സ്പ്രിൻക്ലറിൽ ഏശാതെ പോയത് അതിഥി തൊഴിലാളികളുടെ മടക്കത്തിൽ സാധിച്ചു കോൺഗ്രസ്; ഡി കെ ശിവകുമാർ മോഡലിലെ സാധ്യത കണ്ട് കളത്തിലിറങ്ങിയ സോണിയ ഗാന്ധിയുടെ ചടുലനീക്കം വിജയിച്ചു; കേരളത്തിലെ ഡിസിസികൾ ഉണർന്നു പ്രവർത്തിച്ചതോടെ 'ട്രെയിനുകൾ' എത്തിച്ചു നൽകിയ പിണറായി തള്ള്; കേന്ദ്രവും സംസ്ഥാനവും അതിഥി തൊഴിലാളികളെ കൈവിട്ടെന്ന വാദമുയർത്തി പുതിയ പോരാട്ടവേദി തുറന്നു കോൺഗ്രസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാല രാഷ്ട്രീയത്തിൽ തുടക്കം മുതൽ മേൽക്കൈ നേടിയത് ഇടതു മുന്നണിയും പിണറായി വിജയനും ആയിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവ് ഉയർത്തി സ്പ്രിൻക്ലർ വിവാദം വിവാദത്തിലേക്ക് കോൺഗ്രസിന് നേരിയ മേൽക്കൈ നേടുന്നതായി. എന്നാൽ സാധാരണക്കാർക്ക് മനസിലാകാത്ത ഈ വിഷയം വേണ്ട വിധത്തിൽ ഏശുകയും ഉണ്ടായില്ല. എന്നാൽ കർണാടകത്തിലെ ഡി കെ ശിവകുമാർ തുടങ്ങിവെച്ച ശൈലിക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും അവസരം ആക്കിയതോടെയാണ് സംസ്ഥാനത്തെ കോൺഗ്രസിനും അത് നേട്ടമായി മാറിയത്.
അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ചെലവ് വഹിക്കാമെന്ന കോൺഗ്രസ് ഓഫറിലെ അപകടം കണ്ട കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജാഗ്രത പാലിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കോവിഡ് പ്രതിരോധനടപടികളിലെ വിള്ളലുകൾ ചൂണ്ടികാട്ടിയുള്ള രാഷ്ട്രീയമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വാഗ്ദാനംചെയ്ത പണം സർക്കാർ നിരസിച്ചതോടെ സമരപരിപാടികളിലൂടെ രംഗം കൊഴുപ്പിക്കാനാണ് പാർട്ടി ശ്രമം. മാസങ്ങളായി ജോലിയില്ലാത്ത അതിഥി തൊഴിലാളികളിൽനിന്ന് സ്വദേശത്തേക്കുമടങ്ങാനുള്ള പണം ഈടാക്കുന്നത് ശരിയല്ലെന്നാണ് കോൺഗ്രസ് വാദം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിന്റെ ചെലവ് വഹിക്കണമെന്നാണ് ആവശ്യം.
കേന്ദ്രം ഇതിന് തയാറാകാതെ വന്നപ്പോഴാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഒരു പടികൂടി കടന്ന് മടക്കയാത്രയ്ക്കുള്ള ചെലവ് പാർട്ടി വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. അതത് പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് നിർദേശവും നൽകി. കേരളത്തിൽ കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ട് കേരളത്തിൽനിന്ന് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റിനുള്ള പണം സംഭാവനയായി പാർട്ടി നൽകുമെന്നറിയിച്ചു. ഇതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനത്തെ കളിയാക്കി. പ്രളയകാലത്ത് 1000 വീടുകൾ കെപിസിസി. നിർമ്മിച്ചുനൽകുമെന്ന ഉറപ്പ് പറയാതെ പറഞ്ഞ് മുമ്പ് നടത്തിയ വാഗ്ദാനത്തിന്റെ സ്ഥിതി എന്താണെന്ന് അറിയാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു.
തങ്ങളുടേത് വെറുംവാക്കല്ലെന്ന് ബോധിപ്പിക്കാനാണ് ചില ഡി.സി.സി.കൾ പണവുമായി കളക്ടർമാരെ സമീപിച്ചത്. എന്നാൽ സർക്കാർ ഉത്തരവില്ലാത്തതിനാൽ അവർ പണം വാങ്ങാൻ കൂട്ടാക്കിയില്ല. ഇതിനെതിരേ സമരവും നടന്നു. പ്രത്യേകാവശ്യത്തിനെന്ന ഉപാധിവെച്ച് പണം സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. ആത്മാർഥതയുണ്ടെങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാമെന്നാണ് സർക്കാർ നിലപാട്. അതിഥി തൊഴിലാളികളിൽ കുറച്ചുപേർ ഇതിനകംതന്നെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങി. ശരാശരി 900 രൂപയാണ് അവരിൽനിന്ന് ടിക്കറ്റിനത്തിൽ ഈടാക്കിയത്. മറ്റുസംസ്ഥാനങ്ങളിൽനിന്നുപോയ അതിഥി തൊഴിലാളികളുടെ പക്കൽനിന്ന് സമാനമായ രീതിയിലാണ് പണം വാങ്ങിയത്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാൽ യഥാർഥത്തിൽ ടിക്കറ്റ് നിരക്ക് കൂടുതലാകേണ്ടതാണ്. ആളില്ലാതെയാകും ട്രെയിൻ മടങ്ങുക.
തൊഴിലാളികളിൽനിന്ന് വാങ്ങിയ പണം സർക്കാരാണ് റെയിൽവേയിൽ അടയ്ക്കുക. മടങ്ങിയവരുടെ പണം ആരെങ്കിലും സ്പോൺസർ ചെയ്താലും തൊഴിലാളികൾക്ക് മടക്കി നൽകാനാകില്ലെന്നാണ് സർക്കാർ നിലപാട്. സമരരൂപമായി കോൺഗ്രസ് ഉയർത്തുന്ന സമ്മർദത്തിന് വഴങ്ങേണ്ടെന്നുമാണ് സർക്കാർ തീരുമാനം. കർണ്ണാടകയിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നൽകിയത് സംസ്ഥാന സർക്കാരുകളാണ്. ഇതിൽ നിന്ന് തന്നെ അതിഥി തൊഴിലാളികളിൽ നിന്ന് നിർബന്ധപൂർവ്വം ടിക്കറ്റ് നിരക്ക് വാങ്ങണമെന്ന നിലപാട് കേന്ദ്രത്തിന് ഇല്ലെന്ന് വ്യക്തമല്ലേ എന്നാണ് കേന്ദ്ര സർക്കാരിലെ പ്രധാനി മറുനാടനോട് ചോദിച്ചത്. കേരളത്തിലെ വിഷയങ്ങളിൽ രാഷ്ട്രീയം തന്നെയാണ്.
ഈ ഘട്ടത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ലെന്നും അവർ പറയുന്നു. അതിഥി തൊഴിലാളികളുടെ തീവണ്ടിയിലേക്ക് ആരെല്ലാം കയറണമെന്നത് ഉൾപ്പെടെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ്. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് കൊടുക്കുന്നില്ല. അതുകൊണ്ട് യാത്ര ചെയ്യുന്നവരുടെ ടിക്കറ്റ് നിരക്ക് പണം വാങ്ങി സംസ്ഥാന സർക്കാരുകൾ നൽകണമെന്നതാണ് റെയിൽവേയുടെ നിർദ്ദേശം. ഇത് അനുസരിച്ച് കോവിഡ് ബാധിതരല്ലാത്ത അതിഥി തൊഴിലാളികളുടെ പട്ടിക സംസ്ഥാന സർക്കാർ തയ്യാറാക്കും. ഇവരെ കോവിഡ് പരിശോധന നടത്തും. രോഗമില്ലെന്ന് കണ്ടാൽ യാത്രാനുമതി. ഇവരെ ക്യാമ്പുകളിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. ഇങ്ങനെ ബസിൽ കയറുമ്പോഴാണ് ടിക്കറ്റ് നിരക്ക് വാങ്ങുന്നത്. തീവണ്ടി സ്റ്റേഷനിലെത്തുന്ന യാത്രക്കാർ കോവിഡ് മാനദണ്ഡം പാലിച്ച് വണ്ടിക്ക് അകത്തും കയറും. ജീവനക്കാരിൽ നിന്ന് പിരിച്ച തുക സർക്കാർ ഉദ്യോഗസ്ഥർ റെയിൽവേയിൽ അടയ്ക്കും. ഇതാണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ക്യാമ്പുകളിൽ എത്തി പണം അതിഥി തൊഴിലാളികൾക്ക് നൽകാൻ കോൺഗ്രസുകാർക്ക് കഴിയില്ല.
എന്നാൽ കോൺഗ്രസുകാർ നൽകുന്ന ചെക്ക് കളക്ടർക്ക് ഏറ്റുവാങ്ങാം. ഓരോ ട്രെയിനും യാത്ര പുറപ്പെടുന്നതിന് മുമ്പ് ആളെണ്ണം വച്ചാണ് ടിക്കറ്റ് നിരക്ക് അടയ്ക്കേണ്ടത്. അതുകൊണ്ട് തന്നെ കൃത്യമായ തുക സംസ്ഥാന സർക്കാരിനെ റെയിൽവേ അറിയിക്കും. ഇത് ഒന്നിച്ചാണ് അടയ്ക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസുകാരിൽ നിന്ന് വാങ്ങുന്ന ചെക്ക് റെയിൽവേയ്ക്ക് ടിക്കറ്റ് ഇനത്തിൽ നൽകിയാൽ മതി. അതിന് സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ ചെക്കിനെ പണമാക്കി മാറ്റി റെയിൽവേയ്ക്ക് കൊടുക്കാം. വലിയ സാങ്കേതിക പ്രശ്നങ്ങളൊന്നും ഇതിൽ ഇല്ല. ബസിലേക്ക് കയറുമ്പോൾ അവരിൽ നിന്ന് പണം വാങ്ങാതിരുന്നാൽ മതി. അതിന്റെ ആശ്വാസം പാവങ്ങൾക്ക് കിട്ടുകയും ചെയ്യും. ഇപ്പോൾ 1000 രൂപ ഇല്ലാത്തതിനാൽ പലർക്കും നാട്ടിലേക്കുള്ള യാത്ര വേണ്ടെന്ന് വയ്ക്കേണ്ടി വരുന്നുണ്ട്. കോൺഗ്രസിൽ നിന്നുള്ള തുക കളക്ടർമാർ വാങ്ങിയിരുന്നുവെങ്കിൽ ഈ പ്രശ്നവും പരിഹരിക്കപ്പെടുമായിരുന്നു.
അതിഥി തൊഴിലാളികൾക്ക് നേരിട്ട് കോൺഗ്രസിന് പണം നൽകാൻ വേണമെങ്കിൽ കഴിയും. ഏതെങ്കിലും ഓഫീസിൽ തീവണ്ടിക്കൂലി നൽകുന്നുവെന്ന് പ്രഖ്യാപിച്ചാൽ അവർ ഒഴുകിയെത്തും. എന്നാൽ അങ്ങനെ പണം കൊടുത്താൽ അവരെല്ലാം നാട്ടിലേക്ക് പോകുന്നവരാണോ എന്ന് ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയില്ല. അതുകൊണ്ട് തന്നെ അങ്ങനെ പണം കൊടുത്താൽ അനർഹരുടെ കൈയിൽ അത് എത്തും. ഈ സാഹചര്യത്തിൽ സർക്കാർ സംവിധാനത്തിലൂടെ മാത്രമേ അതിഥി തൊഴിലാളികളുടെ ടിക്കറ്റ് വിഷയത്തിൽ കോൺഗ്രസിന് ഇടപെടാൻ കഴിയൂ. ഇതിനുള്ള സാഹചര്യമാണ് ഇടത് സർക്കാരിന്റെ മസിലു പിടിത്തത്തിൽ അവസാനിക്കുന്നത്. അതിനിടെ അതിഥി തൊഴിലാളികൾക്ക് തിരിച്ചുപോകാനുള്ള ട്രെയിൻ നിരക്കിനുള്ള തുക കെപിസിസി നൽകിയത് വാങ്ങാൻ ജില്ലാ കലക്ടർമാർ തയാറാകാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു കഴിഞ്ഞു. ടിക്കറ്റിന്റെ തുക നൽകുമെന്ന് പറഞ്ഞപ്പോൾ കഴിഞ്ഞദിവസം വളരെ പരിഹാസവും പുച്ഛവും നിറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പദത്തിന് ചേർന്നതല്ല ഈ വാക്കുകളെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിലേക്കായി കണ്ണൂരിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഏൽപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കണ്ണൂർ കലക്ടർ ടി.വി. സുഭാഷ് തിരിച്ചേൽപിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ചെക്ക് തിരിച്ചേൽപ്പിച്ചത്. അതേസമയം, സഹായവാഗ്ദാനം നൽകിക്കൊണ്ടുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കത്ത് കലക്ടർ വാങ്ങി. അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിനായി കോൺഗ്രസ് നൽകിയ പത്ത് ലക്ഷം രൂപ എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസും കൈപ്പറ്റിയില്ല. ഡി.സി.സി. പ്രസിഡന്റ് ടി.ജെ വിനോദ് എംഎൽഎ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷിയാസ്, എം.ആർ അഭിലാഷ് എന്നിവരാണ് പത്ത് ലക്ഷം രൂപയുടെ ചെക്കുമായി ഇന്നലെ ഉച്ചയോടെ കലക്ടറേറ്റിൽ എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്