തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം സിപിഎമ്മിന് സ്ത്രീസുരക്ഷ; ഇരയെ വേട്ടയാടുന്നത് പതിവ്; കിളിരൂർ പെൺകുട്ടിയോട് വി എസ് സർക്കാർ ചെയ്തത് മറക്കാനാവുമോ?; പീഡകർക്ക് പകരം പീഡിതരെ കൈയാമം വെച്ചതും ഇടതുസർക്കാർ; സ്ത്രീസുരക്ഷയും, തുല്യനീതിയും വാഗ്ദാനം മാത്രമാകുമ്പോൾ

വരുൺ ചന്ദ്രൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പുകളിൽ ജയിക്കാനും, അധികാരം പിടിച്ചെടുക്കാനും ഇടതുപക്ഷം സ്ഥിരമായി ഉപയോഗിക്കുന്ന തുറുപ്പ് ചീട്ടാണ് സ്ത്രീ സുരക്ഷയും- തുല്യനീതിയും. അധികാരത്തിലേറി കഴിഞ്ഞാൽ അതിജീവിതമാരെ അവഗണിക്കുകയും അവരെ അപമാനിക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെയും അവരുടെ സർക്കാരിന്റെയും ഇതുവരെയുള്ള പാരമ്പര്യം.
ഇരയോടൊപ്പമാണെന്ന് പറയുകയും, വേട്ടക്കാരോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നതാണ് ഇതുവരെ കണ്ടിട്ടുള്ള സിപിഎം സർക്കാരുകളുടെ ചരിത്രം. നടി ആക്രമിക്കപ്പെട്ട കേസ് ഭരണസ്വാധീനത്തിൽ അട്ടിമറിക്കപ്പെട്ടുവെന്ന ആശങ്ക ഹൈക്കോടതിയെ അറിയിച്ചതിന്റെ പേരിൽ അതിജീവിതയെ മന്ത്രിമാരടക്കം സിപിഎം നേതാക്കൾ നിരനിരയായി നിന്ന് ആക്ഷേപിക്കുകയും അപമാനിക്കുകയാണ്. ഇന്നലെ വരെ അവൾക്കൊപ്പമെന്ന് പറഞ്ഞവരാണ് ഇക്കൂട്ടർ. പ്രതിരോധത്തിലായപ്പോൾ ഇരയെ അപമാനിച്ചും, പ്രതിയായ നടനെ വാഴ്ത്തിയും സിപിഎമ്മും അവർ നേതൃത്വം നൽകുന്ന ഭരണവും പതിവ് പാരമ്പര്യം കാത്തുസൂക്ഷിച്ചു.
2006-ലെ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയെ നയിച്ച അച്യുതാനന്ദനും സംഘവും വ്യാപകമായ തോതിൽ ഉയർത്തികൊണ്ടുവന്ന സംഭവമായിരുന്നു കിളിരൂർ പെൺവാണിഭക്കേസ്. സിനിമാ മോഹവുമായി വന്ന നാട്ടിൻപുറത്തുകാരിയായ ഒരു കൊച്ചുപെൺകുട്ടിയെ ഒട്ടേറെ നരാധമന്മാർ ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
കൂലിപ്പണിക്കാരനായ മാതാപിതാക്കളുടെ മകളായിരുന്നു ഈ ഹതഭാഗ്യയായ പെൺകുട്ടി. ടിവി-സീരിയലുകളിൽ അഭിനയിച്ച് ഒരു മികച്ച കലാകാരിയെന്ന പേരെടുക്കാനായിരുന്നു ആ പെൺകുട്ടിയുടെ മോഹം. പെൺവാണിഭം നടത്തിയിരുന്ന ലതാനായർ എന്ന ഇടനിലക്കാരിയുടെ കൈയിൽ അകപ്പെട്ടുപോയ പെൺകുട്ടിയെ അവർ പലർക്കും കാഴ്ചവെയ്ക്കുകയും ഒടുക്കം അവൾ ഗർഭിണിയായി ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. പ്രസവത്തെ തുടർന്നുണ്ടായ ചില അസുഖങ്ങളെ തുടർന്ന് പെൺകുട്ടി മരണത്തിന് കീഴടങ്ങി. ഈ സംഭവം അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷം വലിയ പ്രചാരണത്തിന് ഉപയോഗിച്ചു. ആശുപത്രിയിലായിരുന്ന പെൺകുട്ടിയെ കാണാൻ ഒരു വിഐപി എത്തിയതോടെയാണ് ആരോഗ്യനില വഷളായതെന്നായിരുന്നു പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്റെ ആരോപണം.
പിന്നെ വിഐപി ആരെന്നുള്ളതിനെ ചൊല്ലിയായിരുന്നു കേരളം മുഴുവൻ ചർച്ച. പെൺവാണിഭക്കാരായ നരാധമന്മാരെ കൈയാമം വെച്ച് റോഡിലൂടെ നടത്തുമെന്നായിരുന്നു അച്യുതാനന്ദന്റെ വാഗ്ദാനവും, വീമ്പിളക്കലും. അകാലത്തിൽ മരിച്ചുപോയ ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അച്യുതാനന്ദനും സംഘവും ഒരുപാട് വാഗ്ദാനങ്ങൾ നൽകിയിരുന്നു. കുറ്റക്കാരായ പ്രതികളെ കൽതുറുങ്കിലടയ്ക്കുമെന്നായിരുന്നു അച്യുതാനന്ദൻ നേരിട്ട് നൽകിയ വാഗ്ദാനം. പെൺവാണിഭക്കാരെ ജയിലിൽ അടയ്ക്കുമെന്ന അച്യുതാനന്ദന്റെ വാക്ക് വിശ്വസിച്ച് തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിന് നൽകിയത്. അധികാരത്തിലേറിയതോടെ അച്യുതാനന്ദനും കൂട്ടരും പറഞ്ഞതെല്ലാം വിഴുങ്ങി.
കിളിരൂർ പെൺകുട്ടിയുടെ മാതാപിതാക്കൾ പലവട്ടം അച്യുതാനന്ദനെ കണ്ട് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. 2004 മുതൽ അച്യുതാനന്ദനെ നിരന്തരം കണ്ടിരുന്ന ഈ മാതാപിതാക്കൾ അദ്ദേഹം അധികാരത്തിലേറിയശേഷം ഈ ആവശ്യം ഉന്നയിച്ച് പലവട്ടം കണ്ടെങ്കിലും പ്രതികരണങ്ങൾ നിരാശാജനകമായിരുന്നു. ഒടുക്കം, കിളിരൂർ പെൺകുട്ടിയുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ അതായത്, 2009 നവംബർ 13
-ന് പെൺകുട്ടിയുടെ മാതാപിതാക്കളായ സി.എൻ സുരേന്ദ്രകുമാറും, ഭാര്യയും, കൊച്ചുമകളും കൂടി മുഖ്യന്ത്രിയായ അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുൻപിൽ സമാധാനപരമായി സത്യഗ്രഹം ഇരുന്നു. പക്ഷേ, അച്യുതാനന്ദന്റെ പൊലീസ് സ്ത്രീപീഡകരെ കൈയാമം വെയ്ക്കുന്നതിന് പകരം ഈ പാവപ്പെട്ട മാതാപിതാക്കളെയും കുഞ്ഞിനെയും കൈയാമം വെച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ അടച്ചു.
അദ്ദേഹം അധികാരത്തിൽ നിന്നിറങ്ങുന്നത് വരെ ഈ പെൺവാണിഭക്കേസിലെ പ്രതികളെ കൈയാമം വെയ്ക്കുകയോ, അവരെ ജയിലിൽ അടയ്ക്കുകയോ, മാതൃകാപരമായ ശിക്ഷ വാങ്ങികൊടുക്കുകയോ ചെയ്തില്ല. പൂർണമായും നീതിനിഷേധിക്കപ്പെടുന്ന തരത്തിലുള്ള പെരുമാറ്റമാണ് വി എസ് സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായത്. 2010 ഡിസംബർ 27-ന് നിസഹായരായ ഈ കുടുംബം അനിശ്ചിതകാല സത്യഗ്രഹമിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
ഒട്ടേറെ തുറന്ന കത്തുകളും, പരാതികളുമൊക്കെ നൽകിയെങ്കിലും വി എസ് അച്യുതാനന്ദൻ സർക്കാർ ആ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്ന ഒരു കാര്യവും ചെയ്തുകൊടുത്തില്ല. അതിലുപരി, അദ്ദേഹം കേരളം മുഴുവൻ പറഞ്ഞുനടന്ന വിഐപി ആരാണെന്ന് വെളിപ്പെടുത്താൻ പോലും തയ്യാറായില്ല. അതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം പരിപാടി. കേസിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യം പോലും നിരാകരിക്കപ്പെട്ടു.
കിളിരൂർ പെൺവാണിഭക്കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതികൾപ്പോലും ആഭ്യന്തര വകുപ്പിൽ നിന്നും അപ്രത്യക്ഷമായി. അദ്ദേഹം അധികാരത്തിലിരുന്ന അഞ്ച് വർഷവും കിളിരൂർ പെൺകുട്ടിക്ക് നീതി ഒരുക്കി കൊടുക്കുന്ന ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും, രേഖകളും വളരെ വിദഗ്ധമായി മറച്ചുപിടിക്കുകയോ, നശിപ്പിക്കുകയോ ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് അഞ്ച് വയസ്സു പോലും തികയാത്ത പെൺകുട്ടിയെ പൊലീസ് വാനിൽ കയറ്റികൊണ്ടുപോയത്.
കേരളീയ മനസാക്ഷിയെ ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു കത്താണ് പെൺകുട്ടിയുടെ പിതാവ് സി.എൻ സുരേന്ദ്രകുമാർ 2010 ഡിസംബർ 12-ന് മുഖ്യമന്ത്രി അച്യുതാനന്ദന് നൽകിയത്. ഒരു അച്ഛന്റെ ധർമ്മസങ്കടങ്ങൾ മുഖ്യമന്ത്രിയാണെങ്കിലും അങ്ങയ്ക്ക് മനസിലാവുമല്ലോ എന്നാണ് നിസഹായനായ ആ പിതാവ് കത്തിലൂടെ ഉന്നയിച്ചത്. പൂർണമായും നീതി നിഷേധിക്കപ്പെട്ട ആ പിതാവിന് ഒരു തരത്തിലുമുള്ള ആശ്വാസം നൽകാൻ അന്നത്തെ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പുകൾ ജയിക്കാൻ മാത്രമാണ് സ്ത്രീ സുരക്ഷയും, തുല്യനീതിയുമൊക്കെ സിപിഎമ്മും അവരുടെ ഭക്തന്മാരും ഉയർത്തുന്നത് എന്നതിന് ഇതിലേറെ എന്ത് തെളിവ് വേണം.
കിളിരൂർ പെൺകുട്ടിയുടെ പിതാവ് സി.എൻ സുരേന്ദ്ര കുമാർ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നൽകിയ കത്തിന്റെ പൂർണ രൂപം താഴെ:
- TODAY
- LAST WEEK
- LAST MONTH
- കേരളം ശ്രീലങ്കയെ പോലെയാകുമെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ ശ്രീലങ്കയ്ക്ക് മരുന്നും അരിയുമായി ചാടിയിറങ്ങി പിണറായി സർക്കാർ; ആ കളി വേണ്ടെന്നും സഹായം ഞങ്ങൾ ചെയ്തോളാമെന്നും കേന്ദ്രം; ശ്രീലങ്കയ്ക്ക് കൈത്താങ്ങായെന്ന് വരുത്താനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞത് ഇങ്ങനെ
- ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ; ട്രെയിലറിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചത് നാലായിരത്തോളം മദ്യകുപ്പികൾ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- മുഖ്യമന്ത്രി ആ ക്ഷോഭത്തിന് ഇടതുപക്ഷം കൊടുക്കേണ്ടത് വലിയ വില; താൻ പറഞ്ഞത് പച്ചക്കള്ളമല്ലെന്ന് തെളിയിക്കാൻ ഡിജിറ്റൽ തെളിവുകൾ കുത്തിപ്പൊക്കി കുഴൽനാടൻ; പിന്നാലെ ക്ലിഫ് ഹൗസിൽ രഹസ്യയോഗത്തിന് പോയിട്ടുണ്ടെന്ന് പറഞ്ഞ് സ്വപ്നയുടെ രംഗപ്രവേശനവും; പ്രതിരോധം തീർക്കാൻ സൈബർ സഖാക്കളും അധിക ജോലിയിൽ; വിവാദം വീണ്ടുമെത്തുമ്പോൾ സിപിഎമ്മിന് വെപ്രാളം
- ആഘാഡി ഭരണത്തിൽ ഷിൻഡേ മോഹിച്ചത് ഉപമുഖ്യമന്ത്രി പദം; സ്വന്തം വകുപ്പിൽ ആദിത്യ താക്കറെ ഇടപെട്ടത് അഭിമാന ക്ഷതമായി; മുഖ്യമന്ത്രിയെ കാണാൻ അപ്പോയ്ന്മെന്റ് വേണമെന്ന അവസ്ഥയും സഹിച്ചില്ല; ഹിന്ദുത്വ അജൻഡ ശിവസേന മയപ്പെടുത്തുന്നതു തിരിച്ചടിയാകുമെന്നും ഭയന്നു; ഉദ്ധവ് താക്കറെയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്താൻ ഷിൻഡേക്ക് പറയാനുള്ള കാരണങ്ങൾ ഇങ്ങനെ
- ഷാർജാ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ചാണ് റൂട്ട് തിരിച്ചുവിട്ടത്; എല്ലാം വീണയുടെ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി; കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത് മുഖ്യമന്ത്രിയും ഭാര്യ കമലാ വിജയനും മകളും മാത്രം; റീറൂട്ട് ചെയ്തതിനെ യൂസഫലിയുടെ ആളുകൾ തടസപ്പെടുത്താൻ നോക്കി; ആരോപണങ്ങൾ കടുപ്പിച്ച് സ്വപ്ന സുരേഷ്
- വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഇടവക മാതൃവേദി വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു വൈദികൻ; യോഗയുടെ ക്ലാസ്സാണെന്ന് കരുതി ഓപ്പണാക്കിയവർ ഞെട്ടി! കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെ ബിഷപ്പിന് പരാതി; നടപടിയുമായി രൂപത
- വിദേശ പൗരത്വമുള്ള ഇന്ത്യാക്കാരുടെ നാട്ടിലെ സ്വത്തിന് ഒന്നും സംഭവിക്കില്ല; നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സ്വത്തുക്കൽ കൈമാറുകയോ വാങ്ങുകയോ ചെയ്യാം; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
- ശരീരത്തിന്റെ വിറയൽ ഇനിയും മാറിയിട്ടില്ല; ബ്രേക്കിൽ കയറി നിന്നു ചവിട്ടി: അപകടമൊഴിഞ്ഞതിന്റെയും രണ്ടു ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ അക്ഷയ്
- 2019 ൽ ഉദ്ധവ് താക്കറേക്ക് വേണ്ടി എംഎൽഎ മാരെ റിസോർട്ടിൽ സംരക്ഷിച്ചത് ഷിൻഡേ; മൂന്നു വർഷത്തിനിപ്പുറം ഉദ്ധവിനെ വീഴ്ത്തിയതും അതേ തന്ത്രം ഉപയോഗിച്ച്; പാതിവഴിയിൽ കാലിടറി വീണ് ഉദ്ധവ്; മധുരം നൽകിയും ജയ് വിളിച്ചും പ്രവർത്തകർ; ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മഹാനാടകാന്തം ഓപ്പറേഷൻ താമര വീണ്ടും വിജയിക്കുമ്പോൾ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍