Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഷ്ടമായ ജനകീയത തിരികെ പിടിക്കാനൊരുങ്ങി സിപിഎം; ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കുന്നത് അവസാനിപ്പിക്കണം എന്നും സെക്രട്ടറിയേറ്റ് അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ; നേതാക്കളുടെ ശൈലിയിൽ വേണ്ടത് അടിമുടി മാറ്റം; സ്വയം വിമർശനത്തോടെ അവസാനിച്ച സെക്രട്ടറിയേറ്റിന് പിന്നാലെ നാളെ നടക്കുക സംസ്ഥാന സമിതി യോഗം

നഷ്ടമായ ജനകീയത തിരികെ പിടിക്കാനൊരുങ്ങി സിപിഎം; ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കുന്നത് അവസാനിപ്പിക്കണം എന്നും സെക്രട്ടറിയേറ്റ് അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ; നേതാക്കളുടെ ശൈലിയിൽ വേണ്ടത് അടിമുടി മാറ്റം; സ്വയം വിമർശനത്തോടെ അവസാനിച്ച സെക്രട്ടറിയേറ്റിന് പിന്നാലെ നാളെ നടക്കുക സംസ്ഥാന സമിതി യോഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഷ്ടമായ ജനകീയത തിരികെ പിടിക്കാൻ അടിമുടി മാറാനുറച്ച് സിപിഎം. തെറ്റുതിരുത്തലിന്റെ ഭാഗമായുള്ള രേഖയ്ക്കു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. നേതാക്കൾ പ്രവർത്തന, പ്രസംഗ ശൈലികൾ മാറ്റണം. ജനങ്ങളോടു പുച്ഛത്തോടെ സംസാരിക്കരുതെന്നും രേഖയിൽ നിർദേശമുണ്ട്. നേതാക്കൾ ജനങ്ങളോട് ഇടപെഴകുന്ന രീതികളിൽ അടിമുടി മാറ്റം നിർദേശിക്കുന്ന രേഖ ബുധനാഴ്ച സംസ്ഥാനസമിതിയും ചർച്ച ചെയ്യും. ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്താൻ നേതാക്കൾ ശൈലി മാറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച രേഖയിൽ പറയുന്നു.

പ്രവർത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റാൻ നേതാക്കൾ തയ്യാറാകണം. ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകാനാകൂ. സംഘടനാ തലത്തിൽ പാർട്ടി അടിത്തറ ശക്തിപ്പെടുത്താൻ സമഗ്ര നിർദ്ദേശങ്ങളുമായി പ്രവർത്തന റിപ്പോർട്ടിന്റെ കരട് രേഖയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ തിരിച്ചടിക്ക് ശേഷം നിശ്ചയിച്ച ഗൃഹസന്ദർശന പരിപാടി പൂർണ്ണമായി വിജയിച്ചില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. പല സ്ഥലങ്ങളിലും വീഴ്ച സംഭവിച്ചു. ഗൃഹസന്ദർശനങ്ങൾ തുടരും. വിശ്വാസം സംബന്ധിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ച് നിലപാട് വിശദീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. ഭരണ നേട്ടങ്ങൾ താഴേ തട്ടിലേക്ക് എത്തിക്കാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും.

യോഗത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്‌തോയെന്നു പോലും ജനങ്ങൾക്ക് സംശയമാണ്. ജനപ്രതിനിധികളും ജനങ്ങളുമായുള്ള അകലവും പൊലീസ് വിവാദങ്ങളും ജനങ്ങൾക്ക് സർക്കാരിനെപ്പറ്റി തെറ്റായ പ്രതീതി നൽകാൻ ഇടയാക്കുന്നുണ്ട്. ജനങ്ങളുമായി അടുത്ത് നിന്നുകൊണ്ട് അവരുടെ പ്രശ്‌നങ്ങളിൽ ജനപ്രതിനിധികൾ ഇടപെടണം. സർക്കാരിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് വിമർശനം ഉയർന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻപിള്ള തുടങ്ങിയവരും ചൊവ്വാഴ്ച നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP