ജനാധിപത്യത്തോട് എന്നും പുച്ഛമാണ് ആർഎസ്എസിനെന്ന് മുഖ്യമന്ത്രി; തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ബിജെപി യുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഇരുട്ടിന്റെ ശക്തികൾക്ക് കൂട്ടുനിൽക്കയാണ്; പിറകോട്ട് നയിക്കുന്ന ശക്തികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്; കോൺഗ്രസിനും ബിജെപിക്കുമെതിരെ ഒരുപോലെ ആഞ്ഞടിച്ച് പിണറായി വീണ്ടും; കോഴിക്കോടിനെ ശുഭ്രസാഗരമാക്കി ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം
ജാസിം മൊയ്ദീൻ
കോഴിക്കോട്: ജനാധിപത്യത്തോട് എന്നും പുചഛമാണ് ആർഎസ്എസിനെന്നും തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ഇരുട്ടിന്റെ ശക്തികൾ നടത്തുന്ന ശ്രമം കേരളീയ സമൂഹം ചെറുത്തുതോൽപ്പിക്കും. കോഴിക്കോട്ട് കടപ്പുറത്ത് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന കൂറ്റൻ യുവജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ്. വിഷയത്തിൽ രാഹുൽ ഗാന്ധി സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പറഞ്ഞ് അമിത് ഷായുടെ നിലപാട് സ്വീകരിച്ചവരാണ് സംസ്ഥാനത്തെ കോൺഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി വന്നത്. ഈ വിധി വന്നപ്പോൾ തുടക്കത്തിൽ എല്ലാവർക്കും സ്ത്രീ പക്ഷ നിലപാട് തന്നെയായിരന്നു. എന്നാൽ എന്തെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുമോ എന്ന ആലോചനയുടെ ഭാഗമായി അവരിൽ പലരും നിലപാട് മാറ്റുകയായിരുന്നു. സർക്കാർ വിശ്വാസികൾക്കൊപ്പം തന്നെയാണ്. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ശബരിമലയിൽ വരുന്ന വിശ്വാസികൾക്ക് ആവശ്യമായ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തും.പക്ഷേ ദുരാചാരങ്ങളെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം കേരള സമൂഹം ചെറുത്ത് തോൽപ്പിക്കും.
ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ ആർഎസ്എസ് ഒഴികെ മറ്റെല്ലാ സംഘടനകൾക്കും വലിയ പങ്കുണ്ട്. എന്നാൽ നാടിന്റെ വളർച്ചയെ തകർക്കാൻ മാത്രമാണ് ആർഎസ്എസ് എന്നും ശ്രമിച്ചുവന്നിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങളും അതിന്റെ ഭാഗം തന്നെയാണ്. കേരളത്തെ വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആ നീക്കങ്ങൾ ഇവിടെ വിജയിക്കില്ല. യുവജനങ്ങൾ ഒന്നടങ്കം ഇത്തരം നടപടികൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തോട് എന്നും പുഛമാണ് ആർഎസ്എസിന്. മൂല്യങ്ങളെയെല്ലാം തകർക്കാനാണ് അവർ നീക്കം നടത്തന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർ അനുവദിക്കുന്നില്ല. നാസിസം അംഗീകരിക്കുന്ന ഈ സംഘടന ജുഡീഷ്യറിയെ തെരുവിലിട്ട് അലക്കുകയാണ്. കുട്ടികളുടെ മനസ്സിൽ പോലും വർഗ്ഗീയ നിലപാടുകൾ കുത്തിക്കയറ്റാനാണ് ഇവരുടെ ശ്രമം. അതിനായി പാഠപുസ്തകങ്ങളിൽ പോലും മാറ്റങ്ങൾ വരുത്തുന്നത്. തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എക്കാലവും സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ശക്തികൾ ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട്്. അവർ ഒന്നും ഇന്ന് ചരിത്രത്തിലില്ല. എന്നാൽ മുന്നോട്ടുകൊണ്ടുപോകുന്നവർ തന്നെയാണ് കേരളത്തിൽ അതിജീവിച്ചത്. ചിലർ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ അവർക്ക് വലിയ പിന്തുണ കിട്ടുന്നുവെന്ന് കരുതേണ്ട. അപ്പുറത്ത് അതിനേക്കാൾ ആളുകളുണ്ട്്. ശ്രീധരൻപിള്ളയുടെ ഒരു ജാഥ ഇപ്പോൾ എവിടെപ്പോയി. ഈ ഇരുട്ടിന്റെ ശക്തികളെ നേരിടേണ്ടത് കൂടുതൽ കൂടുതൽ കരുത്തോടെ മതനിരപക്ഷേതയിൽ അടിയുറച്ചാണ്. അതിനുള്ള തെളിവുകളാണ് ഇന്നത്തെ സമ്മേളനത്തിൽ കാണുന്നത്.- മുഖ്യമന്ത്രിയുടെ വാക്കുകൾ കൈയടിയോടെയാണ് കോഴിക്കോട് കടപ്പുറത്തെ വൻ ജനസാഗരം വരവേറ്റത്.
മതനിരപേക്ഷത സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നതിൽ അധികവും യുവജനങ്ങളാണെന്നും പിണറായി പറഞ്ഞു. യുവജങ്ങൾ വലിയ തോതിൽ രാജ്യകാര്യങ്ങളിൽ ഇടപെടുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. സാധാരണ പുതിയ തലമുറയ്ക്ക് സാമൂഹ്യ പ്രതിബദ്ധത കുറയുന്നു എന്ന വിമർശനം കേൾക്കാറുണ്ട്. എന്നാൽ പ്രളയദുരന്ത ഘട്ടത്തിൽ എല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാക്കളെയാണ് നാട് കണ്ടത്.
നാടിന്റെ മതനിരപേക്ഷത തകർക്കാൻ സംഘപരിവാറും മറ്റ് ചിലരും നടത്തുന്ന നീക്കങ്ങൾക്കെതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ ഏറ്റവുമധികം പങ്കാളിത്തം യുവതയുടേതായിരുന്നു. കലാലയങ്ങളിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ മികച്ച വിജയം കരസ്ഥമാക്കി. മിക്കയിടങ്ങളിലും ആരും എതിരാളികളില്ലാതെ എസ്എഫ്ഐ വിജയിച്ചു വരുന്ന കാഴ്ച്ചയാണ് കണ്ടത്.
ഇതെല്ലാം നാടിന്റെ ഭാവിയെക്കുറിച്ചുള്ള ശുഭസൂചനകളാണ് നൽകുന്നത്. ഇക്കാര്യത്തിൽ ഡിവൈഎഫ്ഐയാണ് തുടർച്ചയായി ശരിയായ സമീപനം സ്വീകരിച്ച് രാജ്യത്താകെ പ്രചരണ-പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന യുവജന പ്രസ്ഥാനം. ഇതിന് സമമായി മറ്റൊരു സംഘടനയെയും രാജ്യത്ത് കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു..കേന്ദ്ര സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും പിണറായി അഭിപ്രായപ്പെട്ടു.
മൂന്നുദിവസമായി കോഴിക്കോട് നടന്ന ഡി വൈ എഫ് ഐ പതിനാലാം സംസ്ഥാന സമ്മേളനം കോഴിക്കോട് ജില്ലയിലെ യുവജന ശക്തിയും സംഘടനാ മികവും വിളിച്ചോതിയ പടുകൂറ്റൻ റാലിയോടെ സമാപിച്ചത്.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള യുവജനങ്ങൾ കടപ്പുറത്തെ ഫിഡൽ കാസ്ട്രോ നഗറിലേക്ക് ഒഴുകിയെത്തി. കേന്ദ്രീകരിച്ചുള്ള പ്രകടനം ഒഴിവാക്കി, ചെറു സംഘങ്ങളായാണ് പ്രവർത്തകർ റാലിക്കെത്തിയത്. യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അഭോയ് മുഖർജി, പുതിയ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ്, എം സ്വരാജ്, എ എൻ ഷംസീർ, സിപിഐ (എം) നേതാക്കളായ എളമരം കരീം എം പി, എം വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രി ടി പി രാമകൃഷ്ണൻ തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.
Stories you may Like
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- അട്ടിമറി ചർച്ചയാക്കി ഷാഫിയും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
- യുവമോർച്ചാക്കാരിൽ നിന്നും അടികിട്ടാതെ രക്ഷപ്പെട്ടവർ പുനലൂരിൽ നടത്തിയത് 'രക്ഷാപ്രവർത്തനം'!
- 'ഡ്രാക്കുള രാഘവൻ, വെള്ളരിപ്രാവ് വിജയൻ': സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്
- ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ പുകഴ്ത്തി രമേശ് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍