കത്തെഴുതിയും പിണറായിയെ ഫോൺ വിളിച്ചതും ഉമ്മൻ ചാണ്ടിയെന്ന് ഐ ഗ്രൂപ്പ്; പഴി മുഴുവൻ പ്രതിപക്ഷ നേതാവിനും; സ്വാശ്രയ മുതലാളിമാർക്ക് വേണ്ടിയുള്ള നിയമ നിർമ്മാണത്തിൽ കോടികളുടെ അഴിമതിയെന്ന ബെന്നിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ആര്? പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുക്കാനുള്ള എ ഗ്രൂപ്പ് തന്ത്രത്തെ പ്രതിരോധിക്കാൻ ഉറച്ച് ഐ വിഭാഗം; ചെന്നിത്തലയ്ക്ക് പ്രതിരോധം തീർക്കാൻ പാഞ്ഞെത്തി മുരളീധരൻ; ചാണ്ടി ഗ്രൂപ്പിനെതിരെ ഹൈക്കമാണ്ടിന് പരാതിയും നൽകും; കോൺഗ്രസിൽ വീണ്ടും കലഹത്തിന്റെ നാളുകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനത്തിന് നിയമം പാസാക്കിയതിനെ തുടർന്നുള്ള തർക്കം കോൺഗ്രസിൽ രൂക്ഷമാകുന്നു. നിയമ നിർമ്മാണത്തിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ആരോപിച്ചിരുന്നു. കോൺഗ്രസ് കൂടി പിന്തുണച്ച ബില്ലിനെതിരെ ബെന്നി ബെഹന്നാൻ രംഗത്ത് വന്നതാണ് തമ്മിലടി രൂക്ഷമാക്കുന്നത്. രമേശ് ചെന്നിത്തലയെ മോശക്കാരനാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ഈ നിയമ നിർമ്മാണത്തിന് പിന്നിൽ കളിച്ചത് ഉമ്മൻ ചാണ്ടിയാണെന്നാണ് ചെന്നിത്തല വിഭാഗത്തിന്റെ പരാതി. സത്യം ഇതായിരിക്കെ കോൺഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടു പോകാനാണ് നിയമസഭയിൽ ചെന്നിത്തല ബില്ലിനെ അനുകൂലിച്ചത്. ഇത് പ്രതിപക്ഷ നേതാവെന്ന നിലയിലായിരുന്നു. ഇതെല്ലാം അറിയാവുന്ന ഉമ്മൻ ചാണ്ടി മൗനം തുടരുമ്പോൾ എ ഗ്രൂപ്പ് ചെന്നിത്തലയെ കടന്നാക്രമിക്കുകയാണ്. ഇതാണ് ഐ വിഭാഗത്തെ പ്രകോപിപ്പിക്കുന്നത്.
സർക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബെന്നി ബെഹനാൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ നിയമസഭയിൽ യുഡിഎഫും പിന്തുണച്ചിരുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടിയെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബില്ലിനെ അനുകൂലിച്ചത്. ബില്ലിനെ എതിർത്ത വിടി ബൽറാം പോലും ഇതോടെ നിശബ്ദമായി. ഈ വിഷയത്തിൽ കോൺഗ്രസിലെ തല്ല് രൂക്ഷമാക്കുന്നതാണ് ബെന്നി ബെഹന്നാന്റെ ഇടപെടൽ. ആരോപണം സർക്കാരിനെതിരെയാണെങ്കിലും പൊതു സമൂഹത്തിൽ ചെന്നിത്തലയെ മോശക്കാരനാക്കാനാണ് ബെന്നി ശ്രമിക്കുന്നതെന്നാണ് കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ പരാതി. ഈ സാഹചര്യത്തിൽ ബില്ലിലെ വിശദാംശങ്ങൾ കോൺഗ്രസ് ഹൈക്കമാണ്ടിനെ ചെന്നിത്തല ധരിപ്പിക്കും. തനിക്കെതിരെ എ വിഭാഗം ബോധപൂർവ്വമായ ഇടപെടൽ നടത്തുന്നുവെന്ന പരാതിയും നൽകും.
കണ്ണൂരിനും കരുണയ്ക്കും വേണ്ടി ഇടപെട്ടത് ഉമ്മൻ ചാണ്ടിയാണ്. വിദ്യാർത്ഥികളെ മുന്നിൽ നിർത്തിയുള്ള സ്വാശ്രയ മാനേജ്മെന്റിന്റെ നീക്കത്തെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്തുകൊടുത്തു. മുഖ്യമന്ത്രിയോട് ഫോണിൽ ഈ വിഷയം ഉമ്മൻ ചാണ്ടി സംസാരിക്കുകയും ചെയ്തതായാണ് സൂചന. വിഷയത്തിൽ ലീഗിനും താൽപ്പര്യമുണ്ടായിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതൊരു പൊതുവിഷയമായി യുഡിഎഫ് എടുത്തു. അതുകൊണ്ടാണ് ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചത്. ഇതിൽ ചെന്നിത്തലയുടെ താൽപ്പര്യമില്ല. നിറയുന്നത് ഉമ്മൻ ചാണ്ടിയുടേയും ലീഗിന്റേയും താൽപ്പര്യമാണ്. ഇത് എല്ലാവർക്കും അറിയാം. എന്നിട്ടും ചെന്നിത്തലയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഇതിനെ ഗ്രൂപ്പ് ഒറ്റക്കെട്ടായി പ്രതിരോധിക്കും. ചെന്നിത്തലയെ പിന്തുണയ്ക്കാൻ കെ മുരളീധരൻ എത്തിയതും ശ്രദ്ധേയമായണ്. ഐ ഗ്രൂപ്പിലേക്ക് വീണ്ടും മുരളി അടുക്കുന്നതിന്റെ സൂചനയാണ് ഇത്.
മെഡിക്കൽ കോളജ് പ്രവേശനത്തിന് നിയമം പാസാക്കിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന ബെന്നി ബെഹനാന്റെ ആരോപണത്തെ കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.മുരളീധരൻ തള്ളിക്കളഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഴിമതി നടന്തായി കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിൽ പാസാക്കാനുള്ള തീരുമാനം എല്ലാവരും ചേർന്നു കൈക്കൊണ്ടതാണ്. ഈ വിഷയം കെപിസിസി രാഷ്ട്രീകാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്നും മുരളീധരൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് ബെന്നി ബെഹന്നാൻ. ഉമ്മൻ ചാണ്ടി കൂടി ഇടപെട്ടാണ് ബിൽ പാസാക്കാൻ ചർച്ചകൾ നടന്നത്. ഇതിനെ ചെന്നിത്തലയും പിന്തുണച്ചു. അതുകൊണ്ട് തന്നെ ഉത്തരവാദി ചെന്നിത്തല മാത്രമാണ്. ഉമ്മൻ ചാണ്ടിയാണോ അഴിമതി കാട്ടിയതെന്ന് ബെന്നി വ്യക്തമാക്കണം. പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതെല്ലാം-ഐ ഗ്രൂപ്പ് ആരോപിക്കുന്നു.
നേരത്തെ തന്നെ ഈ ബില്ലിനോടുള്ള വിയോജിപ്പ് പ്രകടമാക്കിയിട്ടുള്ള വ്യക്തിയാണ് ബെന്നി ബെഹനാൻ. ഇതുമായി ബന്ധപ്പെട്ട് കേരള നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷ പിന്തുണയോടെ പാസാക്കിയ ഓർഡിനൻസ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു കോടതി നടപടി. ഈ ബിൽ ഗവർണറും തള്ളിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബെന്നി ബെഹനാന്റെ ആവശ്യം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി ഉയർത്തിക്കാട്ടുന്ന നേതാവാണ് ബെന്നി. കെപിസിസി അധ്യക്ഷനായ എംഎം ഹസൻ കൂടുമാറി ചെന്നിത്തലയ്ക്കൊപ്പം ചേർന്നിരുന്നു. ഇതോടെയാണ് ഹസനെ മാറ്റി ബെന്ന്ിയെ അധ്യക്ഷനാക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്.
കണ്ണൂർ-കരുണ ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ബെന്നി ബെഹനാൻ വാർത്താക്കുറിപ്പിൽ ആരോപിച്ചത്. ഈ സാഹചര്യത്തിൽ കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ വളരെ താഴ്ന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്നതും അന്വേഷണ വിധേയമാക്കണം. കണ്ണൂർ, കരുണ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
സോളാറിലും സരിതാ വിവാദത്തിലും കുടുങ്ങിയ ബെന്നിക്ക് മത്സരിക്കാൻ പോലും ഹൈക്കമാണ്ട് സീറ്റ് കൊടുത്തിരുന്നില്ല. ഈ പ്രതിച്ഛായ നഷ്ടം മാറ്റാനാണ് ഇപ്പോഴത്തെ ഇടപെടൽ. ചെന്നിത്തലയെ മോശക്കാരനാക്കാനുള്ള ബെന്നിയുടെ നീക്കത്തിന് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്നും ഐ ഗ്രൂപ്പ് വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് ബെന്നിയുടെ ആരോപണത്തെ വെട്ടി നിരത്താൻ മുരളിയെ തന്നെ ചെന്നിത്തല രംഗത്ത് എത്തിയത്. എ ഗ്രൂപ്പിനെ നേരിടാൻ സുശക്തമായ സംവിധാനം ഐയിൽ ഉണ്ടെന്ന സന്ദേശമാണ് ചെന്നിത്തല ഇതിലൂടെ നൽകുന്നത്. ബില്ലിനെ നിയമസഭയിൽ വിടി ബൽറാം മാത്രമാണ് എതിർത്ത് സംസാരിച്ചത്.
ഇതോടെ വിഷയത്തിൽ സോഷ്യൽ മീഡിയയുടെ കൈയടി ബൽറാമിന് കിട്ടി. ഇതിൽ വേദനിച്ച് റോജി ജോണും ശബരിനാഥും ബൽറാമിനെ പരോക്ഷമായി കുറ്റപ്പെടുത്തിയ പോസ്റ്റുമായി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് വിഷയം ബെന്നിയും ചർച്ചയാക്കുന്നത്.
Stories you may Like
- ആലുവ കൊലപാതകം; അടിയന്തര പ്രമേയ നോട്ടീസ് നൽകി ബെന്നി ബഹനാൻ
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍