വോട്ട് കച്ചവടത്തിന്റെ പഴയ കാലത്തിന് വിട നൽകി ബിജെപി കൂടി മത്സര രംഗത്ത് സജീവമായതോടെ കൊട്ടിക്കലാശത്തിന്റെ പേരിൽ ഇന്നലെ സംസ്ഥാനം എമ്പാടും അരങ്ങേറിയത് ഉത്തരേന്ത്യയിലേതിന് സമാനമായ ആക്രമങ്ങൾ; എല്ലാ പാർട്ടികളിലും പെട്ട അനേകം പേർ ആശുപത്രിയിൽ; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ വടകരയിൽ വ്യാപകമായി അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; സിപിഎം കോട്ടകളിലെ മണ്ണിളകി തുടങ്ങിയതോടെ എങ്ങും സംഘർഷം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശബരിമലയാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയം. അതുകൊണ്ട് തന്നെ ജനമനസ്സിലെ തീരുമാനം ആർക്കും വ്യക്തമായി അറിയില്ല. വിശ്വാസികളുടെ വികാരം അനുകൂലമാക്കാമെന്ന് ബിജെപി പ്രതീക്ഷിച്ചപ്പോൾ കേരളത്തിൽ ഉടനീളം വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പായി. നാല് ലോക്സഭാ മണ്ഡലങ്ങളിൽ ത്രികോണ പോര്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും പാലക്കാട്ടും വാശിയേറിയ ത്രികോണമത്സരമാണ് നടക്കുന്നത്. വോട്ട് കച്ചവടം ബിജെപി ഉപേക്ഷിച്ചതാണ് ഇത്തരമൊരു മത്സരത്തിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഏതായാലും വയനാടും മലപ്പുറവും യുഡിഎഫിന്റെ ഉറച്ച കോട്ടകളാണ്. എന്നാൽ ഇടതുപക്ഷത്തിന് ഉറച്ച വിജയം ഒരിടത്തും ചൂണ്ടിക്കാട്ടാനില്ല. ഇടത് കോട്ടകളിൽ പോലും ശക്തമായ മത്സരമാണ് യുഡിഎഫ് നടത്തുന്നത്. ഇതോടെ സിപിഎം അണികൾ അങ്കലാപ്പിലുമായി. ഇത് തന്നെയാണ് കൊട്ടിക്കലാശ ദിനത്തിൽ വ്യാപക അക്രമങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞാൽ വടകരയും കണ്ണൂരും കലാപകലുഷിതമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രവർത്തകരുടെ ആവേശപ്പാച്ചിലിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. പ്രവർത്തകർ തമ്മിൽ കല്ലേറും കയ്യാങ്കളിയുംസംസ്ഥാനത്തുടനീളം നടന്നു. വോട്ടെടുപ്പ് ദിനം വടകരയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ സാംബശിവ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23 ന് വൈകീട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെയാണ് 144 പ്രഖ്യാപിച്ചത്. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം ജനങ്ങൾ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാൻ പാടില്ലെന്നാണ് കളക്ടറുടെ ഉത്തരവ്. ആലത്തൂരിൽ കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറിൽ പരുക്കേറ്റ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെയും അനിൽ അക്കര എംഎൽഎയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് എകെ ആന്റണിയേയും ശശി തരൂരിനേയും സിപിഎം പ്രവർത്തകർ തടഞ്ഞു. വൈകിട്ട് ആറു മണിയോടെയാണ് സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ചത്. ഈ സമയം കേരളമാകെ സംഘർഷത്തിലായിരുന്നു.
തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ദിനാണ്. നാളെ പോളിങ്ങ് ബൂത്തുകളിലേക്കു നീങ്ങും. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ ആറു വരെയാണ് വോട്ടെടുപ്പ്. വിധിയറിയാൻ മെയ് 23 വരെ കാത്തിരിപ്പു നീളും. ഇതിനിടെയിൽ വടകര കലുഷിതമാകുമെന്നാണ് റിപ്പോർട്ടുകൾ. കലാശക്കൊട്ടിനിടെ വടകര വല്യാപ്പള്ളിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിലാണ് ഇരുപക്ഷത്തെയും നിരവധി പ്രവർത്തകർക്കു പരുക്കേറ്റത്. പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലും സംഘർഷത്തിനുമിടയിൽ പൊലീസ് ലാത്തി വീശി. കരുനാഗപ്പള്ളിയിൽ ബിജെപിസിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തിരുവല്ലയിൽ എൽഡിഎഫ് എൻഡിഎ പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. തൊടുപുഴയിലും നെടുങ്കണ്ടത്തും യുഡിഎഫ്എൽഡിഎഫ് കയ്യാങ്കളി. എറണാകുളം പാലാരിവട്ടത്ത് സിപിഎംഎസ്ഡിപിഐ സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ടു പ്രവർത്തകരെ ശാന്തരാക്കി. അങ്ങനെ മിക്ക സ്ഥലത്തും അക്രമങ്ങളുടെ ഒരു വശത്ത് സിപിഎം പ്രവർത്തകരുണ്ട്.
തിരുവനന്തപുരത്ത് എ.കെ.ആന്റണിയുടെ റോഡ് ഷോ തടഞ്ഞതും സിപിഎമ്മുകാരാണ്. കണ്ണൂർ മട്ടന്നൂരിൽ കൊട്ടിക്കലാശത്തിനിടയിൽ സംഘർഷമുണ്ടായി പൊലീസ് ഗ്രനേഡ് പ്രയോഗിച്ചാണ് സ്ഥിതി ശാന്തമാക്കിയത്. കാസർകോട് പഴയങ്ങാടിയിൽ കലാശക്കൊട്ടിലുണ്ടായ സംഘർഷത്തിൽ എസ്ഐ എ.പി.അനിൽകുമാറിന് പരുക്കേറ്റു. യു ഡി എഫ് -എൽ ഡി എഫ് പ്രവർത്തകർ സംഘടിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിയെ തുടർന്നാണ് കലാശകൊട്ട് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇരു ഭാഗങ്ങളിൽ നിന്നും പരസ്പരം കല്ലേറുണ്ടായി. യുഡിഎഫിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. പൊലിസ് കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയുമാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. കാസർഗോട്ടും രാജ് മോഹൻ ഉണ്ണിത്താന്റെ പ്രചരണം സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.
ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനും അനിൽ അക്കര എംഎൽഎഎയ്ക്കും കല്ലേറിലാണ് പരുക്കേറ്റത്. ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ ഉൾപ്പെടെയുള്ള നേതാക്കൾക്കു നേരെ യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞെന്ന് എൽഡിഎഫും ആരോപിച്ചു. തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനും നേരെ കല്ലേറുണ്ടായി. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ വാഹനത്തിനു നേരെ ചെരിപ്പും കൊടികളുമെറിഞ്ഞതു സംഘർഷത്തിനിടയാക്കി. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. കുമ്മനത്തിന്റെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെന്നു ബിജെപി ആരോപിച്ചു.
വർക്കലയിൽ ബിജെപി എൽഡിഎഫ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ 15 പേർക്കു പരുക്കേറ്റു. കാട്ടാക്കടയിലും ബിജെപി എൽഡിഎഫ് സംഘർഷമുണ്ടായി. പാലോടും കല്ലമ്പലത്തും എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു സംഘർഷമുണ്ടായി. കാസർകോട് ഉദുമയിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിൽ 15 പേർക്കു പരുക്കേറ്റു. കണ്ണൂർ പഴയങ്ങാടിയിലും മട്ടന്നൂരിലും എൽഡിഎഫ് യുഡിഎഫ് സംഘർഷമുണ്ടായി. കൊല്ലം കരുനാഗപ്പള്ളിയിൽ എൽഡിഎഫ് ബിജെപി സംഘർഷത്തിൽ 3 പൊലീസുകാർക്കു പരുക്കേറ്റു. ഓച്ചിറയിൽ പൊലീസുകാരെ എൽഡിഎഫ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അമ്പലപ്പുഴയിൽ എൽഡിഎഫ് എൻഡിഎ പ്രവർത്തകർ തമ്മിലും കായംകുളത്ത് യുഡിഎഫ് എൻഡിഎ പ്രവർത്തകർ തമ്മിലും ഏറ്റുമുട്ടി.
പാലക്കാട് ജില്ലയിലെ നെന്മാറ, മണ്ണാർക്കാട്, മുതലമട തുടങ്ങിയ സ്ഥലങ്ങളിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിൽ ഒട്ടേറെ പേർക്കു പരുക്കേറ്റു. വടകര മണ്ഡലത്തിലെ വില്യാപ്പള്ളിയിൽ സംഘർഷത്തിനിടെ സ്ത്രീകളുൾപ്പെടെ 25 പേർക്കു പരുക്കേറ്റു. സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം നേതാവുമായ സി.ഒ.ടി. നസീറിനു മർദനമേറ്റു. വയനാട്ടിൽ തലപ്പുഴ, കമ്പളക്കാട്, തരുവണ എന്നിവിടങ്ങളിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷമുണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍