സൈബർ ഇടത്തിലെ ആവശ്യം വനിതാ മുഖ്യമന്ത്രിയായി കെ കെ ശൈലജ വേണമെന്ന്; മട്ടന്നൂരെ സാധാരണക്കാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രി എങ്കിലും ആക്കുമോയെന്നും; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ആരോഗ്യമന്ത്രിയുടെ പ്രശസ്തി സുഖിക്കാതെ പാർട്ടിക്കുള്ളിലെ ചില നേതാക്കളും; പുരുഷാധിപത്യത്തിന്റെ ഇരയായി ശൈലജയും മാറുമോ?
അനീഷ് കുമാർ
കണ്ണൂർ: കെ ആർ ഗൗരിയമ്മയിലൂടെ കേരളത്തിന് നഷ്ടമായ വനിതാ മുഖ്യമന്ത്രി സ്ഥാനം കെ കെ ശൈലജയിലൂടെ ലഭിക്കുമോ? വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ്് അധികാരത്തിൽ എത്തിയപ്പോൾ മുതൽ സൈബർ ഇടത്തിൽ ഉയർന്ന ചോദ്യം ഇതായിരുന്നു. സൈബർ ഇടത്തിൽ കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ചിലർ രംഗത്തുവരികയും ചെയ്തു. എന്നാൽ, ഇതൊന്നും സിപിഎം കേട്ടിട്ടില്ല. അവർ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുകയാണ്.
സൈബർ ഇടത്തിൽ മുഖ്യമന്ത്രിയായി കെ കെ ശൈലജയെ നിയമിക്കുമോ എന്ന ചോദ്യം ഉയരുമ്പോൾ നാട്ടുകാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രിയെങ്കിലും ആക്കുമോയെന്നാണ്. സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി മന്ത്രി കെ.കെ.ശൈലജയെ നിയോഗിക്കണമെന്ന ആവശ്യവുമായി മട്ടന്നുരിലെ വോട്ടർമാരും സിപിഎം പ്രാദേശിക നേതൃത്വവും രംഗത്തുവന്നു. എന്നാൽ, ശൈലജക്കു ലഭിക്കുന്ന ഈ പ്രശസ്തി ദഹിക്കാത്തവർ അവരെ മന്ത്രിസഭയിൽ നിന്നും മാറ്റിനിർത്താനുള്ള ശ്രമങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ തന്നെ 140 മണ്ഡലങ്ങളിൽ റെക്കോർഡ് ഭൂരിപക്ഷമാണ് മന്ത്രി കെ.കെ.ശൈലജയ്ക്ക് ജന്മനാടായ മണ്ഡലം ഇക്കുറി നൽകിയത്. കണ്ണൂർ ജില്ലയിൽ നിന്നും മത്സരിച്ച മുഖ്യമന്ത്രിയടക്കമുള്ള പലസ്ഥാനാർത്ഥികളും ശൈലജയുടെ അടുത്ത് പോലുമെത്തിയില്ല. ജനപ്രീതിയുടെ കാര്യത്തിൽ കേരളത്തിൽ നമ്പർ വണ്ണായ ടീച്ചറമ്മ ഇക്കുറി ആരോഗ്യ മന്ത്രി സ്ഥാനം നിലനിർത്തുമെന്ന പ്രതീക്ഷയോടൊപ്പം മറ്റു ചില കണക്ക് കൂട്ടലുകളും മട്ടന്നൂരുകാർക്കുണ്ട്.
മട്ടന്നൂരിനെ പ്രതിനിധീകരിക്കുന്ന കെ.കെ.ശൈലജ ഇക്കുറി സംസ്ഥാനത്തിന്റെ ആദ്യ ഉപ മുഖ്യമന്ത്രിയാകണേയെന്ന ആഗ്രഹവും ഇവർക്കുണ്ട്. ആരോഗ്യ മന്ത്രിയെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ച്ചവെച്ച കെ.കെ.ശൈലജയെ ഉപമുഖ്യമന്ത്രിയാകണമന്ന ആവശ്യം സിപിഎം സൈബർ പോരാളികളും ഉയർത്തുന്നുണ്ട്. എന്നാൽ താൻ മന്ത്രിയായി തുടരണമോയെന്ന കാര്യം പാർട്ടിയാണ് തീരുമാനികേണ്ടതെന്ന് ഈ വിഷയത്തിൽ കെ.കെ ശൈലജ പ്രതികരിച്ചു പാർട്ടി എന്തു തീരുമാനമെടുത്താലും അനുസരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മട്ടന്നുരിന്റെ മണ്ണിൽ ചവുട്ടി നടന്ന് നേതാവായതാണ് നാട്ടുകാർ ടീച്ചർ എന്നു വിളിക്കുന്ന കെ.കെ.ശൈലജ. മട്ടന്നുരിന്റെ മകളായാണ് ഇവർ വിശേഷിക്കപ്പെടുന്നത്.
മട്ടന്നൂർ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ ഇടത്തോട്ട് മാറി സബ്സ്റ്റേഷൻ റോഡിലൂടെ അൽപമൊന്ന് മുൻപോട്ട് പോയാൽ മന്ത്രി ശൈലജയുടെ വീട്ടിലെക്കെത്താം. നെൽപാടങ്ങളും വാഴത്തോട്ടവും മനം കുളിർപ്പിക്കുന്ന കാഴ്ച്ച കഴിയുമ്പോൾ തലയുയർത്തി പിടിച്ചു നിൽക്കുന്ന ഒരു ഇടത്തരം കോൺക്രീറ്റ് ഇരു നില വീടാണത്. മറ്റുവീടുകളിൽ നിന്നും വ്യത്യസ്തമായി ഈവീട്ടിനു മുൻപിലെ കവുങ്ങിൽ ഒന്നിലധികം ചെങ്കൊടികൾ കെട്ടിയിരിക്കുന്നു. ഉമ്മറത്തെ ചുവരിൽ വൃത്തത്തിൽ കൊത്തിയെടുത്ത അരിവാൾ ചുറ്റിക നക്ഷത്രമെന്ന സിപിഎം ചിഹ്നവുമുണ്ട്. ഇവിടെയെല്ലാം പാർട്ടി മയമാണ്.
വൈദേശിക ഭരണത്തിനെതിരെ വീരപഴശിയുടെ പടയോട്ടങ്ങളും കർഷക സമര പോരാട്ടങ്ങളും ഒരു പാട് കണ്ട പഴശിയെന്ന കമ്മ്യൂണിസ്റ്റ്ഗ്രാമത്തിൽ നിന്നും ഉയർന്നുവന്ന വിപ്ളവ വനിതയാണ് കെ.കെ.ശൈലജ. അവരുടെ ആ മന: കരുത്തും ഭരണ നൈപുണ്യവും കേരളവും ലോകവും ഒരുപാട് കണ്ടതും കേട്ടതുമാണ്. നിപ്പയും കൊവിഡുമൊക്കെ കേരളം നേരിട്ടത് ശിവപുരം സ്കൂളിലെ സയൻസ് ടീച്ചറായ കെ.കെ.ശൈലജയുടെ കൃത്യമായ കണക്കുകൂട്ടലിന്റെയും ചടുലനീക്കങ്ങളുടെയും കരുത്തിലാണ്.
ഭർത്താവ് കെ.ഭാസ്കരൻ മാസ്റ്ററോടൊപ്പം കെ.എസ്.വൈ എഫിലൂടെ പ്രവർത്തിച്ച് സജീവ രാഷ്ട്രീയക്കാരിയായ കെ.കെ ശൈലജ ഇന്ന് കേരളം മുഴുവൻ കാതോർക്കുന്ന ഭരണാധികാരിയും വനിതാ നേതാവുമാണ്. കേരളത്തിന്റെ ടീച്ചറമ്മയായി സോഷ്യൽ മീഡിയ വിശേഷിപിക്കുന്ന കെ.കെ ശൈലജയണ് സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ റെക്കാർഡ് ഭൂരിപക്ഷമാണ് സ്വന്തം ജന്മനാടായ മട്ടന്നൂർ കഴിഞ്ഞ തെരഞ്ഞടുപ്പിൽ മനസറിഞ്ഞ് നൽകിയത്. തെരഞ്ഞെടുപ്പിൽ. എ പ്ലസ് നേടി ടീച്ചറമ്മ വിജയിച്ചു കഴിഞ്ഞു. ഇനി ഉപമുഖ്യമന്ത്രിയാകുമോയെന്നതാണ് മട്ടന്നുരുകാരുടെ ചോദ്യം.
അർഹതപെട്ട സ്ഥാനമാണെങ്കിലും അതിന് പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും കനിയണം. ഏതു മന്ത്രി സ്ഥാനത്തുകൊണ്ടിട്ടാലും തങ്ങളുടെ ടീച്ചറമ്മ ഒന്നാം റാങ്ക് തന്നെയടിക്കുമെന്ന വിശ്വാസത്തിലാണ് മട്ടന്നൂർ. വീരപഴശിയുടെ നാട്ടുകാരിക്ക് ഭരണതന്ത്രങ്ങൾ മറ്റാരും പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും മറ്റാരെക്കാളും അവർക്കറിയാം. എന്നാൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അടുത്തു കൊണ്ടിരിക്കെ ചില അസുഖകരമായ വാർത്തകളും സിപിഎമ്മിനകത്തു നിന്നും വരുന്നുണ്ട്.
മന്ത്രിസ്ഥാനം വീതം വയ്ക്കലിൽ ചില സമവാക്യങ്ങൾ രൂപപ്പെട്ടാൽ മന്ത്രിസഭയിലെ രണ്ടാം സ്ഥാനം മാത്രമല്ല കഴിഞ്ഞ തവണ കൈയാളിയ ആരോഗ്യ വകുപ്പ് തന്നെ കെ.കെ.ശൈലജയ്ക്ക് നഷ്ടപെട്ടേക്കാമെന്ന ആശങ്കയും ശക്തമാണ്. ഗൗരിയമ്മയുടെ വിയോഗത്തിന്റെ കനലണയാത്ത മലയാളി മനസിൽ വീണ്ടും രാഷ്ട്രീയത്തിലെ പുരുഷാധിപത്യത്തിന്റെ ഇരയായി മന്ത്രി ശൈലജയും മാറുമോയെന്ന ആശങ്ക മുയരുന്നുണ്ട്.
Stories you may Like
- വ്യാജ ഐ.ഡി വെച്ച് കള്ളി എന്നുവിളിച്ച് അധിക്ഷേപിക്കുന്നു: കെ.കെ ശൈലജ
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- ഞാൻ ശൈലജടീച്ചർക്കെതിരെ എന്തെങ്കിലും പറഞ്ഞു എന്ന ചിത്രമുണ്ടാക്കാനാണ് ശ്രമിക്കുന്നത്;
- കെ.കെ ശൈലജയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്, നേതാക്കൾക്ക് അതൃപ്തി
- സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവകേരളയാത്ര കണ്ണൂർ വിടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍