വല്യേട്ടൻ മീശപിരിച്ചാൽ പേടിച്ച് മൂത്രമൊഴിക്കുന്ന ആ പഴയ സിപിഐ അല്ലെന്ന് തിരിച്ചറിഞ്ഞ് പിണറായിയും കൂട്ടരും; ചാണ്ടിയെ രാജി വയ്പിച്ചില്ലെങ്കിൽ വിവരമറിയുമെന്ന് മന്ത്രിസഭ ബഹിഷ്കരിച്ചു കാനവും സംഘവും; സിപിഐ പോയാൽ മാണിയെ എടുക്കുമെന്ന തന്ത്രം സോളാർ വന്നതോടെ പാഴ്വെടിയായി; ഇടതു സർക്കാറിലെ തിരുത്തൽ ശക്തിയായി വലതുകമ്മ്യൂണിസ്റ്റ് പാർട്ടി കരുത്തു കാട്ടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പണ്ട് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമുതൽ 'വെക്കെടാ വലതാ ചെങ്കൊടി താഴെ' എന്ന് സിപിഐയെ നോക്കി വിളിച്ചിരുന്ന സിപിഎമ്മുകാർക്ക് ഇപ്പോൾ അങ്ങനെ വിളിക്കാൻ ധൈര്യമില്ല. വോട്ടുബാങ്ക് കുറവാണെന്നും സിപിഎമ്മിന്റെ കരുണയിലാണ് സിപിഐയുടെ നിലനിൽപ്പെന്നും പറഞ്ഞ് വല്ല്യേട്ടൻ ചമയുന്ന സിപിഎമ്മിനെ ഇന്ന് അക്ഷരാർത്ഥത്തിൽ മുട്ടുകുത്തിച്ചിരിക്കുകയാണ് സിപിഐ. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ആദ്യംമുതലേ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് സിപിഐ. ആ കടുംപിടിത്തം തന്നെയാണ് ഇപ്പോ്ൾ മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചതും.
ഞായറാഴ്ച കഴിഞ്ഞ എൽഡിഎഫ് യോഗം മുതൽ മന്ത്രിയുടെ രാജിയിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സിപിഐ നേതാക്കൾ തീർത്തുപറഞ്ഞെങ്കിലും അതിനെ മയപ്പെടുത്താനുള്ള ശ്രമമാണ് സി.പി.എം സ്വീകരിച്ചത്. ഇന്നലെ കോടതിയിൽ നിന്ന് കടുത്ത വിമർശനം ഉണ്ടായിട്ടുപോലും സി.പി.എം അഴകൊഴമ്പൻ നയം സ്വീകരിക്കാനും ചാണ്ടിയെ തുടർന്നും രക്ഷിക്കാനുമാണ് നീങ്ങുന്നതെന്ന് വ്യക്തമായതോടെ ഇന്ന് സിപിഐ കടുംകൈയിലേക്ക് നീങ്ങി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ സിപിഐയുടെ നാലു മന്ത്രിമാരും വിട്ടുനിന്നതോടെ പിണറായിയും സിപിഎമ്മും ശരിക്കും വിരണ്ടു. ഇതോടെയാണ് രാജിവയ്ക്കാതെ നിർവാഹമില്ലെന്ന് പിണറായി തോമസ് ചാണ്ടിയോട് പറയുന്നതും ഇന്നുതന്നെ തോമസ് ചാണ്ടി രാജിവയ്ക്കുന്നതും.
കേരളത്തിൽ ഇടതുപക്ഷത്തെ വല്യേട്ടനായി സിപിഎമ്മും അവരുടെ വിരട്ടലിൽ എക്കാലവും പേടിച്ച് മൂലയ്ക്ക് നിൽക്കുന്ന പാർട്ടിയായി സിപിഐയും ചിത്രീകരിക്കപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിവിഭജന കാലം മുതൽതന്നെ രണ്ടാംനിര പാർട്ടിയായി സിപിഐയെ താഴ്ത്തിക്കെട്ടാനും യഥാർഥ കമ്മ്യൂണിസ്റ്റുകാർ തങ്ങളാണെന്ന് സ്ഥാപിച്ചെടുക്കാനും സിപിഎമ്മും എക്കാലത്തും ഒളിഞ്ഞുംതെളിഞ്ഞും ശ്രമിച്ചിട്ടുണ്ട്.
സിപിഐയിൽ വെളിയം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തിന് ശേഷം സിപിഐയുടെ നേതൃത്വം അത്ര ശോഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ കൈക്കൊള്ളുന്ന സിപിഐ സമീപനങ്ങൾ ധീരമാണെന്ന വിലയിരുത്തലാണ് പൊതുവേ. ഇതിന് ശക്തമായ പിന്തുണയുമായി സിപിഐയുടെ നാലു മന്ത്രിമാരും നിലകൊള്ളുന്നത് പാർട്ടിക്ക് പുതിയൊരു മുഖമാണ് ജനങ്ങൾക്കിടയിൽ നൽകിയിട്ടുള്ളത്.
ഇതിന് തെളിവാകുകയാണ് ഏറ്റവുമൊടുവിൽ അവർ സ്വീകരിച്ച സമീപനവും. പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ നയിച്ച തെക്കൻ മേഖലാ ജനജാഗ്രതാ യാത്രയ്ക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണത്തിൽ കാനത്തെ ഇരുത്തിക്കൊണ്ടുതന്നെ മന്ത്രി തോമസ് ചാണ്ടി തനിക്കെതിരായ നീക്കങ്ങളെ വെല്ലുവിളിച്ചതും വലിയ ചർച്ചയായിരുന്നു. ഇതുൾപ്പെടെ ഉന്നയിച്ച് കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ കാനവും പന്ന്യനും ഉൾപ്പെടെയുള്ള നേതാക്കൾ ചാണ്ടിക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. മന്ത്രിയുടെ രാജിയാവശ്യത്തിൽ അന്ന് സിപിഐ ഉറച്ചുനിന്നതോടെ യോഗത്തിൽ ജനതാദൾ എസ് അംഗങ്ങളും രാജിക്കായി നിലകൊണ്ടു. എന്നിട്ടും സി.പി.എം ഒരവസരം കൂടി നൽകി എൻസിപിയെയും ചാണ്ടിയേയും രക്ഷിച്ചു.
എന്നാൽ ഇന്നലെ കോടതിയിൽ നിന്ന് മന്ത്രിക്കും സർക്കാരിനും എതിരെ പരാമർശം ഉണ്ടായിട്ടുപോലും മുഖ്യമന്ത്രി പിണറായി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാതിരുന്നതാണ് സിപിഐയെ ചൊടിപ്പിച്ചത്. ഇതോടെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനിക്കുകയായിരുന്നു. റവന്യൂ മന്ത്രി ഉൾപ്പെടെ സിപിഐ മന്ത്രിമാരായ ചന്ദ്രശേഖരൻ, സുനിൽകുമാർ, തിലോത്തമൻ, രാജു എന്നീ നാലുമന്ത്രിമാരും യോഗം ബഹിഷ്കരിച്ചു.
തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തിന് ഇനിയില്ലെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടി ഏകകണ്ഠമായി കൈക്കൊണ്ടതോടെ സി.പി.എം വെട്ടിലായി. സിപിഐ ഇത്തരത്തിൽ ഒരു കടുത്ത നീക്കം നടത്തിയിട്ടും രാജി ഉണ്ടായില്ലെങ്കിൽ അത് ദേശീയ തലത്തിൽ തന്നെ ഇടത് ഐക്യ വിഷയത്തിൽ ചർച്ചയാകുമെന്ന് ബോധ്യപ്പെട്ടതോടെ മുഖം രക്ഷിക്കാൻ ഉടൻ തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെടുകയായിരുന്നു മുഖ്യമന്ത്രി.
അതിരപ്പിള്ളിയിലും മൂന്നാറിലും ഇപ്പോൾ മാർത്താണ്ഡം കായലിലും
റവന്യൂ, പരിസ്ഥിതി വിഷയങ്ങളിൽ ശക്തമായ നിലപാട് സിപിഐ കൈക്കൊള്ളുന്നത് ഈ സർക്കാരിന്റെ ആരംഭം മുതലേ ചർച്ചയാണ്. അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായിയുടെ നിലപാടിനെ എതിർത്ത് സിപിഐ രംഗത്തുവന്നതോടെ തന്നെ ഈ സർക്കാരിന്റെ കാലത്ത് വല്യേട്ടന്റെ നയങ്ങൾക്ക് കീഴടങ്ങി നിൽക്കില്ലെന്ന സന്ദേശം സിപിഐ ഉയർത്തിയെന്നു പറയാം. ഇത് വലിയ ചർച്ചയാവുകയും ചെയ്തെങ്കിലും സംയമനത്തോടെ സർക്കാരിന്റെ കൂട്ടുത്തരവാദിത്തത്തിന് ക്ഷീണം ഉണ്ടാവാതിരിക്കാൻ സിപിഐ സംയമനം പാലിച്ചു. എന്നാൽ മൂന്നാർ വിഷയത്തിൽ സിപിഎമ്മിന്റെ തന്നിഷ്ടം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി സിപിഐ ശക്തമായി രംഗത്തുവന്നു.
ശ്രീറാം വെങ്കിട്ടരാമൻ മൂന്നാർ സബ്കളക്ടർ ആയിരിക്കെ മൂന്നാറിലെ സി.പി.എം-സിപിഐ നേതാക്കളുടെ ഉൾപ്പെടെ കയ്യേറ്റങ്ങൾക്ക് എതിരെ കൈക്കൊണ്ട ശക്തമായ നിലപാടുകൾ ചർച്ചയായി. ഇതിനെതിരെ പ്രാദേശിക സി.പി.എം നേതൃത്വം മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ നിലകൊണ്ടു. സിപിഐയുടെ പ്രാദേശിക നേതൃത്വവും റവന്യൂ വകുപ്പിനും സബ്കളക്ടർക്കും എതിരെ മുന്നോട്ടുവന്നു. ഇതിന് അനുകൂലമായ നിലപാട് സി.പി.എം സംസ്ഥാന നേതൃത്വം സ്വീകരിച്ചതോടെ കുരിശുകയ്യേറ്റം ഒഴിപ്പിക്കൽ വിഷയം ഉന്നയിച്ച് സബ്കളക്ടറെ പുകയ്ക്കാനും നീക്കം തുടങ്ങി. എന്നാൽ റവന്യൂ മന്ത്രി ചന്ദ്രശേഖരനും സിപിഐയും സബ്കളക്ടർക്ക് പിന്തുണയുമായി എത്തിയതോടെ മൂന്നാർ വിഷയത്തിൽ സിപിഎമ്മുമായി നേരിട്ട് സിപിഐ കൊമ്പുകോർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
ശ്രീറാമിനെ മാറ്റുന്നതിലേക്ക് കാര്യങ്ങളെത്തിക്കാൻ സിപിഎമ്മിന്റെ കരുനീക്കങ്ങൾക്ക് ആയി. എന്നാൽ ശ്രീറാമിന് പകരം അതുപോലെ തന്നെ കരുത്തനായ വിആർ പ്രേംകുമാർ എന്ന ഉദ്യോഗസ്ഥനെ സബ്കളക്ടറാക്കി സിപിഐ തിരിച്ചടിച്ചു. ഇതിന് ഇപ്പോൾ ഫലവും കണ്ടുതുടങ്ങി. കയ്യേറ്റങ്ങൾക്ക് എതിരെ പ്രേംകുമാർ ശക്തമായി നീങ്ങുന്നത് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നുമുണ്ട്. ഇടത് പിന്തുണയോടെ ജയിച്ച എംപി ജോയ്സ് ജോർജിനും സി.പി.എം നേതാക്കൾക്കും എതിരെ ശക്തമായ നിലപാടുമായി റവന്യൂ വകുപ്പ് പ്രേംകുമാറിന്റെ നേതൃത്വത്തിൽ നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ. ഇതിന് സിപിഐയുടെ എല്ലാ പിന്തുണയുമുണ്ട്.
ഇതിനിടെയാണ് മാർത്താണ്ഡം കായൽ കയ്യേറ്റ വിഷയവും തോമസ് ചാണ്ടിയുടെ റിസോർട്ടിന് എതിരായ പരാതിയും ഉയരുന്നത്. ഇക്കാര്യത്തിൽ റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സംഭവം ഒതുക്കാൻ തുടക്കം മുതലേ ശ്രമം ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഏറ്റെടുത്ത കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത ടിവി അനുപമയെന്ന യുവ ഐഎഎസുകാരിയെ റവന്യൂ വകുപ്പിന്റെ ശുപാർശയോടെ ആലപ്പുഴ ജില്ലാ കളക്ടർ ആക്കുന്നത്. ഇതേസമയത്തുതന്നെ വിഷയം കോടതിയിൽ എത്തുകയും മന്ത്രിക്കെതിരായ പരാതിയിൽ അന്വേഷണം നടത്താനും റിപ്പോർട്ട് നൽകാനും കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
അനുപമയുടെ നിയമനക്കാര്യത്തിൽ ശക്തമായ നിലപാടെടുത്ത സിപിഐ തോമസ് ചാണ്ടിയുടെ വിഷയത്തിൽ സത്യസന്ധമായ റിപ്പോർ്ട്ടുതന്നെ സർക്കാരിന് മുന്നിൽ എത്തിക്കുന്നതിൽ വിജയിച്ചു. ഇതോടെ ഇതിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടിയെ രക്ഷിക്കാൻ പഴുതില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ പിണറായിയോട് മന്ത്രിയുടെ രാജിമാത്രമാണ് പോംവഴിയെന്നും മന്ത്രിയുടെ തെറ്റുകൾ വ്യക്തമാണെന്നും അഡ്വ. ജനറൽ മറുപടി നൽകുകയും ചെയ്തു. ഇതോടെ തന്നെ മന്ത്രിയെ പുറത്താക്കുന്നതിന് പകരം പിന്നെയും രാജി നീട്ടിക്കൊണ്ടു പോകുകയായിരുന്നു പിണറായി. എന്നാൽ ഇന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്കരണ തന്ത്രം ഉദ്ദേശിച്ച ഫലം കണ്ടു. മന്ത്രിയുടെ രാജി വാങ്ങി സിപിഐയുടെ പിണക്കം മാറ്റാതെ സർക്കാരിന് മറ്റ് പോംവഴി ഇല്ലായിരുന്നു.
സിപിഐ പോയാൽ പോട്ടെ...മാണി വരുമെന്ന തന്ത്രം ഇനി നടക്കില്ല
ആൾബലമില്ലാത്ത ഒരു ഈർക്കിലി പാർട്ടിയാണെന്ന നിലയിലാണ് സിപിഐയെ ഇതുവരെ സി.പി.എം കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതിയെന്ന് സി.പി.എം തിരിച്ചറിയുന്നു. സിപിഐ വിട്ടുപോയാലും ഭുരിപക്ഷത്തിന് പ്രശ്നമില്ലെന്ന കാഴ്ചപ്പാട് ഒളിഞ്ഞും തെളിഞ്ഞും അവർ മുന്നോട്ടുവച്ചിട്ടുമുണ്ട്. സിപിഐ പോയാൽ മാണിയെ എൽഡിഎഫിലെടുക്കുമെന്ന നിലയിലും കാര്യങ്ങൾ നീക്കിയിരുന്നു. എന്നാൽ സോളാർ വിഷയത്തിൽ ജോസ് കെ മാണിക്കെതിരെ വരെ ആരോപണം ഉയർന്നതോടെ ഈ അധ്യായം അടഞ്ഞു. അതിനാൽ ഇനി അത്തരം നീക്കത്തിനും വിരട്ടലുകൾക്കും സിപിഎമ്മിന് സാധിക്കില്ല.
ഈ സാഹചര്യംകൂടി പരിഗണിച്ചാണ് സിപിഐ ഇപ്പോൾ തങ്ങളുടെ നിലപാടുകൾ ശക്തമായി അവതരിപ്പിക്കുന്നതും അഴിമതിക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊള്ളുന്നതും. ഇതുവരെ പേടിപ്പിച്ചു നിർത്തിയതുപോലെ ഇനി സിപിഐയെ വിരട്ടിനിർത്താൻ കഴിയില്ലെന്ന് ചുരുക്കം. ഈ സർക്കാർ വന്നതിന് ശേഷം തന്നെ ഇത്തരത്തിൽ നല്ല നിലപാടുകൾക്ക് സിപിഐ മന്ത്രിമാർ കൈയടി നേടുന്നുമുണ്ട്. മന്ത്രി സുനിൽകുമാറിന്റെ നേതൃത്വത്തിൽ കാർഷികരംഗത്ത് നടത്തുന്ന വിപ്ളവകരമായ മുന്നേറ്റങ്ങളും ശ്രദ്ധനേടിയിരുന്നു. സി.പി.എം മന്ത്രിമാരെ അപേക്ഷിച്ച് സിപിഐ മന്ത്രിമാർ കൊള്ളാമെന്ന നിലയിൽ ജനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.
സോഷ്യൽമീഡിയയിലും ഇത് പലപ്പോഴും ചർച്ചയാവുന്നു. ദേശീയ തലത്തിലും മൂന്നാംമുന്നണി രൂപീകരണ കാര്യത്തിലും ഇടതുപക്ഷ ഐക്യം വേണമെന്ന ഇരു പാർട്ടികളുടേയും ദേശീയ നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തിൽ സിപിഐയെ പിണക്കി മുന്നോട്ടുപോകാൻ സിപിഎമ്മിന് തൽക്കാലം കഴിയില്ല. അതിനാൽ അവരുടെ കൂടി വാക്കുകൾ കേട്ടു മാത്രമേ ഇനി സർക്കാരിന് മുന്നോട്ടുപോകാനാകൂ. ഇപ്പോൾ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയെ രാജിവയ്പ്പിക്കാൻ സിപിഐ സ്വീകരിച്ച കടുംതന്ത്രം വരാനിരിക്കുന്ന സമാനമായ നീക്കങ്ങളുടെ മുന്നോടി മാത്രമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്