടായ്മ വഴി വാർത്ത പ്രചരിപ്പിക്കപ്പെട്ടു.
ഈ എട്ട് ഗ്രൂപ്പ് അഡ്മിന്മാർക്കെതിരേയും പൊലീസ് നടപടിയുണ്ടാകും. ജനം ടി.വി.യുടെ ലോഗോ ഉപയോഗിച്ച് നടത്തിയ അപകീർത്തി പ്രചാരണം ഗുരുതരമായ കുറ്റമാണെന്ന് കണ്ണൂർ ഡി.വൈ. എസ്പി. പി.പി. സദാനന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു. മത സ്പർദ്ധ വളർത്തുന്ന തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചതാണോ എന്ന സംശയവും നേരത്തെ ഉണ്ടായിരുന്നു. ബിജെപി.യിൽ താൻ ചേരുന്നുവെന്ന വ്യാജ വാർത്തയുണ്ടാക്കി അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി.ജയരാജൻ കണ്ണൂർ ഡി.വൈ. എസ്. പി. ക്ക് പരാതി നൽകിയിരുന്നു. പൊതു പ്രവർത്തകനായ തന്നെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിക്കുന്നതിനും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതിനുമാണ് ഇത് ചെയ്തത്. വ്യാജ വാർത്തയാണെന്ന് അറിഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിൽ പരസ്യപ്പെടുത്തിയത് തന്നെ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ജനം ടി.വി.യുടെ ലോഗോ ഉപയോഗിച്ചാണ് വ്യാജ വാർത്ത നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ബിജെപി. നേതാക്കളുമായി താൻ ചർച്ച നടത്തിയെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലോ തലശ്ശേരിയിലോ മത്സരിക്കാൻ സാധ്യതയുണ്ടെന്നും കഥ മെനയുകയായിരുന്നു. ഈ മാസം അവസാനം ഡൽഹിയിൽ വെച്ച് അമിത് ഷാ യിൽ നിന്നും ബിജെപി. മെമ്പർഷിപ്പ് സ്വീകരിക്കുമെന്നായിരുന്നു മറ്റൊരു പോസ്റ്റ്. ജയരാജന്റെ പാർട്ടി പ്രവേശനം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അഡ്വ. ശ്രീധരൻ പിള്ളയെന്ന മറ്റൊരു വ്യാജ പ്രചരണവും നടന്നു. ഇലക്ട്രോണിക് മീഡിയ ഉപയോഗിച്ച് തന്നെ തേജോവധം ചെയ്യാനും സമൂഹത്തിൽ കലഹവും അക്രമവും ഉണ്ടാക്കുന്നതിനുമാണ് ശ്രമിച്ചതെന്നും ജയരാജന്റെ പരാതിയിൽ പറഞ്ഞിരുന്നു. കണ്ണൂർ ടൗൺ എസ്ഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ കേസന്വേഷിച്ചു വരികയാണ്. അതിനിടയിലാണ് സൈബർ വിങിന്റെ സഹായത്തോടെ അപകീർത്തികരമായ വാർത്തക്ക് പിന്നിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൂടുതൽ വ്യക്തത വരുത്തിയ ശേഷം അറസ്റ്റ് നടക്കാനാണ് പൊലീസിന്റെ നീക്കം.
ഹമീദ് കൊണ്ടോട്ടി എന്നയാളാണ് 'നിലപാട്' എന്ന ഫെയ്സ് ബുക്ക് പേജിലൂടെ പി.ജയരാജൻ ബിജെപി.യിലേക്കെന്ന് ആദ്യം പോസ്റ്റിട്ടത്്. തുടർന്ന് 'പച്ചപ്പട' എന്ന ഗ്രൂപ്പിന്റെ ഫെയ്സ് ബുക്ക് പേജിൽ അത് ഷെയർചെയ്തു. അമിത് ഷായ്ക്ക് ജയരാജൻ ബൊക്കെ നൽകുന്നതായി വ്യാജചിത്രം മോർഫുചെയ്തുണ്ടാക്കിയാണ് പോസ്റ്റ് ചെയ്തത്. അതായത് സിപിഎം പേജിൽ വന്ന വാർത്ത ലീഗുകാർ ഏറ്റെടുത്തതോടെ സംഭവം വൈറലായി. ' നിലപാട്', 'പച്ചപ്പട'' എന്നീ ഗ്രൂപ്പുകളുടെ ഫെയ്സ് ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ച എട്ട് വാട്സാപ്പ് ഗ്രൂപ്പുകളെയും അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കണ്ണൂർ ഡിവൈ.എസ്പി. പി.പി.സദാനന്ദൻ പറഞ്ഞതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ജയരാജനെ ബിജെപിയാക്കിയത് സിപിഎമ്മുകാർ തന്നെയാണെന്ന സംശയം സജീവമാകുന്നത്. നിലപാട് എന്ന പേജിൽ പോസ്റ്റെത്തിയെന്ന വെളിപ്പെടുത്തലാണ് ഇതിന് കാരണം.
പി.ജയരാജൻ നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്. ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചെങ്കോട്ടയെന്ന് വിളിപ്പേരുള്ള കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി സംഘപരിവാറിന്റെ വളർച്ചയെ ചെറുക്കുന്നത് പി ജയരാജനാണ്. ഓകെ വാസു അടക്കമുള്ള ബിജെപിക്കാരെ സിപിഎമ്മിലെത്തിക്കുകയും മതേതര ശ്രീകൃഷ്ണ ജയന്തി സംഘടിപ്പിക്കുകയും അടക്കമുള്ള നീക്കങ്ങളിലൂടെ കണ്ണൂരിൽ ആർഎസ്എസിനെ പലവട്ടം പ്രതിരോധത്തിലാക്കിയിട്ടുണ്ട് ജയരാജൻ. അതുകൊണ്ട് തന്നെയാണ് കണ്ണൂർ സിപിഎമ്മിൽ മറുവാക്കില്ലാത്ത നേതാവായ പിജെ ബിജെപിയിലേക്ക് പോകുന്നുവെന്ന വ്യാപക പ്രചാരണം പാർട്ടി അണികൾക്കടക്കം ചെറുതല്ലാത്ത ഞെട്ടൽ നൽകിയത്. ഇത് മനസ്സിലാക്കിയാണ് ജയരാജനും പൊലീസിൽ പരാതി നൽകിയത്.
വടകരയിൽ മത്സരിച്ച ജയരാജൻ തോറ്റിരുന്നു. കണ്ണൂരിലെ കരുത്തനായ സഖാവിനെ സിപിഎമ്മിലെ ഒരു വിഭാഗം വടകരയിൽ മത്സരിപ്പിച്ച് തോൽപ്പിച്ചതാണെന്ന വാദം ഒരു വിഭാഗം ഉയർത്തിയിരുന്നു. ഇതോടെ കണ്ണൂരിലെ പാർട്ടി സെക്രട്ടറി സ്ഥാനം ജയരാജന് നഷ്ടമായി. ഇതിനെതിരെ പ്രതികരിച്ച് പിജെ ആർമിയും രൂപം കൊണ്ടു. പിജെ ആർമി സിപിഎമ്മിലെ തിരുത്തൽ ശക്തിയുമായി മാറി. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ ബിജെപിയിലേക്ക് ജയരാജൻ പോകുന്നുവെന്ന വ്യാജ പ്രചരണമെത്തിയത്. അതിന്റെ അന്വേഷണം എത്തുന്നത് നിലപാട് എന്ന ഗ്രൂപ്പിലേക്ക് ആകുന്നതും സിപിഎമ്മിൽ പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. നിലപാട് ഗ്രൂപ്പിലെ പോസ്റ്റുകളെല്ലാം ഇടത് ആഭിമുഖ്യം പുലർത്തുന്നതാണ്.
ബിജെപി നേതാക്കളുമായി ജയരാജൻ ചർച്ച നടത്തിയെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലോ തലശ്ശേരിയിലോ മത്സരിക്കാൻ സാധ്യതയുണ്ട് എന്നുമായിരുന്നു പ്രചാരണം നടന്നത്. സംഘികളും മുസ്ലിം തീവ്രവാദികളുമാണ് പ്രചാരണത്തിന് പിന്നിലെന്ന് പി ജയരാജൻ ആരോപിക്കുന്നു. വ്യാജ പ്രചാരണത്തിന് എതിരെ കണ്ണൂർ ഡിവൈഎസ്പിക്ക് ജയരാജൻ പരാതി നൽകി. പി ജയരാജൻ ബിജെപിയിൽ ചേരുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണെന്ന് സിപിഎമ്മും പ്രതികരിച്ചിരുന്നു
അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാണ് സാമൂഹ്യ മാധ്യമങ്ങൾ. മാധ്യമ ഉടമകളും, വാർത്തകൾ രചിക്കുന്നവരും എല്ലാം സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്ന ജനങ്ങളാണ്. അതുകൊണ്ട് തന്നെ വ്യാജവാർത്തകൾക്കെതിരെ കരുതലും ജാഗ്രതയും ഓരോരുത്തർക്കും ഉണ്ടാകണം. പലപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധ വാർത്തകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചാരം ലഭിക്കാറുണ്ട്. സത്യം മനസ്സിലാക്കാതെ ലൈക്ക് ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതും. പി ജയരാജൻ അമിത് ഷായെ കണ്ടുവെന്നും താമസിയാതെ ബിജെപിയിൽ മെമ്പർഷിപ്പ് എടുക്കുമെന്നും മറ്റുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. സംഘപരിവാർ ക്രമിനലുകൾ വെട്ടിനുറുക്കിയ ജയരാജൻ ബിജെപിയിൽ ചേരുമെന്ന പ്രചരണം ആരും വിശ്വസിക്കില്ലെന്ന് സിപിഎം വിശദീകരിച്ചിരുന്നു.
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പ്രതിഷ്ഠിക്കുന്നവരാണ് ആർഎസ്എസ്സുകാർ. ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും, ഫെഡറലിസത്തിനും ഏതിരാണവർ. സ്വേച്ഛാധിപത്യമാണ് അവരുടെ മാർഗ്ഗം ഫാസിസ്റ്റ് സ്വഭാവമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. എന്തും ചെയ്യുകയും അത് ശരിയാണെന്ന് ജനങ്ങളിൽ പ്രചരിപ്പിക്കാൻ നുണകൾ പടച്ചുവിടാൻ ഒരു മടിയും കാണിക്കാത്തവരാണ് സംഘപരിവാർ.-എന്നും സിപിഎം ആരോപിച്ചു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഈ പ്രചരണത്തിന് പരിവാറുമായി ബന്ധമില്ലെന്നാണ് തെളിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്