സിപിഎം വർഷങ്ങളായി കൈവശം വെച്ച അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എതിരാളികളായി വന്നത് സിപിഐ; കള്ളവോട്ട് ചെയ്യിക്കാനുള്ള സിപിഎം നീക്കം കലാശിച്ചത് സംഘർഷത്തിൽ; സിപിഎം-സിപിഐ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്ക്: സോഡാക്കുപ്പി കൊണ്ടുള്ള ഏറിൽ കൊടുമൺ എസ്എച്ച്ഓയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്

ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: സിപിഎം വർഷങ്ങളായി ഭരിക്കുന്ന അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ കള്ളവോട്ടിന്റെ പേരിൽ അക്രമവും സംഘർഷവും. കൊടുമൺ എസ്എച്ച്ഓ അടക്കം മൂന്നു പൊലീസുകാർക്കും നിരവധി പാർട്ടി പ്രവർത്തകർക്കും പരുക്ക്.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സിപിഎം-സിപിഐ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. പരസ്പരം കല്ലേറും സോഡാക്കുപ്പി കൊണ്ട് അടിയും നടന്നു. സോഡക്കുപ്പി കൊണ്ടുള്ള ഏറിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ് പൊലീസ് ഇൻസ്പെക്ടർ മഹേഷ്കുമാർ, അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരായ ജിനു കോശി, രാഹുൽ എന്നിവർക്കാണ് പരുക്ക്. സിപിഎം പ്രവർത്തകരായ വിഷ്ണു, പ്രഭ, സുധീഷ് എന്നിവർക്കും പരുക്കുണ്ട്. ഇവരെല്ലാം അടൂർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. കൊടുമൺ ഡിവിഷനിൽ നിന്നുള്ള സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം ബീന പ്രഭയുടെ ഭർത്താവാണ് പരുക്കേറ്റ പ്രഭ.
ബാങ്ക് ഭരണം നിലനിർത്താൻ സിപിഎമ്മും കള്ളവോട്ട് തടയാനും അഴിമതി ഭരണം അവസാനിപ്പിക്കാനും സിപിഐയും അടൂർ ലോബിയെ ആണ് ഇറക്കിയത്. ജില്ലയിൽ അടുത്തിടെ നടന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎം കണ്ണുർ മോഡൽ കള്ളവോട്ടിന് നിയോഗിച്ചത് അടൂർ മേഖലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച പ്രവർത്തകരെയാണ്. വർഷങ്ങളായി സിപിഎം ഒറ്റയ്ക്ക് ഭരണം നടത്തിയിരുന്ന ബാങ്കിൽ വൻ അഴിമതിയാണ് നടന്നത്.
അങ്ങാടിക്കൽ വടക്ക് എസ്എൻവി ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗം അദ്ധ്യാപകൻ രാജാറാവുവാണ് നിലവിൽ ബാങ്ക് പ്രസിഡന്റ്. സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിൽ ക്രമക്കേട് നടത്തിയതിന്റെ പേരിൽ രാജാറാവുവിനെതിരേ അന്വേഷണം നടക്കുകയാണ്. ഈ പശചാത്തലത്തിൽ റാവുവിനെ മാറ്റി നിർത്തിയാണ് സിപിഎം ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
അങ്ങാടിക്കൽ വടക്ക് എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്. ഞായറാഴ്ച 3.30 ഓടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതായി ആരോപിച്ച് രാവിലെ നേരിയ ബഹളം നടന്നിരുന്നു. ഇത് പൊലീസ് ഇടപെട്ട് ശാന്തമാക്കി. പിന്നീട് വൈകിട്ട് മൂന്നരയോടെ ഇതേ വിഷയം വീണ്ടും സംഘർഷത്തിലെത്തി. കള്ളവോട്ടിനെ ചൊല്ലി ഇരു വിഭാഗവും ഏറ്റുമുട്ടിയത്. ഇതിനിടയിൽ സമീപത്തെ കടയിൽ നിന്നും സോഡാകുപ്പികളും കല്ലുകളും വലിച്ചെറിയുകയുണ്ടായി. ഇക്കൂട്ടത്തിലാണ് പൊലീസിന് ഏറു കൊണ്ടത്.
സി പി എമ്മിന്റെ ജില്ലാ പഞ്ചായത്ത് അംഗം ബീനാ പ്രഭയുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തലയ്ക്കാണ് ഗുരുതര പരിക്ക്. സംഘർഷം സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലിസും ക്യാമ്പുചെയ്യുന്നുണ്ടായിരുന്നു. തലയ്ക്കും മറ്റും പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവശിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ സീറ്റ് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. വർഷങ്ങശായി സി പി എം ഭരിച്ചു കൊണ്ടിരിക്കുന്ന ബാങ്കാണിത്. നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചതിനാൽ സീറ്റ് നൽകാൻ കഴിയില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചതാടെയാണ് സിപിഐ സ്ഥാനാർത്ഥികളെ നിർത്തിയത്. തെരഞ്ഞെടുപ്പ് കോൺഗ്രസ് നേരത്തെ ബഹിഷ്ക്കരിച്ചിരുന്നു.
പൊലിസ് സുരക്ഷയിലാണ് വൈകിട്ട് വോട്ടെണ്ണൽ നടന്നത്. ണ്ടാഴ്ച മുമ്പ് സിപിഎം അങ്ങാടിക്കൽ ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള അങ്ങാടിക്കൽ വടക്ക് സീയോൻ കുന്ന് ബ്രാഞ്ചിലെ മുഴുവൻ പാർട്ടി മെമ്പർമാരും രാജിവെച്ച് സിപിഐ യിൽ ചേർന്നിരുന്നു. അങ്ങാടിക്കൽ വടക്ക് ചേർന്ന സ്വീകരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി എ. പി ജയനാണ് ഉദ്ഘാടനം ചെയ്തത് .അന്ന് മുതൽ അങ്ങാടിക്കൽ മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്. പിന്നീട് സി.പി. എം അങ്ങാടിക്കൽ പ്രദേശത്ത് വിശദീകരണ യോഗങ്ങൾ നടത്തുകയും പാർട്ടി വിട്ട ചിലരെ തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു.
വിശദീകരണ യോഗങ്ങളിൽ പാർട്ടി മാറിയവരെ നേതാക്കൾ അസഭ്യം പറയുകയും ചെയ്തിരുന്നു. സിപിഎം ഭരിക്കുന്ന ചന്ദനപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതി വിവരങ്ങൾ ജനങ്ങളുടെ മുമ്പാകെ പരസ്യപ്പെടുത്തുമെന്നും പാർട്ടി വിട്ടവർ പറഞ്ഞിരുന്നു. മുൻ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സഹദേവനുണ്ണിത്താൻ, ഡിവൈഎഫ്ഐ മുൻ വില്ലേജ് സെക്രട്ടറി സുരേഷ് കുമാർ, സിയോൻ കുന്ന് ബ്രാഞ്ച് സെക്രട്ടറിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. മറിയാമ്മ തോമസ് എന്നിവരുടെ നേതൃത്വത്തിൽ 70 ഓളം പേരാണ് സിപിഎം വിട്ടത്.
Stories you may Like
- വളഞ്ഞിട്ട് മർദിക്കൽ, നിലത്തിട്ട് ചവിട്ടുക, സോഡാ കുപ്പികൊണ്ടുള്ള ഏറ്
- സിപിഐയെ കളിയാക്കുന്നതിന് പിന്നിൽ സിപിഎമ്മിന്റെ ലീഗ് മോഹമോ?
- ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്
- കൊടുമണിലെ സിപിഎം-സിപിഐ സംഘർഷം; ഉഭയകക്ഷി ചർച്ചയിൽ പറഞ്ഞ വാക്ക് പാലിച്ചില്ല
- അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇടതിന്റെ കനൽ ഒരു തരി പോലുമില്ല!
- TODAY
- LAST WEEK
- LAST MONTH
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 17വർഷം മുമ്പ് രാഹുലിനെ കാണാതാകുന്നത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കവേ; പൊലീസും സിബിഐയും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല; ഒരാൾ കൂട്ടിക്കൊണ്ടുപോയെന്ന മൊഴിയും തുമ്പായില്ല; നാർക്കോ അനാലിസിസ് അടക്കം നടന്ന കേസ്; ഒടുവിൽ മകനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു യാത്രയായി പിതാവും
- വയസ്സാംകാലത്ത് വിവാഹം കഴിക്കുമ്പോഴെങ്കിലും അല്പം വസ്ത്രം ധരിച്ചുകൂടെ? കോർട്നി കർദാഷിയാൻ മിന്നുകെട്ടിനെത്തിയതും ശരീരം മുഴുവൻ കാട്ടുന്ന വലിപ്പം കുറഞ്ഞ കല്യാണ വസ്ത്രങ്ങളണിഞ്ഞ്; വിവാഹ വസ്ത്ര സങ്കല്പത്തെ പൊളിച്ചെഴുതി റിയാലിറ്റി സ്റ്റാർ മോഡൽ
- ലണ്ടനിൽ രാഹുൽ ഗാന്ധിക്കൊപ്പം കുടുംബസുഹൃത്ത് സാം പിത്രോഡ മുതൽ സീതാറാം യെച്ചൂരി വരെ; മോദി വിരുദ്ധരെല്ലാം ഒന്നിച്ചു കൂടിയ ലണ്ടനിൽ യുവരാഷ്ട്രമായ ഇന്ത്യയെ കുറിച്ചുള്ള ചിന്തകളും സങ്കൽപ്പങ്ങളും; സ്യുട്ടണിഞ്ഞു വേദിയിലെത്തിയ രാഹുൽ ഒറ്റനോട്ടത്തിൽ രാജീവിന്റെ ട്രൂ കോപ്പിയായതിന്റെ സന്തോഷം ഏറ്റെടുത്തു സോഷ്യൽ മീഡിയയും
- ദിലീപിനെ രക്ഷിക്കാൻ 50 ലക്ഷം വാങ്ങി പൊലീസ് ഉന്നതൻ; വിരമിച്ച ഉദ്യോഗസ്ഥന് പണം കൊടുത്തയാളെ ചോദ്യം ചെയ്യാൻ ഒരുങ്ങവേ ശ്രീജിത്ത് തെറിച്ചു; അഭിഭാഷകരുടെ മൊഴിയെടുക്കൽ തടഞ്ഞതിലും ഉന്നത ഇടപെടൽ; നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നത് ഭരണതല ഇടപെടലിൽ; 30-ന് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു കടമ തീർക്കാൻ ക്രൈംബ്രാഞ്ച്
- രാത്രി 12.30ന് ഉണരും, എയർപോർട്ടിലെത്തി പുലർച്ചെ 6.30വരെ ലോട്ടറി വിൽക്കും; എല്ലാവരും ഉറങ്ങുമ്പോൾ ഭാഗ്യദേവതയുമായി ജീവിക്കാനിറങ്ങിയ രംഗനും ഭാര്യ ജസീന്തയും വിറ്റ വിഷു ബംബറിനാണ് ഒന്നാം സമ്മാനമായ 10 കോടി; ബംബറിന്റെ കമ്മീഷൻ തുക ഒരു കോടി; മരുമകന്റെ രോഗവും കടബാദ്ധ്യതയും തീരാനൊമ്പരമായിരുന്ന വലിയതുറയിലെ ദമ്പതികളെ ഭാഗ്യം കടാക്ഷിച്ച കഥ
- 'വെന്റോ കാർ ആണ് ഞാൻ ചോദിച്ചത്, തന്നതുകണ്ട് കിളിപോയി'; ബാത്ത്റൂം പണിയാനും ഷെഡ് പണിയാനുമൊക്കെ കാശുണ്ടല്ലോ; വിസ്മയയോട് വിലപേശി കിരൺ; ഫോൺ സംഭാഷണം പുറത്ത്
- 'അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ...ഒന്നുകൂടെ മറന്നടാ..ഒന്നുകൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളോ...വരുന്നുണ്ട്..വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ': റാലിയിൽ പിഞ്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച് പോപ്പുലർ ഫ്രണ്ട്; കേസെടുക്കണമെന്ന് ആവശ്യം ഉയരുന്നു
- കുറ്റക്കാരനെന്ന വിധി പ്രതിക്കൂട്ടിൽ നിർവികാരതയോടെ കേട്ടു നിന്നു കിരൺ കുമാർ; ജാമ്യം റദ്ദാക്കിയതോടെ പൊലീസ് അകമ്പടിയിൽ ജയിലിലേക്ക്; കോടതിക്ക് പുറത്ത് മാധ്യമങ്ങൾ വളഞ്ഞു ചോദ്യങ്ങൾ ഉന്നയിച്ചിട്ടും പ്രതികരിച്ചില്ല; വിസ്മയയുടെ ഭർത്താവിന് ഏഴു വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷ ഉറപ്പായി
- 'അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ... കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളോ...വരുന്നുണ്ട്..വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ'; റാലിയിൽ പിഞ്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചതിൽ അന്വേഷണം തുടങ്ങി; സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്ന് പോപ്പുലർ ഫ്രണ്ട്
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍