ദേവസ്വം ബോർഡ് വടി കൊടുത്ത് അടി വാങ്ങരുതെന്ന് പറഞ്ഞത് അഴകൊഴമ്പൻ നിലപാട് എടുക്കുന്ന പത്മകുമാറിനുള്ള താക്കീത്; പത്തനംതിട്ടയിലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തന്ത്രി കുടുംബത്തെ വെല്ലുവിളിച്ചതും സർക്കാർ പിന്നോട്ടില്ലെന്ന കൃത്യമായ സൂചന; ക്രമസമാധാനം വിലയിരുത്താൻ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയോടെ പിന്നിൽ അണിനിരക്കാൻ പാർട്ടിയും; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളെ അനുനയിപ്പിക്കാൻ സത്യവാങ്മൂലവുമായി വീടുകളിലേക്ക് സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഒന്നാം ഘട്ടത്തിൽ തങ്ങൾ വിജയിച്ചു എന്ന് അവകാശപ്പെടുകയാണ് ബിജെപി നേതാക്കൾ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലചവിട്ടാൻ എത്തിയ സ്ത്രീകൾ എത്തിയിട്ടും അവരെ പിന്തിരിപ്പിക്കാനായത് തങ്ങളുടെ നേട്ടമാണെന്ന് ബിജെപി വിലയിരുത്തുന്നു. എന്നാൽ, എല്ലാം ചെയ്തത് അയ്യപ്പഭക്തരാണെന്നാണ് ഇവർ പറയുന്നത്. അത് സുപ്രീംകോടതി വിധിയുടെ ലംഘനമാകാതിരിക്കാനുള്ള ഒരു മുൻകരുതലായാണ് വിലയിരുത്തുന്നത്.
അതിനിടെ ദുബായ് സന്ദർശനത്തിന് ശേഷം നാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ സർക്കാർ പിന്നോട്ടില്ലെന്ന കൃത്യമായ നിലപാട് തന്നെ വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് എതിരു നിൽക്കുന്നവരെ മുഖവിലക്കെടുക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തുവന്നതോടെ സിപിഎമ്മും പിണറായിക്ക് പിന്നിൽ അണിനിരക്കാൻ തയ്യാറെടുത്തിരിക്കയാണ്. ഈ വിഷയത്തിൽ ദേവസ്വം ബോർഡ് പുനപ്പരിശോധനാ ഹർജി നൽകേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചിരിക്കുന്നത്. വെറുതേ വടി കൊടുത്ത് അടിവാങ്ങരുതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെ ലക്ഷ്യമിട്ട് തന്നെയാണ്. സർക്കാർ നയം തന്നെയാകണം ബോർഡിന്റെതെന്ന താക്കീത് കൂടിയായി ഇത്.
പുനഃപരിശോധനാ ഹർജി അടക്കമുള്ള കാര്യങ്ങളിൽ നിലപാടിൽ പത്മകുമാറിന് മുഖ്യമന്ത്രിയോട് എതിർപ്പുണ്ടായിരുന്നു. എന്നാൽ, ആ എതിർപ്പ് വകവെക്കില്ലെന്നാണ് ഇന്ന് പത്തനംതിട്ടയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതും.. വൻ ജനാവലിയെ സാക്ഷിയാക്കി തന്നെയായിരുന്നു ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ മുഖ്യമന്ത്രിയുടെ വിശദീകരണ റാലിയും. തന്ത്രികുടുംബത്തെ നേരിട്ട് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. അത് സർക്കാർ നിലപാട് അടിവരയിട്ട് വ്യക്തമാക്കുന്നതു കൂടിയായി. അടുത്ത മാസം വീണ്ടും നട തുറക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. ഇക്കാര്യങ്ങൾ അടക്കം ചർച്ച ചെയ്യുന്നതിനായി നാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. ശബരിമലയിലെ സുരക്ഷാ കാര്യങ്ങൾ അടക്കം ഈ യോഗത്തിൽ ചർച്ചയാകും.
അതിനിടെ വിശ്വാസികളുടെ എതിർപ്പ് മറികടക്കാൻ പാർട്ടി തലത്തിലും സിപിഎം നടപടി കൈക്കൊള്ളുന്നുണ്ട്. വിശ്വാസികളെ അനുനയിപ്പിക്കാൻ സത്യവാങ്മൂലവുമായി വീടുകളിലേക്ക്. യുവതിപ്രവേശ വിഷയത്തിൽ പാർട്ടിയും സർക്കാരും കടുംപിടിത്തം കാട്ടിയിട്ടില്ലെന്നു സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം സാക്ഷിയാക്കി വിശദീകരിക്കാനാണു പാർട്ടി തീരുമാനം. സത്യവാങ്മൂലത്തിന്റെ പൂർണരൂപം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് എല്ലാവർക്കും വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ശബരിമലയിൽ സ്ത്രീകളടക്കം എല്ലാ തീർത്ഥാടകർക്കും സുരക്ഷയൊരുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ പകർപ്പും വിതരണം ചെയ്യാൻ ആലോചനയുണ്ട്. അടുത്തമാസം ആദ്യമാണു സംസ്ഥാന വ്യാപകമായി ഗൃഹസമ്പർക്ക പരിപാടി നടത്തുക. സർക്കാർ എടുത്തുചാട്ടം കാണിച്ചെന്ന പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ശക്തമായ സാഹചര്യത്തിൽ അനുനയത്തിന്റെ ഭാഷയിലേക്കു പാർട്ടിയും സർക്കാരും മാറിയിട്ടുണ്ട്.
യുവതിപ്രവേശ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് ഹിന്ദുധർമ ശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യമുള്ളവർ, അഴിമതിരഹിത പ്രതിച്ഛായയുള്ളവർ, സാമൂഹിക പരിഷ്കരണ രംഗത്തു സജീവമായവർ തുടങ്ങിയവരെ ഉൾപ്പെടുത്തി പ്രത്യേക കമ്മിഷനെ നിയോഗിച്ചു തെളിവെടുപ്പു നടത്തണമെന്നു വി എസ് സർക്കാരിന്റെ കാലത്തു നൽകിയ സത്യവാങ്മൂലത്തിൽ നാലാമത്തെ ഖണ്ഡികയിലൂടെ സർക്കാർ ബോധിപ്പിച്ചുവെന്നാണു പാർട്ടി വിശദീകരിക്കാൻ പോകുന്നത്. അതേ സത്യവാങ്മൂലമാണ് ഇത്തവണയും നൽകിയത്.
സ്ത്രീകൾക്കു തുല്യാവകാശം ലഭിക്കണമെന്ന വാദത്തോടു സർക്കാരിനു യോജിപ്പാണ്. എന്നാൽ, ശബരിമല വിഷയത്തിൽ നിലവിൽ പ്രത്യേക സംവിധാനമുണ്ട്. അതിൽ മാറ്റം വരുത്തണമെങ്കിൽ വിദഗ്ധരടങ്ങിയ കമ്മിഷൻ വേണമെന്നും സർക്കാർ വാദിച്ചുവെന്നും വിശദീകരിക്കും. ശബരിമല യുവതീപ്രവേശനം പാടില്ലെന്ന് ഇ.കെ നായനാർ സർക്കാരിന്റെ കാലത്തു ഹൈക്കോടതി വിധിച്ചപ്പോൾ അതിനെതിരെ സർക്കാർ അപ്പീൽ പോകാതെ ആ വിധി നടപ്പാക്കുകയാണു ചെയ്തെന്നതും ഗൃഹസമ്പർക്ക പരിപാടിയിൽ വിശദീകരിക്കും.
ഇന്ന് പത്തനംതിട്ടയിലെ എൽഡിഎഫ് വിശദീകരണ യോഗം വിജയം കണ്ടുവെന്നാണ് വിലയിരുത്തുന്നത്. സ്ത്രീ പ്രവേശ വിഷയം പറഞ്ഞ് ശബരിമലയെ തകർക്കുകയെന്ന ലക്ഷ്യം സംഘപരിവാറിന് ഉണ്ട്. കേരളത്തിൽ ഒരു വർഗീയ ധ്രുവീകരണം നടത്താനാണ് അവർ ശ്രമിക്കുന്നത്. എല്ലാ വിശ്വാസികൾക്കും സംരക്ഷണം നൽകും. എന്റെ വിശ്വാസം മാത്രമേ പാടൂള്ളൂ, ഞാൻ വിശ്വസിക്കുന്ന മതം മാത്രമേ പാടുള്ളു എന്ന നിലപാട് അനുവദിക്കില്ല. നവോത്ഥാന പാരമ്പര്യം ശരിയായ നിലയിൽ ഉള്ളതുകൊണ്ടാണ് കേരളത്തിന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ മാറ്റം ഉള്ളത്. ഈ മാറ്റം ഉൾക്കൊള്ളാനാവാത്തവരുണ്ട്. അവർ കേരളത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണ്. ഈ നീക്കം ശക്തമായി തടഞ്ഞേ മതിയാകൂ. ഇക്കാര്യമാണ് മുഖ്യമന്ത്രി യോഗത്തിൽ അടിവരയിട്ടു വ്യക്തമാക്കിയത്.
തന്ത്രി കുടുംബത്തിനെതിരെ രൂക്ഷ വിമർശവും അദ്ദേഹം ഉന്നയിച്ചു. നെഷ്ഠിക ബ്രഹ്മചാരിയായ ദേവന്മാരുണ്ട്. ഇല്ല എന്നല്ല പറയുന്നത്. വിശ്വാസികൾക്കിടയിൽ അങ്ങനെയൊരു നിലയുണ്ട്. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണം. വിവാഹം കഴിക്കാൻ പാടില്ല. എന്നാൽ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവർക്കും അറിയാമല്ലോ. ഗൃഹസ്ഥാശ്രമത്തിന്റെ കാര്യമല്ല താൻ പറയുന്നത്. അതിനപ്പുറം കടന്ന് വ്യഭിചാരത്തിലേക്ക് പോയ സംഭവമല്ലേ എറണാകുളത്ത് നടന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ലോകനാർകാവ് കടത്തനാട്ട് രാജാവ് എല്ലാവർക്കും തുറന്നുകൊടുത്തു. പട്ടികജാതി, പട്ടികവർഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും. അപ്പോൾ അടെയുള്ള ഇവിടുത്തെ തന്ത്രിയെപ്പോലെയുള്ളവർ ക്ഷേത്രം പൂട്ടി സ്ഥലംവിട്ടു. അയാൾ പോയ പോക്കിന് കടത്തനാട്ട് രാജാവ് വേറെ ആളെവച്ചു. ഇത്രയുമൊക്കെയേ തന്ത്രിക്ക് അധികാരമുള്ളൂ. തങ്ങളുടെ കോന്തലയിൽ കെട്ടുന്ന താക്കോലിലാണ് അധികാരം മുഴുവൻ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stories you may Like
- ശമ്പളം വേണ്ട... നിയമനം മാത്രമതിയെന്ന് ശബരിമലയിലെ താക്കോൽ സ്ഥാനക്കാരൻ!
- തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറായി ദേവസ്വം ജീവനക്കാരനെത്തുമോ?
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല: മുഖ്യമന്ത്രി
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍