ഓഫീസ് തുറക്കാൻ താക്കോലുമായി എത്തിയപ്പോൾ കണ്ടത് മറ്റൊരു പൂട്ട്; നേര്യമംഗലത്ത് സിപിഎം ഗ്രൂപ്പുപോര് പുതിയ തലത്തിലേക്ക്; പരസ്പരം പഴിചാരലുമായി ഔദ്യോഗിക വിഭാഗവും എതിർപക്ഷവും
പ്രകാശ് ചന്ദ്രശേഖരൻ
കോതമംഗലം: ലോക്കൽ കമ്മിറ്റി ഓഫീസിന്റെ താഴ് മാറ്റിയ സംഭവത്തിന്റെ പേരിൽ സിപിഐ(എം) നേര്യമംഗലം ലോക്കൽ കമ്മറ്റി പൊട്ടിത്തെറിയുടെ വക്കിൽ. കഴിഞ്ഞ ദിവസം പതിവുപോലെ ലോക്കൽ കമ്മിറ്റി അംഗം ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മറ്റൊരു താഴിട്ട് ഓഫിസ് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്.
ഇതിന് പിന്നിൽ എതിർപക്ഷമാണെന്ന് വി എസ് പക്ഷവും ഔദ്യോഗിക പക്ഷവും ഒളിഞ്ഞും തെളിഞ്ഞും പരസ്പരം നടത്തുന്ന പഴിചാരലുകളാണ് ഇപ്പോൾ പാർട്ടിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നത്.
ലോക്കൽ കമ്മറ്റിയിൽ ആധിപത്യമുള്ള വി എസ്.പക്ഷത്തെ നേതാക്കൾക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം നടക്കുന്നതിനിടെ ഓഫിസിന്റെ താഴ് മാറിയതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സംഭവത്തേക്കുറിച്ച് നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പൊലീസിൽ പരാതി നൽകിയിട്ടില്ല.
ലോക്കൽ സെക്രട്ടറിക്കും മറ്റ് നാല് കമ്മറ്റി അംഗങ്ങൾക്കുമെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി അച്ചടക്ക നടപടിക്ക് പാർട്ടി നേതൃത്വം തുടക്കമിട്ടിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം സി.എൻ.മോഹനൻ കൺവീനറായുള്ള അന്വേക്ഷണകമ്മീഷന്റെ കണ്ടെത്തലുകൾ നിഷേധിച്ചുകൊണ്ടാണ് പാർട്ടി നേതൃത്വത്തിന് വി എസ്.പക്ഷനേതാക്കൾ മറുപടി നൽകിയിട്ടുള്ളത്. അടുത്തമാസം അവസാനം മാത്രമെ ഈ വിശദീരണ കത്തുകൾ പരിഗണിക്കാനിടയുള്ളു.
നേര്യമംഗലത്തെ സിപിഎമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന വിഭാഗീയതയുടെതുടർച്ചയാണ് ഓഫീസിന്റെ താഴ് മറ്റൽ വരെ എത്തിയിട്ടുള്ളതെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. ഏരിയ സെക്രട്ടറി പി.എൻ.ബാലകൃഷ്ണൻ നയിക്കുന്ന ഔദ്യോഗിക പക്ഷവും ലോക്കൽ-ഏരിയ തലങ്ങളിലെ നേതാക്കൾ ഉൾപ്പെടുന്ന വി എസ്.പക്ഷവും തമ്മിലാണ് ഏറ്റുമുട്ടൽ.
കഴിഞ്ഞ രണ്ട് സമ്മേളനകാലഘട്ടത്തിലും ജില്ലയിൽ തന്നെ ഏറ്റവും കടുത്ത വിഭാഗീയ പ്രവർത്തനങ്ങൾ നടന്നത് നേര്യമംഗലത്തായിരുന്നു. കഴിഞ്ഞതവണ സമ്മേളനം ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ ആരംഭിച്ച പടപുറപ്പാട് ലോക്കൽ സമ്മേളനവേദിയിൽ ഏറ്റുമുട്ടലിലെത്തി.ഇരുപക്ഷത്തെയും പ്രതിനിധികളുടെ കാര്യത്തിലുടലെടുത്ത തർക്കമാണ് സംഘർഷത്തിലെത്തിച്ചത്. തന്നെ കയ്യേറ്റം ചെയ്തെന്നും ഒരുവിഭാഗം ആസുത്രിതമായി സമ്മേളനം അലങ്കോലപ്പെടുത്തിയെന്നും ലോക്കൽ കമ്മറ്റിയിൽ പങ്കെടുത്ത സംസ്ഥാനകമ്മറ്റി അംഗം സി.എൻ.മോഹൻ ജില്ല കമ്മറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണകമ്മീഷൻ രൂപീകരിക്കപ്പെട്ടത്. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം കടുത്ത നിയന്ത്രണങ്ങളോടെ വീണ്ടും യോഗം ചേർന്നാണ് ലോക്കൽ സമ്മേളന നടപടികൾ പൂർത്തീകരിച്ചത്. ഈ സമ്മേളനത്തിലും വിഭാഗീയത ആരോപിക്കപ്പെട്ടു. ഔദ്യോഗിക പക്ഷത്തെ നിരായുധരാക്കി, ലോക്കൽ കമ്മറ്റി വി എസ്.പക്ഷം നിലനിറുത്തുകയും ചെയ്തു. അന്നത്തെ ലോക്കൽ സെക്രട്ടറിയടക്കം പരാജയപ്പെട്ടു. വി എസ്.പക്ഷത്തെ പി.കെ.മാത്യൂസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ലോക്കൽകമ്മറ്റി പിടിച്ചെടുക്കാനുള്ള ഔദ്യോഗീക പക്ഷത്തിന്റെ തന്ത്രമാണ് ഇപ്പോഴത്തെ അച്ചടക്ക നടപിടകളെന്നാണ് വി എസ്.പക്ഷത്തിന്റെ ആരോപണം. ജില്ല കമ്മറ്റിക്ക് പരാതി നൽകിയ ആൾതന്നെ അന്വേഷണത്തിന് നേതൃത്വം നൽകിയതും ആസുത്രിത നീക്കമായി വി എസ്.പക്ഷം നേരത്തെതന്നെ ചൂണ്ടികാണിച്ചിരുന്നു.
ഔദ്യോഗിക പക്ഷത്തോട് എതിർപ്പുള്ള ഒരുവിഭാഗം പ്രവർത്തകർ പാർട്ടിയിൽ നിന്നും രാജിവക്കുന്നതിനേക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇവർ സാസ്കാരിക വേദി രൂപീകരിച്ച് സമാന്തരപ്രവർത്തനം നടത്താനും ആലോചിക്കുന്നുണ്ട്. നേര്യമംഗത്ത് ഇതിന് മുമ്പ് പാർട്ടി,പലതവണ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു. ജില്ല കമ്മറ്റിയുടെ സമയോചിത ഇടപെടലൂടെയാണ് സമവായം ഉണ്ടാക്കിയത്. എന്നാൽ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഇരുപക്ഷത്തിന്റേയും കരുനീക്കം. ഏതെങ്കിലും ഭാഗത്തുനിന്ന് വിട്ടുവീഴ്ചയുണ്ടായില്ലെങ്കിൽ നേര്യമംഗലത്തു പാർട്ടി പിളർപ്പിലേക്ക് നീങ്ങുമെന്ന സ്ഥിതിയാണ്.
അച്ചടക്കനടപടി നേരിടുന്ന നേര്യമംഗലത്തേ പ്രമുഖ വി എസ് പക്ഷക്കാർ ജില്ലാകമ്മറ്റിയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുന്നതിന് ധാരണയായിട്ടുണ്ട്. അഞ്ച് പേർക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. തങ്ങൾക്കെതിരെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുള്ള ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടുള്ള മറുപടിയാകും നേതാക്കൾ നൽകുകയെന്നാണ് സൂചന.ലോക്കൽ സെക്രട്ടറി പി.കെ.മാത്യുസ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.കെ.പൗലോസ്, സീ.ആർ.ദിവാകരൻ, മുൻ ലോക്കൽ സെക്രട്ടറി പി.റ്റി.ബന്നി, സി.പ്രകാശ് എന്നിവർക്കാണ് അച്ചടക്കനടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടുള്ളത്. നോട്ടീസുകൾക്ക് മറുപടി നൽകേണ്ടതില്ലെന്നാണ് ആദ്യം വി എസ്.പക്ഷം ആലോചിച്ചിരുന്നത്. മറുപടി നൽകിയശേഷവും നടപടിയുമായി നേതൃത്വം മുന്നോട്ടുപോയാൽ വിട്ടുവീഴ്ചവേണ്ടെന്നാണ് വി എസ്.പക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ലോക്കൽ സമ്മേളനത്തിലുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് നേതാക്കൾ നടപടി നേരിടുന്നത്.
Stories you may Like
- നേര്യമംഗലം ഫോറസ്റ്റ് റെഞ്ചിലെ അനധികൃത മരം മുറിക്കൽ സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ അനധികൃത മരംമുറിയിൽ അന്വേഷണം
- നേര്യമംഗലം റെയ്ഞ്ച് വിവാദമരംമുറിയിൽ അന്വേഷണം വെറും തട്ടിപ്പ്
- അരിക്കൊമ്പന് പിറകെ പാഞ്ഞ് വനംവകുപ്പ്; കാട് വെട്ടിത്തെളിച്ച് കീശ വീർപ്പിച്ച് കാട്ടുകള്ളന്മാർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍