മന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കാഞ്ഞിരപ്പള്ളി നൽകൂവെന്ന് കാനം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ഥാനാർത്ഥികളുടെ പ്രാഥമിക ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിലും എൽഡിഎഫിലും പ്രതിഷേധം താഴെത്തട്ടിൽ അണപൊട്ടുന്നു. പ്രതിഷേധം പൊട്ടിത്തെറിയായി പുറത്തേക്ക് വരുന്നില്ലെങ്കിലും ഈ സ്ഥാനാർത്ഥി ലിസ്റ്റു കൊണ്ട് തുടർഭരണം നേടാൻ സാധിക്കില്ലെന്ന പൊതുവികാരം ശക്തമാണ്. പിണറായി വിജയൻ വൈര്യനിര്യാതന ബുദ്ധിയാണ് മന്ത്രിമാരെ അടക്കം വെട്ടിനിരത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊതുവിൽ ഉയരുന്ന വികാരം.
കണ്ണൂരിൽ പി ജയരാജന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ കണ്ണൂരിൽ തുറന്ന പ്രതിഷേധവും പോസ്റ്റർ യുദ്ധവും രാജിഭീഷണിയും നടക്കുന്നതിനിടെ ആലപ്പുഴ അടക്കം മറ്റ് ജില്ലാ നേതൃത്വങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ടേം പറഞ്ഞുള്ള കടുംവെട്ടിനെതിരെ രണ്ടും കൽപിച്ചാണ് പാർട്ടി അണികൾ. തുടർച്ചയായി രണ്ട് തവണ ജയിച്ചവർ ഇനി വേണ്ടെന്ന വ്യവസ്ഥയിൽ ഒഴിവു വന്ന 22 സീറ്റിൽ 16 ഇടത്തും വിജയസാധ്യത തുലാസിലാവുകയാണ്.
തോമസ് ഐസക്കിനെയും ജി സുധാകരനെയും ശ്രീരാമകൃഷ്ണനെയും ഒഴിവാക്കിയത് അമിത ആത്മവിശ്വാസത്തിന്റെ സൂചനയെന്നാണ് സിപിഎം അണികൾക്കിടയിലെ എതിർപ്പ്. 2011-ൽ പേരാവൂരിൽ തോറ്റതുകൊണ്ട് മാത്രമാണ് കെ കെ ശൈലജക്ക് ഇത്തവണ അവസരം ലഭിച്ചത്. എം വി ഗോവിന്ദനും, കടകംപള്ളി സുരേന്ദ്രനും, മേഴ്സിക്കുട്ടിയമ്മക്കും എന്തിനേറെ പിണറായി വിജയന് പോലും ജയിച്ച രണ്ട് തവണ എന്ന വ്യവസ്ഥയാണ് ബാധകമാക്കിരുന്നെങ്കിൽ മത്സരിക്കുന്നതിൽ തടസ്സമായേനെ. ഈ പ്രശ്നം മുന്നിൽക്കണ്ട് തുടർച്ചയായി രണ്ട് തവണ ജയിച്ചവർ ഇനി വേണ്ട എന്ന നിബന്ധന നയത്തിൽ ഊന്നിയുള്ള അടവുനയമായി.
സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും മത്സരിക്കേണ്ടെന്ന് തീരുമാനിച്ച സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പാണുയർന്നത്. ഇരുവരെയും പരിഗണിക്കമെന്ന് വീണ്ടും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യമുന്നയിച്ചു. അല്ലാത്ത പക്ഷം ആ സീറ്റു നഷ്ടമാകാൻ ഇടയുണ്ടെന്നും വികാരം ഉയരുന്നുണ്ട്. അതേസമയം തീരുമാനം മാറ്റില്ലെന്നാണ് പാർട്ി തീരുമാനം. അതിൽ ഒരു ജില്ലയ്ക്ക് മാത്രം ഇളവ് നൽകാനാകില്ലെന്നും വിജയരാഘവൻ യോഗത്തിൽ പറഞ്ഞു.
അതേസമയം പോസ്റ്ററുകളിലൂടെ പരസ്യപ്പോര് നടക്കുകയാണ് ആലപ്പുഴയിൽ. ജി ഇല്ലാതെ എന്ത് ഉറപ്പ്, സുധാകരൻ ഇല്ലെങ്കിൽ മണ്ഡലം തോൽക്കും അങ്ങനെ നിറയുന്നു പോസ്റ്ററുകൾ. പകരം സ്ഥാനാർത്ഥിയാകുന്ന എച്ച് സലാമിനെതിരെയും പ്രചാരണം ശക്തമാണ്. ഇതിനിടെ, തോമസ് ഐസക്കും സുധാകരനും പട്ടികയിലില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ തുറന്ന് സമ്മതിച്ചു. ഇവരെ മാത്രമല്ല ഒഴിവാക്കിയതെന്നും, മറ്റു പല മന്ത്രിമാരും പട്ടികയില്ലല്ലോ എന്നും ആർ നാസർ ചോദിക്കുന്നു. പോസ്റ്റർ പ്രതിഷേധം ഇരുട്ടിന്റെ ശക്തികളുടെ സൃഷ്ടിയാണെന്നാണ് നാസർ പറയുന്നത്.
പൊന്നാനിയിൽ ശ്രീരാമകൃഷ്ണനെ മാറ്റിയതിലും പ്രതിഷേധം ശക്തമാണ്. പി ശ്രീരാമകൃഷ്ണന് വേണ്ടി പോസ്റ്ററുകൾ പൊന്നാനിയിൽ നിരന്നു. 'ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ' എന്നാണ് പോസ്റ്ററുകളിൽ മുദ്രാവാക്യങ്ങൾ. സിഐടിയു ദേശീയ നേതാവ് പി നന്ദകുമാറിനെ ആണ് സംസ്ഥാന നേതൃത്വം ശ്രീരാമകൃഷ്ണന് പകരം മത്സരിപ്പിക്കാനുദ്ദേശിക്കുന്നത്. എന്നാൽ നന്ദകുമാറിനെതിരെയും ജില്ലാ കമ്മിറ്റിയിൽ വികാരം ശക്തമാണ്. സാധ്യതാ പട്ടികയിലുള്ള പി. നന്ദകുമാറിന് പകരം ടി. എം. സിദ്ദീഖിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൂറോളം പ്രവർത്തകർ രംഗത്തെത്തി. പരാതിയുമായി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ട ഇവരെ ടി.എം സിദ്ദീഖ് ഇടപെട്ട് പിന്തിരിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ് ടി.എം സിദ്ദീഖ്.
സിപിഎം കേന്ദ്രക്കമ്മിറ്റി അംഗങ്ങൾക്കും സ്പീക്കർക്കും കൊടുക്കാത്ത ആനുകൂല്യം നാലാം തവണ മത്സരത്തിനിറങ്ങുന്ന മന്ത്രി കെടി ജലീലിന് നൽകിയതിലെ നയവ്യതിയാനവും മലപ്പുറത്തെ ചർച്ചാവിഷയമാണ്. റാന്നിയിൽ ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം മറികടന്ന് കേരള കോൺഗ്രസ് എമ്മിന് സീറ്റ് നൽകിയതിൽ പത്തനംതിട്ട ജില്ലാസെക്രട്ടറിയേറ്റിൽ വൻ പ്രതിഷേധമാണ്. സംസ്ഥാന സമിതി തീരുമാനത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എതിർത്തു.
വനിതാ പ്രാതിനിധ്യം കൂട്ടാത്തതിൽ ടി എൻ സീമ സംസ്ഥാന സമിതിയിൽ വിമർശനമുന്നയിച്ചിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളെ തഴഞ്ഞ് വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്തിയതിലും അമർഷം ശക്തമാണ്. മൂന്ന് ജില്ലകളിൽ സംവരണ സീറ്റുകളാണ് വനിതകൾക്ക് നൽകിയത്. എറണാകുളത്ത് എംസി ജോസഫൈൻ മുതൽ എം ബി ഷൈനി വരെയുള്ള വനിതാ നേതാക്കളെ പരിഗണിക്കാതെ ജില്ലയിൽ നിന്നും കണ്ടെത്തിയത് മുൻ കോൺഗ്രസ് എംഎൽഎ മുഹമ്മദാലിയുടെ മകന്റെ ഭാര്യ ഷെൽന നിഷാദിനെ. സി.എസ് സുജാത, സൂസൻ കോടി, കെപി മേരി അടക്കം സംസ്ഥാന സമിതിയിലെ പ്രമുഖർക്കും സീറ്റില്ല. വിഎസിന് 2006-ൽ സ്ഥാനാർത്ഥിത്വം ആദ്യം നിഷേധിച്ചപ്പോൾ ഉയർന്ന പ്രതിഷേധങ്ങൾക്ക് ശേഷം സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി സംസ്ഥാന വ്യാപക പ്രതിഷേധം സിപിഎമ്മിൽ ആദ്യമാണ്.
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലും സ്ഥാനാർത്ഥി നിർണയത്തിൽ വിമർശനമുയർന്നു. പെരുമ്പാവൂർ, പിറവം മണ്ഡലങ്ങൾ ജോസ് കെ മാണി വിഭാഗത്തിന് വിട്ടു കൊടുത്തതിലും ജില്ലാ കമ്മറ്റിയിൽ വിമർശനമുയരുന്നു. പിറവത്ത് ജോസ് കെ മാണി വിഭാഗം പരിഗണിക്കുന്ന ജോസ് സ്ലീബക്കെതിരെ മണ്ഡലത്തിൽ പോസ്റ്ററുകളും നിരന്നു. യാക്കോബായ യൂത്ത് അസോസിയേഷൻ നേതാവാണ് ജോസ് സ്ലീബ. കുന്നത്തുനാട്ടിലെയും തൃക്കാക്കരയിലെയും പേയ്മെന്റ് സീറ്റ് ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഈ പ്രതിഷേധം.
തൃശ്ശൂരിലെ സിപിഎമ്മിന്റെ സാധ്യതാപട്ടികയിൽ മാറ്റം വന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറിയറ്റിൽ ഗുരുവായൂരിൽ ബേബി ജോൺ മത്സരിക്കേണ്ടെന്നാണ് അഭിപ്രായമുയർന്നത്. പകരം ചാവക്കാട് ഏരിയ സെക്രട്ടറി എൻ.കെ അക്ബർ സ്ഥാനാർത്ഥിയാകും. ചേലക്കരയിൽ ഒരു ടേം മാത്രം എംഎൽഎയായ യുആർ പ്രദീപിനെ ഒഴിവാക്കി മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്.
എൽഡിഎഫിൽ ചങ്ങനാശ്ശേരി കീറാമുട്ടി
അതേസമയം ചങ്ങനാശ്ശേരിയിൽ തട്ടി ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ച വീണ്ടും വഴിമുട്ടിയ അവസ്ഥയിലാണ്. സീറ്റ് സിപിഐക്ക് നൽകാനാവില്ലെന്ന് ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും ചങ്ങനാശ്ശേരിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി നൽകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലപാട് എടുത്തു. അതിനിടെ ചാലക്കുടി കൂടി നേടിയെടുത്ത് കേരള കോൺഗ്രസ് എം പത്തുസീറ്റ് ഉറപ്പിച്ച് മികച്ച നേട്ടവുമുണ്ടാക്കി.
ചങ്ങനാശ്ശേരിയെ ചൊല്ലിയുള്ള പ്രതിസന്ധി ഇന്നത്തെ ഉഭയകക്ഷി ചർച്ചയിലും പരിഹരിക്കാൻ സിപിഎം, സിപിഐ നേതൃത്വങ്ങൾക്കായില്ല. ചങ്ങനാശ്ശേരി സിപിഐക്ക് നൽകാനാവില്ലെന്നും ജോസ് കെ.മാണിക്ക് നൽകേണ്ടി വരുമെന്നും ചർച്ചയിൽ പിണറായി വിജയൻ സൂചന നൽകി. അത് അംഗീകരിക്കാനാവില്ലെന്നും ചങ്ങനാശ്ശേരി തന്നില്ലെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ സിപിഐ തന്നെ മത്സരിക്കുമെന്ന് കാനവും നിലപാട് എടുത്തു.
ജോസ് കെ.മാണിയോട് ഒന്നുകൂടി സംസാരിക്കാമെന്ന ധാരണയിലാണ് സിപിഎംസിപിഐ ചർച്ച അവസാനിച്ചത്. അതിനിടെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ചാലക്കുടി കൂടി ജോസ് കെ.മാണിക്ക് നൽകാൻ തീരുമാനമായി. മുന്നണി മാറിവന്ന ജോസ് പത്തുസീറ്റ് ഉറപ്പിച്ച് മികച്ച സീറ്റ് വിഹിതമാണ് സ്വന്തമാക്കിയത്. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാർ, ഇടുക്കി, തൊടുപുഴ, ഇരിക്കൂർ, കുറ്റ്യാടി, റാന്നീ എന്നീ സീറ്റുകൾ ജോസ് ഉറപ്പിച്ചിട്ടുണ്ട്. പെരുമ്പാവൂരും ചങ്ങനാശ്ശേരിയും നേടിയെടുക്കാനുള്ള സമ്മർദം കേരള കോൺഗ്രസ് തുടരുകയാണ്.
Stories you may Like
- 75 വയസ്സ് പൂർത്തിയാവുന്ന പിണറായി വിജയന്റെ ജീവചരിത്രം
- എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തുടങ്ങും
- സ്വർണക്കടത്ത് കേസിൽ സിപിഎമ്മിന് പൂർണ പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി
- ഈ ചോരത്തുള്ളികളാണ് സഖാവേ ഞങ്ങളെ നയിച്ചത്.. പി എസ് സുപാലിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ പ്രവർത്തകർ
- 'ആളുകളെ വെടിവെച്ചു കൊല്ലലല്ല എൽഡിഎഫിന്റെ മിനിമം പരിപാടി
- TODAY
- LAST WEEK
- LAST MONTH
- വലതുകൈയിൽ ടാറ്റു പതിച്ച ആ കള്ളൻ ബിഹാറിലെ 'റോബിൻ ഹുഡ്'; അതീവസുരക്ഷയുള്ള ഭീമജൂവലറി ഉടമ ബി.ഗോവിന്ദന്റെ തലസ്ഥാനത്തെ വസതിയിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ബിഹാറിയായ ഇർഫാനെ തിരിച്ചറിഞ്ഞത് ആന്ധ്രാ പൊലീസ്
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയെ 'റെഡ് ലിസ്റ്റിൽ' ഉൾപ്പെടുത്തി ബ്രിട്ടൻ; ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക്; തീരുമാനം ബോറിസ് ജോൺസൻ ഇന്ത്യ സന്ദർശനം റദ്ദാക്കിയതിന് പിന്നാലെ; ബ്രിട്ടൻ, അയർലൻഡ് സ്വദേശികൾക്ക് ഇളവ്; പാക്കിസ്ഥാനും ബംഗ്ലാദേശും ചുവപ്പു പട്ടികയിൽ
- അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കൾ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് പാൽക്കുളം മേട്ടിൽ; ഇരുവരെയും കാണാതായത് അഞ്ചുദിവസം മുമ്പ്
- വൈഗയെ കൊന്നത് സനുവെന്ന് ഉറപ്പിക്കുമ്പോഴും എങ്ങനെ എന്നതിൽ അവ്യക്തത; തുടർച്ചയായി മൊഴി മാറ്റുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു; ഫ്ളാറ്റിൽ കണ്ടെത്തിയ രക്തക്കറയുടെ ഡിഎൻഎ പരിശോധനാ ഫലം നിർണായകം; ആന്തരാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യവും ദുരൂഹം; സനുവിന്റെ രഹസ്യജീവിതത്തിന്റെ ചുരുളഴിക്കാൻ ഭാര്യയെയും ചോദ്യം ചെയ്യും
- കൂട്ടക്കുഴിമാടങ്ങൾ ഗുജറാത്തിൽ ഒരുങ്ങുമ്പോഴും തല ഉയർത്തി വർഗീയത; മുസ്ലിം വളണ്ടിയർമാരോട് വഡോദരയിലെ കാശ് വാഡി ശ്മശാനത്തിൽ പ്രവേശിക്കരുതെന്ന് ബിജെപി നേതാക്കൾ; പ്രവേശനം നിഷേധിച്ചത് ശവദാഹത്തിനുള്ള മരത്തടികളും ചാണകവും എത്തിച്ച് നൽകിയിരുന്നയാൾക്ക്; മരണം കുതിച്ച് ഉയരുമ്പോഴും ബിജെപി വർഗീയത കളിക്കുന്നുവെന്ന് ആരോപണം
- പൂണെയിൽ ലോഹങ്ങളുടെ ഹോൾസെയിൽ ബിസിനസിൽ സനു മോഹൻ കസ്റ്റമേഴ്സിനെ വീഴ്ത്തിയത് വില കുറച്ച് വിറ്റ്; കച്ചവടം പൊടിപൊടിച്ചപ്പോൾ വിതരണക്കാർക്ക് കാശ് കൊടുക്കാതായി; അഞ്ചുവർഷം മുമ്പ് കുടുംബവുമായി നാട്ടിലേക്ക് മുങ്ങുമ്പോൾ നടത്തിയത് 11.5 കോടിയുടെ തട്ടിപ്പ്; കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടെ അന്വേഷണം
- 'കൊടിയേറി, ഇനി ആറാം നാൾ പൂരം' എന്ന് തൃശൂർ എഡിഷനിൽ; ബാക്കി 9 എഡിഷനുകളിലും 'തീവ്രവ്യാപനം: ജാഗ്രത' എന്ന തലക്കെട്ട്; 'പൂരം കൊടിയേറി'. അസാമാന്യ 'കരുതൽ'; ദേശാഭിമാനിയെ പരിഹസിച്ച് അനിൽ ആന്റണി
- കേരളത്തിൽ യുഡിഫിന് ഭരണം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ; സർക്കാർ വിരുദ്ധ വികാരം പ്രകടം; യുഡിഎഫ് 80 സീറ്റുകൾ നേടും; വിജയ സാധ്യത ചർച്ച ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഡിസിസി പ്രസിഡന്റുമാരുടെ യോഗം
- കോവിഡിനെ പിടിച്ചുകെട്ടാൻ വാക്സിൻ വിതരണനയം ഉദാരമാക്കി മോദിസർക്കാർ; മൂന്നാം ഘട്ടത്തിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; സംസ്ഥാന സർക്കാരുകൾ വാക്സിൻ വാങ്ങേണ്ടത് നിർമ്മാതാക്കൾ മുൻകൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക്; കേന്ദ്ര ക്വാട്ടയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഡോസുകൾ നൽകുക കേസുകളുടെ എണ്ണം നോക്കി; വാക്സിൻ പാഴാക്കിയാൽ ക്വാട്ട കുറയും; വാക്സിൻ വിതരണ നയമാറ്റങ്ങൾ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും അവരാണ്; എല്ലാത്തിനും കാരണം ബിൻസി; തറവാടിന്റെ തകർച്ചയ്ക്കു കാരണം ജയ്സൺ അവരെ കെട്ടിയത്; സ്വത്തുക്കളും പോയെന്ന് ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- അവളുടെ വാക്കു വിശ്വസിച്ചു; കുഞ്ഞിന്റെ ഭാവി ഓർത്താണ് അന്ന് ക്ഷമിച്ച് ഒപ്പം കൂട്ടിയത്; വീണ്ടും പോകുമെന്ന് പ്രതീക്ഷിച്ചില്ല; ഇനി ഒരിക്കലും തിരികെ ജീവിതത്തിലേക്ക് വിളിക്കില്ലെന്ന് ഒരു വയസ്സുള്ള കുഞ്ഞിനെ ചേർത്ത് പിടിച്ചു പറയുന്ന അച്ഛൻ; പത്താംക്ലാസിൽ തുടങ്ങിയ പ്രണയം വിവാഹമായപ്പോൾ 'സഞ്ചു' കാമുകനായി; ഇനി മുനീറിന് വേണ്ടത് ആൻസിയിൽ നിന്ന് വിവാഹ മോചനം
- നന്നായി മലയാളം സംസാരിക്കുന്ന പ്രതിക്ക് വേണ്ടി ദ്വിഭാഷി; അഞ്ചരയ്ക്ക് കൊലപാതകവും ആറു മണിക്ക് തീവണ്ടി യാത്രയും; തിരിച്ചെത്തിയപ്പോൾ സെൻകുമാറും വിളിച്ചു; തമിഴ്നാട്ടിൽ പോയപ്പോൾ അറസ്റ്റും! അമീറുൾ ഇസ്ലാം നിരപരാധിയെന്ന് അമ്പിളി ഓമനക്കുട്ടൻ; ജിഷാ കേസ് അട്ടിമറിച്ചോ? ആക്ഷൻ കൗൺസിൽ കൺവീനറുടെ പോസ്റ്റിൽ ചർച്ച
- ഇപിയേയും ഐസക്കിനേയും സുധാകരനേയും വെട്ടിയത് ലാവ്ലിന്റെ പേടിയിൽ; എംവി ഗോവിന്ദന് താക്കോൽ സ്ഥാനം കിട്ടുമെങ്കിലും അഴിമതി കേസിൽ രാജി വേണ്ടി വന്നാൽ കോളടിക്കുക ശൈലജ ടീച്ചറിന്; രാധാകൃഷ്ണനും രാജീവിനും ബാലഗോപാലിനും ആലോചനകളിൽ മന്ത്രിപദം; പുതിയ ടീമിനെ മനസ്സിൽ നിശ്ചയിച്ച് പിണറായി വിജയൻ
- യുഡിഎഫ് എത്തിയാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും; എൽഡിഎഫിനാണ് അധികാരമെങ്കിൽ റവന്യൂ വകുപ്പിന് വേണ്ടി കാനവും ജോസ് കെ മാണിയും കടിപിടികൂടും; തൂക്ക് നിയമസഭ വന്നാൽ കോളടിക്കുന്നത് പൂഞ്ഞാറിൽ ജയിച്ചു കയറിയാൽ പിസി ജോർജിനും; പുതിയ സർക്കാരിനെ കുറിച്ചുള്ള കൂട്ടലും കുറയ്ക്കലും ഇങ്ങനെ; ആരാകും ആ 'വെള്ളിമൂങ്ങ'?
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍