കണ്ണൂരിൽ ഗവർണർക്കെതിരെ പടയൊരുക്കവുമായി സിപിഎം; ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ സെമിനാർ നടത്തുമെന്ന് എം.വി ജയരാജൻ; ഗവർണർ പദവി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനമല്ല; സർക്കാറിനെ പോലെ പ്രവർത്തിക്കാൻ കഴിയുകയില്ലെന്നും വിമർശനം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: സർക്കാരുമായി അഭിപ്രായ ഭിന്നത മൂർച്ഛിച്ചിരിക്കെ കണ്ണൂരിൽ ഗവർണർക്കെതിരെ പൊതുപ്രചാരണവുമായി സി.പി. എം രംഗത്തിറങ്ങുന്നു. കണ്ണൂരിൽ ഗവർണർക്കെതിരെ സിപിഎം ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു സെമിനാർ സംഘടിപ്പിക്കുന്നു. പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രമാണ് ഗവർണറും ഭരണഘടനയും' എന്ന വിഷയത്തിലാണ് സെമിനാർ നടത്തുന്നത്.
സെപതം 29 ന് വൈകുന്നേരം 4.30 ന് ജില്ലാപഞ്ചായത്ത് ഹാളിലാണ് സെമിനാർ. ഡോ.സെബാസ്റ്റ്യൻ പോൾ എംപി ഉദ്ഘാടനം ചെയ്യും. എൻ.സി.പി നേതാവ് കൂടിയായ അഡ്വ. പി എം സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തും. ഗവേഷണ കേന്ദ്രം ചെയർമാൻ എം വി ജയരാജൻ അധ്യക്ഷനാകും. സംഘപരിവാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യൻ ഭരണഘടന നിരന്തരം വിവിധ തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയെ അടിസ്ഥാനമാക്കി അധികാരത്തിലേറുകയും അത് സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തവരാണ് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ജനങ്ങൾക്ക് ഇഷ്ടമുള്ള മതവിശ്വാസമാ്കാമെന്ന് ഉറപ്പ് നൽകിയ ഭരണഘടന രാഷ്ട്രം യാതൊരു മതത്തിന്റെയും ഭാഗമാവുകയില്ലയെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുകളിൽ ദേശീയ ചിഹ്നത്തിന്റെ അനാഛാദന ചടങ്ങിലും, ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും ഭരണഘടന പദവി വഹിക്കുന്ന പ്രധാനമന്ത്രിയും പ്രസിഡണ്ടും, മുഖ്യമന്ത്രിയും ഗവർണറുമെല്ലാം ഒരു പ്രത്യേകം മതത്തിന്റെ മതപരമായ ചടങ്ങോടെയാണ് പങ്കെടുത്തത്. മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണിത്.
സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്ന വിവിധ വിഷയങ്ങളിലെല്ലാം നിയമനിർമ്മാണം നടത്തിയും, പുതിയ വകുപ്പുകൾ രൂപീകരിച്ചും, മന്ത്രിമാരെ നിശ്ചയിച്ചും ഭരണഘടനയിലെ മറ്റൊരു സവിശേഷതയായ ഫെഡറലിസത്തെയും കേന്ദ്രം ഇല്ലാതാക്കുകയാണ്. സംസ്ഥാന സർക്കാരുകൾക്ക് അർഹമായ സാമ്പത്തിക സഹായം കൃത്യമായി നൽകാതെയും സംസ്ഥാനങ്ങളുടെ വികസന പദ്ധതികൾക്ക് യഥാസമയം അനുമതി നൽകാതെ ഫയലുകൾ വർഷങ്ങളോളം തടഞ്ഞ് വെച്ചും, വായ്പയെടുക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ശേഷിയെ ഉത്തരവുകളിലൂടെ നിരന്തരം പരിമിതപ്പെടുത്തുകയും ചെയ്ത് സാമ്പത്തിക ഫെഡറലിസത്തിന് നേരെയും കേന്ദ്രസർക്കാർ വാളോങ്ങി തുടങ്ങി.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തിയും, അധികാര ശക്തിയും, അളവറ്റ പണവും ഉപയോഗപ്പെടുത്തിയും അട്ടിമറിക്കുന്നത് തുടരുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വാഴ്ത്തപ്പെടുന്ന പാർലമെന്റ് കേന്ദ്രസർക്കാറിന്റെ ഇച്ഛക്ക് വഴങ്ങി തലകുനിച്ച് നിൽക്കേണ്ട അവസ്ഥയിലേക്ക് അധ:പതിച്ചിരിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ പോലുള്ള ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ 27 എംപിമാരെ പാർലമെന്റിൽ നിന്നും പുറത്താക്കുന്ന കേട്ടുകേൾവിയില്ലാത്ത നടപടിക്കും രാജ്യം സാക്ഷ്യം വഹിക്കുകയാണ്.
ഈ സന്ദർഭത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഉപദേശമനുസരിച്ചും, സഹായത്തിനുമായി പ്രവർത്തിക്കാൻ ഭരണഘടന ബാധ്യതയുള്ള ഗവർണർമാരെ ആജ്ഞാനുവർത്തികളാക്കി കേന്ദ്രസർക്കാർ മാറ്റിക്കൊണ്ടിരിക്കുന്നത്. തങ്ങൾക്കിഷ്ടമില്ലാത്ത സംസ്ഥാന സർക്കാറുകളെ അട്ടിമറിക്കാനുള്ള ചുമതല കേന്ദ്രം ഗവർണർമാരെ ഏൽപ്പിച്ചിരിക്കുകയാണ്. സമീപകാലത്ത് കേരള ഗവർണർ സ്വീകരിച്ച സമീപനങ്ങൾ അത്തരത്തിലുള്ളതാണ്. ഗവർണർ പദവി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനമല്ല. കേന്ദ്രം നോമിനേറ്റ് ചെയ്യുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പോലെ പ്രവർത്തിക്കാൻ കഴിയുകയുമില്ല.
ഗവർണർ പദവി തന്നെ വേണ്ടതില്ലെന്ന അഭിപ്രായം ഭരണഘടന അസംബ്ലിയിൽ ഉയർന്നുവന്നിരുന്നു. ഭരണഘടന ശിൽപികളിൽ ഒരാളായ ഡോ. അംബേദ്കർ ഗവർണർ പദവി ആലങ്കാരികമാണെന്നും, സർക്കാറിന്റെ ഉപദേശമനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും 1949 ൽ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിലെ ഗവർണർമാർ ഭരണഘടന ശിൽപികൾ വിഭാവനം ചെയ്ത കാഴ്ചപ്പാടിന് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇത് ഭരണഘടന സംരക്ഷണത്തിന്റെ പ്രശ്നമാണ്. കേവലം ഗവർണറുടെ ഒരു അധികാരത്തിന്റെ പ്രശ്നം മാത്രമല്ല.
1986 മുതൽ താൻ ആർ.എസ്.എസ്സ് ആണെന്ന് പറയുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളായി കേരള ഗവർണർ മാറി. നിയമസഭാ പാസ്സാക്കുന്ന ബില്ലുകൾ താൻ ഒപ്പിടില്ലെന്ന ധിക്കാരം പോലും ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായി. 2019 ലെ ചരിത്ര കോൺഗ്രസ്സ് വേദിയിൽ വെച്ച് ഗവർണറെ കയ്യേറ്റം ചെയ്തുവെന്ന കള്ളക്കഥ ഹൈക്കോടതി പോലും വിശ്വസിച്ചില്ല. അതാണ് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയതിൽ നിന്ന് വ്യക്തമാകുന്നതെന്നും ജയരാജൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍