Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ലോക് ഡൗണെന്ന് കേട്ടപ്പോഴേ ഓഫീസും പൂട്ടി വീട്ടിൽ അടച്ചിരുപ്പായി; വിളിച്ചാൽ ഫോണും എടുക്കുന്നില്ല; അവശ്യ സാധനങ്ങൾക്കും മരുന്നുകൾക്കും ബന്ധപ്പെട്ടിട്ടും ഓഫീസ് തുറക്കുന്നില്ല; അവർക്ക് മടിയാണെങ്കിൽ ഞങ്ങൾ തയ്യാറാണ് : യു.പ്രതിഭയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ തുറന്ന വിമർശനവുമായി ഡിവൈഎഫ്‌ഐ സഖാക്കൾ; ചിലർക്ക് തന്നോട് ഈഗോയെന്ന് കായംകുളം എംഎൽഎയുടെ മറുപടി; കൊറോണ കാലത്തും കായംകുളത്ത് വിഭാഗീയത പുകയുന്നു

'ലോക് ഡൗണെന്ന് കേട്ടപ്പോഴേ ഓഫീസും പൂട്ടി വീട്ടിൽ അടച്ചിരുപ്പായി; വിളിച്ചാൽ ഫോണും എടുക്കുന്നില്ല; അവശ്യ സാധനങ്ങൾക്കും മരുന്നുകൾക്കും ബന്ധപ്പെട്ടിട്ടും ഓഫീസ് തുറക്കുന്നില്ല; അവർക്ക് മടിയാണെങ്കിൽ ഞങ്ങൾ തയ്യാറാണ് : യു.പ്രതിഭയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ തുറന്ന വിമർശനവുമായി ഡിവൈഎഫ്‌ഐ സഖാക്കൾ; ചിലർക്ക് തന്നോട് ഈഗോയെന്ന് കായംകുളം എംഎൽഎയുടെ മറുപടി; കൊറോണ കാലത്തും കായംകുളത്ത് വിഭാഗീയത പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: കായംകുളം എംഎൽഎ ആയത് മുതൽ വിവാദങ്ങളുടെ നിഴലിലായിരുന്നു യു.പ്രതിഭ. മുമ്പൊരിക്കലും ഒരുസിപിഎ എംഎൽഎക്ക് നേരിടേണ്ടി വന്നിട്ടില്ലാത്ത വിമർശനങ്ങൾ വന്നപ്പോഴും അവർ കുലുങ്ങിയിട്ടില്ല. ചുട്ടമറുപടികൾ കൊടുത്തുവായടപ്പിച്ചു. തന്റെ വിവാഹമോചന വാർത്ത ചിലർ പൊതുമണ്ഡലത്തിൽ അലക്കാൻ നോക്കിയപ്പോൾ വ്യക്തിപരമാണെന്ന് മറുപടി നൽകി നേരിട്ടു. ഏറ്റവും ഒടുവിൽ, ലോക് ഡൗൺ കാലത്ത് കായംകുളം എംഎൽഎ നിഷ്‌ക്രിയയാണെന്ന വിമർശനമാണ് ഡിവൈഎഫ്‌ഐയിലെ ഒരു വിഭാഗം ഉന്നയിക്കുന്നത്. ചില നേതാക്കൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തങ്ങളുടെ അനിഷ്ടം പരസ്യമാക്കുകയും ചെയ്തു. ജനങ്ങൾക്ക് ആശ്വാസമാകേണ്ട സമയത്ത് ഓഫിസുംപൂട്ടി എംഎ‍ൽഎ വീട്ടിലിരിക്കുന്നത് ശരിയല്ലെന്നാണ് വിമർശനം. ഈ പരസ്യവിമർശനം കായംകുളത്തെ പാർട്ടി വിഭാഗീതയതുടെ ഭാഗമാണെന്നാണ് പിന്നാമ്പുറ സംസാരം. ചിലർക്ക് തന്നോട് ഈഗോ ആണെന്ന് പ്രതിഭയും മറുപടി നൽകി. അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യസാധ്‌നങ്ങൾ വിതരണം ചെയ്യുന്ന വീഡിയോ തന്റെ ഫേസ്‌ബുക്ക് പേജിൽ ഇട്ടിട്ടുണ്ട് എംഎൽഎ.

ഡിവൈഎഫ്‌ഐ കായംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാൻ, ജില്ലാകമ്മിറ്റി അംഗം മിനിസ ജബ്ബാർ തുടങ്ങിയവരാണ് സോഷ്യൽ മീഡിയയിൽ എം.എൽഎയെ രൂക്ഷമായി വിമർശിച്ചത്. എംഎ‍ൽഎ ഓഫിസ് തുറന്നുപ്രവർത്തിക്കാത്തത് പാർട്ടി അംഗങ്ങൾ എന്ന നിലയിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇവർ പറയുന്നു. അവശ്യസാധനങ്ങൾക്കും മരുന്നുകൾക്കും ബന്ധപ്പെട്ടിട്ടും ഓരാഴ്ചയായി ഓഫീസ് തുറക്കുന്നില്ല. പാർട്ടി നിശ്ചയിച്ച സ്റ്റാഫുപോലും ഓഫിസിൽ വരുന്നില്ല. അവർക്ക് മടിയാണെങ്കിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ അതിന് തയ്യാറാണെന്നും കുറുപ്പിൽ പറയുന്നു. കോന്നി എം.എൽഎയടക്കം സജീവമായി രംഗത്തുള്ളപ്പോഴാണ് കായംകുളം എംഎ‍ൽഎ ഫോൺ പോലും എടുക്കാതെ വീട്ടിലൊളിച്ചതെന്നും താരതമ്യം ചെയ്താണ് തുറന്നടിച്ചുള്ള വിമർശനം.

കഴിഞ്ഞ വർഷം, കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കീഴെ കമന്റ് ചെയ്തതിന്റെ പേരിൽ അണികളും സോഷ്യൽ മീഡിയയും പ്രതിഭയ്ക്ക്‌തെരി രംഗത്ത് വന്നിരുന്നു. ഇങ്ങനെയാണോ പാർട്ടിയുടെ കീഴ്‌വഴക്കമെന്നും ബ്രാഞ്ച് മുതൽ ഓരോ പാർട്ടി മെമ്പർമാരും പാലിക്കേണ്ട ചില അച്ചടക്കങ്ങൾ എംഎൽഎയ്ക്ക് അറിയില്ലേയെന്നുമാണ് പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ അണികൾ കമന്റ് ഇട്ടത്. ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികൾ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികൾക്കും രണ്ട് മെഡിക്കൽ കോളേജുകൾക്കും ഒന്നാംഘട്ടത്തിൽ കാത്ത്‌ലാബ് അനുവദിച്ചതെന്ന് തുടങ്ങുന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പോസ്റ്റിൽ പ്രതിഭ കമന്റ് ഇട്ടതോടെയാണ് പ്രശ്നം തുടങ്ങുന്നത്.

പതിഭയുടെ കമന്റ് വിവാദമാക്കി എടുത്തു. എംഎൽഎക്ക് കാര്യം നേടാൻ വേണ്ടി പോലും സാധിക്കുന്നില്ലെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകുമെന്ന ചോദ്യമാണ് ഉയർത്തിയത്. തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേൾക്കുകയാണ്. തങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞതോടെ പാർട്ടി അണികൾ ഈ സംഭവത്തെ അച്ചടക്ക ലംഘനമായി കണ്ടു.

ഇതോടെ സംഭവത്തിൽ വിശദീകരണവുമായി പ്രതിഭ രംത്തുവന്നു. ഫേസ്‌ബുക്കിലൂടെ എംഎൽഎ മന്ത്രിയോട് നടത്തിയ അഭ്യർത്ഥനയെ വിമർസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനിടെ പാർട്ടി അച്ചടക്കം പഠിപ്പിച്ച് സിപിഎം സൈബർ പോരാളികളും പോസ്റ്റിട്ടിരുന്നു. ഇതിൽ ചിലർ അശ്ലീല കമന്റുകളും പോസ്റ്റു ചെയ്തു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ പ്രതിഭ വിശദീകരണ കുറിപ്പും പോസ്റ്റു ചെയ്തിരുന്നു.

പഴയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗം ഇങ്ങനെ:

സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവർത്തനത്തിൽ നിൽക്കുന്ന ആളല്ല. നിരവധി സഖാക്കൾ നൽകുന്ന കറ കളഞ്ഞ സ്നേഹം മനുഷ്യസ്നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നിൽക്കുന്ന നല്ല മനുഷ്യർ അവരൊക്കെയാണ് എന്റെ കരുത്ത്... MLA ആയി ഞാൻ വരുമ്പോൾ കായംകുളത്തെ ഏറ്റവും വലിയ പ്രശ്നം അപകട മരണങ്ങൾ ആയിരുന്നു. ഇന്ന് തുടർച്ചയായ Campaign ലൂടെ അപകട നിവാരണ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ വലിയ അളവിൽ അപകടങ്ങൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. പൂർണ്ണമായിട്ടില്ല. കായംകുളം ആശുപത്രിയിലേക്ക് ആണ് കരുനാഗപള്ളി കഴിഞ്ഞ് നടക്കുന്ന അപകടങ്ങളിൽ പെടുന്നവരെ കൊണ്ടുവരുന്നത്.കൂടാതെ കെപി റോഡ് ഉൾപ്പെടെ നടക്കുന്ന അപകടങ്ങളിൽ പെടുന്നവരും വരുന്നത് ഇവിടെയാണ്.പ്രതിദിനം 1500ൽ അധികം Opഉണ്ട്. നിരവധി തവണ ഇതൊക്കെ സബ്മിഷനിലൂടെ അല്ലാതെ ഒക്കെ പറഞ്ഞിട്ടുണ്ട്.. നിയമസഭയിലെ എല്ലാ പ്രവർത്തനത്തിലും കൃത്യമായി ഇടപെടുന്ന MLA ആണ് ഞാൻ .. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ സാറിന്റെ ഇടപെടലിലൂടെ എനിക്ക് നിരവധി റോഡ് കിട്ടിയിട്ടുണ്ട്. അത് സ്നേഹപൂർവം ഓർക്കുന്നു. ഏ കെ ബാലൻ മിനിസ്റ്ററുടെ വകപ്പിൽ നിന്ന് തിയേറ്റർ നിർമ്മിക്കാൻ 15 കോടി അനുവദിച്ചിട്ടുണ്ട്. ഫിഷറീസ് മന്ത്രിയും റോഡുകൾ തന്ന് നന്നായി സഹായിക്കാറുണ്ട്.. തൊഴിൽ വകുപ്പ് മന്ത്രി കേരളത്തിലെ അഞ്ചാമത്തെ കരിയർ ഡവലപ്പ്മെന്റ് സെന്റർ കായംകുളത്തിനാണ് നൽകിയത്.എന്നാൽ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കായംകുളത്തിനോടുള്ള പ്രത്യേക സമീപനം മൂലമാണ് നിരവധി പാവങ്ങളുടെ ആശാ കേന്ദ്രമായ താലൂക്ക് ആശുപത്രി Dpr കിഫ് ബി യിലേക്ക് നൽകാതിരുന്നത്. .. ഞാൻ അതിനു വേണ്ടി ഇപ്പോഴും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആദ്യം ഹാബിറ്റാറ്റ് Dpr തയ്യാറാക്കി. പിന്നീട് ഹൗസിങ് ബോർഡ് കോർപ്പറേഷനും. രണ്ടും കിഫ് ബി യിലേക്ക് അയച്ചിട്ടില്ല. ഇത് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരമാണ് ഇതിന് പിന്നിൽ.. അതിന് മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല. മറ്റുള്ള സ്ഥലങ്ങളിലെ പോലെ വികസനം ചെയ്യാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട് എന്നും മന്ത്രിയുടെ അഭിനന്ദന Post എന്നെ പോലുള്ള MLA മാർക്കും Valuable ആണ് എന്നു പറഞ്ഞതിന് പ്രതികൂലമായി മറുപടി പറഞ്ഞവർക്കായി ഇത് ഇവിടെ എഴുതുന്നു.... ആരും ആഘോഷിക്കേണ്ടില്ല.. ഷൈലജ ടീച്ചർ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെ. അതിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും വ്യത്യസ്ത അഭിപ്രായമില്ല...

യു.പ്രതിഭയുടെ കമന്റ് ഇങ്ങനെയായിരുന്നു:

പ്രിയപ്പെട്ട ഷൈലജ ടീച്ചർ സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അനുമോദിക്കുന്നു. ഞാൻ കായംകുളം താലൂക്ക് ആശുപത്രിക്ക് വേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed project Report തയ്യാറാക്കി. അപ്പോൾ അവരെ Spv ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോർഡിനെ Spv ആക്കാൻ പറഞ്ഞു. അതും സമയബന്ധിതമായി ഞാൻ ചെയ്തു. എന്നാൽ അതും കിഫ് ബി യിൽ തന്നില്ല. അങ്ങേയറ്റം ആക്ഷേപം ഞാൻ കേൾക്കുന്നുണ്ട്.2000 നടുത്ത് രോഗികൾ വരുന്ന നാഷണൽ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്.. ഇപ്പോ KELനെ ടീച്ചർ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നൽകണം.. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേർ എന്നെ മെൻഷൻ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP