പിണറായി പുറം ചൊറിയാൻ പറഞ്ഞാൽ അതു ചെയ്യുന്ന സെക്രട്ടറിയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം; പ്രകാശ് ബാബുവും സി എൻ ചന്ദ്രനും കൈവിട്ടതോടെ കാനം ഒറ്റപ്പെട്ടു; അരിക്കച്ചവടം സ്ഥിരീകരിക്കുന്ന മന്ത്രി തിലോത്തമന്റെ ലക്ഷ്യവും സെക്രട്ടറിയെ പുറത്താക്കൽ; അധികാരത്തിൽ കൈകടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി ചന്ദ്രശേഖരനും; ഒറ്റപ്പെടുന്ന 'സർക്കാരിന്റെ സുഹൃത്തിന്' പിന്തുണയുമായി എത്തിയത് കോടിയേരി മാത്രം; കാനത്തിന് സിപിഐയിൽ പിടി അയയുന്നു; കരുതലോടെ കളിക്കാൻ ഇസ്മായിൽ പക്ഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകനെതിരെ വീക്ഷണം ഉയർത്തിയ ആരോപണത്തിൽ വെളിപ്പെടുത്തലുമായി മന്ത്രി പി തിലോത്തമനും. ഭക്ഷ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നെന്ന പ്രചാരണം ദുഷ്്ടലാക്കോടു കൂടിയാണെന്ന് പറയുന്ന മന്ത്രി അരിയുടെ വില അമിതമായി ഉയർന്ന സന്ദർഭത്തിൽ ആന്ധ്രയിൽ നിന്നു നേരിട്ട് അരി വാങ്ങുകയായിരുന്നുവെന്നും കൂട്ടി ചേർക്കുന്നു. ഈ വകുപ്പിന്റെ ഭരണപരമായ പ്രവർത്തനങ്ങളിൽ പുറത്തു നിന്ന് ആരെങ്കിലും ഇടപെടുകയോ സപ്ലൈകോയുടെ വാണിജ്യ ഇടപാടുകളിൽ പങ്കുചേരുകയോ ഉണ്ടായിട്ടില്ല. എന്നാൽ ഇടപാടുകൾ നടന്നുവെന്നും വ്യക്തമാക്കുന്ന മന്ത്രി പ്രതികൂട്ടിൽ നിർത്തുന്ന് കാനത്തിന്റെ മകനെയാണ്. കേരളത്തിലെ റേഷൻ വിതരണം നിയന്ത്രിച്ചിരുന്ന സ്വകാര്യ- മൊത്ത വിതരണക്കാരെ പുറത്താക്കാനും സർക്കാർ സംവിധാനം വഴി റേഷൻ വിതരണം നടത്താനും ഇച്ഛാശക്തി കാണിച്ച സർക്കാരിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളുന്നതായി മന്ത്രി പറഞ്ഞു.
അതിനിടെ സിപിഐയിൽ കാനത്തിന് പിന്തുണ കുറയുകയാണ്. അഴിമതിക്കഥ വീക്ഷണം പുറത്താക്കിയതോടെ ബിനോയ് വിശ്വം പോലും കാനത്തിന് കൈവിട്ടു. പിണറായി പുറം ചൊറിയാൻ പറഞ്ഞാൽ കാനം അതു ചെയ്യുന്ന അവസ്ഥയിലാണെന്നാണ് ഉയരുന്ന വിമർശനം. ഇത് അംഗീകരിക്കാനാകില്ലെന്ന് ബിനോയ് വിശ്വം വിശ്വസ്തരോട് വ്യക്തമാക്കി കഴിഞ്ഞു. കാനത്തിന് മുമ്പ് ഉറച്ച പിന്തുണ നൽകിയ പ്രകാശ് ബാബു, സി എൻ ചന്ദ്രൻ, കെ രാജൻ എന്നിവും കാനത്തിനെ കൈവിട്ടു. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, പി രാജു, തിലോത്തമൻ എന്നിവരും കൈവിട്ടു. ഇതോടെ കാനം സിപിഐയിൽ ഒറ്റപ്പെടുകയാണ്. പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവെന്ന പരിവേഷത്തിൽ വിള്ളൽ വീഴുമ്പോൾ കാനത്തിന്റെ മുൻതൂക്കം ഇല്ലാതാകുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മറ്റികളും കാനത്തെ കൈവിട്ടു.
പാർട്ടിയിൽ കാനം പിടിമുറുക്കിയതിനേത്തുടർന്ന് ഏറെക്കുറെ നിഷ്പ്രഭമായ കെ.ഇ. ഇസ്മയിൽ ഗ്രൂപ്പും പുതിയ സാഹചര്യം മുതലെടുത്ത് അദ്ദേഹത്തിനെതിരേ നീക്കങ്ങൾ സജീവമാക്കി. പ്രത്യക്ഷത്തിൽത്തന്നെ കാനത്തിന്റെ എതിർചേരിയിലുള്ള എറണാകുളം ജില്ലാ കമ്മിറ്റിക്കു പുറമേ ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രമുഖനേതാക്കളെയും ഒപ്പം നിർത്തിയാണു മറുപക്ഷത്തിന്റെ നീക്കങ്ങൾ. അതിനിടെ ലാത്തിച്ചാർജ് വിവാദത്തിൽ സ്വന്തം പാർട്ടിയിൽത്തന്നെ വിമർശനം നേരിടുന്ന സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു പിന്തുണയുമായി സിപിഎം. നേതൃത്വം രംഗത്ത് വന്നു. കാനത്തെ അപഹസിക്കാനാണു ചിലരുടെ ശ്രമമെന്നു സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ലാത്തിച്ചാർജിനെക്കുറിച്ചുള്ള വസ്തുതയാണു കാനം പറഞ്ഞത്. അതിന് അദ്ദേഹത്തെ മോശക്കാരനാക്കേണ്ട കാര്യമില്ല. പൊലീസിനെ സിപിഎമ്മും വിമർശിക്കാറുണ്ട്. ജനങ്ങളിൽനിന്ന് ഒന്നും മറയ്ക്കാനില്ലെന്നും കോടിയേരി പറഞ്ഞു. ഇതും സിപിഐയിൽ കാനത്തിന് എതിർപ്പ് കൂട്ടാൻ പോന്ന കാര്യമാണ്.
എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പാർട്ടിയിലെ കെ ഇ ഇസ്മായിൽ പക്ഷത്തെ പിന്തുണയ്ക്കുന്നയാളാണ്. എൽദോ ഏബ്രഹാം കാനത്തിന്റെ വിശ്വസ്തനും. തനിക്കെതിരെ രൂക്ഷവിമർശനം ഉയർന്ന എറണാകുളം ജില്ലാ നിർവാഹകസമിതിയിൽ നിന്നു വിട്ടുനിൽക്കാനുള്ള തീരുമാനം കൊച്ചിയിലെത്തും മുൻപുതന്നെ കാനം എടുത്തിരുന്നു. മധ്യമേഖലാ റിപ്പോർട്ടിങ് മാത്രമായിരുന്നു കൊച്ചി സന്ദർശനത്തിന്റെ അജൻഡ. പുതിയ വിവാദത്തോടെ എൽദോയും കാനവുമായി അകന്നു. ഇത് എറണാകുളത്തും കാനത്തിന് തിരിച്ചടിയാണ്. കൊച്ചിയിലെ പൊലീസ് മാർച്ചടക്കം അനാവശ്യമായിരുന്നുവെന്ന നിലപാട് കാനത്തിന്റെ പ്രതികരണങ്ങളെ സ്വാധീനിക്കുന്നുണ്ട്. പൊലീസിനെ ന്യായീകരിക്കുന്ന സ്വരം അദ്ദേഹത്തിൽ നിന്നുണ്ടായതിൽ കാനത്തെ അനുകൂലിക്കുന്നവരും നടുക്കത്തിലാണ്. സി.എൻ. ജയദേവനെപ്പോലെ മുതിർന്ന നേതാവ് തന്നെ 'ബ്ലാക്മെയിലിങ്' സൂചനകളെക്കുറിച്ചു പരാമർശിക്കാൻ തയാറായതും ശ്രദ്ധേയം.
നേരത്തെ തിരുത്തൽ ശക്തിയെന്ന പ്രതിഛായയോടെ കാനം നടത്തിയ ഇടപെടലുകൾ സിപിഎം അണികളെപ്പോലും ആകർഷിച്ചിരുന്നു. ചിലയിടങ്ങളിൽ സിപിഎമ്മിൽ നിന്നു സിപിഐയിലേക്ക് ആളെ കൂട്ടാൻ വരെ കാനത്തിനു സാധിച്ചു. എന്നാൽ കഥ മാറുകയാണ്. കാനം രാജേന്ദ്രനിൽ നിന്നു പാർട്ടിയെ രക്ഷിക്കണമെന്നെഴുതിയ പോസ്റ്ററുകൾ പാർട്ടി ആലപ്പുഴ ജില്ലാ ഓഫിസിന്റെ മതിലിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടു. തിരുത്തൽവാദികൾ സിപിഐ അമ്പലപ്പുഴ എന്ന പേരിലാണു പോസ്റ്ററുകൾ. ഇന്നലെ രാവിലെയാണു പാർട്ടി ഓഫിസിന്റെയും മാധ്യമ സ്ഥാപനങ്ങളുടെയും മതിലുകളിൽ പോസ്റ്റർ കണ്ടത്. പാർട്ടി ഓഫിസ് മതിലിലെ പോസ്റ്റർ പ്രവർത്തകർ നീക്കം ചെയ്തു. ദൃശ്യമാധ്യമങ്ങളെ പഴി ചാരുന്ന വിധത്തിലായിരുന്നു ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ പ്രതികരണം. പാർട്ടിയുമായി ബന്ധമുള്ള ഒരാളും ഇതിനു മുതിരില്ലെന്നും മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ടെന്നും ആഞ്ചലോസ് പറഞ്ഞു.
മണിചിത്രത്താഴിട്ട് പൂട്ടിയ കാനം
കാനം രാജേന്ദ്രനെ മണിച്ചിത്രത്താഴിട്ടു പൂട്ടിയിരിക്കുകയാണെന്ന് എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. ഡിഐജി ഓഫിസ് മാർച്ചിലെ പൊലീസ് ലാത്തിച്ചാർജിനു ശേഷം ചേർന്ന ജില്ലാ എക്സിക്യൂട്ടീവിന്റെയും മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരുടെയും യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളുയർന്നത്.
പൊലീസ് മർദനത്തിനിരയായവർ ബാൻഡേജും പ്ലാസ്റ്ററുമിട്ടാണു യോഗത്തിനെത്തിയതെങ്കിലും അതൊന്നും കാണാൻ കാനം എത്തിയില്ല. പാർട്ടി മധ്യമേഖലാ റിപ്പോർട്ടിങ്ങിന് ആലുവയിലെത്തിയ അദ്ദേഹം അതേ സ്ഥലത്തെ എക്സിക്യൂട്ടീവിൽ നിന്നു വിട്ടുനിന്നു. യോഗം തീരുംവരെ ഒന്നര കിലോമീറ്റർ അകലെ മണ്ഡലം സെക്രട്ടറിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റ എൽദോ ഏബ്രഹാം എംഎൽഎ അവിടയെത്തി കണ്ടു. ഇക്കണക്കിനു പോയാൽ കാനം പാർട്ടി പിരിച്ചുവിടുമെന്നായിരുന്നു എക്സിക്യൂട്ടിവിലെ ഒരു പരാമർശം. ജില്ലാ കമ്മിറ്റിയെ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞു. കാനത്തിന്റെ നിലപാടു മൂലം എൽദോ ഏബ്രഹാം എംഎൽഎക്കു പുറത്തിറങ്ങി നടക്കാനാവുന്നില്ല.
ഇക്കണക്കിനു പോയാൽ പാർട്ടി നടത്തുന്ന സമരങ്ങൾക്ക് ആളെക്കിട്ടാതാവും. കോടിയേരിയുടെ മകനുവേണ്ടി പോലും അനുഭാവത്തോടെ സംസാരിച്ച കാനം പാർട്ടി ജില്ലാ സെക്രട്ടറിക്ക് അടിയേറ്റിട്ടും ഒരക്ഷരം പിന്തുണച്ചു സംസാരിച്ചില്ലെന്നും അംഗങ്ങൾ ആരോപിച്ചു. കാനത്തെ അനുകൂലിക്കുന്ന പ്രതിനിധികൾ മൗനം പാലിച്ചു. ജില്ലാ എക്സിക്യൂട്ടീവിൽ താൻ പങ്കെടുക്കണമെന്നു തീരുമാനിച്ചിരുന്നില്ലെന്ന് കാനം വിശദീകരിച്ചു. എന്നാൽ, കാനം പങ്കെടുക്കുമെന്ന സൂചന നൽകിയത് ജില്ലാ നേതൃത്വം തന്നെയായിരുന്നു.
കാനത്തിന്റെ സാന്നിധ്യത്തിൽ ചിലത് പറയാൻ തയ്യാറായിത്തന്നെയായിരുന്നു അംഗങ്ങൾ വന്നിരുന്നത്. എന്നാൽ, അദ്ദേഹം യോഗത്തിൽ പങ്കെടുക്കാതെ മാറിനിന്നു. മണ്ഡലം സെക്രട്ടറിമാരുെടയും ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളുടെയും യോഗമാണ് ആദ്യം ചേർന്നത്. അതിൽ ചർച്ചയിൽ പങ്കെടുത്ത ഒമ്പത് മണ്ഡലം പ്രസിഡന്റുമാരാണ് അതിരൂക്ഷമായി കാനത്തെ വിമർശിച്ചത്. കോടിയേരിയുടെ മകനെ രക്ഷിക്കാൻ പ്രസ്താവന ഇറക്കിയ കാനത്തിന് പാർട്ടി ജില്ലാ സെക്രട്ടറിയുടെ തല പൊലീസ് തല്ലിപ്പൊളിച്ചപ്പോൾ മിണ്ടാട്ടമില്ലാതായിപ്പോയി എന്നാണ് വിമർശനം.
ഡി.ഐ.ജി. ഓഫീസ് മാർച്ച് അറിയിച്ചിട്ട് അത് ഉദ്ഘാടനം ചെയ്യാൻ പോലും ഒരാളെ പാർട്ടി സെന്റർ അയച്ചില്ല. അത് എന്തുകൊണ്ടെന്ന് വിശദീകരിക്കണം. ജില്ലാ സെക്രട്ടറി പി. രാജുവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഎം. ശ്രമിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. എറണാകുളം ജില്ലയിൽ സിപിഐ.-സിപിഎം. ബന്ധം വഷളാണ്. എന്നാൽ, അത് പരിഹരിക്കാൻ പാർട്ടി സെന്റർ ഇടപെടുന്നേയില്ല. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും സിപിഎം. ജില്ലാ നേതൃത്വം അന്വേഷിച്ചതേയില്ല. ജില്ലാ സെക്രട്ടറി സ്റ്റെപ്പിൽനിന്ന് കാലുതെറ്റി വീണ് പരിക്കുപറ്റിയാൽ പോലും അത് അന്വേഷിക്കില്ലെ? എന്നാൽ, ഇത്ര വലിയ ലാത്തിച്ചാർജ് ഉണ്ടായിട്ടും സിപിഎം. അന്വേഷിച്ചു പോലുമില്ല.
കളക്ടർ അന്വേഷണം നടത്തുന്നത് ലാത്തിച്ചാർജിനെക്കുറിച്ചു മാത്രമാണ്. എന്നാൽ, എല്ലാത്തിനും കാരണക്കാരനായ ഞാറയ്ക്കൽ സിഐ.യെ ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. സിഐ.ക്കെതിരേയും നടപടി ഉണ്ടായെ മതിയാവു. ഇക്കാര്യങ്ങളിൽ തീരുമാനം എടുത്ത ശേഷം മാത്രം മതി ഇനി ജില്ലയിൽ ഇടതുമുന്നണി സംവിധാനത്തിൽ പോകുന്നതെന്നും യോഗത്തിൽ ചർച്ച വന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്