പി.കെ.ശശിയും പി.ശശിയും ഗോപി കോട്ടമുറിക്കലും ജീവൻ ലാലും പെട്ട ലൈംഗിക പീഡനപരാതികൾ; ടിപിയെയും ഷുക്കൂറിനെയും ഷുഹൈബിനെയും വെട്ടിവീഴ്ത്തിയ കുരുതികൾ; തീർപ്പുകല്പിക്കാൻ സിപിഎമ്മിൽ പാർട്ടി കോടതികൾ ഇല്ലെന്ന് സെക്രട്ടറി ആയിരിക്കെ പിണറായി; സിപിഎം എന്നാൽ കോടതിയും പൊലീസുമെന്ന് എം.സി.ജോസഫൈൻ; സസ്പെൻഷനും ഡിസ്മിസലും റീഎൻട്രിയും തീരുമാനിക്കുന്ന പാർട്ടി കോടതികളെ ചൊല്ലിയുള്ള വിവാദം വീണ്ടും ചൂടുപിടിക്കുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: നിനച്ചിരിക്കാതെ സിപിഎം വീണ്ടും പാർട്ടി കോടതി വിവാദത്തിൽ. വനിതാ കമ്മിഷൻ അധ്യക്ഷ ജോസഫൈൻ നടത്തിയ പാർട്ടി കോടതി പരാമർശങ്ങൾ സിപിഎമ്മിനെ വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ സിപിഎമ്മിന് പാർട്ടി കോടതി സംവിധാനമില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതാണ് നിലവിലെ വനിതാ കമ്മിഷൻ അധ്യക്ഷ തിരുത്തിയിരിക്കുന്നത്. സിപിഎം എന്നാൽ കോടതിയും പൊലീസുമെന്നാണ് ജോസഫൈൻ പറഞ്ഞത്. സ്ത്രീ പീഡന പരാതികളിൽ ഏറ്റവും കർശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്. അതിൽ അഭിമാനിക്കുന്നുവെന്നുമാണ് ജോസഫൈൻ പ്രതികരിച്ചത്. ജോസഫൈൻ വനിതാ കമ്മിഷൻ അധ്യക്ഷ എന്നതിനപ്പുറം സ്പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിൽ പാർട്ടി കോടതി എന്ന് ജോസഫൈൻ പറയുമ്പോൾ അതിനു അർത്ഥ തലങ്ങൾ ഏറുകയാണ്. ഷോർണ്ണൂർ എംഎൽഎ ശശി സ്ത്രീ പീഡന വിവാദത്തിൽ പെട്ടതോടെയാണ് ഒരിടവേളയ്ക്ക് ശേഷം പാർട്ടി കോടതി വിവാദങ്ങൾ വീണ്ടും തലപൊക്കുന്നത്. ഷൊർണൂർ എംഎൽഎ പി കെ ശശിയുടേത് തീവ്രത കുറഞ്ഞ പീഡനമാണ് എന്നാണ് അന്ന് സംഭവം അന്വേഷിച്ച പാർട്ടി കോടതി വിലയിരുത്തിയത്. പാർട്ടി കോടതിയിലെ തീർപ്പാണ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിലേക്കും അരിയിൽ ഷുക്കൂർ കൊലപാതകത്തിലേക്കും സിപിഎമ്മിനെ എത്തിച്ചത്. ജോസഫൈന്റെ പ്രസ്താവനയോടെ വീണ്ടും കത്തുന്നത് പാർട്ടിയെ കുഴപ്പത്തിൽ ചാടിക്കാറുള്ള പാർട്ടി കോടതി വിവാദം തന്നെയാണ്.
പാർട്ടി നേതാക്കൾ സ്ത്രീ പീഡന വിവാദത്തിൽ കുരുങ്ങിയാൽ കൊലപാതക കേസിൽ കുരുങ്ങിയാൽ അവരെ രക്ഷിക്കാൻ പരമാവധി ശ്രമിക്കും. ഒരു വഴിയുമില്ലെങ്കിൽ മാത്രം. നടപടി. ആ നടപടികൾ പലതും പേരിനുള്ള നടപടികളുമാകും. ഇതാണ് സിപിഎമ്മിനെയും പാർട്ടി കോടതിയെയും വിവാദത്തിൽ ചാടിക്കാറ്. സിപിഎമ്മിനകത്ത് വിവിധ പ്രശ്നങ്ങളിൽ പരാതി വരുമ്പോൾ പാർട്ടിക്കകത്ത് അത് പരിഹരിക്കാൻ ഒരു സംവിധാനമുണ്ട്. ഈ സംവിധാനത്തെ പാർട്ടി കോടതി എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല എന്നാണ് പാർട്ടി കോടതി എന്ന വിവാദത്തെക്കുറിച്ച് സിപിഎം നേതാക്കൾ പ്രതികരിക്കാറ്. ഈ രീതിയിൽ തന്നെയാണ് സ്ത്രീ പീഡന കേസുകൾ വരുമ്പോഴും സിപിഎം പരിഹരിക്കാറ്. സ്ത്രീ പീഡനക്കേസ് വിവാദം വന്നപ്പോൾ ഷൊർണ്ണൂർ എംഎൽഎയായ പി.കെ. ശശിയെ ആറുമാസം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയാണ് സിപിഎം ചെയ്തത്. സ്ത്രീ പീഡനവിവാദം പാർട്ടി കോടതിയിൽ വിചാരണ നടത്തി പരിഹരിച്ചുവെന്ന പഴി പാർട്ടിക്ക് നേരിടേണ്ടി വരുകയും ചെയ്തു. പി.ശശിക്കെതിരായ സ്ത്രീ പീഡന പരാതിയും കൊച്ചിയിലെ ഗോപി കോട്ടമുറിക്കലിനെതിരെയുള്ള സ്ത്രീ പീഡന പരാതിയിലും പ്രതിഫലിച്ചത് പാർട്ടി കോടതി നടപടികളാണ്. സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന ഒളി ക്യാമറാ വിവാദത്തിലാണ് ഗോപി കോട്ടമുറിക്കൽ കുടുങ്ങിയത്.
സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയിൽ പകർത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കൾ പാർട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയുടെ പുറത്ത് പോകൽ രീതിയിൽ ഗോപി കോട്ടമുറിക്കലിനെയും പാർട്ടി പുറത്താക്കി. ശശിയും ഗോപി കോട്ടമുറിക്കലും പിന്നീട് തിരികെ പാർട്ടിയിൽ തന്നെ എത്തി. പി.ശശിയുടെ സ്ത്രീപീഡന പരാതിക്കൊപ്പം തന്നെ ഉയർന്നതാണ് ഡിവൈഎഫ്ഐ നേതാവായ ജീവൻലാലിനെതിരായ പരാതി. എംഎൽഎ ഹോസ്റ്റലിലെ റൂമിൽ വെച്ച് വാതിൽ അടച്ച് കിടക്കയിൽ തള്ളിയിട്ട് ബാലാത്ക്കാരത്തിനു ജീവൻലാൽ ശ്രമിച്ച് എന്നാണ് പാർട്ടിക്കാരിയായ യുവതി പരാതി നൽകിയത്. ശശിയുടെ പരാതി നിന്ന് വിഭിന്നമായി യുവതി ജീവൻ ലാലിനെതിരെ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ തൊട്ടുപിറകെ പാർട്ടി നടപടിയും വന്നു. സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ജീവൻലാലിനെ സിപിഎം ഒഴിവാക്കി. ഇതെല്ലാം പാർട്ടി കോടതി നടപടിയുടെ ഭാഗമായിരുന്നു.
സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയും നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയും ഒക്കെയായിരുന്ന പി.ശശിക്ക് എതിരെ സ്ത്രീ പീഡന പരാതി വന്നപ്പോഴും പാർട്ടി കോടതി നടപടി തന്നെയാണ് വന്നത്. ശശി സിപിഎമ്മിൽ നിന്നും പുറത്തായി. പിന്നെ തിരികെ വരുകയും ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയായിരുന്നു ശശിക്കെതിരെയുള്ള പരാതിക്കാരി. പാർട്ടിയിലെ എംഎൽഎയുടെ മകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീണ്ടും ഉയർന്ന പരാതി. ഈ രണ്ട് പരാതികളും പാർട്ടിയെ പൊതുമധ്യത്തിൽ നാണം കെടുത്തി. ഇതോടെയാണ് പാർട്ടിയിൽ ശശി പുറത്തായത്. വടക്കാഞ്ചേരിയിൽ സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായ പിഎൻ ജയന്തനെതിരെ ലൈംഗിക പീഡനം ആരോപണം ഉയർന്നു. യുവതിയെ കൂട്ട ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. നേതാക്കൾ തന്റെ വീട്ടുകാരെ അടക്കം ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചിരുന്നു. ഈ പ്രശ്നത്തിനും ജയന്തനെതിരെ സിപിഎം നടപടിയാണ് വന്നത്.
ലൈംഗിക പരാമർശം ഉൾപ്പെടെയുള്ള പല ആരോപണങ്ങളും സിപിഎം ഇതിന്നിടയിൽ ഒതുക്കി തീർക്കാറുമുണ്ട്. ഈ രീതിയിൽ ഒതുക്കി തീർത്ത പരാമർശമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇടതുമുന്നണി കൺവീനർ വി എസ്.വിജയരാഘവന്റെ അശ്ലീല പരാമർശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവൻ മലപ്പുറത്ത് പറഞ്ഞു. ഈ പ്രസ്താവനയുടെ പേരിൽ വൻ രാഷ്ട്രീയ വിവാദമാണ് തിരഞ്ഞെടുപ്പ് സമയത്ത് വന്നത്. ഇതും തീവ്രത കുറഞ്ഞ പരാമർശമായി കരുതി പാർട്ടി അവഗണിക്കുകയായിരുന്നു. പാറശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ ഡപ്യൂട്ടി കലക്ടറെയാണ് അപമാനിച്ചു വിട്ടത്. മാരായമുട്ടത്ത് പാറമട അപകടത്തെ തുടർന്ന് നാട്ടുകാർ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് ഡെപ്യൂട്ടി കലക്ടർക്കുനേരെ സി.കെ.ഹരീന്ദ്രനാഥ് ശകാരവർഷവും ഭീഷണിയും നടത്തിയത്. നിന്നെ ആരാടി ഇങ്ങോട്ട് എടുത്തത് എന്നായിരുന്നു ഡെപ്യൂട്ടി കലക്ടർ എസ്.കെ.വിജയയോടുള്ള എംഎൽഎയുടെ ക്ഷോഭപ്രകടനം. ഇതെല്ലാം പാർട്ടി കോടതി ഇടപെട്ടു തന്നെയാണ് പരിഹാരം കണ്ടത്.
ഇതിന്നിടയിൽ തന്നെയാണ് രാഷ്ട്രീയ കൊലപാതകങ്ങളും. കണ്ണൂരിലെ സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ് പാർട്ടി നിർദ്ദേശ പ്രകാരം ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. ഈ കൊലപാതകത്തിന്റെ പേരിൽ കൊടി സുനി അടക്കമുള്ള സിപിഎം ഗുണ്ടാസംഘം അപ്പാടെ തന്നെ അറസ്റ്റിലും ജയിലിലുമായി. ഇതിന്നിടയിൽ കണ്ണൂരെ പ്രമുഖ നേതാവ് കുഞ്ഞനന്തൻ ഈ കൊലയിലെ ഗൂഢാലോചന കേസിൽ അറസ്റ്റിലായത് പാർട്ടിയെ വിഷമവൃത്തത്തിലാക്കുകയും ചെയ്തു. ഇതുപോലെ തന്നെയുള്ള മറ്റൊരു കൊലപാതകമായിരുന്നു ലീഗ് പ്രവർത്തകൻ ഷുക്കൂറിന്റെത്. സിപിഎം പാർട്ടി നേതാക്കൾ സഞ്ചരിച്ച കാർ ആക്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഈ കൊല നടന്നത്. വയലിൽ വെച്ച് തടഞ്ഞുവെച്ച് ഷുക്കൂറിനെ മൂർച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. .വയൽ വരമ്പിൽ തമ്പടിച്ചിരുന്ന 200 ഓളം പേരെ സാക്ഷിനിർത്തി ചെയ്ത അരുംകൊല പാർട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു.
വാടിക്കൽ രാമകൃഷ്ണൻ മുതൽ ഷുഹൈബ് വരെ നിരവധിപേരുടെ ജീവൻ കുരുതികൊടുത്താണ് കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിന്റെ തലസ്ഥാനമായത്. അരനൂറ്റാണ്ട് കാലത്തെ കണ്ണൂരെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ സിപിഎമ്മിന്റെ പാർട്ടി കോടതി നടപ്പിലാക്കിയ കൊലപാതകങ്ങൾക്ക് കയ്യും കണക്കുമുണ്ടാകില്ല. ഇതുകൊണ്ട് തന്നെയാണ് പാർട്ടി കോടതി നിലവിലില്ലെന്ന് പാർട്ടി സെക്രട്ടറിയായിരുന്ന സമയം പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഇതിനാണ് പിണറായി മുഖ്യമന്ത്രിയായിരിക്കുന്ന വേളയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ വനിതാ കമ്മിഷൻ അധ്യക്ഷ ജോസഫൈൻ തിരുത്ത് നൽകുന്നത്. പാർട്ടി കോടതി എന്നും വിവാദവിഷയമായതിനാൽ ജോസഫൈന്റെ പ്രസ്താവന ഈ വിവാദത്തെ ഒരിക്കൽ കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്