മുഖ്യമന്ത്രിയുടെ അനുഭവം തന്നെ പാഠമായി! മന്ത്രിമാരുടെ ഓഫീസുകളിലെ 'അവതാരങ്ങളെ' തുരത്താൻ ഒരുങ്ങി സിപിഎം; സ്വർണ്ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചു പാർട്ടി; തീരുമാനം മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ വിമർശനത്തിന് പിന്നാലെ; നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിവാദങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണമെന്ന് നിർദ്ദേശം; സ്വർണ്ണക്കടത്ത് വിവാദം എൽഡിഎഫ് യോഗവും ചർച്ച ചെയ്യും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അവതാരങ്ങളെ വെച്ചുപൊറിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ, ഈ മന്ത്രിസഭയിൽ ഏറ്റവും അധികം വിവാദങ്ങൾ ഉയർന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുമായി ബന്ധപ്പെട്ടാണ് താനും. ഐടി വകുപ്പിലെ അവാതാരങ്ങൾ മുഖ്യമന്ത്രിക്ക് വരുത്തിവെച്ച വിന ചെറുതൊന്നുമല്ല. തൊട്ടതെല്ലാം വിവാദത്തിൽ ആയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോലും സ്വർണ്ണക്കടത്തിലെ അന്വേഷണം നീളുന്ന ഘട്ടമുണ്ടായി. ഇതോടെ മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ അടക്കം പിടിമുറുക്കാൻ ഒരുങ്ങുകയാണ് സിപിഎം. ഇതിന്റെ ഭാഗമായി എല്ലാ സിപിഎം മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും യോഗം പാർട്ടി വിളിച്ചു. ഈ മാസം 23 നാണ് യോഗം ചേരുക. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.
സ്വർണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ ഓഫീസിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം. മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. പാർട്ടി സെന്റർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇടത് മുന്നണി നേതൃയോഗം ഈ മാസം 28 ന് തിരുവനന്തപുരത്ത് യോഗം ചേരും. കൺസൾട്ടൻസി കരാറുകളും സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ഉയർന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ചയാകും. മന്ത്രി ജലീലിന്റെ നടപടിയിലും യോഗത്തിൽ വിമർശനം ഉയർന്നേക്കും. ജലീലിന്റെ പേഴ്സണൽ സ്റ്റാംഫ് അംഗം സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ചത് അടക്കം വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സിപിഎം പരിശോധനകൾക്ക് തുടക്കമിടുന്നത്.
സ്പ്രിംക്ലർ കരാർ മുതലിങ്ങോട്ട് വിവിധ കൺസൾട്ടൻസി കരാറുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കടുത്ത വിമർശനമാണ് സിപിഐ അടക്കമുള്ള ഘടക കക്ഷികൾ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് സ്വർണക്കടത്തുകേസ് പ്രതികളുമായുള്ള അടുപ്പവും തുടർന്ന് സസ്പെൻഡ് ചെയ്യേണ്ടി വന്നതും ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ പ്രധാനിയായിരുന്ന എം ശിവശങ്കറിനുണ്ടായിരുന്ന ബന്ധവും ഒടുവിൽ ശിവശങ്കറിനെതിരെ നടപടി എടുക്കേണ്ട സാഹചര്യവും എല്ലാം സർക്കാരിനേയും മുന്നണിയേയും പ്രതിരോധത്തിലാക്കിയെന്ന വിമർശനവും ശക്തമാണ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും ഓഫീസിന്റെ പ്രവർത്തനം വിലയിരുത്തുന്നതിലും ജാഗ്രത കുറവ് ഉണ്ടായെന്ന ആക്ഷേപവും സിപിഎമ്മിനകത്തും മുന്നണി ഘടകക്ഷികളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും ഇതിനകം തന്നെ പുറത്ത് വന്നിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി കുറച്ചു കാലം മാത്രമേയുള്ളൂ. ഈ സാഹചര്യത്തിൽ സർക്കാറിനെ വിവാദത്തിലാക്കുന്ന നടപടികളിലേക്ക് കടക്കരുത് എന്നതാണ് പ്രധാനമായും പാർട്ടി ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകുക എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്.
എൽഡിഎഫ് സർക്കാർ അധികാരമേറ്റ് അധികം വൈകാതെ പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞ രണ്ടുകാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. തങ്ങളുടെ മുമ്പിൽ എത്തുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്നും കൈകാര്യം ചെയ്യുമ്പോൾ അതോർക്കണമെന്നും സർക്കാർ ജീവനക്കാർക്ക് നൽകിയ ഉപദേശം. മറ്റൊന്ന് നിയുക്ത മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്കെതിരെ സ്വീകരിക്കുന്ന നിലപാട് വിശദീകരിച്ചപ്പോഴാണ്. താൻ മുഖ്യമന്ത്രിയായാൽ തന്റെ പേര് പറഞ്ഞ് അഴിമതി ചെയ്താൽ അതിന്റെ ഉത്തരവാദിത്തം തനിക്കെന്നായിരുന്നു പിണറായി വിജയൻ ആണയിട്ടുപറഞ്ഞത്. താൻ അധികാരമേറ്റാൽ തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലർ വരാം. ഇങ്ങനെ ചിലർ പറഞ്ഞ് നടക്കുന്നതായി അറിഞ്ഞു. ഇവർക്ക് എന്റെ രീതി അറിയില്ലെന്ന് തോന്നുന്നു. ഇത്തരം അവതാരങ്ങളെ എപ്പോഴും സൂക്ഷിക്കണം. ഇതെല്ലാം കൂടി ശ്രദ്ധിക്കുന്ന സർക്കാരാകും തന്റേതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
എന്നാൽ, ഭരണം അവസാന നാളുകളിലേക്ക് കടക്കുമ്പോൾ ഈ അവതാരങ്ങൾ തന്റെ കൂടാരത്തിൽ തന്നെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. 2016 മെയ് 25 ന് അധികാരമേറിയ എൽഡിഎഫ് സർക്കാർ പ്രളയകാലത്തും കോവിഡ് കാലത്തും കാട്ടിയ ഭരണമികവ് തദ്ദേശതിരഞ്ഞെടുപ്പിലടക്കം വോട്ടായി മാറുമെന്ന നിറഞ്ഞ പ്രതീക്ഷയിലായിരുന്നു. ഇപ്പോൾ സ്വർണ്ണക്കടത്ത് വിവാദത്തിൽ പിണറായിക്ക് മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അലസ്ഥയിലാണ്.
എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി നല്ല ഭൂരിപക്ഷം നേടി ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുയരാൻ ശ്രമിച്ചെങ്കിലും 100 ദിവസം തികയും മുമ്പേ തന്നെ വിവാദങ്ങളുടെ രൂപത്തിൽ കറുത്ത പാടുകൾ വീണിരുന്നു. കെ.കരുണാകരനെ പോലെ സർവാധികാരങ്ങളോടെ ഭരണത്തിലെ ക്യാപ്റ്റനായി എല്ലാറ്റിലും ഇടപെട്ട് പിണറായി മുന്നേറുമ്പോഴും പിടിച്ചുകുലുക്കുന്ന വിവാദങ്ങളൊന്നും അലട്ടിയില്ല. എന്നാൽ, സ്വർണക്കടത്ത് കേസ് യുഡിഎഫ് കാലത്തെ ഭരണതാരതമ്യത്തിലേക്ക് അറിയാതെ വലിച്ചിഴച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അകത്തളങ്ങളിൽ അവിശുദ്ധമായത് നടന്നുവെന്ന ധാരണയാണ് ഉമ്മൻ ചാണ്ടി സർക്കാരിനെ വിഷമവൃത്തത്തിലാക്കിയത്. സ്വർണക്കടത്ത് കേസിൽ ഐടിസെക്രട്ടറി എം.ശിവശങ്കറെ മാറ്റി നിർത്തിയാലും ചോദ്യശരങ്ങളുടെ മുന അത്ര പെട്ടെന്ന് ഒടിക്കാനാവില്ല. താനറിഞ്ഞല്ല സ്വപ്ന സുരേഷിന്റെ നിയമനമെന്ന് വാദിക്കാമെങ്കിലും, അവതാരങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്ന് സമ്മതിക്കേണ്ടി വരും.
ഭരണമേറിയ നാളുകളിൽ മോദിയുടെ സ്റ്റൈലാണ് പിണറായി സ്വീകരിക്കുന്നതെന്ന സംസാരം ഉണ്ടായിരുന്നു. താനറിയാതെ ഓഫീസിൽ ഒരു ഇല പോലും അനങ്ങില്ലെന്ന നിലപാട്, വകുപ്പ് സെക്രട്ടറിമാരെ വിളിച്ച് കാര്യങ്ങൾ ആരായുന്ന രീതി എന്നിങ്ങനെ കാർക്കശ്യത്തിന്റെ ഒരുഭരണരീതി. ആദ്യകാലത്ത് മാധ്യമങ്ങളെ ആവശ്യമുള്ളപ്പോൾ മാത്രം കാണുമെന്ന കർക്കശ നിലപാട് സ്വീകരിച്ചെങ്കിലും, പ്രളയ കാലത്ത് പതിവ് വാർത്താസമ്മേളനങ്ങളിലൂടെ തന്റെ ഇമേജ് മെച്ചമാക്കി. ശബരിമല യുവതീപ്രവേശന തർക്കത്തിൽ ഒരുവിഭാഗം എതിരായെങ്കിലും കോവിഡ് കാലത്ത് വീണ്ടും അതുതിരിച്ചുപിടിച്ചു. എന്നാൽ, അതിനിടയിൽ വന്ന സ്പ്ലിങ്ളർ അടക്കമുള്ള ആരോപണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കി.
പല ഗോളുകളും അടിച്ചെങ്കിലും എല്ലാം ഓഫ് സൈഡായി പോയ അവസ്ഥയായിരുന്നു ഇതുവരെ പ്രതിപക്ഷത്തിന്. വിശേഷിച്ച് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തലയ്ക്ക്. സ്വർണക്കള്ളക്കടത്ത് കേസ് സ്വർണായുധമായി എന്ന മാധ്യമങ്ങൾ വിശേഷിപ്പിക്കാനുള്ള കാരണവും മറ്റൊന്നല്ല. സ്പ്രംഗ്ളർ വിവാദം വന്നപ്പോൾ എം.ശിവശങ്കറിനെ മാറ്റണമെന്ന തന്റെ ആവശ്യം നിഷേധിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്താണു പറയാനുള്ളതെന്നാണ് ചെന്നിത്തല ചോദിച്ചത്. കേരളത്തിലെ എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറുന്നുവെന്ന് അദ്ദേഹം ആരോപിക്കുമ്പോൾ അത് യുഡിഎഫിന്റെ മധുരപ്രതികാരം കൂടിയാണ്. വിശേഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്