ആദ്യം ബൽറാമിനെ വിമർശിച്ചവർ പോലും പതിയെ ബൽറാമിനൊപ്പം ചേർന്നു; വിമർശനം തിരുത്തി കോൺഗ്രസ് നേതൃത്വം പിന്തുണ നൽകി രംഗത്ത്; അബദ്ധത്തിൽ പറഞ്ഞ അഭിപ്രായത്തിന് അടിത്തറ പാകി ഉറച്ചു നിന്നു ബൽറാമും; ആക്രമണം തെരുവിലേക്ക് നീണ്ടതോടെ തൃത്താല എംഎൽഎയുടെ ഗ്രാഫ് ഉയർന്നു: സൈബർ ആക്രമണം പേടിച്ചോടുന്നവർ മാത്രം കണ്ടു ശീലിച്ച സിപിഎമ്മിന് ബൽറാമിന്റെ തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞപ്പോൾ പണികിട്ടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കൾ എന്ന ചീത്തപ്പേര് സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ളത് സിപിഎമ്മിനാണ്. അസഹിഷ്ണുതക്കെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോൾ തന്നെ മറുവശത്ത് തങ്ങൾക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾ വകവെച്ചു കൊടുക്കാൻ ഇവർ തയ്യാറാകാറുമില്ലെന്നാണ് പതിവു വിമർശനം. ഈ വിമർശനങ്ങളെ ശരിവെക്കുന്നതായിരുന്നു എകെജിയെ കുറിച്ച് ഫേസ്ബുക്കിൽ പരാമർശം നടത്തിയതിന്റെ പേരിൽ വി ടി ബൽറാം എംഎൽഎയെ തെരുവിൽ വെച്ച് സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവം വെളിവാക്കുന്നത്. കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെയും പിന്തുണയില്ലാത്ത എംഎൽഎ ആയിരുന്നതോടെ സൈബർ ലോകത്ത് അടക്കം വിടിയെ ആക്രമിക്കാൻ സിപിഎം സഖാക്കൾ രംഗത്തുണ്ടായിരുന്നു. എന്നാൽ, എംഎൽഎയെ തെരുവിൽ നേരിടാൻ സിപിഎം തീരുമാനിച്ചതോടെ ബൽറാമിന് അനുകൂലമായാണ് കാര്യങ്ങൾ നീങ്ങുന്നത്.
എകെജിക്കെതിരായ വിമർശനത്തിന്റെ പേരിൽ ബൽറാമിനെതിരായ നിലപാടായിരുന്നു എ, ഐ ഗ്രൂപ്പുകാർ കൈക്കൊണ്ടത്. ഉമ്മൻ ചാണ്ടിയും എംഎം ഹസനും ബൽറാമിന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞു. എന്നാൽ, പാർട്ടിക്ക് തന്നെ തിരുത്താൻ അവകാശമുണ്ടെന്ന് പറഞ്ഞ ബൽറാം മാപ്പു പറയാനും തയ്യാറായില്ല. താൻ ഇല്ലാത്ത കാര്യമൊന്നും പറഞ്ഞില്ലെന്ന് ആവർത്തിച്ച അദ്ദേഹം എകെജിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം സിപിഎം പ്രവർത്തകരുടെ സമാനതരത്തിലുള്ള പ്രചാരണങ്ങൾക്ക് നൽകിയ മറുപടിയാണെന്നും പറഞ്ഞു.
ഇതിനിടെയും ബൽറാമിനെ ആക്രമിച്ച സിപിഎം ഒടുവിൽ കായികമായി നേരിടാൻ രംഗത്തിറങ്ങി സ്വയം വെട്ടിലായി. ഗ്രൂപ്പുകളില്ലാതെ ഒറ്റയ്ക്ക് നിന്ന ബൽറാമിനെ പിന്തുണച്ച് ഗ്രൂപ്പു മറന്ന് നേതാക്കൾ രംഗത്തെത്തി. അബദ്ധത്തിലാണ് താൻ എകെജിയെ കുറിച്ച് പറഞ്ഞതെങ്കിലും ഭീഷണിപ്പെടുത്തി മാപ്പു പറയിക്കാനുള്ള ശ്രമത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള നിരന്തര ആക്ഷേപങ്ങൾക്ക് മറുപടിയായി അവർക്ക് മനസ്സിലാകുന്ന അതേ ഭാഷയിൽ പ്രതികരിച്ചുവെന്നേയുള്ളൂവെന്നും അത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബൽറാം വ്യക്തമാക്കിയിട്ടുണ്ട്.
സിപിഎമ്മിന്റെ ഭീഷണിക്കും ഫാഷിസത്തിനും മുമ്പിൽ കീഴടങ്ങില്ലെന്ന് ആവർത്തിച്ച് വിടി രംഗത്തെത്തിയതോടെ യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടായാണ് ബൽറാമിനെ പിന്തുണച്ചു രംഗത്തെത്തിയത്. ഇതോടെ സൈബർ ലോകത്ത് സിപിഎമ്മിനെ പിന്തുണച്ചിരുന്നവർ പോലും പിന്നോക്കം പോയി. അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ അക്രമരാഷ്ട്രീയമാകും ചർച്ചയാകുക എന്ന പൊതുവികാരം സിപിഎമ്മിനും തിരിച്ചറിഞ്ഞിട്ടുണ്ട്. ആശയപരമായ സമരത്തെ ആശയത്തിലൂടെ നേരിടാതെ ആക്രമണത്തിന്റെ പാതയിൽ നീങ്ങിയതോടെ വിഷയത്തിൽ സിപിഎമ്മിനെ പിന്തുണച്ചവർ തന്നെ നിരാശരായി.
സിപിഎമ്മിന്റെ സൈബർ ആക്രമണത്തെ നേരിടാൻ കഴിയാതെ പേടിച്ചോടുന്ന നേതാക്കൾക്കിടയിൽ വ്യത്യസ്തനായി ബൽറാം കൂടുതൽ കരുത്തനായി മാറിയെന്നതാണ് ഈ വിവാദങ്ങളുടെ ബാക്കിപത്രം. എകെജിയുടെ വ്യക്തി ജീവിതത്തെ ബൽറാമിനെ എതിർക്കാനായി പൊതുനിരത്തിൽ ചർച്ചയാക്കിയത് സിപിഎമ്മിന് തന്നെ ക്ഷീണമാകുകയും ചെയ്തു.
ഒളിവിൽ കഴിഞ്ഞ കാലത്ത് എകെജി പിന്നീട് തന്റെ ഭാര്യയായ സുശീലയെ ബാലപീഡനത്തിന് ഇരയാക്കിയെന്ന വിധത്തിൽ ബൽറാം മറുപടി നൽകിയത് ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിലെ സംവാദത്തിന് ഇടെയായിരുന്നു. കമന്റ് വിവാദമായതോടെ അത് അപ്രത്യക്ഷമായെങ്കിലും പിന്നീട് ബൽറാം തന്റെ ഫേസ്ബുക്ക് പേജിൽ നൽകിയ വിശദീകരണത്തിലും ഈ കമന്റിലെ പരാമർശങ്ങൾ ആവർത്തിക്കുന്നതായിരുന്നു. എകെജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളും ദ ഹിന്ദു പത്രത്തിൽ 2001 ഡിസംബർ 20ന് പ്രസിദ്ധീകരിച്ച വാർത്തയും വച്ച് തന്റെ പരാമർശങ്ങൾക്ക് തെളിവ് ഹാജരാക്കാനുമാണ് ബൽറാം ശ്രമിച്ചു.
ഇതോടെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേഷ് ചെന്നിത്തലയും എംഎം ഹസനും പോലും ഈ പരാമർശത്തിന്റെ പേരിൽ ബൽറാമിനെ തള്ളിപ്പറഞ്ഞു. ബിജെപി നേതാവായ കെ സുരേന്ദ്രൻ മാത്രമാണ് ബൽറാമിന് പിന്തുണ നൽകിയ മുതിർന്ന രാഷ്ട്രീയ നേതാവ്. സാംസ്കാരിക കേരളം ഒന്നടങ്കം ബൽറാമിനെതിരെ തിരിഞ്ഞെങ്കിലും സിവിക് ചന്ദ്രനെപ്പോലുള്ളൽ ബൽറാം പറഞ്ഞ കാര്യത്തിൽ പിന്തുണ നൽകി. എന്നാൽ, അസഹിഷ്ണുതയോടെയുള്ള സൈബർ ആക്രമണം അവിടെയും സിപിഎമ്മിന് വിനയായി.
ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ സിപിഎം നേതാക്കളുടെ ഭാഗത്തു നിന്നും സമാനമായ ചില ആരോപണങ്ങൾ ഉയർന്നത് വിഷയത്തെ വഴിതിരിച്ചുവിടുന്നതിന് കാരണമായതുമാണ്. ഇതിനിടെയാണ് ഇന്ന് കൂറ്റനാട് വച്ച് ഇന്ന് ബൽറാമിന് നേരെ കയ്യേറ്റമുണ്ടായിരിക്കുന്നത്. ഇതോടെ നേരത്തെ ബൽറാമിനെ തള്ളിപ്പറഞ്ഞ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഫാസിസ്റ്റ് ആരോപണം ഉന്നയിച്ച് ഈ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രൂപ്പ് മറന്ന് ബൽറാമിനെ പിന്തുണച്ച് കോൺഗ്രസുകാർ രംഗത്തെത്തിയതോടെ യൂത്ത് ലീഗുകാരും എംഎൽഎക്ക് പിന്തുണയുമായെതതി
കേന്ദ്രത്തിൽ ആർഎസ്എസ് നയങ്ങളെ വിമർശിക്കുന്നവരെ അവർ ആക്രമിക്കുന്നതിന്റെ വാർത്തകൾ കേൾക്കുമ്പോൾ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നവരാണ് കേരള സമൂഹം. അതോടൊപ്പം നമ്മുടെ ജനാധിപത്യ ബോധത്തിലും രാഷ്ട്രീയ സഹിഷ്ണുതയിലും ഊറ്റം കൊള്ളുകയും ചെയ്യുന്നുണ്ട്. എന്നാൽ വിമർശനങ്ങൾക്കും അപവാദ പ്രചരണങ്ങൾക്കും കായികമായ മറുപടിയുമായി രംഗത്തെത്തുമ്പോൾ നാം അവകാശപ്പെടുന്ന നമ്മുടെ സഹിഷ്ണുത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇവിടെയാണ് സിപിഎമ്മിന് പിഴച്ചിരിക്കുന്നതും.
സൈബർ ലോകത്ത് അധിക്ഷേപം കൊണ്ടും കൈയൂക്ക് കൊണ്ടും നേരിടാനുള്ള സിപിഎം തന്ത്രമാണ് ഇവിടെ പൊളിഞ്ഞു വീണിരിക്കുന്നത്. കോൺഗ്രസിലെ കരുത്തനായ നേതാവെന്ന പ്രതിച്ഛായ ബൽറാമിന് ലഭിക്കുകയും ചെയ്തു. തന്നെ പിന്തുണച്ച നേതാക്കളോട് ബൽറാമും വിധേയത്തം പുലർത്തിയിട്ടുണ്ട്. ഇപ്പോൾ നമ്മൾ നേരിട്ട് കാണുന്ന ഒരു പാവങ്ങളുടെ പടത്തലവൻ ഉണ്ടെങ്കിൽ അത് ഉമ്മൻ ചാണ്ടിയാണെന്ന് പറഞ്ഞ് ബൽറാം രംഗത്തെത്തി. ഉമ്മൻ ചാണ്ടിക്ക് പോലും അതി നികൃഷ്ടമായി വ്യക്തിഹത്യയ്ക്ക് ഇരയാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപാല സേനയെന്ന ആക്ഷേപപ്പേര് സിപിഎം പ്രവർത്തകർക്ക് വീണുവെന്നതുമാണ് ഈ വിവാദത്തിന്റെ ബാക്കിപത്രമായി വരുന്നത്.
വിടി ബൽറാമിന് നേരെയുണ്ടായ ആക്രമണത്തിൽ ബഷീർ വള്ളിക്കുന്നിന്റെ പ്രതികരണം
പ്രകോപനപരമായ പ്രസ്താവനകൾക്ക് തെരുവിൽ ശാരീരികമായി മറുപടി കൊടുക്കാൻ ആളുകൾ മുതിർന്നിരുന്നുവെങ്കിൽ സി പി എമ്മിന്റെ പല നേതാക്കളും ഇന്ന് ഭൂലോകത്തുണ്ടാകുമായിരുന്നില്ല. ചീമുട്ടയെറിഞ്ഞാണ് വിമർശനമേറ്റവർ പ്രതികരിച്ചിരുന്നതെങ്കിൽ സി പി എമ്മുകാരിൽ പലരും ഏറ് കൊണ്ടതിന് ഗിന്നസ് ബുക്കിൽ കയറുകയും ചെയ്യുമായിരുന്നു. അത് രണ്ടും സംഭവിക്കാതിരുന്നത് സി പി എമ്മിന്റെ എതിർക്ഷത്തുള്ളവർ സി പി എമ്മിനേക്കാൾ സഹിഷ്ണുതയുള്ളവരായതുകൊണ്ടാണ്.
കേരളീയ പൊതുസമൂഹത്തിൽ പാർട്ടി വ്യത്യാസമില്ലാതെ ബഹുഭൂരിപക്ഷം പേരും എതിർത്ത ഒരു പ്രസ്താവനയായിരുന്നു എ കെ ജി യെക്കുറിച്ച് ബൽറാം നടത്തിയത്. അതിന് അന്തസ്സോടെ മറുപടി പറഞ്ഞുകൊണ്ട് എ കെ ജിയുടെ ഓർമകളെ ജ്വലിപ്പിച്ചു നിർത്തിയിരുന്നുവെങ്കിൽ ഈ വാക്ക് യുദ്ധത്തിൽ സി പി എമ്മിന് ഈസി വാക്ക് ഓവർ ലഭിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ജയിച്ചു നിൽക്കുന്നത് ബൽറാമാണ്.. ചീമുട്ട കിട്ടിയിരിക്കുന്നത് സി പി എമ്മിനും..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍