വെട്ടിനുറുക്കി ചന്ദ്രശേഖരനെ കൊന്ന പാർട്ടി ഇതുവരെ അത് തെറ്റാണെന്ന് പറഞ്ഞിട്ടില്ല; ഇപ്പോൾ ആ മനുഷ്യന്റെ വിധവയ്ക്ക് പിറകേയാണ്; സിപിഎം പൂർണ്ണമായും ഒരു സ്ത്രീവിരുദ്ധ സംഘടന; ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുമ്പോൾ സിപിഎം ആസ്തി കൂട്ടുന്നു; രൂക്ഷ വിമർശനവുമായി ഡോ: എസ്.എസ്. ലാൽ

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സിപിഎമ്മിനെയും സർക്കാറിനെയും അതിരൂക്ഷമായി വിമർശിച്ച് പ്രൊഫഷണൽ കോൺഗ്രസ് മുൻനേതാവ് കൂടിയായ ഡോ. എസ് എസ് ലാൽ. ആനുകാലിക സംഭവങ്ങൾ ചൂണ്ടിക്കാട്ടി അക്കമിട്ട് നിരത്തി കൊണ്ടാണ് എസ്എസ് ലാലിന്റെ വിമർശനം. കെ കെ രമക്കെതിരെ ക്രൂരമായി സൈബർ ആക്രമണം നടത്തുന്നതും എസ്എഫ്ഐ കാമ്പസുകളിൽ നടത്തുന്ന ഗുണ്ടായിസവും എണ്ണിപ്പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന പാർട്ടിയോ അതിന്റെ നേതാക്കളോ ഇതുവരെ അത് തെറ്റായിപ്പോയെന്ന് പറഞ്ഞിട്ടില്ല. മരിച്ചു കഴിഞ്ഞിട്ടും ആ മനുഷ്യനെതിരെ പ്രചാരണം നടത്തി. ഇപ്പോൾ ആ മനുഷ്യന്റെ വിധവയുടെ പിറകേയാണ്. ഒരു സ്ത്രീയെന്ന പരിഗണന പോലും വിധവയായ ആ സാമാജികയ്ക്ക് നൽകാത്ത സിപിഎം പൂർണ്ണമായും ഒരു സ്ത്രീവിരുദ്ധ സംഘടനയാണെന്നും ലാൽ കുറ്റപ്പെടുത്തുന്നു.
വോട്ട് ചോദിച്ചാൽ കാല് വെട്ടുമെന്ന് പരസ്യമായി പറയാൻ ഒരു ജില്ലാ സെക്രട്ടറിക്ക് മടിയില്ല. അദ്ധ്യാപകരെ പൂട്ടിയിടാനും അദ്ധ്യാപികയെ ആക്രമിക്കാനും നിയമപഠനം നടത്തുന്ന എസ്.എഫ്.ഐക്കാർക്ക് പോലും മടിയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡോ. ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പഴയ കാലത്ത് എതിർപക്ഷത്ത് നിൽക്കുമ്പോഴും സിപിഎമ്മിനോട് ഒരു പാർട്ടിയെന്ന നിലയിൽ ബഹുമാനമുണ്ടായിരുന്നു. സകല കുഴപ്പങ്ങൾക്കിടയിലും ബഹുമാനം അർഹിക്കുന്ന കുറേ നല്ല മനുഷ്യർ ആ പാർട്ടിയിൽ ഉണ്ടായിരുന്നു. മാന്യന്മാരായ കുറേ ചെറുപ്പക്കാരും. ഒരിക്കലും നടപ്പാകാത്ത കമ്യൂണിസത്തിന്റ പിന്നാലേയാണെങ്കിലും മനുഷ്യസ്നേഹത്തിന്റെ പേരിലും വായിച്ച ചില പുസ്തകങ്ങൾ കാരണവും ആ പാർട്ടിയിൽ എത്തിപ്പോയ കുറേ നല്ല മനുഷ്യരോട് വ്യക്തികളെന്ന നിലയിൽ എതിർപ്പൊന്നും ഇല്ലായിരുന്നു.
കോളേജിൽ പഠിക്കുന്ന കാലത്ത് എതിർപക്ഷത്തുള്ളവരെ സ്ഥിരം ആക്രമിക്കുന്ന സംഘടനയായിട്ടാണ് എസ്.എഫ്.ഐ യെ കാണാൻ കഴിഞ്ഞത്. എങ്കിലും അതിൽ വായനാശീലവും അറിവും പ്രഭാഷണചാതുര്യവുമാക്കെയുള്ള കുറേ യുവാക്കൾ ഉണ്ടായിരുന്നു. അവരിൽ പലരുടേയും ലളിത ജീവിതവും മാതൃകാപരമായിരുന്നു. ഭാവിയിൽ അവരെപ്പോലെയുള്ളവരുടേതായി ആ സംഘടനയും പാർട്ടിയും മാറുമെന്നാണ് പൊതുവേ കരുതപ്പെട്ടത്.
ശരീരം മുഴുവനും വെട്ടിനുറുക്കി ചന്ദ്രശേഖരനെന്ന മാന്യനെ കൊന്ന പാർട്ടിയോ അതിന്റെ നേതാക്കളോ ഇതുവരെ അത് തെറ്റായിപ്പോയെന്ന് പറഞ്ഞിട്ടില്ല. മരിച്ചു കഴിഞ്ഞിട്ടും ആ മനുഷ്യനെതിരെ പ്രചാരണം നടത്തി. ഇപ്പോൾ ആ മനുഷ്യന്റെ വിധവയുടെ പിറകേയാണ്. ഒരു സ്ത്രീയെന്ന പരിഗണന പോലും വിധവയായ ആ സാമാജികയ്ക്ക് നൽകാത്ത സിപിഎം പൂർണ്ണമായും ഒരു സ്ത്രീവിരുദ്ധ സംഘടനയാണ്. അവർക്കെതിരെ സകല ആക്ഷേപങ്ങളും പറഞ്ഞ സിപിഎം അവരുടെ ചികിത്സാ രേഖകൾ മോഷ്ടിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുകയെന്ന ക്രിമിനൽ കുറ്റവും നടത്തിയിരിക്കുന്നു. അത് ന്യായീകരിക്കാൻ പാർട്ടി സെക്രട്ടറിയും.
ഇന്നത്തെ സിപിഎമ്മും അതിന്റെ പോഷക സംഘടനകളും ഭീകര സംഘടനകളെപ്പോലെ മാറിയിരിക്കുന്നു. കോളേജുകളിൽ മറ്റ് സംഘടനകളുടെ കൊടി കത്തിക്കൽ മാത്രമാണ് ഇന്ന് എസ്.എഫ്.ഐ യുടെ പ്രവർത്തനം. വോട്ട് ചോദിച്ചാൽ കാല് വെട്ടുമെന്ന് പരസ്യമായി പറയാൻ ഒരു ജില്ലാ സെക്രട്ടറിക്ക് മടിയില്ല. അദ്ധ്യാപകരെ പൂട്ടിയിടാനും അദ്ധ്യാപികയെ ആക്രമിക്കാനും നിയമപഠനം നടത്തുന്ന എസ്.എഫ്.ഐക്കാർക്ക് പോലും മടിയില്ല. ഇവരാണ് ഭാവിയിലെ നിയമജ്ഞരും സാമാജികരും മന്ത്രിമാരും ആകേണ്ടത്. ആ പാർട്ടിയുടെ ചരിത്രം നോക്കിയാൽ അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്.
രണ്ടാമതും ഭരണം കിട്ടിയെന്നതാണ് സിപിഎമ്മിന്റെ ധിക്കാരത്തിന് കാരണം. കോവിഡ് രോഗബാധയെ രാഷ്ട്രീയമായി ഉപയോഗിച്ചും കള്ളക്കണക്കുകൾ കാണിച്ചും മാത്രം നേടിയ ഭരണമാണിത്. പിന്നെ കുറേയധികം മനുഷ്യർ രോഗഭയം കൊണ്ട് വോട്ടിടാൻ പോകാതിരുന്നതിനാലും. രണ്ടാം ഭരണം നേടാൻ വോട്ട് നൽകിയ നല്ലൊരു ശതമാനം ഇടതുപക്ഷ വോട്ടർമാർമാർ ഈ ഭരണത്തിന് എതിരായിക്കഴിഞ്ഞു.
രണ്ടാം തവണ കിട്ടിയ ഭരണം കൂടി ഉപയോഗിച്ച് സിപിഎം എന്ന കോർപ്പറേറ്റ് പ്രസ്ഥാനത്തിന്റെ ആസ്തി കൂട്ടുക മാത്രമാണ് സിപിഎം നേതൃത്വത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ ഖജനാവ് സകല മാർഗങ്ങളിലൂടെയും മോഷ്ടിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം മുഴുവനും സിപിഎം പാർട്ടിയിൽ എത്തിച്ചേരുകയാണ്. സംസ്ഥാനവും മുഴുവൻ ജനങ്ങളും സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുമ്പോൾ സിപിഎമ്മിന്റെ മാത്രം ആസ്തി ദിവസവും കൂടുകയാണ്. സകലയിടത്തും പാർട്ടി ഭൂമി വാങ്ങുകയാണ്. കെട്ടിടങ്ങൾ കെട്ടുകയാണ്.
ഭരണത്തിന് ഇനിയും മൂന്നു കൊല്ലം ബാക്കിയുണ്ട്. ആ കാലമത്രയും ഭീകരതയും മോഷണവും അനുവദിച്ചാൽ ഈ ഭരണം കഴിയുമ്പോൾ സംസ്ഥാനം ബാക്കിയുണ്ടാവില്ല. അത് ഒരുപാട് പേർക്ക് മനസിലായിട്ടുണ്ട്. മാധ്യങ്ങൾക്കും. സിപിഎമ്മിന്റെ അഴിമതികളും അക്രമങ്ങളും അവസാനിപ്പിക്കാനുള്ള വർഷങ്ങളാണ് ബാക്കിയുള്ളത്. സിപിഎമ്മിന്റെ എല്ലാ കൊള്ളരുതായ്മകളെയും നമുക്ക് പ്രതിരോധിക്കണം. കേരള സംസ്ഥാനം ബാക്കിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ പൗരന്മാരുടെയും ഉത്തരവാദിത്വമാണത്.
ഡോ: എസ്.എസ്. ലാൽ
- TODAY
- LAST WEEK
- LAST MONTH
- കോടതിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വക്കീൽ കാറിലിട്ട് പീഡിപ്പിച്ചു; അതോടെ കോടതിയിൽ പോകാതായ ഭാര്യ; ഇപ്പോൾ പിതാവിന് പരോളിനായി കോടതിയിൽ ഹാജരായത് മകൾ; അവഹേളനങ്ങളിൽ നിന്ന് പൊരുതിക്കയറി റിപ്പർ ജയാനന്ദന്റെ കുടുംബം
- ഇത്രയും നല്ല ഒരാളെ എനിക്ക് സമ്മാനമായി കിട്ടിയല്ലോ, ഞാൻ മടുത്തു അമ്മേ; എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, ഞാനും കുഞ്ഞും മറ്റെവിടെങ്കിലും പോയി ജീവിച്ചോളാം; കാഞ്ചിയാറിൽ ഭർത്താവ് കൊലപ്പെടുത്തുന്നതിന് മുമ്പ് അനുമോൾ പിതൃസഹോദരിക്ക് അയച്ച സന്ദേശം ഇങ്ങനെ; ഭർത്താവ് ബിജേഷ് മൊബൈൽ ഉപേക്ഷിച്ച് അതിർത്തി കടന്നെന്ന് സൂചന
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- 'ഉറക്കമില്ല, കുളിയും നനയുമില്ല, ഞങ്ങൾ കാശു കൊടുത്തു വന്നവരല്ലേ'; ഒരു കെയർ ഹോം മാനേജർ നടത്തുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ആംബുലൻസ് ജീവനക്കാരുടെ പരാതിയിൽ കെയർ ഹോമിൽ റെയ്ഡ്; റിസ്ക് എടുക്കാൻ ഒരു മാനേജരും തയ്യാറാകില്ല; ജോലി ചെയ്യാൻ മടിയുള്ളവർ യുകെയിൽ വരുന്നതെന്തിനെന്ന ചോദ്യം ബാക്കിയാകുമ്പോൾ
- 'സ്വർണ്ണവളക്കായി കൈ വെട്ടിമാറ്റുന്ന ക്രിമിനൽ; ഏഴുപേരെ കൊന്നുതള്ളിയ നരാധമൻ'; പക്ഷേ അഞ്ച് കൊലപാതകക്കേസിൽ മൂന്നിലും കോടതി വെറുതെ വിട്ടു; നിയമസഹായം കിട്ടിയില്ല; ഭാര്യയെ കാറിലിട്ട് വക്കീൽ പീഡിപ്പിച്ചു; ഇപ്പോൾ മകൾ അഭിഭാഷക; റിപ്പർ ജയാനന്ദനെക്കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് വ്യാജമോ; ന്യൂസ് മിനുട്ട് അന്വേഷണം ഞെട്ടിക്കുന്നത്
- പ്രണയത്തിനൊടുവിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം; ഒരുമിച്ചു താമസം തുടങ്ങിയപ്പോൾ അറിഞ്ഞത് ലഹരിക്ക് അടിമയെന്ന്; വീട്ടിൽ നിന്നും വിളിച്ചിറക്കി ഭാര്യയെ തല്ലിച്ചതച്ചു ഭർത്താവ്; തടയാൻ ചെന്നപ്പോൾ പിതാവുമായി കശപിശ; ഒടുവിൽ തല്ലുകൊണ്ട യുവതി പ്രതിയായി; എയർപോർട്ടിൽ നിന്നും പൊക്കി പൊലീസും; ഉന്നത ഇടപെടലെന്ന് ആരോപണം
- എനിക്ക് വന്ന രണ്ട് അവസരങ്ങളാണ് ആ നടി തട്ടിയെടുത്തത്; ആ ചിത്രങ്ങളുടെ ഒഡിഷന് ഞാനും പോയിരുന്നു; എന്താണ് എന്റെ കുറവ്; വെളിപ്പെടുത്തലുമായി സ്വാസിക വിജയ്
- ഓസ്ട്രേലിയയിൽ നിന്നും വേരുകൾ തേടി സുബിനി കേരളത്തിലെത്തി; ജനിച്ച മണ്ണും ദത്തെടുക്കാൻ സഹായം നൽകിയവരെയും കാണാൻ: ജനിച്ച് ആറാം മാസം ഓസ്ട്രേലിയയിലെത്തിയ സുബിനി ഹെയ്ഡിന്റെ കഥ
- സ്വത്തുക്കൾ മുഴുവൻ മക്കൾ കൊണ്ടു പോകുമോയെന്ന ഭയത്താൽ അച്ഛനെ കാണാൻ വരുന്ന മക്കളെ ആട്ടിയിറക്കിയ രണ്ടാംഭാര്യ; മകളുടെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് അലങ്കോലമാക്കിയത് പകയായി; അടിയും പിടിയും പതിവായതോടെ വീടിനുള്ളിൽ രഹസ്യ ക്യാമറ വെച്ച് ആദ്യ ഭാര്യയിലെ മക്കൾ; പേടികുളത്തെ കൊലയിലും ആത്മഹത്യയിലും നിറയുന്നത്
- വമ്പൻ തിരിച്ചുവരവിനൊരുങ്ങി സാന്ദ്രാ തോമസ് പ്രൊഡക്ഷൻ; 'നല്ല നിലാവുള്ള രാത്രി 'റിലീസിനൊരുങ്ങുന്നു; തനി നാടൻ ആഘോഷത്തിന്റെ താളവുമായി ആദ്യ ഗാനം 'താനാരോ തന്നാരോ' പുറത്തിറങ്ങി
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?
- ഒരുദിവസം വീട്ടിൽ അന്തിയുറങ്ങാമെന്ന് വല്ലാതെ മോഹിച്ചെങ്കിലും വെറുതെയായി; മാളയിലെ വീട്ടിൽ മകളോടും ഭാര്യയോടും സംസാരിച്ചിരുന്നത് മാത്രം അൽപം ആശ്വാസം; അയൽക്കാർ ആരും തിരിഞ്ഞുനോക്കിയില്ല; മകളുടെ വിവാഹത്തിന് പരോളിൽ ഇറങ്ങിയ റിപ്പർ ജയാനന്ദന് ഇന്നും ജയിലിൽ തന്നെ രാത്രിയുറക്കം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍