കോടിയേരിയും ഇപി ജയരാജനും തുറന്ന പോരിലേക്ക്; മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം മറികടന്ന് ഇപി ബന്ധുവിനെ നിയമിച്ചെന്ന് ആരോപിച്ച് കോടിയേരി രംഗത്ത്; കോടിയേരിയുടെ ബന്ധു നിയമനത്തെ കുറിച്ച് ആരോപണം ഉന്നയിക്കാൻ എണീറ്റ ശ്രീമതിയെ ശാസിച്ചിരുത്തി; കണ്ണൂർ രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറുമ്പോൾ കോടിയേരിയും ഇപിയും തുറന്ന പോരിനെന്ന് റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവച്ച ഇപി ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയില്ലെന്ന് വരുത്താൻ കള്ളക്കളികൾ നടക്കുന്നുവെന്ന ആരോപണവുമായി കണ്ണൂരിലെ പ്രധാന നേതാക്കൾ തന്നെ സജീവമാകുന്നു. ഇതോടെ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറികൾ പുതിയ തലത്തിലെത്തുകയാണ്. വിവാദ ബന്ധുനിയമനം നടത്തുന്നതിൽനിന്ന് ഇ.പി.ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയിരുന്നുവെന്നു സിപിഐ(എം) സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത് ഗൂഡോദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി അങ്ങനെയാണു പാർട്ടിയിൽ റിപ്പോർട്ട് ചെയ്തതെന്നും കോടിയേരി വിശദീകരിച്ചിരുന്നു. പിണറായിയെ സമ്മർദ്ദത്തിലാക്കാനാണിതെന്നാണ് വിലയിരുത്തൽ.
ബന്ധുത്വ നിയമനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പിണറായി ആദ്യം മുതൽ വന്നത്. പത്രവാർത്തകളിലൂടെ അറിഞ്ഞപ്പോൾ തന്നെ തിരുത്തൽ നടപടിയെത്തിയെന്നും വിശദീകരണം വന്നു. ഇതിലൂടെ ഉയർന്നത് മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയാണ്. അത് തകർക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും ഇപി ക്യാമ്പ് ആരോപിക്കുന്നു. അതായത് കരുത്തനായ മുഖ്യമന്ത്രി പാടില്ലെന്ന് പറഞ്ഞിട്ടും ജയരാജൻ ചെയ്തു. അത് മുഖ്യമന്ത്രിയെ ധിക്കരിക്കലാണ്. കരുത്തും ആർജ്ജവവുമുള്ള മുഖ്യമന്ത്രിയെ തകർക്കുകയാണ് സെക്രട്ടറിയുടെ ലക്ഷ്യം. ബന്ധു നിയമനം തനിക്ക് മാത്രം പറ്റിയ അബദ്ധമാണ്. അഴിമതിക്ക് വേണ്ടിയല്ല അത് ചെയ്തത്. തെറ്റ് തിരിച്ചറിഞ്ഞപ്പോൾ തിരുത്താൻ ശ്രമിച്ചു. എന്നാൽ മുഖ്യമന്ത്രിയെ കൂടി വിവാദത്തിലെത്തിക്കാൻ പാർട്ടി സെക്രട്ടറി ബോധപൂർവ്വമായി ശ്രമിക്കുന്നതായി ഇപി വിഭാഗം വിലയിരുത്തുന്നു. മുഖ്യമന്ത്രിയും ഇപിയും തമ്മിൽ തെറ്റിയെന്ന് പ്രചരിപ്പിക്കുന്ന തരത്തിൽ മുഖ്യമന്ത്രിയെ വിവാദത്തിലാക്കാനാണ് ശ്രമമെന്നും ഇപി വിഭാഗം പറയുന്നു.
തന്റെ ഒഴിവിൽ എം.എം.മണിയെ മന്ത്രിസഭയിലെടുക്കാൻ തീരുമാനിച്ചതോടെ സംസ്ഥാനകമ്മിറ്റി യോഗം ബഹിഷ്കരിച്ച് ജയരാജൻ എകെജി സെന്റർ വിട്ടശേഷമാണു സംസ്ഥാന സെക്രട്ടറി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവാദ നിയമനകാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരസ്യനിലപാടിന് വിരുദ്ധമായിരുന്നു ഇത്. താൻ വിലക്കിയശേഷവും ഇതുമായി ജയരാജൻ മുന്നോട്ടുപോയതു മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഫയലും മുഖ്യമന്ത്രി കണ്ടിട്ടില്ലെന്നും പറഞ്ഞു. അതായത് ജയരാജൻ ധിക്കാരത്തോടെ പ്രവർത്തിച്ചെന്നും പിണറായിയെ അനുസരിച്ചില്ലെന്നും വരുത്തി തീർക്കുകയായിരുന്നു കോടിയേരി. ഈ റിപ്പോർട്ടിങ്ങോടെ കോടിയേരിയും ജയരാജനും തമ്മിലെ അകൽച്ചയും കൂടി. തന്റെ പുറത്താക്കലിന് പിന്നിൽ ആരെന്ന് വ്യക്തമായതായി ജയരാജൻ അടുത്ത വൃത്തങ്ങൾക്ക് സൂചനയും നൽകിയിട്ടുണ്ട്. കണ്ണൂരിൽ പിണറായി വിജയനുള്ള മേൽകോയ്മ തകർക്കാൻ ഇതിലൂടെ കഴിയില്ലെന്ന് ജയരാജൻ പാർട്ടിയിലെ നേതാക്കളോട് വിശദീകരിക്കുകയും ചെയ്തു.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.സുധീർ നമ്പ്യാരെ നിയമിക്കാൻ ആലോചനയുണ്ടെന്നു ജയരാജൻ ഒരുഘട്ടത്തിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. അതു ശരിയായ നടപടിയാകില്ലെന്നും ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. പക്ഷേ, പിന്നീടു സുധീറിനെ നിയമിച്ചതു വിവാദമായതോടെയാണ് ഇക്കാര്യം തന്റെ ശ്രദ്ധയിൽപെട്ടതെന്നു മുഖ്യമന്ത്രി പാർട്ടിയെ അറിയിച്ചു. ഉടൻ അതു റദ്ദാക്കാനും നിർദ്ദേശിച്ചുവെന്ന സെക്രട്ടറിയുടെ പരാമർശത്തെ തള്ളിക്കളയാൻ പിണറായിക്ക് പറ്റാത്ത തരത്തിലായിരുന്നു കരുനീക്കം. ഇതിനെ തള്ളിപ്പറഞ്ഞാൽ വീണ്ടും വിഭാഗീയതയിലേക്ക് കാര്യങ്ങളെത്തും. സംസ്ഥാന സമിതി യോഗത്തിൽ ജയരാജന്റെ വാദങ്ങൾ അവതരിപ്പിക്കാൻ പികെ ശ്രീമതി എഴുന്നേറ്റും. കോടിയേരിയുടെ ബന്ധു നിയമനങ്ങളെ കുറിച്ച് പാർട്ടിയിൽ ചർച്ചയാക്കാനായിരുന്നു ഇത്. അപ്പോഴേക്ക് ജയരാജൻ എല്ലാം സെക്രട്ടറിയേറ്റിൽ പറഞ്ഞെന്ന ശാസനയോടെ ശ്രീമതിയെ സംസാരിക്കാൻ അനുവദിച്ചില്ല. അങ്ങനെ പറഞ്ഞ സെക്രട്ടറി എന്തുകൊണ്ട് സെക്രട്ടറിയേറ്റിൽ ജയരാജൻ പറഞ്ഞത് സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തില്ലെന്നാണ് ഇപി വിഭാഗം ഉയർത്തുന്ന ചോദ്യം.
പിണറായിയും ജയരാജനും തെറ്റിയെന്ന് വരുത്തേണ്ടത് കോടിയേരിയുടെ ആവശ്യമാണ്. കണ്ണൂരിൽ കോടിയേരിയും മകനും നടത്തുന്ന അഴിമതികൾ സിപിഎമ്മിനെ തകർക്കുമെന്ന അഭിപ്രായവും ഇവർക്കുണ്ട്. പിണറായി വിജയനെ തെറ്റിധരിപ്പിച്ച് പൊലീസിൽ പോലും പലതും നേടിയെടുക്കുന്നു. ഇടത് ഭരണത്തെ അഴിമതിയിലേക്ക് തള്ളിവിട്ട് പിണറായിയുടെ പ്രിതച്ഛായയെ തകർക്കാൻ നീക്കമുണ്ടെന്നും വിലയിരുത്തുന്നു. അതിനിടെ ജയരാജനെതിരെ കേന്ദ്ര കമ്മറ്റിയെ കൊണ്ട് നടപടിയെടുപ്പിക്കാൻ കോടിയേരി കള്ളക്കളി നടത്തുന്നതായും ഇവർ വിലയിരുത്തുന്നു. അതിനായാണ് പിണറായിയുടെ പിന്തുണ ജയരാജന് ഇല്ലെന്ന ചർച്ച സജീവമാക്കുന്നത്. രാജിക്ക് ആദ്യം വഴങ്ങാതെനിന്ന ജയരാജനെ തുണയ്ക്കാതിരിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതും നീരസമാണ് എന്നാണു കോടിയേരിയുടെ വാക്കുകളിലുണ്ട്. അതായത് അധികാര കസേരയോട് ജയരാജൻ താൽപ്പര്യം പ്രകടിപ്പിച്ചെന്ന് വരുത്തുകയാണ് കോടിയേരി. ബന്ധുത്വ നിയമന വിവാദത്തിൽ പാർട്ടിക്ക് വേണ്ടി എതിർപ്പില്ലാതെ രാജി വച്ച സഖാവിനോട് ഇത് ചെയ്യുന്നത് ശരിയില്ലെന്ന വിലയിരുത്തലോടെ കണ്ണൂർ രാഷ്ട്രീയത്തിൽ സജീവമാവുകയാണ് ഇപി വിഭാഗം.
മന്ത്രിസഭയിൽ തിരിച്ചെത്താനുള്ള അവസരം നിഷേധിച്ചു മണിയെ മന്ത്രിയാക്കിയതിനെതിരെയുള്ള ജയരാജന്റെ പ്രതിഷേധമായിരുന്നു സംസ്ഥാന സമിതിയിൽ നിന്നുള്ള വിട്ടുനിൽക്കൽ. കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തുടർന്നു പങ്കെടുക്കാൻ കൂട്ടാക്കാതിരുന്നത് സംഘടനാരീതിയിൽ നിന്നുള്ള വ്യതിചലനമാണ്. ജയരാജനെ ന്യായീകരിക്കാനായി പാർട്ടി രീതി വിട്ട് സംസ്ഥാന കമ്മിറ്റിയിൽ പ്രസംഗിക്കാൻ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായ ശ്രീമതിയുടെ നടപടിയേയും അംഗീകരിക്കില്ലെന്ന് കോടിയേരി പക്ഷവും പറയുന്നു. ഇരുവരേയും തിരുത്താൻ അച്ചടക്ക നടപടി കൂടിയേ തീരൂ. ഈ രണ്ടു നടപടിയും പാർട്ടി പരിശോധിക്കും. വിവാദ ബന്ധുനിയമനക്കാര്യത്തിൽ ഇവരുടെ ഭാഗത്തു നിന്നുള്ള വീഴ്ച ജനുവരിയിൽ ഇവിടെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും കോടിയേരി പക്ഷം പറയുന്നു. രണ്ട് പേരേയും തരംതാഴ്ത്തി സംസ്ഥാന സമിതി അംഗങ്ങളാക്കാനാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ നീക്കം. പകരം കണ്ണൂരിൽ നിന്ന് തനിക്കൊപ്പമുള്ള രണ്ട് പേരെ കേന്ദ്ര കമ്മറ്റിയിലെത്തിക്കാനാണ് നീക്കം. ഇതിലൂടെ കണ്ണൂരിലെ പാർട്ടിയെ കൈയിലെടുക്കാമെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ.
എല്ലാക്കാലവും ആര് മുഖ്യമന്ത്രിയായാലും പാർട്ടി സെക്രട്ടറിയാണ് ഭരണം നടത്താറ്. എന്നാൽ പിണറായിയെന്ന മുഖ്യമന്ത്രി അതിന് വഴങ്ങുന്നില്ല. ഇത് മനസ്സിലാക്കിയാണ് കോടിയേരിയുടെ കരുനീക്കമെന്ന് മറുവിഭാഗവും പറയുന്നു. ജയരാജന്റെ ഇടപെടൽ മൂലം ഭാര്യയുടെ അടുത്ത ബന്ധുവിനെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പ്രതികാരം തീർക്കൽ തുടരുകയാണ്. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കുടുംബ ക്ഷേത്രത്തിൽ പൂജ നടത്തിയതു പോലുള്ള പാർട്ടി വിരുദ്ധ നടപടിയൊന്നു ജയരാജൻ ചെയ്തിട്ടില്ലെന്നും മറു വിഭാഗം പറയുന്നു. ഏതായാലും വിവാദം കണ്ണൂർ രാഷ്ട്രീയത്തിൽ പുതിയ ചലനമുണ്ടാക്കും. എംഎൽഎ സ്ഥാനം ജയരാജനും കണ്ണൂര് എംപി സ്ഥാനം പികെ ശ്രീമതിയും രാജി വയ്ക്കാൻ തയ്യാറാണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പാർട്ടിക്ക് വെല്ലുവിളിയാകാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ രാജി വേണ്ടെന്ന് പാർട്ടിയിലെ വിശ്വസ്തർ ശ്രീമതിയോടും ജയരാജനോടും ആവശ്യപ്പെടുന്നു. അതുകൊണ്ട് കൂടിയാണ് കടുത്ത നടപടികളിലേക്ക് ഇരുവരും കടക്കാത്തത്.
തന്റെ എക്കാലത്തേയും വലിയ വിശ്വസ്തൻ ജയരാജനാണെന്ന് പിണറായിക്കും അറിയാം. അതുകൊണ്ട് തന്നെ കണ്ണൂരിലെ പാർട്ടിയിലെ ബലപരീക്ഷണത്തിൽ ജയരാജനെ വിട്ട് പിണറായിയും കളിക്കില്ലെന്നാണ് ഇപി ക്യാമ്പിന്റെ പ്രതീക്ഷ. ജയരാജനും കോടിയേരിയും പരസ്പരം കണ്ടാൽ മിണ്ടാത്ത അവസ്ഥയിലാണുള്ളത്. പാർട്ടിയെ വിഭാഗീയതയിൽ നിന്ന് മുക്തനാക്കാൻ ഏറെ കടുത്ത നടപടിയെടുത്തിട്ടുള്ള പിണറായിയും കരുതലോടെ ഇടപെട്ട് പ്രശ്നപരിഹാരം സാധ്യമാക്കുമെന്നാണ് കണ്ണൂരിലെ സിപിഎമ്മിൽ നിഷ്പക്ഷരുടെ പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്