സ്പ്രിൻക്ലറിൽ ഏശാതെ പോയത് അതിഥി തൊഴിലാളികളുടെ മടക്കത്തിൽ സാധിച്ചു കോൺഗ്രസ്; ഡി കെ ശിവകുമാർ മോഡലിലെ സാധ്യത കണ്ട് കളത്തിലിറങ്ങിയ സോണിയ ഗാന്ധിയുടെ ചടുലനീക്കം വിജയിച്ചു; കേരളത്തിലെ ഡിസിസികൾ ഉണർന്നു പ്രവർത്തിച്ചതോടെ 'ട്രെയിനുകൾ' എത്തിച്ചു നൽകിയ പിണറായി തള്ള്; കേന്ദ്രവും സംസ്ഥാനവും അതിഥി തൊഴിലാളികളെ കൈവിട്ടെന്ന വാദമുയർത്തി പുതിയ പോരാട്ടവേദി തുറന്നു കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാല രാഷ്ട്രീയത്തിൽ തുടക്കം മുതൽ മേൽക്കൈ നേടിയത് ഇടതു മുന്നണിയും പിണറായി വിജയനും ആയിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവ് ഉയർത്തി സ്പ്രിൻക്ലർ വിവാദം വിവാദത്തിലേക്ക് കോൺഗ്രസിന് നേരിയ മേൽക്കൈ നേടുന്നതായി. എന്നാൽ സാധാരണക്കാർക്ക് മനസിലാകാത്ത ഈ വിഷയം വേണ്ട വിധത്തിൽ ഏശുകയും ഉണ്ടായില്ല. എന്നാൽ കർണാടകത്തിലെ ഡി കെ ശിവകുമാർ തുടങ്ങിവെച്ച ശൈലിക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും അവസരം ആക്കിയതോടെയാണ് സംസ്ഥാനത്തെ കോൺഗ്രസിനും അത് നേട്ടമായി മാറിയത്.
അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ചെലവ് വഹിക്കാമെന്ന കോൺഗ്രസ് ഓഫറിലെ അപകടം കണ്ട കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജാഗ്രത പാലിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കോവിഡ് പ്രതിരോധനടപടികളിലെ വിള്ളലുകൾ ചൂണ്ടികാട്ടിയുള്ള രാഷ്ട്രീയമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വാഗ്ദാനംചെയ്ത പണം സർക്കാർ നിരസിച്ചതോടെ സമരപരിപാടികളിലൂടെ രംഗം കൊഴുപ്പിക്കാനാണ് പാർട്ടി ശ്രമം. മാസങ്ങളായി ജോലിയില്ലാത്ത അതിഥി തൊഴിലാളികളിൽനിന്ന് സ്വദേശത്തേക്കുമടങ്ങാനുള്ള പണം ഈടാക്കുന്നത് ശരിയല്ലെന്നാണ് കോൺഗ്രസ് വാദം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിന്റെ ചെലവ് വഹിക്കണമെന്നാണ് ആവശ്യം.
കേന്ദ്രം ഇതിന് തയാറാകാതെ വന്നപ്പോഴാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഒരു പടികൂടി കടന്ന് മടക്കയാത്രയ്ക്കുള്ള ചെലവ് പാർട്ടി വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. അതത് പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് നിർദേശവും നൽകി. കേരളത്തിൽ കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ട് കേരളത്തിൽനിന്ന് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റിനുള്ള പണം സംഭാവനയായി പാർട്ടി നൽകുമെന്നറിയിച്ചു. ഇതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനത്തെ കളിയാക്കി. പ്രളയകാലത്ത് 1000 വീടുകൾ കെപിസിസി. നിർമ്മിച്ചുനൽകുമെന്ന ഉറപ്പ് പറയാതെ പറഞ്ഞ് മുമ്പ് നടത്തിയ വാഗ്ദാനത്തിന്റെ സ്ഥിതി എന്താണെന്ന് അറിയാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു.
തങ്ങളുടേത് വെറുംവാക്കല്ലെന്ന് ബോധിപ്പിക്കാനാണ് ചില ഡി.സി.സി.കൾ പണവുമായി കളക്ടർമാരെ സമീപിച്ചത്. എന്നാൽ സർക്കാർ ഉത്തരവില്ലാത്തതിനാൽ അവർ പണം വാങ്ങാൻ കൂട്ടാക്കിയില്ല. ഇതിനെതിരേ സമരവും നടന്നു. പ്രത്യേകാവശ്യത്തിനെന്ന ഉപാധിവെച്ച് പണം സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. ആത്മാർഥതയുണ്ടെങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാമെന്നാണ് സർക്കാർ നിലപാട്. അതിഥി തൊഴിലാളികളിൽ കുറച്ചുപേർ ഇതിനകംതന്നെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങി. ശരാശരി 900 രൂപയാണ് അവരിൽനിന്ന് ടിക്കറ്റിനത്തിൽ ഈടാക്കിയത്. മറ്റുസംസ്ഥാനങ്ങളിൽനിന്നുപോയ അതിഥി തൊഴിലാളികളുടെ പക്കൽനിന്ന് സമാനമായ രീതിയിലാണ് പണം വാങ്ങിയത്. യാത്രക്കാരുടെ എണ്ണം കുറച്ചതിനാൽ യഥാർഥത്തിൽ ടിക്കറ്റ് നിരക്ക് കൂടുതലാകേണ്ടതാണ്. ആളില്ലാതെയാകും ട്രെയിൻ മടങ്ങുക.
തൊഴിലാളികളിൽനിന്ന് വാങ്ങിയ പണം സർക്കാരാണ് റെയിൽവേയിൽ അടയ്ക്കുക. മടങ്ങിയവരുടെ പണം ആരെങ്കിലും സ്പോൺസർ ചെയ്താലും തൊഴിലാളികൾക്ക് മടക്കി നൽകാനാകില്ലെന്നാണ് സർക്കാർ നിലപാട്. സമരരൂപമായി കോൺഗ്രസ് ഉയർത്തുന്ന സമ്മർദത്തിന് വഴങ്ങേണ്ടെന്നുമാണ് സർക്കാർ തീരുമാനം. കർണ്ണാടകയിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നൽകിയത് സംസ്ഥാന സർക്കാരുകളാണ്. ഇതിൽ നിന്ന് തന്നെ അതിഥി തൊഴിലാളികളിൽ നിന്ന് നിർബന്ധപൂർവ്വം ടിക്കറ്റ് നിരക്ക് വാങ്ങണമെന്ന നിലപാട് കേന്ദ്രത്തിന് ഇല്ലെന്ന് വ്യക്തമല്ലേ എന്നാണ് കേന്ദ്ര സർക്കാരിലെ പ്രധാനി മറുനാടനോട് ചോദിച്ചത്. കേരളത്തിലെ വിഷയങ്ങളിൽ രാഷ്ട്രീയം തന്നെയാണ്.
ഈ ഘട്ടത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ലെന്നും അവർ പറയുന്നു. അതിഥി തൊഴിലാളികളുടെ തീവണ്ടിയിലേക്ക് ആരെല്ലാം കയറണമെന്നത് ഉൾപ്പെടെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ്. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് കൊടുക്കുന്നില്ല. അതുകൊണ്ട് യാത്ര ചെയ്യുന്നവരുടെ ടിക്കറ്റ് നിരക്ക് പണം വാങ്ങി സംസ്ഥാന സർക്കാരുകൾ നൽകണമെന്നതാണ് റെയിൽവേയുടെ നിർദ്ദേശം. ഇത് അനുസരിച്ച് കോവിഡ് ബാധിതരല്ലാത്ത അതിഥി തൊഴിലാളികളുടെ പട്ടിക സംസ്ഥാന സർക്കാർ തയ്യാറാക്കും. ഇവരെ കോവിഡ് പരിശോധന നടത്തും. രോഗമില്ലെന്ന് കണ്ടാൽ യാത്രാനുമതി. ഇവരെ ക്യാമ്പുകളിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. ഇങ്ങനെ ബസിൽ കയറുമ്പോഴാണ് ടിക്കറ്റ് നിരക്ക് വാങ്ങുന്നത്. തീവണ്ടി സ്റ്റേഷനിലെത്തുന്ന യാത്രക്കാർ കോവിഡ് മാനദണ്ഡം പാലിച്ച് വണ്ടിക്ക് അകത്തും കയറും. ജീവനക്കാരിൽ നിന്ന് പിരിച്ച തുക സർക്കാർ ഉദ്യോഗസ്ഥർ റെയിൽവേയിൽ അടയ്ക്കും. ഇതാണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ക്യാമ്പുകളിൽ എത്തി പണം അതിഥി തൊഴിലാളികൾക്ക് നൽകാൻ കോൺഗ്രസുകാർക്ക് കഴിയില്ല.
എന്നാൽ കോൺഗ്രസുകാർ നൽകുന്ന ചെക്ക് കളക്ടർക്ക് ഏറ്റുവാങ്ങാം. ഓരോ ട്രെയിനും യാത്ര പുറപ്പെടുന്നതിന് മുമ്പ് ആളെണ്ണം വച്ചാണ് ടിക്കറ്റ് നിരക്ക് അടയ്ക്കേണ്ടത്. അതുകൊണ്ട് തന്നെ കൃത്യമായ തുക സംസ്ഥാന സർക്കാരിനെ റെയിൽവേ അറിയിക്കും. ഇത് ഒന്നിച്ചാണ് അടയ്ക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസുകാരിൽ നിന്ന് വാങ്ങുന്ന ചെക്ക് റെയിൽവേയ്ക്ക് ടിക്കറ്റ് ഇനത്തിൽ നൽകിയാൽ മതി. അതിന് സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ ചെക്കിനെ പണമാക്കി മാറ്റി റെയിൽവേയ്ക്ക് കൊടുക്കാം. വലിയ സാങ്കേതിക പ്രശ്നങ്ങളൊന്നും ഇതിൽ ഇല്ല. ബസിലേക്ക് കയറുമ്പോൾ അവരിൽ നിന്ന് പണം വാങ്ങാതിരുന്നാൽ മതി. അതിന്റെ ആശ്വാസം പാവങ്ങൾക്ക് കിട്ടുകയും ചെയ്യും. ഇപ്പോൾ 1000 രൂപ ഇല്ലാത്തതിനാൽ പലർക്കും നാട്ടിലേക്കുള്ള യാത്ര വേണ്ടെന്ന് വയ്ക്കേണ്ടി വരുന്നുണ്ട്. കോൺഗ്രസിൽ നിന്നുള്ള തുക കളക്ടർമാർ വാങ്ങിയിരുന്നുവെങ്കിൽ ഈ പ്രശ്നവും പരിഹരിക്കപ്പെടുമായിരുന്നു.
അതിഥി തൊഴിലാളികൾക്ക് നേരിട്ട് കോൺഗ്രസിന് പണം നൽകാൻ വേണമെങ്കിൽ കഴിയും. ഏതെങ്കിലും ഓഫീസിൽ തീവണ്ടിക്കൂലി നൽകുന്നുവെന്ന് പ്രഖ്യാപിച്ചാൽ അവർ ഒഴുകിയെത്തും. എന്നാൽ അങ്ങനെ പണം കൊടുത്താൽ അവരെല്ലാം നാട്ടിലേക്ക് പോകുന്നവരാണോ എന്ന് ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയില്ല. അതുകൊണ്ട് തന്നെ അങ്ങനെ പണം കൊടുത്താൽ അനർഹരുടെ കൈയിൽ അത് എത്തും. ഈ സാഹചര്യത്തിൽ സർക്കാർ സംവിധാനത്തിലൂടെ മാത്രമേ അതിഥി തൊഴിലാളികളുടെ ടിക്കറ്റ് വിഷയത്തിൽ കോൺഗ്രസിന് ഇടപെടാൻ കഴിയൂ. ഇതിനുള്ള സാഹചര്യമാണ് ഇടത് സർക്കാരിന്റെ മസിലു പിടിത്തത്തിൽ അവസാനിക്കുന്നത്. അതിനിടെ അതിഥി തൊഴിലാളികൾക്ക് തിരിച്ചുപോകാനുള്ള ട്രെയിൻ നിരക്കിനുള്ള തുക കെപിസിസി നൽകിയത് വാങ്ങാൻ ജില്ലാ കലക്ടർമാർ തയാറാകാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു കഴിഞ്ഞു. ടിക്കറ്റിന്റെ തുക നൽകുമെന്ന് പറഞ്ഞപ്പോൾ കഴിഞ്ഞദിവസം വളരെ പരിഹാസവും പുച്ഛവും നിറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പദത്തിന് ചേർന്നതല്ല ഈ വാക്കുകളെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിലേക്കായി കണ്ണൂരിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഏൽപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കണ്ണൂർ കലക്ടർ ടി.വി. സുഭാഷ് തിരിച്ചേൽപിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ചെക്ക് തിരിച്ചേൽപ്പിച്ചത്. അതേസമയം, സഹായവാഗ്ദാനം നൽകിക്കൊണ്ടുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കത്ത് കലക്ടർ വാങ്ങി. അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിനായി കോൺഗ്രസ് നൽകിയ പത്ത് ലക്ഷം രൂപ എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസും കൈപ്പറ്റിയില്ല. ഡി.സി.സി. പ്രസിഡന്റ് ടി.ജെ വിനോദ് എംഎൽഎ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷിയാസ്, എം.ആർ അഭിലാഷ് എന്നിവരാണ് പത്ത് ലക്ഷം രൂപയുടെ ചെക്കുമായി ഇന്നലെ ഉച്ചയോടെ കലക്ടറേറ്റിൽ എത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- 'പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല; കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും; ഇപ്പോൾ കാണണമെന്നു തോന്നുന്നുണ്ട്; ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും'; പിണറായിയോട് മാപ്പു ചോദിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്