അടി തെറ്റിയാൽ പിണറായിയും വീഴുമോ? ധർമ്മടത്തെ മാരാരിക്കുളമാക്കാൻ മാസ് ഐഡിയയുമായി യുഡിഎഫ് നേതാക്കൾ; കള്ളവോട്ടു കുത്തി ഭൂരിപക്ഷം കൂട്ടി ഇക്കുറി മേനി നടിക്കേണ്ടെന്ന് വെല്ലുവിളി; മണ്ഡലത്തിൽ വ്യാജമായി സിപിഎം ചേർത്ത ഏഴായിരം പേരുടെ പേരും വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചു
എൻ വി മഹേഷ് ബാബു
കണ്ണൂർ: ലക്കും ലഗാനുമില്ലാതെ കള്ള വോട്ടു കുത്തി ഭൂരിപക്ഷം കൂട്ടി ഇക്കുറി മേനി നടിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ധർമ്മടത്തെ യു.ഡി.എഫ് നേതാക്കൾ. സിപിഎം വ്യാജ വോട്ടായി ചേർത്ത ഏഴായിരം പേരുടെ പേരും വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ധർമ്മടത്തെ യു.ഡി.എഫ് നേതാക്കൾ. ഏറ്റവും ചുരുങ്ങിയത് ഏഴു മുതൽ പതിനായിരം വരെ കള്ള വോട്ട് സിപിഎം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ചേർത്തിട്ടുണ്ടെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥ് പറഞ്ഞു.
വ്യാജ വോട്ടുകളാണ് ഇങ്ങനെ ചേർത്തത്. സിപിഎം കാലാകാലങ്ങളിലായി ഇങ്ങനെയാണ് ഭൂരിപക്ഷം വർധിപ്പിക്കുന്നതെന്നും അദ്ദേഹം ചുണ്ടികാട്ടി. ഈ വോട്ടുകളിൽ എന്നോ മരണമടഞ്ഞവരും വിദേശങ്ങളിൽ താമസിക്കുന്നവരും, മണ്ഡലത്തിൽ നിന്നു തന്നെ വീടു മാറിപ്പോയവരും വിവാഹം കഴിച്ചതിനു ശേഷം ഭർതൃ വീട്ടിൽ താമസിക്കുന്നവരും എന്നിങ്ങനെ ഒറ്റ നോട്ടത്തിൽ തന്നെ നോക്കിയാൽ ഇരട്ട വോട്ടാണെന്ന് വ്യക്തമാവുന്ന ഒട്ടേറെ പേരുകളുണ്ട് 'എന്നാൽ ഇതു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർ മാത്രം കാണുന്നില്ലെന്നാണ് യു.ഡി.എഫ് ധർമ്മടം മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.പി. ജയാനന്ദൻ ചുണ്ടികാണിക്കുന്നത് ധർമ്മടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും പതിനായിരത്തോളം വോട്ടുകൾ പുതുതായി ചേർക്കാൻ സിപിഎം അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സിപിഎം ചേർത്ത വ്യാജ വോട്ടുകളാണെന്നും ജയാ നന്ദൻ ആരോപിച്ചു.
ശമ്പളം ഇലക്ഷൻ കമ്മിഷനിൽ നിന്ന് പണി പാർട്ടിക്കായി
ഇലക്ഷൻ കമ്മിഷൻ കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഓരോ തെരഞ്ഞെടുപ്പ് മാമാങ്കവും നടത്തുന്നത്. എന്നാൽ ഇലക്ഷൻ കമ്മീഷനിൽ നിന്നും ശമ്പളം വാങ്ങുന്ന ബൂത്ത് ലെവൽ ഓഫീസർമാർ സിപിഎമ്മിന് ഭൂരിപക്ഷം കുട്ടാൻ മത്സരിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. കണ്ണൂർ ജില്ലയിലെ തൊണ്ണൂറ് ശതമാനം ബി.എൽ. ഒമാരും സിപിഎമ്മുകാരോ ഇടതു യുനിയനിൽ പ്പെട്ടവരോ യാണ്. അതുകൊണ്ട് സിപിഎമ്മിന്റെ ബൂത്ത് ഏജന്റുമാരായാണ് അവർ പ്രവർത്തിക്കുന്നത്. ധർമ്മടത്ത് ഇരട്ട വോട്ടുകളെന്ന് വ്യക്തമായ തെളിവുകൾ സഹിതം പരാതി നൽകിയ ഒറ്റ വോട്ടും ഇതുവരെ തള്ളിയിട്ടില്ല എന്നാൽ യു.ഡി.എഫിന്റെ വോട്ടുകൾ ഇടി വെട്ടും വേഗത്തിൽ തള്ളുന്നുമുണ്ടെന്ന് സി.രഘുനാഥ് ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് വോട്ടുകൾ ഇരു ചെവിയറിയാതെയാണ് തള്ളുന്നത്. വോട്ടു തള്ളുമ്പോൾ പരാതിക്കാരനും ഹരജിക്കാരനും ഒരേ പോലെ തങ്ങളുടെ അഭിപ്രായമറിയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നോട്ടീസ് അയക്കണമെന്നാണ് ചട്ടമെങ്കിലും യു.ഡി.എഫിന്റെ കാര്യത്തിൽ ഇതു പാലിക്കപ്പെടുത്തുന്നില്ല. ഫോറം ഏഴു പ്രകാരം വോട്ടു തള്ളിക്കാൻ ആരെങ്കിലും പരാതി നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മിഷണർ ടിക്കാറാം മീണ തന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്.
എന്നാൽ ധർമ്മടത്തെ ഏഴായിരം കള്ള വോട്ടുകളുടെ കാര്യം വന്നപ്പോൾ ഉദ്യോഗസ്ഥർ മലക്കംമറിയുകയാണ്. തെരെഞ്ഞടുപ്പ് ചുമതലയുള്ള തഹസിൽദാർ പരാതി കലക്ടർക്ക് കൊടുക്കാനാണ് പറഞ്ഞത് എന്നാൽ കലക്ടർ ക്കല്ല ഇലക്ഷൻ കമ്മിഷനു തന്നെ പരാതി കൊടുത്തേക്കാമെന്നായി യു.ഡി.എഫ് നേതാക്കൾ . തങ്ങൾ ഉന്നയിച്ച പരാതികൾക്ക് യുക്തമായ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഭൂരിപക്ഷം വർധിപ്പിക്കുന്നതിനായി ജനാധിപത്യപരമായി നടക്കേണ്ട തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഇലക്ഷൻ കമ്മിഷണർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇരട്ട വോട്ടുകൾ ഒഴിവാക്കാൻ ആർക്കും ഫോറം ഏഴു പ്രകാരം അപേക്ഷ കൊടുത്താൽ മതിയെന്നാണ് വോട്ടർ പട്ടിക ശുദ്ധീകരണമെന്ന പേരിൽ വോട്ടർ പട്ടിക പുതുക്കുന്നതിനു വേണ്ടി കോടികൾ ചെലവഴിക്കുന്ന ടിക്കാറാം മീണയെന്തെ ധർമ്മടത്തെ കള്ള വോട്ടുകളിൽ പരാതിയെടുക്കുന്നില്ലെന്നും യു.ഡി.എഫ് നേതാക്കൾ ചോദിച്ചു.
കള്ള വോട്ടുകൾ വരുന്ന വഴികൾ
ഏറ്റവും കൂടുതൽ ഓപ്പൺ വോട്ടുകൾ ചെയ്യുന്ന ജില്ലകളിലൊന്നാണ് കണ്ണൂർ സിപിഎം, കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ് സ്വാധീന കേന്ദ്രങ്ങളിൽ ഈ പരിപാടി ഒരേ പോലെ നടക്കുന്നു. എന്നാൽ സിപിഎം പാർട്ടി കേന്ദ്രങ്ങളിൽ ഈ പരിപാടി അൽപ്പം വിപുലമായി നടക്കുന്നു മാത്രം. സാധാരണയായി ശാരീരിക അവശതയുള്ളവരുടെ വോട്ടാണ് ബന്ധുവായ മറ്റൊരാൾ ചെയ്യുന്നതെങ്കിലും പാർട്ടി ഗ്രാമങ്ങളിൽ പാർട്ടി നേതാക്കൾക്കു സംശയമുള്ളവരുടെ വോട്ടുകളെല്ലാം ഓപ്പൺ വോട്ടുകളാണ്. 40 വയസിന് താഴെയുള്ളവരുടെ വോട്ടുകൾ പോലും ഇങ്ങനെ ഓപ്പൺ വോട്ടായി ചെയ്യാറുണ്ട്. എന്നാൽ ഇക്കുറി ഓപ്പൺ വോട്ടുചെയ്യുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നാണ് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെടുന്നത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം തന്നെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ 150- ഓളം പേർ പരേതരാണ്. ഇവരുടെ വോട്ടുകൾ പോലും തള്ളാൻ പരാതി നൽകിയിട്ടും ബി.എൽ ഒ മാർ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ വീട് നിൽക്കുന്ന പിണറായിയിലെ 143 നമ്പർ ബുത്തിൽ 120 ഇരട്ട വോട്ടുകൾ കണ്ടെത്തി യു.ഡി.എഫ് തള്ളാൻ വേണ്ടി കൊടുത്തിട്ടും ബി.എൽ മാർ തയ്യാറാകുന്നില്ല. എതിർ കക്ഷികൾക്ക് നോട്ടിസ് പോലും ഇതുവരെ അയച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് സി.രഘുനാഥ് ചൂണ്ടികാട്ടി. വേങ്ങാട് പഞ്ചായത്തിലെ പറമ്പായിയിൽ എഴുപതാം നമ്പർ ബുത്തിൽ ഇതുപോലെ 120 വോട്ടുകൾ വ്യാജമായി ചേർത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
മാരാരിക്കുളമാവുമോ ധർമ്മടം
ഇന്ദിരാ ഗാന്ധിയും വി എസ്.അച്യുതാനന്ദനും തോറ്റ ചരിത്രമുള്ള തെരഞ്ഞെടുപ്പുകളിൽ ആർക്കും അത്ര വലിയ അപ്രമാദിത്വമൊന്നുമില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. അടി തെറ്റിയാൽ ആനയും വീഴാം. ജനവിധി എതിരായാൽ ആർക്കും പിടിച്ചു നിൽക്കാനാവില്ല മാരാരിക്കുളത്ത് വി എസ്.അച്യുതാനന്ദൻ തോറ്റ ചരിത്രമുള്ള നമ്മുടെ നാട്ടിൽ ധർമ്മടം ബാലികേറാമലയൊന്നുമല്ലെന്നാണ് കണക്കുകൾ നിരത്തി കോൺഗ്രസ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി ഗ്രാമങ്ങളിൽ നിന്നും ഇളകി മറിഞ്ഞ് സുധാകരന് വോട്ടു കിട്ടിയതാണെന്ന് നേതാക്കൾ അവകാശപ്പെട്ടു.
പത്തു വർഷം മുൻപാണ് ധർമ്മടം നിയോജക മണ്ഡലം പുതുതായി രൂപീകരിച്ചത്. മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിന് വേദിയായ പിണറായി പാറപ്രം ഉൾപ്പെടുന്ന മണ്ഡലമാണ് ധർമവും. പാവങ്ങളുടെ പടത്തലവനെന്നു അറിയപ്പെടുന്ന എ.കെ.ജിയുടെ ജന്മനാടായ പെരളശേരിയും കമ്യുണിസ്റ്റ്പ്രസ്ഥാനത്തെ ഇമ ചിമ്മാതെ കാത്തുസൂക്ഷിച്ച മാവിലായി അടക്കമുള്ള പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പഴയ എടക്കാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ , ചെമ്പിലോട് അഞ്ചരക്കണ്ടി പഞ്ചായത്തുകളും കുത്തുപറമ്പിൽ ഉൾപെട്ടിരുന്ന പിണറായിയും വേങ്ങാടും തലശേരിയുടെ ഭാഗമായിരുന്ന ധർമ്മടം പഞ്ചായത്തും ഉൾ ഫെടുത്തി 2011ലാണ് ധർമ്മടം നിയമസഭാ മണ്ഡലം രൂപം കൊണ്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1,79,416 വോട്ടർമാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇക്കുറി 1,89,166. 1,01,697 സ്ത്രീകളും 87,467 പുരുഷന്മാരും രണ്ട് ട്രാൻസ്ജെൻഡറുമുണ്ട്. ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ കെ നാരായണൻ 15,162 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. കെ കെ നാരായണൻ 72,354 വോട്ട് നേടിയപ്പോൾ യുഡിഎഫിലെ മമ്പറം ദിവാകരന് 57,192 വോട്ട് ലഭിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതിക്ക് ധർമടം 14,961 വോട്ടിന്റെ ലീഡ് നൽകി.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫിന് 30,337 വോട്ടിന്റെ ലീഡ്. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ 36,905 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ് ധർമടം കേരളത്തിന്റെ നായകനാക്കിയത്. മമ്പറം ദിവാകരൻ തന്നെയായിരുന്നു എതിരാളി. 87,329 വോട്ട് പിണറായി നേടിയപ്പോൾ യുഡിഎഫ് 50,424ൽ ഒതുങ്ങി.
യുഡിഎഫ് നേട്ടമുണ്ടാക്കിയ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമടം എൽഡിഎഫിന് 4099 വോട്ടിന്റെ ലീഡ് നൽകി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിലുൾപ്പെടുന്ന പഞ്ചായത്തുകളിൽ 49,180 ആയി എൽഡിഎഫ് ഭൂരിപക്ഷമുയർത്തിയിട്ടുണ്ട്. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ അതിലും കൂടുതൽ ഭൂരിപക്ഷം വർധി പിക്കാനാണ് എൽ.ഡി.എഫിന്റെ പരിശ്രമം. മണ്ഡലത്തിൽ മുഖ്യമന്ത്രി നടത്തിയ വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫിന്റെ പ്രചാരണ വിഷയം. എന്നാൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് സമാനമായ തരംഗമുണ്ടായാൽ ധർമ്മടം മണ്ഡലം വലതു ചേരിയിലേക്ക് മറിയാനും സാധ്യതയുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. കോൺഗ്രസിനായി കരുത്തരായ സ്ഥാനാർത്ഥികൾ ഇറങ്ങിയാൽ അതും സംഭവിക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. രാഷ്ടീയത്തിൽ ഒരിക്കലും ഒന്നും ഒന്നും രണ്ടെല്ലാന്നാണ് ഇവർ ചുണ്ടിക്കാട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്