ഖേദം പ്രകടിപ്പിക്കാതെ അന്തസ് കാത്തു; നിലപാടിൽ ഉറച്ച് നിന്നു കോടതിയെ ഞെട്ടിച്ചു; ജയരാജൻ ജയിലിൽ പോകുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി: കോടതി വിധിയിൽ ആവേശം പൂണ്ട് സിപിഐ(എം) പ്രവർത്തകർ
കണ്ണൂർ: ഒരു നേതാവിന്റെ ഒരു മാസത്തെ ജയിൽ ശിക്ഷകൊണ്ട് സിപിഐ(എം) നേടുന്നത് വലിയ തോതിലുള്ള സഹതാപ തരംഗമാണ്. കള്ളന്മാരും കൊലപാതകികളും അഴിമതിക്കാരുമായ അനേകം പേർ സുഖമായി കഴിയുമ്പോൾ ഒരു പ്രസംഗത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് പാർട്ടിക്കും ജയരാജനും ഗുണം മാത്രമേ ഉണ്ടാകൂ. ശുംഭൻ എന്ന വാക്കിന്റെ അർത്ഥം വ്യാഖ്യാനം നൽകി തടിതപ്പാൻ ശ്രമിച്ചതിന്റെ പേരിൽ ഉണ്ടായ പേരുദോഷം പിന്നീട് ആ നിലപാടിൽ ഉറച്ച് നിന്നത് വഴി ജയരാജന് ഗുണകരമായി.
കോടതിക്കെതിരെ നടത്തിയ ശുംഭൻ പ്രയോഗത്തിന്റെ പേരിൽ സുപ്രീം കോടതി വിധിച്ച നാലാഴ്ചത്തെ തടവുശിക്ഷ അംഗീകരിക്കുന്നതായി എം വി ജയരാജൻ പറഞ്ഞു. ജയലിൽ പോകാൻ തയ്യാറാണ്. കമ്മ്യൂണിസ്റ്റുകാർക്ക് ജയിലും മർദനവുമൊന്നും പുത്തരിയല്ല. ഉമ്മൻ ചാണ്ടിയേയോ കെ.എം. മാണിയേയോ പോലെ കട്ടിട്ടോ പിടിച്ചുപറിച്ചിട്ടോ ഒന്നുമല്ലല്ലോ ജയിലിൽ പോകുന്നത്. ജനാധിപത്യാവകാശത്തിനുവേണ്ടി പോരാട്ടം നടത്തിയാണ് ജയിൽ പോകുന്നത്. ജുഡീഷ്യറിയിൽ എനിക്ക് എന്നും വിശ്വാസമുണ്ട്. പാതയോര പൊതുയോഗങ്ങൾ വിലക്കിയ കോടതിയുടെ വിധിന്യായത്തെയാണ് വിമർശിച്ചത്. അതിൽ എന്തെങ്കിലും വാക്കോ നോക്കോ തെറ്റിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാവുന്നതേയുള്ളൂ. തെറ്റ് പറ്റാത്ത മനുഷ്യനൊന്നുമല്ലോ ഞാൻ. കോടതിയലക്ഷ്യക്കുറ്റം ചെയ്യാത്തതുകൊണ്ടാണ് മാപ്പ് പറയാത്തത്-ജയരാജൻ സുപ്രീം കോടതി വിധി വന്നശേഷവും ജയരാജൻ വിശദീകരിച്ചു.
പാതയോരത്ത് പ്രകടനവും പൊതുയോഗങ്ങളും നിരോധിച്ച കോടതി വിധിക്കെതിരെയാണ് എം വി ജയരാജൻ 'ശുംഭൻ' പരാമർശം നടത്തിയത്. സിപിഐ(എം) നിലപാട് തന്നെയാണ് യോഗത്തിൽ ജയരാജൻ പ്രകടിപ്പിച്ചത്. തെറ്റ് ആര് ചെയ്താലും തുറന്നു പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. അതു ചെയ്തതിന്റെ പേരിൽ ജയിലിൽ അടയ്ക്കുന്നതും രക്തസാക്ഷിത്വം തന്നെയെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്നെ ജയരാജിന്റെ നിലപാടിനെ ആദ്യം മുതലേ സിപിഐ(എം) അനുകൂലിച്ചു. കോടതിയിൽ മാപ്പു പറയേണ്ടതില്ലെന്ന തീരുമാനത്തിൽ ജയരാജൻ എത്തിയതും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മനസ്സ് അറിഞ്ഞുകൂടിയാണ്. അതുകൊണ്ട് തന്നെ സിപിഐ(എം) രാഷ്ട്രീയത്തിലെ മറ്റ് രണ്ട് ജയരാജന്മാർക്ക് ലഭിക്കുന്ന പ്രസക്തി കണ്ണൂരിൽ ഇനി എം വി ജയരാജനും ലഭിക്കും.
അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് വേണ്ടിയാണ് ജയരാജൻ നിലയുറപ്പിച്ചത്. അര് തെറ്റ് ചെയ്താലും തുറന്നു പറയും. നിയമനിർമ്മാണ സഭകളുടെ മേൽ ജ്യുഡീഷ്യറിയുടെ കടന്നുകയറ്റത്തെയാണ് ജയരാജൻ എതിർത്തത്. ഇത് തന്നെയാണ് സിപിഎമ്മിന്റേയും പ്രഖ്യാപിത നയം. അതിനാൽ ജയരാജിന്റേത് പാർട്ടി നയത്തിനായുള്ള പോരാട്ടമാണെന്നും വിശദീകരിക്കും. കണ്ണൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആറ് കൊല്ലം മുമ്പ് തോൽവി വഴങ്ങിയതോടെ കണ്ണൂർ രാഷ്ട്രീയത്തിൽ എംവിയെന്നറിയപ്പെടുന്ന ജയരാജിന്റെ ശോഭ മങ്ങിയിരുന്നു. ജയിൽ വാസത്തിനുള്ള കോടതി വിധിയോടെ കണ്ണൂർ രാഷ്ട്രീയത്തിൽ ജയരാജൻ വീണ്ടും സജീവമാകുകയും ചെയ്യും.
ഈ കോടതി വിധി രാഷ്ട്രീയമായി ഒരു നഷ്ടവും ജയരാജനോ സിപിഎമ്മിനോ ഉണ്ടാകുന്നില്ല. കാരണം ഒരു മാസത്തെ തടവ് ശിക്ഷയായതിനാൽ തെരഞ്ഞെടുപ്പ് മത്സരത്തിന് അയോഗ്യതയോ വിലക്കോ ഒന്നും ഉണ്ടാകില്ല. മൂന്നാഴ്ച മാത്രം ജയിലിൽ കിടന്നാലും മതി. അതിന് ശേഷം പാർട്ടിയെ ഊർജ്ജ്വസലമാക്കാനുള്ള പ്രവർത്തനത്തിന് കണ്ണൂരിൽ നേതൃത്വം നൽകും. എന്തുകൊണ്ട് ശുംഭൻ പ്രയോഗത്തിൽ ഉറച്ച് നിന്നുവെന്നത് രാഷ്ട്രീമായി തന്നെ വിശദീകരിക്കുകയും ചെയ്യും. കണ്ണൂരിൽ ഉടനീളം ഇതിന്റെ നേട്ടം സിപിഎമ്മിനുണ്ടാകുമെന്നാണ് ജയരാജിന്റെ വിലിയരുത്തൽ. പാർട്ടിക്ക് വേണ്ടി ജീവിച്ച് മരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്ന നിലപാടും വിശദീകരിക്കും. അങ്ങനെ ടിപി ചന്ദ്രശേഖരൻ വധത്തെ തുടർന്ന് കണ്ണൂരിൽ പാർട്ടിക്കുണ്ടായ കോട്ടം തിരിച്ചുപിടിക്കാൻ ജയരാജിന്റെ ജയിൽ വാസത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
കണ്ണൂരിൽ ജില്ലാ സമ്മേളനം നടക്കുമ്പോഴാണ് കോടതി വിധി വന്നത്. ഇതോടെ നേതൃത്വത്തിനെതിരെ ഉയർന്ന വിവാദങ്ങളും അപ്രസക്തമായി. സമ്മേളനത്തിൽ ജയരാജാണ് താരം. അദ്ദേഹത്തെ അഭിനന്ദിക്കാനാണ് സമ്മേളന പ്രതിനിധികൾ മത്സരിക്കുന്നത്. ഇതിലൂടെ കണ്ണൂരിൽ ആഗ്രഹിക്കുന്നത് നടപ്പാക്കാൻ പിണറായി വിജയനും കഴിയും. പി ജയരാജിനെ വീണ്ടും സെക്രട്ടറിയാക്കുമെന്ന് ഉറപ്പാണ്. അതിനൊപ്പം ജില്ലാ കമ്മറ്റി അംഗങ്ങളും സംസ്ഥാന സമ്മേളന പ്രതിനിധികളുമെല്ലാം തന്റെ അടുപ്പക്കാർ മാത്രമാക്കി മാറ്റാനും പിണറായിക്ക് കഴിയും. പാർട്ടി ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമുണ്ടെന്നും കണ്ണൂരിൽ സിപിഎമ്മിന് നല്ല ദിനങ്ങൾ എത്തുമെന്നും പിണറായി വാദിക്കും. ജയരാജിന്റെ ജയിൽവാസം പാർട്ടിക്ക് കിട്ടിയ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണമെന്നും ആവശ്യപ്പെടും.
ബാർ കോഴയിലും സോളാർ വിവാദത്തിലും അന്വേഷണത്തെ പോലും ഭയക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ധനമന്ത്രി കെഎം മാണിയേയും കടന്നാക്രമിക്കാനും ഈ വിഷയത്തിലൂടെ സിപിഐ(എം) ശ്രമിക്കും. മാപ്പ് പറഞ്ഞാൽ പോലും ജയിൽ വാസം ഒഴിവാക്കാമായിരുന്നു. എന്നാൽ സത്യസന്ധമായ രാഷ്ട്രീയ നിലപാടിലൂടെ ജയിൽ വാസം പോലും അനുഭവിക്കുന്ന ജയരാജിനെ പോലുള്ളവരെ മാതൃകയാക്കാനും മുദ്രാവാക്യം ഉയർത്താം. ഇതെല്ലാം സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷ. കണ്ണൂരിലെ രാഷ്ട്രീയം അനുകൂലമാക്കി അധികാരത്തിൽ തിരിച്ചെത്താനുള്ള സിപിഐ(എം) തന്ത്രങ്ങൾക്ക് ജയരാജന്റെ അറസ്റ്റും ഗുണകരമാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടേയും വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍