സുധാകരനെതിരെ ആകാശ് തില്ലങ്കേരി വധഭീഷണിമുഴക്കി രണ്ടാംദിനം മുടക്കോഴി മലയിൽ യൂണിറ്റ് യോഗത്തിനെത്തി കോൺഗ്രസ് പ്രവർത്തകർ; യോഗത്തിന് സ്ത്രീകൾ അടക്കം എത്തിയപ്പോൾ വിറച്ചത് കണ്ണൂർ സിപിഎം നേതൃത്വം; ടി പിയുടെ ഘാതകരെ ഒളിപ്പിച്ച പാർട്ടിഗ്രാമത്തിലും ത്രിവർണക്കൊടി പാറിക്കാൻ സുധാകരന്റെ പിള്ളേർ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കെ. സുധാകരനെ വധിക്കുമെന്ന് ആകാശ് തില്ലങ്കേരി ഫെയ്സ് ബുക്കിൽ കുറിച്ചതിന്റെ രണ്ടാം ദിവസം തില്ലങ്കേരിയിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള മുടക്കോഴി മലയുടെ താഴ്‌വാരത്ത് യൂണിറ്റ് കമ്മിറ്റി രൂപീകരിക്കാനെത്തി ഞെട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ. നാം കണ്ടുപരിചയിച്ചതല്ല പുതിയ കോൺഗ്രസെന്ന് വെളിവാക്കുന്നതായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ നീക്കം.
മുടക്കോഴി മലയുടെ താഴ്‌വാരമായ ഗുണ്ഡികയിലാണ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുന്നത് സ്ത്രീകൾ അടക്കമുള്ള പ്രവർത്തകരെത്തിയത്. യൂണിറ്റ് കമ്മിറ്റി രൂപീകരണം സിപിഎം പ്രവർത്തകർ സംഘടിതരായി തടഞ്ഞെങ്കിലും കോൺഗ്രസിന്റെ ഈ നീക്കം കണ്ണൂരിലെ സിപിഎം അകത്തളങ്ങളിൽ ചർച്ചയായിട്ടുണ്ട്.
സിപിഎം ശക്തികേന്ദ്രം എന്നതിനപ്പുറം പാർട്ടി ആയുധപുരയും പാർട്ടി ഗുണ്ടകളുടെ സുരക്ഷിതഒളിത്താവളവുമാണ് മുടക്കോഴിമല. അവിടേയ്ക്കുള്ള കോൺഗ്രസ് കടന്നുകയറ്റത്തെ ഗൗരവകരമായാണ് കണ്ണൂർ സിപിഎം നേതൃത്വം കാണുന്നത്. കേരളത്തിന്റെ മറ്റേത് ഭാഗത്ത് കോൺഗ്രസ് യൂണിറ്റ് ആരംഭിച്ചാലും മുടക്കോഴിമലയിൽ അനുവദിക്കുന്ന പ്രശ്നമില്ലെന്ന കടുംപിടുത്തത്തിലാണ് സിപിഎം. എന്നാൽ യൂണിറ്റ് രൂപീകരണത്തിൽ നിന്നും പിന്തിരിഞ്ഞെങ്കിലും പ്രവർത്തനമാരംഭിക്കുമെന്ന് കോൺഗ്രസ് നേതാക്കളും അറിയിച്ചു. സിപിഎമ്മും കോൺഗ്രസും ഒരുപോലെ അഭിമാനപ്രശ്നമായി കാണുന്ന മുടക്കോഴിമലയുടെ ചരിത്രം ആരെയും അമ്പരപ്പിക്കുന്നതാണ്.
മുടക്കോഴിമലയെന്ന ഒളിത്താവളം
മലബാറിലെ കർഷകരുടെ വിയർപ്പ് വീണ മുടക്കോഴിമലയിലെ മണ്ണിൽ ഇഞ്ചിയും കപ്പയും വാഴയും കശുമാവും വിളഞ്ഞ ഒരുകാലമുണ്ടായിരുന്നു. എന്ന് ഇന്ന് ഇവിടത്തെ മണ്ണ് കിളയ്ക്കുന്നത് സൂക്ഷിച്ചുവേണം. മണ്ണിനടിയിൽ കുഴിച്ചിട്ടിരിക്കുന്ന ബോംബുകളിൽ വെട്ടുകൊണ്ടാൽ വെട്ടുന്നവൻ ചുമരിൽ പടമായത് തന്നെ. കള്ളതോക്കുകൾ മുതൽ കഠാരകൾ വരെയുള്ള ആയുധങ്ങളും ഈ മണ്ണിൽ മുളപൊട്ടി വിരിയും. സാമ്രാജ്യത്വത്തോട് പടവെട്ടിയ പഴശ്ശിയെ മലബാറിലെ മലമടക്കുകൾ മാറോടു ചേർത്തെങ്കിൽ കൊലപാതകികളെ സംരക്ഷിക്കേണ്ട ബാധ്യതയാണ് പുരളിമലയുടെ ഭാഗമായ മുടക്കോഴിമല ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ടിപി ചന്ദ്രശേഖരൻ വധത്തിലെ പ്രതികൾക്ക് ഒളിത്താവളമായതോടെയാണ് ചരിത്രത്താളുകളിൽ മുടക്കോഴിമല കുപ്രസിദ്ധി നേടിയത്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കൊലയാളിസംഘത്തിനും മുടക്കോഴിമല ഒളിത്താവളമായതോടെ മലയാളിയുടെ നാവിൻതുമ്പിലെ മായനാമമായി ഈ സ്ഥലനാമം മാറി.
മൃദംഗം പിറന്നുവീണ മണ്ണ്
10,000 ഏക്കറിലധികം വരുന്ന പുരളിമലയുടെ ഒരു ഭാഗമാണ് മുടക്കോഴിമല. മുടക്കോഴി മലയ്ക്കുപുറമെ മച്ചൂർമലയും പെരിങ്ങാനംമലയുമൊക്കെ ചേർന്നതാണ് ബൃഹത്തായ ഈ പ്രദേശം. ദൂരെനിന്ന് നോക്കുമ്പോൾ വലിയൊരു മലയായി തോന്നുമെങ്കിലും പല ഉയരത്തിലുള്ള കുറെ മലകൾ ചേർന്ന് കിടക്കുന്നതാണിവിടം. ശിവപുരം മുതൽ പേരാവൂർ വരെയുള്ള പ്രദേശങ്ങൾക്കിടയിലായി വ്യാപിച്ചുകിടക്കുന്ന പുരളിമലയിൽ സർക്കാർ വനംഭൂമി വളരെ കുറവാണെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ കാടിന് തുല്യമായ പ്രദേശങ്ങളാണ്. സ്വകാര്യഭൂമികളും കൃഷിയിടങ്ങളുമുണ്ടെങ്കിലും വേർതിരിച്ചുകാണാനും പ്രയാസം.
മുഴക്കുന്ന് പഞ്ചായത്തിൽപ്പെടുന്ന ഭാഗമാണ് മുടക്കോഴിമലയെന്ന് അറിയപ്പെടുന്നത്. തില്ലങ്കേരി, മാലൂർ, പേരാവൂർ പഞ്ചായത്തുകളുമായാണ് മല അതിരിടുന്നത്. വിവിധ മലകളും ചെങ്കുത്തായ പ്രദേശങ്ങളും കൂടി ചേരുന്നതും മലയെ സാഹസികതയുടെയും ഒളിസങ്കേതങ്ങളുടേയും കേന്ദ്രമാക്കുന്നു.വാദ്യങ്ങളുടെ മാതാവായും ദേവവാദ്യമായും അറിയപ്പെടുന്ന മൃദംഗം അഥവാ മിഴാവ് പിറന്നുവീണ മണ്ണ്. പഴശ്ശിരാജാവിന്റെ ആരാധനാമൂർത്തിയായ മൃദംഗശൈലേശ്വരിയുടെ നാദം മുഴങ്ങിയ കുന്നായതിനാൽ ഈ പ്രദേശം മുഴങ്ങിയ കുന്നെന്നും അറിയപ്പെട്ടു. ഇത് ലോപിച്ച് മിഴാവുകുന്നും മുഴക്കുന്നുമായി എന്നാണ് ഐതിഹ്യം.
മുടക്കോഴിമലയെ ലൈംലൈറ്റിലെത്തിച്ച ഓപ്പറേഷൻ സൈലന്റ് നൈറ്റ്
കൂറ്റൻ പാറക്കെട്ടുകളും ഇടതൂർന്ന വനങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശം. മലമടക്കുകൾ താണ്ടി മുകളിൽ എത്തുന്നതോടെ മറ്റൊരു ലോകത്ത് എത്തിയ പ്രതീതി. മലയിലേക്ക് കയറാനും ഇറങ്ങാനും ഒരുപാട് ഊടുവഴികളുള്ളതിനാലും ജനവാസമില്ലാത്തതിനാലും ആർക്കും എത്രകാലംവേണമെങ്കിലും ഇവിടെ ഒഴിവിൽക്കഴിയാം. ഇതാണ് മുടക്കോഴിമലയെ കൊലയാളിസംഘങ്ങളുടെ ഇടത്താവളമായും ബോംബുകളുടെയും ആയുധങ്ങളുടെയും ഒളിസങ്കേതമായും മാറ്റുന്നത്.
കേരളത്തെ നടുക്കിയ സംഭവമായിരുന്നു ടിപി ചന്ദ്രശേഖരന്റെ കൊലപാതകം. ടിപിയുടെ കൊലയാളി സംഘത്തെ കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണരീതികളെല്ലാം അവലംബിച്ചിട്ടും പൊലീസ് പരാജയപ്പെടുന്ന ഘട്ടമെത്തിയപ്പോഴാണ് മുടക്കോഴിമല കേരള പൊലീസീന്റെ മാനം കാത്തത്. ടിപിയുടെ ഘാതകർ മുടക്കോഴിമലയിൽ ഒളിച്ചിരിപ്പുണ്ടെന്ന് അറിയുന്നതുതന്നെ കൊലനടന്ന് 35-ാം ദിവസമാണ്.
അന്വേഷണസംഘത്തിന്റെ ഓരോ നീക്കവും കൊലയാളിസംഘത്തിന് അപ്പപ്പോൾ ലഭിച്ചതോടെ ഒളിത്താവളങ്ങൾ മാറിമാറിക്കഴിഞ്ഞ കൊടി സുനിക്കും സംഘത്തിനും മുടക്കോഴിമല സുരക്ഷിത താവളമായി. പലതവണ ചോർന്ന റെയ്ഡ് വിവരം പുറത്തുപോകാതിരിക്കാൻ വളരെ രഹസ്യമായാണ് അന്വേഷണ സംഘം കൊടി സുനിയെത്തേടി മലകയറാൻ പദ്ധതി തയ്യാറാക്കിയത്.
മല കയറണമെങ്കിൽ ആദ്യം മലയെക്കുറിച്ചറിയണം. കുന്നുകളും ഇടുങ്ങിയ റോഡുകളും നിറഞ്ഞ മുഴക്കുന്നിൽ പകൽപോലും പുറമെ നിന്നെത്തുന്ന ആളുകളും വാഹനങ്ങളും സിപിഎം പ്രവർത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ചെങ്കുത്തായ മല കയറി മുകളിൽ എത്തുമ്പോഴേക്കും ഒളിവിൽ കഴിയുന്നവർ രക്ഷപ്പെട്ടേക്കാം. മലയൽനിന്ന് എല്ലാഭാഗത്തേക്കും ധാരാളം വഴികളുമുണ്ട്.
വിവരം ചോരാൻ സാധ്യതയുള്ളതിനാൽ ലോക്കൽ പൊലീസിന്റെ സഹായം തേടാതെ അന്വേഷണ സംഘം ഗൂഗിൾ മാപ്പിനെ ആശ്രയിച്ചു. കൊടി സുനി മുടക്കോഴിയിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും മറ്റാരൊക്കെയാണ് കൂടെയുള്ളത് എന്നു വ്യക്തമായിരുന്നില്ല. ആയുധങ്ങളുമായുള്ള ചെറുത്തുനിൽപ്പ് ഉണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നതിനാൽ വേണ്ടത്ര മുൻകരുതലോടെയാണു സംഘം മലകയറിയത്.
ഡിെൈവഎസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ 20-ലധികം വരുന്ന അന്വേഷണസംഘം വടകരയിൽനിന്ന് ടിപ്പർലോറിയിൽ പുലർച്ചെ രണ്ടുമണിയോടെയാണ് മലയിലെത്തിയത്. ചെങ്കൽ എടുക്കുന്ന സ്ഥലമായതിനാലാണ് ടിപ്പർ തിരഞ്ഞെടുത്തത്. ചെങ്കൽത്തൊഴിലാളികളുടെ വേഷത്തിലായിരുന്നു പൊലീസ്. വടകരയിൽനിന്ന് മാഹി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഉളിയിൽ, തില്ലങ്കേരി വഴി പെരിങ്ങാനത്ത് എത്തിയ ശേഷമാണു സംഘം മലയിലേക്കു കയറിയത്. മാഹിയിൽനിന്നു മറ്റൊരു ചെറുസംഘം ഉരുവച്ചാൽ, മാലൂർ വഴി പുരളിമലയുടെ മുകളിൽനിന്ന് താഴോട്ടിറങ്ങി മലയിലെത്തി. മൂന്നാമത്തെ സംഘം മുഴക്കുന്ന് കടുക്കാപ്പാലം വഴി മുടക്കോഴി മലയിലേക്കു കയറിയെത്തി. മൊബൈൽ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം.
പുലർച്ചെ രണ്ടു മണിക്കാണ് പൊലീസ് സംഘം അടിവാരത്തെത്തുന്നത്. അപ്പോഴേക്കും മഴ തുടങ്ങി. സംഘത്തിന് മഴ ഉപദ്രവവും അനുഗ്രഹവുമായി. മഴ കനത്തതോടെ മല കയറ്റം ദുഷ്‌കരമായി. മൊബൈൽ ഫോണുകൾ നനഞ്ഞു കേടായി. പക്ഷേ, മഴയുടെ ശബ്ദത്തിൽ പൊലീസിന്റെ ചലനശബ്ദങ്ങൾ ആരും കേൾക്കാത്തതു ഗുണം ചെയ്തു. സ്ഥലത്തെക്കുറിച്ച് അറിയാത്തതിനാൽ പൊലീസിനു നാലു കിലോമീറ്ററോളം കൂടുതൽ നടക്കേണ്ടി വന്നു. ഒളിസങ്കേതം കണ്ടെത്തുമ്പോൾ സമയം പുലർച്ചെ നാലുമണി.
മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയിൽ റോഡിൽനിന്ന് രണ്ടു കിലോമീറ്റർ ചെങ്കുത്തായ കയറ്റം കയറി ചെല്ലുന്ന ചെരുവിലായിരുന്നു കൊടി സുനിയുടെ കൂടാരം. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റിൽ നിലത്ത് പ്ലാസ്റ്റിക് വിരിച്ച് അതിനു മുകളിൽ കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞ് പൊലീസ് അകത്തു കടക്കുമ്പോൾ കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയിലായിരുന്നു.
പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കു ചൂണ്ടി എതിരിടാനായി ശ്രമം. അരമണിക്കൂർ നീണ്ട ബലപ്രയോഗത്തിലൂടെ സംഘത്തെ പൊലീസ് കീഴടക്കി. ജനവാസ കേന്ദ്രത്തിൽനിന്ന് കിലോമീറ്ററുകൾ ദൂരെയുള്ള പ്രദേശമായതിനാലും പാർട്ടി ഗ്രാമമെന്ന നിലയിൽ ഒരിക്കലും പൊലീസ് കയറില്ലെന്ന് ഉറച്ചു വിശ്വസിച്ചതിനാലും നാട്ടുകാരും പ്രതികളെ ഒളിപ്പിച്ചവരും പൊലീസ് ഓപ്പറേഷൻ അറിഞ്ഞതേയില്ല.
നേരത്തെ, പൊലീസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരുക്കേറ്റതിനെത്തുടർന്നാണ് മുഴക്കുന്നിലെ മലഞ്ചരുവിൽ ഒളിവിൽ താമസിക്കാൻ കൊടി സുനിയും സംഘവും തീരുമാനിച്ചത്. മുടക്കോഴി മലമുകളിലേക്കുള്ള രണ്ടു കിലോമീറ്റർ ദൂരം സുനി കയറിയതു കൂടെയുള്ളവരുടെ കൈത്താങ്ങിലാണ്. സുനിയുടെ കാലിലെ പരുക്കു ഭേദമാകാത്തതു താവളം മാറാൻ തടസ്സമായി.
അന്നത്തെ ഓപ്പറേഷന് പൊലീസ് നൽകിയ പേരാണ് ഓപ്പറേഷൻ സൈലന്റ് നൈറ്റ് (ഓപ്പറേഷൻ നിശബ്ദരാത്രി). പിന്നീട് ഇത് പിഎസ്‌സിയുടെ ചോദ്യങ്ങളിൽ പോലും സ്ഥാനം പിടിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ആസൂത്രിത കൊലപാതകമായ ടിപി വധത്തിനു പിന്നിലെ പ്രതികളെ 43 പ്രതികളെ 41 ദിവസം കൊണ്ടു പിടികൂടാൻ കഴിഞ്ഞതു കേരള പൊലീസിന്റെ ചരിത്ര നേട്ടങ്ങളിലൊന്നായിരുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസിലെ പ്രതികളും ഒളിവിൽക്കഴിഞ്ഞത് മുടക്കോഴിമലയിലായിരുന്നു. ആകാശ് തില്ലങ്കേരി അടക്കമുള്ള കൊലയാളികളെ അന്വേഷിച്ച് കേരളമെങ്ങും ഓടിനടക്കുമ്പോൾ മുടക്കോഴി മലയിൽ വിശാലമായി നെഞ്ചുംവിരിച്ച് നടക്കുകയായിരുന്നു. സ്വർണകടത്ത് കേസിലെ പ്രതികൾക്കടക്കം ആശ്രയമായതും മുടക്കോഴിമലയാണെന്ന് റിപ്പോർട്ടുകളുണ്ട്.
കോട്ടകൾ തകരുമ്പോൾ
പാർട്ടി അറിയാതെ ഈച്ചപോലും പറക്കാത്ത മുഴക്കുന്നിലും മുടക്കോഴിമലയിലും ഒരുകാലത്ത് സിപിഎം ഗുണ്ടകൾ സുരക്ഷിതരായിരുന്നു. പോലാസ് എത്തിയാലും ഒളിച്ചിരിക്കാനുള്ള വനങ്ങളും രക്ഷപ്പെടാനുള്ള ഊടുവഴികളും മുടക്കോഴി മലയെ ക്രിമിനലുകളുടെ ഇഷ്ടകേന്ദ്രമാക്കി. ഇതുകൂടാതെ പൊലീസും കസ്റ്റംസുമെല്ലാം എത്തുന്നത് നേരത്തെ ചോർത്തി നൽകാനുള്ള രഹസ്യസംവിധാനങ്ങളും പാർട്ടി ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ മറ്റ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരുടെ പാദസ്പർശം പോലുമേൽക്കാതെ മുടക്കോഴിമല അടക്കമുള്ള പാർട്ടികോട്ടകളെ അവർ കാത്തുപോന്നു. എന്നാൽ ആ കോട്ടകൾക്ക് വിള്ളൽ വീഴുകയാണ്.
കോട്ട പിളർത്തി കൊടി സുനിയേയും ഷാഫിയേയും കിർമാണി മനോജിനെയുമൊക്കെ പൊക്കിയ ഡിവൈഎസ്‌പി ഷൗക്കത്തലി ആദ്യ വിള്ളൽ വീഴ്‌ത്തി. ഇപ്പോഴിതാ കോൺഗ്രസിന്റെ ആദ്യ യൂണിറ്റ് രൂപീകരണത്തിനും വേദിയൊരുങ്ങുന്നു. ഒരു കോട്ടയും എല്ലാ കാലവും സുരക്ഷിതമായിരിക്കില്ല എന്ന സന്ദേശമാണ് മുടക്കോഴിമലയും നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍