ജയരാജൻ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് കൂടുതൽ കരുത്തനായി; രണ്ടാമനായി ചുമതല ഏറ്റാലുടൻ ആദ്യം ലഭിക്കുക മുഖ്യമന്ത്രിയുടെ ചുമതല; കണ്ണൂരിലെ കരുത്തനായ നേതാവിന്റെ രണ്ടാം വരവ് ബന്ധു നിയമന വിവാദത്തിൽ നിന്നും ഉൾക്കൊണ്ട പാഠം മറക്കാതെ വ്യവസായ മേഖലയിൽ സമഗ്ര മാറ്റത്തിനുള്ള പദ്ധതികളോടെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: വിവാദങ്ങളുടെ കാലം കഴിഞ്ഞു ഇപി ജയരാജൻ പൂർവ്വാധികം ശക്തിയോടെ ഇടതു മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്. ഇപിയുടെ വരവ് സിപിഎമ്മിനുള്ളിലെ കണ്ണൂർ നേതാക്കളുടെ ശക്തി വീണ്ടും വർദ്ധിപ്പിക്കും. മുഖ്യമന്ത്രി ചികിൽസയ്ക്ക് അമേരിക്കയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് ജയരാജന്റെ മടങ്ങി വരവ്. അതുകൊണ്ട് തന്നെ മന്ത്രിയായി ദിവസങ്ങൾ കഴിയുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും ജയരാജന് കിട്ടും. വിദേശത്ത് ചികിൽസയ്ക്ക് പോകുമ്പോൾ ചുമതല ഏൽപ്പിക്കാൻ ജയരാജൻ വേണമെന്ന പിണറായി വിജയന്റെ തീരുമാനമാണ് നിർണ്ണായകമായത്. പിണറായിയുടെ മനസ്സിൽ ഇപിക്കുള്ള സ്ഥാനമാണ് വ്യക്തമാകുന്നത്. കണ്ണൂർ രാഷ്ട്രീയത്തിലും ഇത് ഇപിയെ അതിശക്തനാക്കി വരും ദിവസങ്ങളിൽ മാറ്റും.
പദവി വിട്ടൊഴിയുമ്പോൾ ഏതൊക്കെ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തത് അതേ വകുപ്പുകളുമായി തന്നൊണ് ഇപി മന്ത്രിസഭയിലേക്ക് തിരികെ എത്തുന്നത്. മഇ പിക്ക് മന്ത്രിസ്ഥാനം നഷ്ടമായതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ചില വിവാദങ്ങൾ പുകഞ്ഞിരുന്നു. ഈ വിവാദങ്ങൾക്കും അസ്വാരസ്യങ്ങൾക്കുമുള്ള അന്ത്യം കൂടിയാണ് ഇപിയുടെ രണ്ടാം വരവ്. വ്യവസായ വകുപ്പിലെ ചിലരാണ് തന്നെ ബന്ധു നിയമന വിവാദത്തിൽ കുടുക്കിയതെന്ന് ജയരാജൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വ്യവസായ വകുപ്പിലെ കള്ളക്കളികളെല്ലാം ജയരാജന് അറിയാം. അത് ശുദ്ധീകരിക്കാൻ കൂടി വേണ്ടിയാണ് ജയരാജൻ തിരിച്ചുവരുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ സമൂല മാറ്റങ്ങൾ വകുപ്പിലുണ്ടാക്കും.
ജയരാജൻ നാളെ രാവിലെ പത്തിനാകും സത്യപ്രതിജ്ഞ ചെയ്യുക. പന്തലും മറ്റുമൊഴിവാക്കി രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ലളിതമായ രീതിയിലാകും ചടങ്ങ്. 200 പേരെമാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11-നു നടക്കുന്ന മന്ത്രിസഭായോഗത്തിൽ ജയരാജൻ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 19-ന് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോകും. മുഖ്യമന്ത്രിയുടെ ചുമതല ജയരാജനു കൈമാറും. ഇതോടെ സംസ്ഥാന ഭരണത്തിന്റെ ചുക്കാനും ജയരാജിന് കിട്ടും. മുഖ്യമന്ത്രി നോക്കുന്ന ആഭ്യന്തരം അടക്കം എല്ലാ വകുപ്പുകളും ജയരാജനിലേക്ക് എത്തുകയും ചെയ്യും. നേരത്തേ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തുമ്പോൾ സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ്വിച്ചിലെ ഓഫീസ് ജയരാജന് അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. സർക്കാരിന്റെ നയരൂപീകരണത്തിൽ ജയരാജന് തന്നെയാകും ഇനി രണ്ടാം സ്ഥാനം. നിയമസഭയിലും മുഖ്യമന്ത്രിക്ക് അടുത്ത് സീറ്റ് ജയരാജന് തന്നെ നൽകും.
ബന്ധുനിയമന വിവാദം കേസായതോടെ ജയരാജനു പകരം എം.എം.മണിയെ മന്ത്രിസഭയിലെടുത്തു. കേസ് ഒഴിവായപ്പോൾ അദ്ദേഹം തിരികെ മന്ത്രിസഭയിലും എത്തുകയായിരുന്നു. ഇപിരക്ക് ഒരു ജാഗ്രത കുറവ് ഉണ്ടായി എന്നായിരുന്നു പാർട്ടി വിലയിരുത്തൽ. ആ ജാഗ്രതക്കുറവിന് രണ്ടു വർഷക്കാലത്തെ മന്ത്രിക്കസേര നഷ്ടം കൊണ്ട് അവസാനിച്ചു. തഅടിയുടേയും ഇടിയുടേയും വെടിയുടേയും മുന്നിൽ മാറ് കാട്ടിയ നേതാവായിരുന്നു ഇ.പി.ജയരാജൻ. അങ്ങനെയുള്ള ഇപിയെ കുടുക്കിയതും സിപിഎമ്മിലെ തന്നെ ഉന്നതനായിരുന്നുവെന്നാണ് സൂചന. വ്യവസായ വകുപ്പിലെ കൈകടത്തുകൾ നടക്കില്ലെന്ന് കണ്ടപ്പോൾ സമർത്ഥമായി നീങ്ങിയതോടെ ഇപി ജയരാജൻ മന്ത്രിസഭയിൽ നിന്ന് പുറത്തായി.
അഴിമതിയെന്ന ലക്ഷ്യത്തോടെയല്ല താൻ പികെ ശ്രീമതിയുടെ ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കിയത്. അക്കാര്യത്തിൽ പിഴവ് സംഭവിച്ചെന്നും ജയരാജന് അറിയാം. എന്നാൽ ഈ വിഷയത്തിൽ തന്നേയും പി.കെ. ശ്രീമതി എംപി.യേയും ഒറ്റപ്പെടുത്താനുള്ള നീക്കം ബോധപൂർവ്വം നടന്നുവെന്ന് ജയരാജൻ തിരിച്ചറിഞ്ഞിരുന്നു. ബന്ധുനിയമനത്തിന്റെ പേരിൽ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ച് ഒഴിയേണ്ടി വന്ന ജയരാജൻ പാർട്ടിഅണികളുടെ അവിശ്വാസം നേരിടേണ്ടി വന്നിരുന്നു. സ്വന്തം നിയോജക മണ്ഡലമായ മട്ടന്നൂരിലെ പൊതു പരിപാടികൾക്കപ്പുറം പാർട്ടി പരിപാടികളിൽ ജയരാജനുള്ള മേൽക്കോയ്മ നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ഇതിനെല്ലാം പിന്നിൽ സിപിഎം നേതൃത്വത്തിലെ ചിലരുടെ ബോധപൂർവ്വമായ കൈയുണ്ടെന്നാണ് ജയരാജൻ വിലയിരുത്തുന്നത്.
1998ൽ പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ കേന്ദ്രീകരണം തിരുവനന്തപുരത്തായി. അന്ന് മുതൽ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്നു ജയരാജൻ. കോടിയേരി ബാലകൃഷ്ണന് പോലും ജയരാജന്റെ മേധാവിത്വത്തെ കണ്ണൂരിൽ ചോദ്യം ചെയ്യാനായില്ല. പിണറായിയുടെ വിശ്വസ്തനായി നിന്ന് പാർട്ടി കോട്ട ജയരാജൻ കാത്തു. പിണറായിക്ക് ശേഷം ആരാകും സിപിഎം സെക്രട്ടറി എന്ന ചോദ്യത്തിന് പോലും ജയരാജൻ എന്ന ഉത്തരം കണ്ടവരുണ്ട്. പിണറായിയും ജയരാജനെയാണ് ആ പദവിയിലേക്ക് ആഗ്രഹിച്ചത്. എന്നാൽ പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരിയെ തഴഞ്ഞ് ജയരാജനെ കൊണ്ടു വരുന്നത് മറ്റ് ചില സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ അധികാരത്തിലെത്തുമ്പോൾ മന്ത്രിപദവി വാഗ്ദാനം ചെയ്ത് ജയരാജനെ കാബിനറ്റിൽ രണ്ടാമനാക്കാനും തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ നിയമസഭയിലെ രണ്ടാമത്തെ കസേരയിലും ജയരാജൻ എത്തി. ഇതിനിടെയാണ് അബദ്ധം പിണഞ്ഞ് ജയരാജൻ ബന്ധുത്വ വിവാദത്തിൽ കുടുങ്ങിയത്. ഇതെല്ലാം കോടതി തള്ളിക്കളഞ്ഞതോടെ കൃത്യസമയത്ത് വിശ്വസ്തനെ മന്ത്രിയാക്കുകയാണ് പിണറായി. പഴയ പ്രതാപത്തിലേക്ക് വരാനാണ് ജയരാജന്റെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍