ജനങ്ങളുമായി നേതാക്കൾക്ക് ബന്ധമില്ല; നേതാക്കൾ ധാർഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണ്; മാന്യമായ പെരുമാറ്റം കൂടാതെ ജനബന്ധം മെച്ചപ്പെടുത്താനാവില്ല; സംഘടനാ തലത്തിലും പ്രവർത്തന ശൈലിയിലും മാറ്റം വരുത്തണം; പോഷക സംഘടനകളെയും വർഗ ബഹുജന സംഘടനകളെയും കൂടുതൽ സജീവമാക്കണം; സംഘടനാ പ്രവർത്തനം ഊർജിതമാക്കാനുള്ള കൊൽക്കത്താ പ്ലീനം റിപ്പോർട്ടും നടപ്പിലാക്കിയില്ല; പാർട്ടിക്കും സർക്കാറിനും വീഴ്ച്ചപറ്റിയെന്ന് ഏറ്റുപറഞ്ഞ് കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം എങ്ങനെ ഒരു തിരിച്ചുവരവ് സാധ്യമാകും എന്ന ആലോചനയിലാണ് സിപിഎം. അടിയുറച്ച സിപിഎം വോട്ടുകൾ പോലും ശബരിമല വിഷയത്തോടെ പാർട്ടിക്ക് നഷ്ടമായെന്ന് അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു സത്യം കൂടി സിപിഎം തുറന്നു സമ്മതിച്ചിരിക്കുന്നു. നേതാക്കളുടെ ധാർഷ്ട്യം പാർ്ട്ടിക്ക് തിരിച്ചടിയാകുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
പാർട്ടി നേതാക്കളുടെ പെരുമാറ്റ ശൈലി മാന്യമാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊൽക്കത്ത പ്ലീനം റിപ്പോർട്ട് പൂർണമായി നടപ്പാക്കാനായില്ലെന്നും ഇന്നാരംഭിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നേതാക്കൾ ധാർഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണ്. ഗൃഹസന്ദർശന പരിപാടിയിലടക്കം അത്തരം ആക്ഷേപം ഉയർന്നുവന്നിട്ടുണ്ട്. മാന്യമായ പെരുമാറ്റം കൂടാതെ ജനബന്ധം മെച്ചപ്പെടുത്താനാവില്ലെന്നും സംഘടനാ തലത്തിലും പ്രവർത്തന ശൈലിയിലും വരുത്തേണ്ട മാറ്റം സംബന്ധിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കൊൽക്കത്ത പ്ലീനത്തിൽ സംഘടനാ പ്രവർത്തനം ഊർജിതമാക്കാനുള്ള നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഈ കാര്യങ്ങൾ പൂർണമായും നടപ്പാക്കാൻ കഴിഞ്ഞില്ല. പോഷക സംഘടനകളെയും വർഗ ബഹുജന സംഘടനകളെയും കൂടുതൽ സജീവമാക്കണമെന്ന നിർദ്ദേശവും നടപ്പാക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘടനാ തലത്തിലും പ്രവർത്തന ശൈലിയിലും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ പ്രധാന അജണ്ട. സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുക എന്നതായിരുന്നു രണ്ടാമത്തെ അജണ്ട. ഈ രണ്ടു വിഷങ്ങൾ സംബന്ധിച്ചാണ് കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ട്. ഇന്ന് റിപ്പോർട്ട് അവതരണം മാത്രമാണ് നടന്നത്. നാളെമുതലാണ് റിപ്പോർട്ടിന്മേലുള്ള ചർച്ച നടക്കുക.
ആറ് ദിവസം നീളുന്ന സിപിഎമ്മിന്റെ നേതൃയോഗങ്ങ.ൾക്ക് മുന്നോടിയായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പും അതിന് ശേഷമുണ്ടായ സാഹചര്യങ്ങളും വിലയിരുത്തി സംഘടനാതലത്തിലും പ്രവർത്തനശൈലിയിലും തിരുത്തൽ നടപടികളെടുക്കുക എന്നതാണ് നേതൃയോഗങ്ങളുടെ പ്രധാന ലക്ഷ്യം. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും സംഘടനാ ചുമതലയുള്ള എസ്.രാമചന്ദ്രൻ പിള്ളയും വരുംദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും.
നേരത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് വീടുകൾ സന്ദർശിച്ച് ശബരിമല വിഷയത്തിലെ അടക്കം നിലപാട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു പോലെ അടിത്തട്ടിൽ പ്രവർത്തിക്കനാണ് സിപിഎം ഒരുങ്ങുന്നത്. ഓരോ കുടുംബങ്ങളിലേക്കും ഇറങ്ങാനാണ് സിപിഎമ്മിന്റെ ശ്രമം. ഓരോ വീട്ടിലും ഒരു പാർട്ടി അംഗമെന്ന വിധത്തിലേക്ക് അടിത്തട്ടിൽ പ്രവർത്തനം ഊർജ്ജിതമാക്കാനുള്ള ഒരുക്കമാണ് സിപിഎമ്മിൽ നിന്നും ഉണ്ടാകുന്നത്.
പാർട്ടി നേതൃനിരയാകെ വീടുകളിലെത്തി ജനങ്ങളോടു സംവദിക്കുന്ന ഗൃഹസമ്പർക്ക യജ്ഞത്തിനു പിന്നാലെയാണ് ഇത് നടപ്പിലാക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻതിരിച്ചടിക്കു ശേഷം നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടിയുടെ ഭാഗമായാണു ഇത്തരമൊരു പരിശ്രമത്തിലേക്ക് സിപിഎം കടന്നുവരുന്നത്. പരിധിയിലുള്ള വീടുകൾക്കു ചുമതലക്കാരനെ വയ്ക്കാൻ ബ്രാഞ്ചുകളോടാണു സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. പാർട്ടി അംഗത്തേയോ അനുഭാവി ഗ്രൂപ്പ് അംഗത്തേയോ അനുഭാവികളെ തന്നെയോ ഈ ചുമതലയിൽ നിയോഗിക്കും. ഓരോ ആഴ്ചയും ബ്രാഞ്ച് സെക്രട്ടറി വിവരങ്ങൾ ശേഖരിക്കണം. ചുമതലക്കാരെ നിയോഗിക്കാൻ ഏതെങ്കിലും ബ്രാഞ്ചിനു സാധിക്കുന്നില്ലെങ്കിൽ വിശദാംശങ്ങൾ നേതൃത്വത്തിനു കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ കുടുംബത്തിലെയും രാഷ്ട്രീയ ചർച്ചകൾ പോലും തുടരാൻ എന്തെന്ന് മനസ്സിലാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതിന് വേണ്ടി അടിത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അടക്കം വിലയിരുത്തിയത് പാർട്ടി കേഡറുകളുടെ വോട്ടുകൾ പോലും കൈമോശം വന്നെന്നാണ്. ഇതിന് പിന്നാലെ വരുന്ന വിവാദങ്ങളും സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തിലേക്ക് മാറുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുമായും വീടുകളുമായുമുള്ള നല്ല ബന്ധം പാർട്ടിക്കു നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവിൽ പുതിയ പരീക്ഷണത്തിന് പാർട്ടി ഒരുങ്ങുന്നത്.
ഒരേ വീട്ടിൽ തന്നെ പല രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രവണതയും ശക്തമാണ്. ഇതെല്ലാംകൊണ്ടു തന്നെ ജനങ്ങൾ രാഷ്ട്രീയമായി എവിടെ നിൽക്കുന്നുവെന്നു പഴയതുപോലെ സിപിഎമ്മിനു മനസിലാകുന്നില്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടിയുടെ കണക്കുകൾ പിഴയ്ക്കാൻ അതു വഴിവച്ചുവെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ചുമതല ലഭിക്കുന്ന പ്രവർത്തകൻ ബന്ധപ്പെട്ട വീടുകളിലെ സാഹചര്യങ്ങൾ മനസ്സിലാക്കണം. സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾക്കായി ഇവരാരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിനു സഹായിക്കുകയും പരാതിയുണ്ടെങ്കിൽ മേൽക്കമ്മിറ്റിയെ അറിയിക്കുകയും വേണം.
ഓരോ ബ്രാഞ്ചിലുമുള്ള ആരാധനാലയങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനും ചുമതലക്കാരെ നിയോഗിക്കണം. ബ്രാഞ്ച് തലത്തിൽ പാർട്ടിയുടെയും അനുഭാവികളുടെയും കുടുംബസംഗമങ്ങളും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ അടക്കം അധികാര സ്ഥാനത്തേക്ക് സിപിഎം നേതാക്കൾ എത്തണമന്ന നിർദ്ദേശമാണ് പാർട്ടി മുന്നോട്ടു വെച്ചിരിക്കുന്നത്. വീണ്ടുമൊരു തിരിച്ചുവരവിന് സർക്കാറിന് അവസരം ഒരുക്കണെങ്കിൽ ചിട്ടയായ പ്രവർത്തനം ആവശ്യമാണെന്ന് ബോധ്യമായി കഴിഞ്ഞു. അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന ധാരണ മാറ്റണമെന്ന ആവശ്യവും അണികളോടായി പാർട്ടി അഭ്യർത്ഥിക്കുന്നുണ്ട്.
സിപിഎം കണ്ണൂർ ഘടകത്തിലെ ക്രിമിനലിസം അതിരുവിടുന്നുവെന്ന് സംസ്ഥാന നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തെഴുതിയത് അടക്കം സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നടപടികളുടെ പേരിലാണ്. കണ്ണൂർ രാഷ്ട്രീയത്തിൽ അക്രമം എന്നും ഉണ്ടായിട്ടുണ്ട്. അത് പലപ്പോഴും രാഷ്ട്രീയ കൊലയ്ക്കും സാഹചര്യമൊരുക്കി. അപ്പോഴൊന്നും ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ കടന്നു കയറ്റം ജില്ലയിൽ ഉണ്ടായിട്ടില്ല. എന്നാൽ പാർട്ടിയുടെ പേരിൽ പലരും ക്വട്ടേഷൻ ഗുണ്ടകളായി മാറിയെന്നാണ് പിണറായി കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യം അംഗീകരിക്കാനാകില്ല. എങ്ങനേയും ഈ ക്രിമിനൽവത്കരണം തടയണം. പാർട്ടി രക്തസാക്ഷികളെന്ന മുഖമുണ്ടാക്കി കുറ്റകൃത്യത്തിന് പാർട്ടി സംരക്ഷണം നേടാൻ പലരും ശ്രമിക്കുന്നു. ഈ കത്തും അണികൾക്കുള്ള അറിിപ്പായി വിലയിരുത്തുന്നു.
ഗുണ്ടാ പ്രവർത്തനവും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് പിണറായി അണികൾക്ക് നൽകുന്ന നിർദ്ദേശം. കണ്ണൂരിൽ പി ജയരാജൻ പിടിമുറുക്കിയ സാഹചര്യത്തിലാണ് ഈ കത്തുമായി പിണറായി എത്തിയതെന്നും ജില്ലയിലെ അണികൾ സംശയിക്കുന്നുണ്ട്. ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ കുതന്ത്രത്തിന്റെ തുടർച്ചയാണിതെന്നും പറയുന്നു. എന്നാൽ ഹവാല-മയക്കുമരുന്ന്-കള്ളപ്പണ റാക്കറ്റിന് പിന്തുണയുണ്ടാകില്ലെന്ന സന്ദേശമാണ് പിണറായി നൽകുന്നത്. പാർട്ടി ഭരണത്തിലുണ്ടെന്ന് കരുതി എന്തും ചെയ്യുന്നവർക്കുള്ള താക്കീതായും ഇതിനെ ഉയർത്തിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്