മഹേഷ് പുറത്ത് പോയത് തരം കിട്ടുമ്പോൾ തളർത്താൻ കാത്തിരുന്ന വിഷ്ണുനാഥിന്റെ നിലപാടിൽ പ്രതിഷേധിച്ച്; രാഹുലിനെതിരെയുള്ള പോസ്റ്റ് പുലിവാല് പിടിച്ചതോടെ ഇനി നിന്നിട്ടും കാര്യമില്ലെന്ന് അറിഞ്ഞ് ചാടി; തീപ്പൊരി യുവനേതാവിനെ സ്വന്തമാക്കാൻ കരുനീക്കവുമായി ബിജെപി രംഗത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം : നോർത്ത് ഈസ്റ്റ് മോഡൽ കേരളത്തിൽ നടപ്പാക്കുകയാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം. ജനകീയരായ കോൺഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കുന്ന തന്ത്രം കേരളത്തിലും ബിജെപി നടപ്പാക്കും. ഇതിനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് സി ആർ മഹേഷ് യൂത്ത് കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് വിടാനുള്ള യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.മഹേഷിന്റെ പ്രഖ്യാപനം പാർട്ടിക്കും യൂത്ത് കോൺഗ്രസിനും ഒരേസമയം ഞെട്ടലും ക്ഷീണവുമായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം മുതലെടുക്കാനാണ് ബിജെപിയുടെ നീക്കം. മഹേഷിനെ ബിജെപിയിൽ എത്തിക്കാൻ നേതാക്കൾ കരുനീക്കം തുടങ്ങിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും മഹേഷിനെ നോട്ടമിട്ട് സംഘപരിവാർ സംഘടനകൾ ചർച്ചകൾ സജീവമാക്കിയിരുന്നു. എന്നാൽ മഹേഷ് വഴങ്ങിയില്ല.
കോൺഗ്രസിലെ ഒറ്റയാനായിരുന്നു മഹേഷ്. തീപ്പൊരി നേതാവ് നേതൃത്വത്തിലെ അനീതിയ്ക്കെതിരെ എന്നും ശബ്ദമുയർത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കാതിരിക്കാനും നീക്കമുണ്ടായി. അപ്പോഴായിരുന്നു ബിജെപി രംഗത്ത് എത്തിയത്. ഇത് മനസ്സിലാക്കി കരുനാഗപ്പള്ളിയിൽ സീറ്റ നൽകി. അപ്പോഴും പിന്നിൽ നിന്ന് കുത്തി വീഴ്ത്തി. അങ്ങനെ കരുനാഗപ്പള്ളിയിൽ മഹേഷ് തോറ്റു. അതിന് ശേഷവും നേതൃത്വത്തിനെതിരെ നിരന്തരം പോരാട്ടം നയിച്ചു. എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എ.കെ.ആന്റണിക്കും എതിരെ ഫേസ്ബുക് പോസ്റ്റിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചതിനു പാർട്ടി നടപടി ഉറപ്പായതിനു പിന്നാലെയാണ് മഹേഷ് രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ 1,759 വോട്ടിനു തോറ്റ മഹേഷ്, തന്നെ കാലുവാരി തോൽപിച്ചതാണെന്ന് ആരോപിച്ച് അന്നേ രംഗത്തെത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ ബിജെപി മഹേഷിനായി വീണ്ടും രംഗത്ത് വരികെയാണ്. സംസ്ഥാന നേതൃത്വത്തിലെ മുതിർന്ന നേതാക്കൾ തന്നെ മഹേഷുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ വ്യക്തതയും തീരുമാനവുമുണ്ടാകുമെന്നാണ് സൂചന.
ആർഎസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചു പാർട്ടിയിലെ ഒരുവിഭാഗം രഹസ്യനീക്കം നടത്തിയതും ചർച്ചയായിരുന്നു. നേതൃത്വം ഏറ്റെടുത്തു മുന്നിൽ നിന്നു നയിക്കാൻ കഴിയില്ലെങ്കിൽ രാഹുൽ ഗാന്ധി ഒഴിയണമെന്നും എ.കെ.ആന്റണി ഡൽഹിയിൽ മൗനി ബാബയായി തുടരുകയാണെന്നുമായിരുന്നു മഹേഷിന്റെ ഫേസ്ബുക് പോസ്റ്റ്. യുപി ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവി, കെപിസിസിക്കു പുതിയ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്തത്, കെഎസ്യു സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരിലുള്ള തമ്മിലടി എന്നിവയോടുള്ള പ്രതികരണമായിരുന്നു ഫേസ്ബുക് പോസ്റ്റ്. ഫേസ്ബുക് പോസ്റ്റിനു മറുപടിയുമായി കെപിസിസി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് രൂക്ഷമായ ഭാഷയിൽ രംഗത്തുവന്നതും മഹേഷിന്റെ രാജിക്കു പ്രകോപനമായി. രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്തുക എന്ന വർഗീയ ശക്തികളുടെ ആവശ്യം അറിഞ്ഞോ അറിയാതെയോ ചിലയാളുകൾ ഏറ്റുപിടിക്കുന്നതു ദൗർഭാഗ്യകരമാണെന്നായിരുന്നു വിഷ്ണുനാഥിന്റെ മറുപടി.
വിഷ്ണുനാഥുമായി നല്ല ബന്ധം ഉണ്ടായിരുന്നില്ല. കൊല്ലത്ത് നിന്ന് മറ്റൊരു യുവ നേതാവ് ഉയർന്നുവരുന്നതിനോട് വിഷ്ണുനാഥിന് താൽപ്പര്യമില്ലത്രേ. ഇതും മഹേഷിനെ പാർട്ടിക്ക് പുറത്തേക്ക് പോകാൻ വഴിയൊരുക്കിയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും കെപിസിസി ഭാരവാഹിത്വത്തിലേക്കും പരിഗണിച്ചിരുന്ന മഹേഷ് നടപടിയുണ്ടാകുമെന്ന് ഉറപ്പിച്ചു തന്നെയാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. ഡിസിസി പ്രസിഡന്റ് സ്ഥാനം വിഷ്ണുനാഥും മോഹിക്കുന്നുണ്ട്. ഇതെല്ലാം മഹേഷിനെ പാർട്ടിയിൽ നിന്നും അകറ്റിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് മഹേഷിന്റെ പോസ്റ്റിലും പ്രതിഫലിച്ചതെന്ന് കരുതുന്നവരുമുണ്ട്. ഈ യുവനേതാവിന്റെ പാർട്ടിയിൽ നിന്നുള്ള പോക്ക് കോൺഗ്രസിന് വലിയ നഷ്ടമാകുമെന്ന് കരുതുന്നവരാണ് ഏറെയും.
ശക്തമായ നേതൃഗുണവും സംഘാടനമികവുമാണ് ഐ ഗ്രൂപ്പുകാരനായ സി.ആർ. മഹേഷിനെ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവരാൻ സഹായിച്ച ഘടകങ്ങൾ. കമ്യൂണിസ്റ്റ് പാരമ്പര്യം പേറുന്ന കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് രാഷ്ട്രീയം സ്വീകരിച്ച മഹേഷിന് മികച്ച നേതാവെന്ന പ്രതിച്ഛായ വിദ്യാർത്ഥി കാലം മുതൽ സ്വന്തമായിരുന്നു. പഞ്ചായത്ത് മെംബർ എന്ന നിലയിലുള്ള പ്രവർത്തനത്തെ പ്രതിപക്ഷം പോലും പ്രശംസിച്ചിരുന്നു. കരുനാഗപ്പള്ളിയിലെ തഴവ തെക്കുംമുറിമേക്ക് ചെമ്പകശ്ശേരിൽ വീട്ടിൽ രാജശേഖരൻ- ലക്ഷ്മിക്കുട്ടിഅമ്മ ദമ്പതികളുടെ മകനായ മഹേഷ് വിദ്യാർത്ഥികാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കുടുംബത്തിന്റെ രാഷ്ട്രീയം കമ്മ്യൂണിസം ആയിരുന്നെങ്കിലും മഹേഷിന്റെ രാഷ്ട്രീയപാത കോൺഗ്രസിന്റേതായി. കെഎസ്യു സ്ഥാനാർത്ഥിയായി ശാസ്താംകോട്ട ഡിബി കോളേജ് യൂണിയൻ ചെയർമാനായത് ആദ്യ തിരഞ്ഞടുപ്പ് വിജയം. 2005-ൽ സ്വന്തം വാർഡിൽ നിന്ന് തഴവ ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പെട്ടു. അതേവർഷം തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.
കോൺഗ്രസ് ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ കേരളത്തിലെ നിയോജകമണ്ടലം തലത്തിലുള്ള പരിപാടികളിൽ ഏറ്റവും കൂടുതൽ യുവജനങ്ങളെ പങ്കെടുപ്പിച്ചു കേരളത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ചു ഈ യുവ നേതാവ്. ഏറ്റവും കൂടുതൽ ജില്ല തല പരിപാടികൾ സങ്കടിപ്പിച്ചും സമരങ്ങളിൽ പൊലീസ് മർദനം ഏറ്റുവാങ്ങിയും ജയിൽവാസം അനുഭവിച്ചും മഹേഷ് നേതൃനിരയിലേക്ക് ഉയർന്നുവന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസ്സംബ്ലി തെരഞ്ഞെടുപ്പിലും സീറ്റ് വാഗ്ദാനം നല്കപ്പെടുകയും പിന്നീട് മറ്റുള്ളവർക്കു വേണ്ടി മാറി നില്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അച്ചടക്കമുള്ള പ്രവർത്തകനായി അനുസരണ കാട്ടുകയും ചെയ്തിട്ടുണ് മഹേഷ്. 2013 ൽ എ ഗ്രൂപ്പിലെ ഡീൻ കുര്യാക്കോസ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ ഐ ഗ്രൂപ്പിലെ മഹേഷിനാണ് വൈസ് പ്രസിഡന്റാകാൻ നിയോഗമുണ്ടായത്.
ചവറ കെ.എം.എം.എല്ലിലെ നിയമങ്ങളിലെ അഴിമതിക്കെതിരെ മഹേഷ് നയിച്ച യുവജനസമരങ്ങൾ അടുത്ത കാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റി. സമരത്തെ തുടർന്ന് നിയമന നടപടികൾ കമ്പനി നിർത്തിവച്ചത് മഹേഷിന്റെ ജനപ്രീതി വർധിപ്പിക്കുകയും കോൺഗ്രസ് നേതൃത്വത്തിനുള്ള അദ്ദേഹത്തോടു കൂടുതൽ മതിപ്പുളവാക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചപ്പോഴും ഉയർന്നുവന്നത് മഹേഷിന്റെ പേരായിരുന്നു. മുമ്പത്തെ മൂന്നു തെരഞ്ഞെടുപ്പുകളിലും സഖ്യകക്ഷികൾക്കായിരുന്നു യുഡിഎഫ് സീറ്റ്. കരുനാഗപ്പള്ളിയെ ഇടതുപിടിയിൽനിന്നു മോചിപ്പിക്കാൻ നിയോഗം ലഭിച്ചെങ്കിലും അതു വിജയത്തിലെത്തിക്കാൻ മഹേഷിനായില്ല. സിപിഐയുടെ ആർ. രാമചന്ദ്രൻ നായരുമായുള്ള വാശിയേറിയ പോരാട്ടത്തിൽ 1759 വോട്ടുകൾക്കാണു മഹേഷ് തോറ്റത്. ചിലരുടെ കാലുവാരൽ മൂലമാണ് താൻ പരാജയപ്പെട്ടതെന്ന് അന്ന് മഹേഷ് ആരോപിച്ചിരുന്നു.
കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കാത്തതിനേയും ഗ്രൂപ്പ് രാഷ് ട്രീയത്തേയും കെഎസ്യു തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് പോരിനേയും മഹേഷ് വിമർശിച്ചിരുന്നു. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്നു. പാർട്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സർക്കാർ നയങ്ങൾക്ക് എതിരെ പട നയിക്കേണ്ടവർ പകച്ചു നിൽക്കുന്നു. ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം- മഹേഷിന്റെ ഫേസ്ബുക്ക് വിമർശനം ഇങ്ങനെയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്