മുഖ്യമന്ത്രി ആ ക്ഷോഭത്തിന് ഇടതുപക്ഷം കൊടുക്കേണ്ടത് വലിയ വില; താൻ പറഞ്ഞത് പച്ചക്കള്ളമല്ലെന്ന് തെളിയിക്കാൻ ഡിജിറ്റൽ തെളിവുകൾ കുത്തിപ്പൊക്കി കുഴൽനാടൻ; പിന്നാലെ ക്ലിഫ് ഹൗസിൽ രഹസ്യയോഗത്തിന് പോയിട്ടുണ്ടെന്ന് പറഞ്ഞ് സ്വപ്നയുടെ രംഗപ്രവേശനവും; പ്രതിരോധം തീർക്കാൻ സൈബർ സഖാക്കളും അധിക ജോലിയിൽ; വിവാദം വീണ്ടുമെത്തുമ്പോൾ സിപിഎമ്മിന് വെപ്രാളം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒഴിഞ്ഞെന്നു കരുതിയ വിവാദങ്ങളെല്ലാം പിന്നാലെ എത്തുകയാണ് മുഖ്യമന്ത്രി പിണറായിയുടെ നിയമസഭയി ക്ഷോഭത്തിലൂടെ. സ്വർണ്ണക്കടത്ത് വിവാദം ചർച്ച ചെയ്യവേ മാത്യു കുഴൽനാടൻ ഉന്നയിച്ച ചോദ്യം വേണമെങ്കിൽ പിണറായിക്ക് അവഗണിക്കമായിരുന്നു. ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററാണെന്നും ഉപദേശകനാണെന്നും വീണ തന്നെ ചാനൽ അഭിമുഖങ്ങളിൽ പറഞ്ഞിട്ടും. എന്നിട്ടും നിയമസഭയിൽ പിണറായി ഇത് പച്ചക്കള്ളമാണെന്ന് പറഞ്ഞു. ഇതോടെ താൻ കള്ളം പറഞ്ഞതല്ലെന്ന് തെളിയിക്കാൻ വേണ്ടി തെളിവുകൾ എല്ലാം കുത്തിപ്പൊക്കി മാത്യു കുഴൽനാടനുമെത്തി. ഇതോടെ മുൻകാലങ്ങളിൽ സർക്കാറിനെ വിവാദത്തിലാക്കിയ വിഷയങ്ങളെല്ലാം തിരികെ എത്തുകയാണ്. ഇതിനെയെല്ലാം പ്രതിരോധിക്കേണ്ട അവസ്ഥയിലുമായി സിപിഎം.
സ്വപ്ന സുരേഷും വീണ്ടും ആരോപണങ്ങളുമായി സജീവമായിട്ടുണ്ട്. ഇതും സർക്കാറിനെ വീണ്ടും കുഴപ്പത്തിലാക്കുന്നതായി. പച്ചക്കള്ളമെന്ന് ആക്ഷേപിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞ ആരോപണങ്ങൾക്കു പിൻബലമായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി രംഗത്തെത്തിയത്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്റെ വെബ്സൈറ്റിൽ കുറിച്ചിരുന്നുവെന്നു ചൊവ്വാഴ്ച കുഴൽനാടൻ നിയമസഭയിൽ ആരോപിച്ചിരുന്നു. അസംബന്ധ ആരോപണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷോഭത്തോടെയുള്ള പ്രതികരണം. ഈ ക്ഷോഭം എന്തിനായിരുന്നു എന്ന ചോദ്യമാണ് കേരള സമൂഹം ഉയർത്തുന്നത്.
തുടർന്നാണ്, ജെയ്ക് ബാലകുമാർ എക്സാലോജിക് സ്ഥാപകർക്കു മെന്റർ (മാർഗദർശി) ആണെന്നു പരാമർശിക്കുന്ന രേഖ വെബ് ആർക്കൈവ്സിൽനിന്നു വീണ്ടെടുത്ത് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ഹാജരാക്കിയത്. തെറ്റാണെങ്കിൽ തന്നെ പ്രതിയാക്കി കേസെടുക്കാനും വെല്ലുവിളിച്ചു. ജെയ്ക് കമ്പനിയുടെ മെന്ററാണെന്ന കുറിപ്പ് സൈറ്റിൽനിന്ന് 2020 മെയ് 20നുശേഷം അപ്രത്യക്ഷമായെന്നും 2020 ജൂൺ 20നു സൈറ്റ് വീണ്ടും ലഭ്യമായപ്പോൾ അതിൽ കുറിപ്പ് ഉണ്ടായിരുന്നില്ലെന്നും കുഴൽനാടൻ ആവർത്തിച്ചു. 2020 മെയ് 20 ലേതായി കമ്പനി സൈറ്റിൽ ചിത്രം സഹിതം കാണുന്ന 3 കൺസൽറ്റന്റുമാരിൽ ഒരാൾ ജെയ്ക്കാണ്.
പിഡബ്ല്യുസിക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് സൈറ്റ് ലഭ്യമല്ലാതായത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ ചൂണ്ടിക്കാട്ടിയെങ്കിലും തനിക്കു വിശദീകരിക്കാൻ അനുവദിച്ചില്ല. ലഭ്യമായ രേഖകൾ പ്രകാരം എക്സാലോജിക്കിന്റെ ഏക സ്ഥാപക മുഖ്യമന്ത്രിയുടെ മകളാണ്; കമ്പനി നോമിനി മുഖ്യമന്ത്രിയുടെ ഭാര്യയും.
മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത് സംശയം ഉണർത്തുന്നുവെന്നു കുഴൽനാടൻ പറഞ്ഞു. മകൾ വീണയെക്കുറിച്ചു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല. സ്വപ്ന സുരേഷിനു നിയമനം നൽകിയത് പിഡബ്ല്യുസിയാണ്. അതു പുറത്തുവന്നപ്പോഴാണ് വീണയുടെ കമ്പനിക്കുള്ള പിഡബ്ല്യുസി ബന്ധം മറച്ചത്. പല കരാറുകളും സുത്യാര്യതയില്ലാതെ പിഡബ്ല്യുസിക്കു സർക്കാർ നൽകിയിട്ടുണ്ട്. യുഎഇയിലായിരുന്നപ്പോൾ കേരളത്തിൽനിന്നു മുഖ്യമന്ത്രിക്കു വേണ്ടി ഒരു ബാഗ് നയതന്ത്ര ചാനൽ വഴി സ്വീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കണമെന്ന ആവശ്യവും കുഴൽനാടൻ ആവർത്തിച്ചു.
അതേസമയം തിരുവനന്തപുരം ന്മ മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനത്തിനു ശേഷം എക്സാലോജിക് സൊല്യൂഷൻസിന്റെ വെബ്സൈറ്റ് പ്രവർത്തനക്ഷമമല്ല. ഉടമയുമായി ബന്ധപ്പെടണമെന്ന സന്ദേശമാണ് സൈറ്റ് തിരയുന്നവർക്കു വൈകിട്ടുവരെയും ലഭിച്ചത്. ഇതും വിവാദത്തെ കൂടുതൽ വഷളാക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. സൈബറിടത്തിൽ അടക്കം സർക്കാറിനെ പ്രതിരോധിക്കാൻ കൂട്ടത്തോടെ ആളുകൾ രംഗത്തുണ്ട്.
കഴിഞ്ഞദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ പറയുന്നത്. അസംബന്ധം പറഞ്ഞ് അത് ആവർത്തിക്കാനല്ല ശ്രമിക്കേണ്ടത്. പിഡബ്ല്യുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി എന്റെ മകൾ പറഞ്ഞിട്ടില്ല. അതെല്ലാം മനസ്സിൽ വച്ചാൽ മതി. ആളുകളെ അപകീർത്തിപ്പെടുത്താൻ എന്തും പറയുന്ന സ്ഥിതി ഉണ്ടാകരുത്. രാഷ്ട്രീയമായി കാര്യങ്ങളെ കാണണം. വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്കാരം ?
കുഴൽനാടൻ ഹാജരാക്കിയ വെബ്സൈറ്റ് പരാമർശം ഇങ്ങനെയും: ഷിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജെയ്ക് ബാലകുമാർ ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളിലൊന്നിലെ ടെക്നോളജി സ്ട്രാറ്റജി ഡയറക്ടറാണ്. എക്സാലോജിക്കുമായുള്ള ജെയ്ക്കിന്റെ ഇടപെടൽ വളരെ വ്യക്തിപരമായ തലത്തിലാണ്. വ്യവസായമേഖലയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവ് ഉപയോഗിച്ച് അദ്ദേഹം സ്ഥാപകർക്കു മാർഗനിർദ്ദേശം നൽകുകയും വഴികാട്ടുകയും ചെയ്യുന്നു.
അതേസമയം കുഴൽനാടന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ സ്വപ്ന സുരേഷും തന്റെ ഭാഗങ്ങൾ വിശദീകരിച്ചു കൊണ്ട് രംഗത്തുവന്നു. ക്ലിഫ് ഹൗസിൽ രഹസ്യ ചർച്ചക്ക് പോയിട്ടുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. ഇതൊക്കെ പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കിൽ 2016 മുതൽ 2020 വരെയുള്ള ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും സ്വപ്ന ചോദിച്ചു.
യാതൊരു സുരക്ഷാപരിശോധനയുമില്ലാതെയാണ് ഞാൻ ക്ലിഫ് ഹൗസിലേക്ക് കയറിപ്പോയത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിക്ക് ക്ലിഫ് ഹൗസിലോ മറ്റോ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിവേണം. എന്നാൽ, യു.എ.ഇ. കോൺസൽ ജനറലുമായി ക്ലിഫ് ഹൗസിൽനടന്ന കൂടിക്കാഴ്ച ചട്ടം മറികടന്നായിരുന്നു. വീണാ വിജയന്റെ ബിസിനസ് താത്പര്യപ്രകാരമാണ് ഷാർജ ഷെയ്ക്കിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്. ഡി.ലിറ്റിന് എത്തിയ ഷാർജ ഷെയ്ക്കിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസിൽ എത്തിച്ചത്.
ഹ്യൂമൻ ഡേറ്റാബേസ് വിൽപ്പന നടന്നിട്ടുണ്ട്. വീണാ വിജയനാണ് സ്പ്രിംക്ലറിന്റെ മാസ്റ്റർ െബ്രയിൻ. ഇക്കാര്യം ശിവശങ്കർ എന്നോട് പറഞ്ഞിട്ടുണ്ട്. തന്നെ ബലിയാടാക്കാനും അറസ്റ്റുചെയ്യാൻവരെയും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞെന്നും സ്വപ്ന ആരോപിച്ചു.
അതിനിനിടെ ഭാര്യക്കെതിരായ ആരോപണങ്ങൾ തള്ളി മുഹമ്മദ് റിയാസും രംഗത്തുവന്നു. ''ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി. അത്രയേ എനിക്കു പറയാനുള്ളൂ'' മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളോട് വീണയുടെ ഭർത്താവു കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇതായിരുന്നു. ആരോപണത്തിനു ഡിജിറ്റൽ തെളിവുമായി കുഴൽനാടൻ മുന്നോട്ടു വരുന്നതിനു മുൻപായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
കേരളത്തിൽ യുഡിഎഫ് തുടർ പ്രതിപക്ഷമാകാനുള്ള ഒരുപാടു കാരണങ്ങളിൽ ഒന്ന് ഇത്തരം പ്രചാരണങ്ങളാണെന്നു റിയാസ് പറഞ്ഞു. അതെല്ലാം പഴയതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ ഇതൊക്കെ ഉയർന്നു വന്നിരുന്നു. അവ ജനം തള്ളിയതിന്റെ തെളിവാണ് ഇടതുപക്ഷത്തിന്റെ വൻ വിജയം. താൻ മത്സരിച്ച ബേപ്പൂരിൽ ഇത്തരം പ്രചാരണം സജീവമാക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. പക്ഷേ ചരിത്ര വിജയമാണു ബേപ്പൂരിലുണ്ടായത്.
മാത്യു കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടി ഇങ്ങനെ: ''അദ്ദേഹത്തിന് ഇനിയും ഇനിയും പറയാനുള്ള അവകാശമുണ്ട്. ജനാധിപത്യത്തിൽ ഒരാൾക്കു പറഞ്ഞ കാര്യം തന്നെ പറയാനുള്ള അവകാശമില്ലെന്നു പറയാൻ പറ്റുമോ? മമ്മൂട്ടിയുടെ മകനാണ് ദുൽഖർ എന്ന് ഒരിക്കൽ പറയും. ദുൽഖറിന്റെ വാപ്പയാണു മമ്മൂട്ടിയെന്നു പിന്നീടു പറയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആഭരണങ്ങൾ മോഷണത്തിനിടെ താഴെ വീണത് വഴിത്തിരിവായി; സംശയം വിരൽ ചൂണ്ടിയത് മോഷണത്തിന് പിന്നിൽ വീടിനെക്കുറിച്ച് നല്ല ധാരണയുള്ള മോഷണം പരിചയമില്ലാത്ത വ്യക്തിയിലേക്ക്; വൈദികന്റെ വീട്ടിലെ കവർച്ചാക്കേസിൽ വഴിത്തിരിവ്; വൈദികന്റെ മകൻ അറസ്റ്റിൽ
- ശബരിമലയിലെ സാധ്യത തിരിച്ചറിഞ്ഞ ഏക ചാനൽ ചീഫ് എഡിറ്റർ; ഹരിവരാസനം വരെ ലൈവാക്കി ഭക്തരുടെ വികാരത്തിനൊപ്പം നിന്നപ്പോൾ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിനെ പോലും വെല്ലുവിളിച്ച് പരിവാർ ചാനൽ രണ്ടാമത് എത്തി; ജികെ സുരേഷ് ബാബു വിരമിച്ചെന്ന് ജനം ടിവി
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- ആറാം ക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു; മുറിയിൽ പൂട്ടിയിട്ട് ഇരുമ്പ് വടി കൊണ്ട് അടിച്ചെന്നും പരാതി; കുട്ടിക്ക് മർദ്ദനമേറ്റത് പുറത്തറിഞ്ഞത് സ്കൂളിലെ കൗൺസിലിംഗിൽ; പറവൂർ ചിറ്റാട്ടുകരയിൽ ആശ വർക്കർ അറസ്റ്റിൽ
- 'സംസ്ഥാനത്ത് വിൽക്കുന്ന കറി പൗഡറുകളിൽ എല്ലാത്തിലും മായമുണ്ടെന്ന് തെളിഞ്ഞു; ഒറ്റയൊന്നും ബാക്കിയില്ല; പക്ഷേ എന്താ ചെയ്യുക, എല്ലാം വ്യാജമാണ് ': കറിപൗഡറുകളിൽ കാൻസർ അടക്കം രോഗങ്ങളുണ്ടാക്കുന്ന വിഷം എന്ന മറുനാടൻ വാർത്ത ശരി വച്ച് മന്ത്രി എം വി ഗോവിന്ദൻ
- ഒന്നാം പിണറായി സർക്കാരിന്റെ ഏഴയലത്ത് എത്തുന്നില്ല; മന്ത്രിമാർക്ക് സ്വന്തമായി തീരുമാനം എടുക്കാൻ മടി; എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടുന്നില്ല; മന്ത്രിമാരിൽ പലർക്കും യാത്ര ചെയ്യാനും മടി; രാഷ്ട്രീയ വിഷയങ്ങളെ പ്രതിരോധിക്കുന്നതിലും ശേഷിക്കുറവ്; രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം അത്ര പോരെന്ന് സിപിഎം
- കണ്ണൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ സഹപാഠി പീഡിപ്പിച്ച സംഭവം; അതിജീവിതയുടെ കുടുംബത്തിന് ഭീഷണി; പൊലീസ് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നുവെന്ന ആരോപണവുമായി പിതാവ്
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- പുലർച്ചെ പൊലീസിനെ പോലും അറിയിക്കാതെ സിആർപിഎഫ് ജവാന്മാരുടെ സുരക്ഷയോടെ വരവ്; കരുവന്നൂർ ബാങ്കിലെ നിക്ഷേപകരെ അടക്കം ആരെയും കടത്തി വിടാതെ റെയ്ഡ്; റബ്കോ ഏജന്റായിരുന്ന ബിജോയിയുടെ ആഡംബര വീടും ആർഭാടങ്ങളും കണ്ട് അന്തം വിട്ട് ഇഡി ഉദ്യോഗസ്ഥർ; കോടികൾ വന്നുപോയ വഴിയെ എൻഫോഴ്സ്മെന്റ്
- ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നുപോകാൻ ശ്രമം; ലോക്കൽ പാസില്ലെങ്കിൽ മറ്റുലെയിനിലൂടെ പോകണമെന്ന് ജീവനക്കാരൻ; പോകാൻ സൗകര്യമില്ലെന്ന ആക്രോശത്തോടെ കോളറിൽ പിടിച്ച് മർദ്ദിച്ചും വലിച്ചിഴച്ചും കാർ ഡ്രൈവർ; കൊല്ലം കാവനാട് ടോൾ ബൂത്തിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- നടി നിർമ്മിച്ച സിനിമയിലൂടെ സംവിധായക അരങ്ങേറ്റം; അടുപ്പം പ്രണയമായി; 1995ൽ രാധികയുമായി വിവാഹം; അടുത്ത വർഷം അവർ പിരിഞ്ഞു; രണ്ടാം കെട്ടും വിവാഹമോചനമായി; വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്ന് ജയറാമിനെ വിളിച്ചതും വിവാദമായി; വിടവാങ്ങുന്നത് ക്ലാസ് ഓഫ് 80'സ് മനപ്പൂർവ്വം മറന്ന താരം; പ്രതാപ് പോത്തന്റേത് ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്