'പ്രിയ സഖാക്കൾ ചോരയും വിയർപ്പും ഒഴുക്കി പണിത മഹാ പ്രസ്ഥാനത്തെ മൂന്ന് വെള്ളി കാശിനു വേണ്ടി ഒറ്റിക്കൊടുത്ത ലോഹീ; കാലം നിനക്ക് മാപ്പുതരില്ല'; പേരാമ്പ്ര മത്സ്യമാർക്കറ്റിലുണ്ടായ സിപിഎം - മുസ്ലിം ലീഗ് സംഘർഷം പുതിയ തലത്തിലേക്ക്; സിഐടിയു ജില്ലാ നേതാവിനെ കുലംകുത്തിയെന്ന് വിളിച്ച് ഒരു വിഭാഗം; മന്ത്രി ടി.പി.രാമകൃഷ്ണന്റെ മണ്ഡലത്തിൽ സിപിഎമ്മിൽ സൈബർ പോര്
എം.ബേബി
കോഴിക്കോട്: പേരാമ്പ്രയിലെ മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ സിപിഎമ്മിന് തന്നെ തിരിച്ചടിയാവുന്നു. പേരാമ്പ്രയിലെ മത്സ്യ മാർക്കറ്റ് എസ്ടിയു കുത്തകയാക്കുന്നു എന്നാരോപിച്ചാണ് സി പി എം - സി ഐ ടി യു പ്രവർത്തകർ മാർക്കറ്റിലേക്ക് പ്രതിഷേധവുമായെത്തിയത്. തുടർന്ന് കോവി ഡ് കാലത്ത് സി പി എം - മുസ്ലിം ലീഗ് പരസ്യമായി പേരാമ്പ്ര ടൗണിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതാണിപ്പോൾ സിപിഎമ്മിനുള്ളിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. മന്ത്രി ടി.പി.രാമകൃഷ്ണന്റെ സ്വന്തം മണ്ഡലത്തിൽ സി പി എമ്മിനുള്ളിലും സിഐടി യുവിലും പൊട്ടിപ്പുറപ്പെട്ട പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യ ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് അടച്ച പേരാമ്പ്ര മത്സ്യ മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ധാരണയെ ചൊല്ലിയാണ് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടായതും പരസ്യ പ്രതിരണവുമായ് ഒരു വിഭാഗം രംഗത്തെത്തിയതും.
ചില പാർട്ടി അനുഭാവികൾ സാമൂഹിക മാധ്യമങ്ങളിലൂടെ വിയോജിപ്പുകൾ പരസ്യമാക്കി രംഗത്തു വന്നതോടെ അവ തള്ളിപ്പറയാനോ ഉൾക്കൊള്ളാനോ ആകാത്ത വിധം പ്രതിസന്ധിയിലായിക്കയാണ് സി പി എം. മന്ത്രി ടി പി രാമകൃഷ്ണന്റെ തട്ടകത്തിലെ പ്രശ്നങ്ങൾ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രതികൂലമാകുമെന്ന ആശങ്കയും പാർട്ടി ജില്ലാ നേതൃത്വത്തിനുണ്ട്. പേരാമ്പ്രയിലെ മുതിർന്ന സിഐടി യു നേതാവിനെതിരെയാണ് പ്രധാന ആരോപണമുയർന്നത്. സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗമായ ടി കെ ലോഹിതാക്ഷനെതിരെ രൂക്ഷ വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. സിപിഎം - മുസ്ലിം ലീഗ് സംഘർഷത്തിന് ശേഷം അടച്ചിട്ട മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുമായി നടത്തിയ ചർച്ചയിൽ പുതിയതായി മൂന്ന് സി ഐ ടി.യു പ്രവർത്തകരെ മാത്രമാണ് പ്രവേശിപ്പിക്കാൻ ധാരണയായതെന്നും ഇത് സി ഐ ടി യുവിനെ ഒറ്റുകൊടുക്കലാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ചില നേതാക്കളാണ് ഇത്തരമൊരു ഒറ്റുകൊടുക്കലിന് പിന്നിലെന്ന് ഇവർ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചതോടെയാണ് ആഭ്യന്തര സംഘർഷം മറനീക്കിയത്. സി ഐ ടി യു നേതാവ് ടി കെ ലോഹിതാക്ഷനെതിരെയാണ് പ്രധാന ആരോപണം. ചർച്ചയിൽ ലീഗ് താത്പര്യത്തിന് ഇദ്ദേഹം വഴങ്ങിയെന്നാണ് ആരോപണം ഉയരുന്നത്.
മത്സ്യ മാർക്കറ്റ് സംഘർഷത്തിൽ എട്ടോളം പാർട്ടി പ്രവർത്തകർ റിമാൻഡിൽ കഴിഞ്ഞു. അർധരാത്രി പോലും പൊലീസ് ഡി വൈ എ്ഫ് ഐക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തി. ഇങ്ങനെ പാർട്ടി പ്രവർത്തകർ പല ത്യാഗങ്ങൾ സഹിച്ചിട്ടും ചിലർ തങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഒരു വിഭാഗം പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തുന്നു.
വെസ്റ്റ് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സി ഐ ടി യു അംഗങ്ങളെ മാർക്കറ്റിൽ കയറ്റാനുള്ള പദ്ധതി തയ്യാറാക്കിയത്. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. പലർക്കും പരിക്കേൽക്കുകയും ചെയ്തു. തങ്ങളുടെ ത്യാഗത്തെ എതിർ വിഭാഗം മധ്യസ്ഥ ചർച്ചയിൽ ഒറ്റുകൊടുക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഹോട്ടൽ മുതലാളി കൂടിയായ സി ഐ ടി യു നേതാവ് ടി കെ ലോഹിതാക്ഷനെതിരെയാണ് ഇവരുടെ പ്രധാന വിമർശനം. ഹോട്ടൽ മുതലാളിയോട്, പ്രിയ സഖാക്കൾ ചോരയും വിയർപ്പും ഒഴുക്കി പണിത മഹാ പ്രസ്ഥാനത്തെ മൂന്ന് വെള്ളി കാശിനു വേണ്ടി ഒറ്റിക്കൊടുത്ത ലോഹീ , കാലം നിനക്ക് മാപ്പുതരില്ലെന്നാണ് ഇവരുടെ പോസ്റ്റ് . കൂടെ നിൽക്കുന്നവനെ ചവിട്ടി താഴ്ത്തി പണക്കാരനെ സുഖിപ്പിച്ച് സ്വന്തം കീശ വീർപ്പിക്കുന്നയാൾ എന്നാണ് മറ്റൊരു വിശേഷണം.
ഇതിന് ഇതേ രീതിയിലുള്ള മറുപടിയുമായി ടി കെ ലോഹിതാക്ഷനെ അനുകൂലിക്കുന്നവരും രംഗത്തെത്തിയിട്ടുണ്ട്. ഹോട്ടൽ മുതലാളി എന്ന പരിഹാസക്കാരോട്, കുഞ്ഞു നാളിൽ തന്നെ പോറ്റി വളർത്താൻ തന്റെ അച്ഛൻ സ്വീകരിച്ച പണി കുലത്തൊഴിലായി ഏറ്റെടുത്ത് കഠിനാധ്വാനത്തിലൂടെ അത് വളർത്തിയെടുത്ത് ജീവിക്കുന്നത് അഭിമാനകരമാണ്. തനിക്ക് ലഭിച്ച സർക്കാർ ജോലി ഉപേക്ഷിച്ചാണ് ജീവിത കാലമിത്രയും തൊഴിലാളി വർഗത്തിന്റെ അവകാശ പോരാട്ടങ്ങളുടെ മുന്നണി പോരാളിയായി പ്രവർത്തിച്ചത്. പാവപ്പെട്ട തൊഴിലാളികളുടെ പ്രിയ നേതാവായ ടി കെ ലോഹിതാക്ഷനെ അപകീർത്തിപ്പെടുത്താൻ ഇറങ്ങിത്തിരിച്ചവർക്ക് കാലം മാപ്പു തരില്ലെന്ന് ഇവർ പറയുന്നു.
നുണ പ്രചരണങ്ങൾ കൊണ്ട് തകർക്കാൻ കഴിയുന്നതല്ല സഖാവ് ടി കെയുടെ ജീവിതം . പ്രതിരോധത്തിന്റെ കോട്ട കെട്ടി ചങ്ങലക്കിട്ടാൻ മനക്കരുത്തും കൈക്കരുത്തുമുള്ള തൊഴിലാളി വർഗം പേരാമ്പ്രയിൽ തയ്യാറായി നിൽപ്പുണ്ട്. ഇത് ഓർമ്മപ്പെടുത്തലല്ല, താക്കീത് തന്നെയാണെന്നും ഇവർ ഓർമ്മപ്പെടുത്തുന്നു. പ്രവർത്തകർ ഇരു ചേരികളിലായി പോർവിളി ആരംഭിച്ചതോടെ പാർട്ടിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങൾ തള്ളിക്കളയണമെന്ന് സിപിഐ എം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ചർച്ചയിൽ പാർട്ടി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. എന്നാൽ ചിലർ പാർട്ടിക്കെതിരായും ചർച്ചയിൽ പങ്കെടുത്ത നേതാക്കൾക്കെതിരായും നവമാധ്യമങ്ങൾ വഴിയും ഫേയ്ക്ക് ഐഡികളിലൂടെയും തെറ്റായ പ്രചരണം നടത്തുകയാണെന്ന് പാർട്ടി വ്യക്തമാക്കുന്നു. മാർക്കറ്റിലെ തൊഴിൽ പ്രശ്നം വർഗീയവത്ക്കരിക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ടെന്നും പാർട്ടി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍