'ചേരാനെലൂർ ആർ എസ് എസ് ശാഖാ അംഗവും കോളേജിൽ എബിവിപിയും; അനിൽ അക്കരയുടെ ആ പഴയ ആരോപണം വീണ്ടും സോഷ്യൽ മീഡിയയിൽ; മത്സരിക്കാൻ സീറ്റ് നിഷേധിച്ച വിദ്യാഭ്യാസ മന്ത്രി ബിജെപിയിൽ എത്തുമെന്നും വ്യാജ പ്രചരണം; എല്ലാം നിഷേധിച്ച് രവീന്ദ്രനാഥും; സിഎമ്മിന്റെ കസേരയിൽ നോട്ടമിട്ടവർ 'കടക്ക് പുറത്ത്'!
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് വീണ്ടും മത്സരിക്കാൻ അവസരമില്ല. ഇതോടെ രവീന്ദ്രനാണ് ആർ എസ് എസുകാരനായെന്നാണ് പരിവാറുകാരുടെ പ്രതികരണം. ആർഎസ്എസ് അനുകൂല ഗ്രൂപ്പുകളിൽ എല്ലാം ഇതു ചർച്ചയാണ്. രവീന്ദ്രനാഥ് വൈകാതെ ബിജെപിയിൽ ചേരുമെന്നാണ് പ്രചരണം. എന്നാൽ ഇത് രവീന്ദ്രനാഥ് നിഷേധിച്ചിട്ടുണ്ട്. താൻ സ്വയം മത്സരത്തിൽ നിന്ന് പിന്മാറിയതാണെന്ന് രവീന്ദ്രനാഥ് പറയുന്നു. പക്ഷേ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ആർഎസ്എസ് ഗ്രൂപ്പുകൾ രവീന്ദ്രനാഥിനെ പരിവാറിലേക്ക് സ്വാഗതം ചെയ്യുകയാണ്.
വിദ്യാഭ്യാസ രംഗത്ത് ഇടതു സർക്കാർ വിപ്ലവകരമായ നേട്ടങ്ങളുണ്ടാക്കിയെന്നാണ് സിപിഎം അവകാശ വാദം. ഇതിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് രവീന്ദ്രനാഥ്. അങ്ങനെയുള്ള മുഖത്തെയാണ് തെരഞ്ഞെടുപ്പിൽ നിന്ന് മാ്റ്റി നിർത്തുന്നത്. വിദ്യാഭ്യാസ വകുപ്പിനെ വിഭജിച്ച് ഉന്നത വിദ്യാഭ്യാസം കെടി ജലീൽ മന്ത്രിക്ക് നൽകിയിരുന്നു. ഇതോടെ പത്താംക്ലാസ് മന്ത്രിയെന്ന കളിയാക്കലും രവീന്ദ്രനാഥിന് നേരിടേണ്ടി വന്നു. ഇതിനിടെയിലും കിഫ്ബിയിലൂടെ സ്കൂളുകളുടെ മുഖം തന്നെ മാറ്റാൻ രവീന്ദ്രനാഥ് പ്രയത്നിച്ചു. അത്തരമൊരു നേതാവാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് രവീന്ദ്രനാഥ് ബിജെപിയിൽ എത്തുമെന്ന വ്യാജ പ്രചരണം ഫെയ്സ് ബുക്കിലും വാട്സാപ്പിലുമെല്ലാം സജീവമാകുന്നത്.
സിഎമ്മിന്റെ കസേരയിൽ നോട്ടമിട്ടവർ 'കടക്ക് പുറത്ത്'-ഇതാണ് പരിവാർ ഗ്രൂപ്പുകളിലെ ചർച്ച. രവീന്ദ്രനാഥിന് മുഖ്യമന്ത്രിയാകാൻ സാധ്യത ഉണ്ടായിരുന്നുവെന്നും അതു മനസ്സിലാക്കി പിണറായി പട്ടികയിൽ നിന്ന് പുറത്താക്കിയെന്നും ആണ് ചർച്ച. പുതുക്കാടിനെയാണ് നിയമസഭയിൽ രവീന്ദ്രനാഥ് പ്രതിനിധീകരിച്ചിരുന്നത്. 2006ലും 2011ലും നിയമസഭാ അംഗമായിരുന്നു. മൂന്ന് ടേം നിബന്ധനയാണ് രവീന്ദ്രനാഥിന് സീറ്റ് നിഷേധിക്കാൻ കാരണം. ഇത് മനസ്സിലാക്കി നേരത്തെ തന്നെ രവീന്ദ്രനാഥ് പിന്മാറുകയാണ്. ഇതാണ് സത്യമെങ്കിലും പരിവാറുകാർ പറയുന്നത് മറ്റ് കാരണമാണ്. ബിജെപിയിൽ ഈ നേതാവ് എത്തുമെന്ന ചർച്ചയും സജീവമാക്കുന്നു.
എന്നാൽ ഇത് തീർത്തും അസംബന്ധ പ്രചരണമാണെന്ന് സിപിഎമ്മും രവീന്ദ്രനാഥും പറയുന്നു. സിപിഎമ്മിലെത്തുന്നതിന് മുമ്പ് സി.രവീന്ദ്രനാഥ് രാഷ്ട്രീയ സ്വയംസേവക് സംഘ്(ആർഎസ്എസ്) പ്രവർത്തകനായിരുന്നുവെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കര എംഎൽഎയാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ ആരോപണം നടത്തിയത്. സി.രവീന്ദ്രനാഥ് കുട്ടിക്കാലത്ത് എറണാകുളം ചേരാനെലൂർ ആർഎസ്എസ് ശാഖാ അംഗമായിരുന്നുവെന്നും വിദ്യാർത്ഥി ആയിരിക്കുമ്പോൾ തൃശൂർ സെന്റ് തോമസ് കോളേജിൽ എ.ബി.വി.പി.യുടെ ചെയർമാൻ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയെന്നുമാണ് അനിലിന്റെ ആരോപണം. ഇതെല്ലാം ശരിയെങ്കിൽ ഇനി എന്തെല്ലാം കാണാനിരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിനെതിരെ രവീന്ദ്രനാഥ് രംഗത്ത് വരികയും ചെയ്തു.
രവീന്ദ്രനാഥിനെതിരെ സമാന ആരോപണം മുസ്ലിം ലീഗിലെ ചില നേതാക്കന്മാരും ഉന്നയിച്ചിരുന്നു. ബിജെപി സ്ഥാപക നേതാവ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആഘോഷിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ വിവാദമായിരുന്നു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സർക്കുലർ. ദീൻ ദയാലിന്റെ ജീവിതത്തെ ആസ്പദമാക്കി രചന, പ്രച്ഛന്നവേഷ മത്സരങ്ങൾ നടത്തണമെന്ന് ഡി.ഇ.ഒമാർക്കുള്ള സർക്കുലറിൽ നിർദ്ദേശിക്കുന്നു. ഈ സമയത്തായിരുന്നു ലീഗിന്റെ ആരോപണം.
പിന്നീട് സർക്കുലർ മന്ത്രി ഇടപെട്ട് പിൻവലിച്ചിരുന്നു. ഇത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഏതടിസ്ഥാനത്തിലാണ് ഡി.പി.ഐ സർക്കുലർ നൽകിയതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് അനിൽ അക്കരെ ആരോപണവുമായി എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇത്തവണ തൃശൂരിലേക്ക് തയ്യാറാക്കിയ ലിസ്റ്റിൽ രവീന്ദ്രനാഥ് ഇല്ലാത്തതാണ് പുതിയ ചർച്ചകൾക്ക് കാരണം. മന്ത്രി എ.സി. മൊയ്തീനെ വീണ്ടും കുന്നംകുളത്ത് മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ.
മന്ത്രി സി. രവീന്ദ്രനാഥ് മത്സരിക്കില്ല, പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐ.ടി.യു ജില്ലാ പ്രസിഡന്റുമായ കെ.കെ രാമചന്ദ്രൻ രംഗത്തിറങ്ങും.മത്സരിക്കാനില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പാർട്ടിയെ അറിയിച്ചിരുന്നു. ഗുരുവായൂരിൽ കെ.വി. അബ്ദുൾ ഖാദറിന് പകരം, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനെയാണ് പരിഗണിക്കുന്നത്. വടക്കാഞ്ചേരിയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളിയോ മുതിർന്ന നേതാവ് എം.കെ. കണ്ണനോ മത്സരിച്ചേക്കും. ചാലക്കുടിയിൽ ബി.ഡി. ദേവസി, ഇരിങ്ങാലക്കുടയിൽ നഗരസഭാ കൗൺസിലറും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ആർ. വിജയ, ചേലക്കരയിൽ സിറ്റിങ് എംഎൽഎ യു.ആർ. പ്രദീപ്, മണലൂരിൽ സിറ്റിങ് എംഎൽഎ മുരളി പെരുനെല്ലി തുടങ്ങിയവരും പട്ടികയിലുണ്ട്.
ഇരിങ്ങാലക്കുടയിൽ യു.പി. ജോസഫിന്റെ പേരും ഉയർന്നിട്ടുണ്ട്. അതേസമയം, സിറ്റിങ് സീറ്റുകളായ ചാലക്കുടിയും ഇരിങ്ങാലക്കുടയും ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കണോ എന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.ഘടകക്ഷികൾക്ക് വിട്ടു നൽകുന്നില്ലെങ്കിൽ ചാലക്കുടിയിൽ സിറ്റിങ് എംഎൽഎ ബി.ഡി. ദേവസിയും, ഇരിങ്ങാലക്കുടയിൽ കെ.ആർ വിജയയും ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന സെക്രട്ടറിഎ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍