Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യോഗി ആദിത്യനാഥും പിണറായിയും തമ്മിൽ എന്തു വ്യത്യാസം; വാളയാർ കുടുംബത്തിന് നീതി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി അവരെ വഞ്ചിക്കുകയായിരുന്നു; കേസിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ആദരിക്കുകയായിരുന്നു സർക്കാർ; വാളയാർ കുട്ടികളുടെ മാതാപിതാക്കളുടെ സമരത്തിന് പൂർണ്ണ പിന്തുണയെന്നും രമേശ് ചെന്നിത്തല

യോഗി ആദിത്യനാഥും പിണറായിയും തമ്മിൽ എന്തു വ്യത്യാസം; വാളയാർ കുടുംബത്തിന് നീതി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി അവരെ വഞ്ചിക്കുകയായിരുന്നു; കേസിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ആദരിക്കുകയായിരുന്നു സർക്കാർ; വാളയാർ കുട്ടികളുടെ മാതാപിതാക്കളുടെ സമരത്തിന് പൂർണ്ണ പിന്തുണയെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ കുടംബത്തിന് നീതി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അവരെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ കേസിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ആദരിക്കുകയാണ് സർക്കാർ ചെയ്തത്. ഇക്കാര്യത്തിൽ ഉത്തർ പ്രദേശും കേരളവും തമ്മിൽ, യോഗി ആദിത്യനാഥും പിണറായി വിജയനും തമ്മിൽ എന്ത് വ്യത്യാസമാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന അവരുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളുടെ മതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടപ്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ല. ഈ ഹീനമായ കൊലപാതകത്തിൽ അന്വേഷണം അട്ടിമറിച്ചു എന്നാണ് ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയത്. ദേശീയ ബാലാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തിയപ്പോൾ അത് ഒഴിവാക്കുന്നതിനായി മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു മുഖ്യമന്ത്രി. പുനരന്വേഷണത്തെ എതിർക്കില്ല, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും തുടങ്ങിയ ഉറപ്പുകൾ അന്ന് ഈ കുടുംബത്തിന് നല്കിയെങ്കിലും അതെല്ലാം പാവ് വാക്കായി.

വിചിത്രമായ നടപടികളാണ് ഈ സർക്കാർ ചെയ്യുന്നത്. വീഴ്ച വരുത്തിയതിനു ആദ്യം സസ്പെൻഷനിലായ എസ് ഐക്ക് പ്രൊമോഷൻ നൽകി സർക്കിൾ ഇൻസ്പെക്ടർ ആക്കി. കേസിനു മേൽനോട്ടം വഹിക്കുകയും അശ്ലീല പരാമർശത്തിലൂടെ വീണ്ടും കുട്ടികളെ അപമാനിക്കുകയും ചെയ്ത് ഡി വൈ എസ് പിക്ക് പ്രമോഷൻ നൽകി എസ് പിയാക്കി. ഇദ്ദേഹത്തിന് ഇപ്പോൾ ഐ പി എസ് നൽകണം എന്ന ശുപാർശ നൽകി കേന്ദ്രത്തിന് അയച്ചിരിക്കുകയാണ്.

ഫോറൻസിക് റിപ്പോർട്ടുകൾ എങ്ങനെ അട്ടിമറിക്കാമെന്നതിനെക്കുറിച്ചാണ് ഇപ്പോൾ സർക്കാർ ചിന്തിക്കുന്നത്. സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടയതിന്റെ ഫോറൻസിക് റി്‌പ്പോർട്ട് വന്നു. ഫോറൻസിക് റിപ്പോർട്ടുകൾ സർക്കാരിനെതിരായതുകൊണ്ട് ഇനി അവയെ എങ്ങിനെ സർക്കാരിന് അനുകൂലമാക്കാം എന്നാണ് ചിന്തിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഫോറൻസികിന്റെ തലപ്പത്ത് വച്ച് കൊണ്ട് എങ്ങിനെ ആ റിപ്പോർട്ടുകൾ തങ്ങൾക്കനുകൂലമാക്കാമെന്നാണ് സർക്കാർ ചിന്തിക്കുന്നത്.
വാളയാർ സംഭവം കേരളത്തിന് തന്നെ അപമാനകരമാണ്. ഇപ്പോൾ കേരളത്തിലാണ് പെൺകുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്.

അരിവാൾ പാർട്ടിക്കാരാണ് പ്രതികളെ രക്ഷിക്കുന്നതെന്ന് കുട്ടികളുടെ അമ്മ തന്നെ ആരോപിച്ചിരുന്നു. പോക്‌സോ കേസിലെ പ്രതികളാണ് ഇന്ന് കുട്ടികൾക്ക് ക്‌ളാസ് എടുക്കുന്നത്. ഉത്തർ പ്രദേശിലെ സംഭവം ലോക മനസാക്ഷിയെ ഞെട്ടിച്ചെങ്കിൽ വാളയർ സംഭവം അതോടൊപ്പ ചേർത്ത് വായിക്കേണ്ടതാണ്.വാളായാർ പെൺകുട്ടികളുടെ വീട്ടിൽ താൻ പോയതാണ്. ഒരു കാരണവാശാലും ആത്മഹത്യക്കുള്ള ഒരു കാരണവും അവിടെ കണ്ടില്ല. കുട്ടികളുടെ മാതാപിതാക്കളെ തിരുവനന്തപുരത്ത് ക്ഷണിച്ച് വരുത്തി മുഖ്യമന്ത്രി കൊടുത്ത് വാക്ക് എന്തുകൊണ്ട് പാലിച്ചില്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആ കുടുംബത്തെ വഞ്ചിക്കുകയാണ് ചെയ്തത്. ആ കുടുംബത്തിന്റെ കണ്ണൂനീർ കേരളത്തിന്റെ കണ്ണ് നീർ തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആ പെൺകുട്ടികൾക്ക് നീതി നേടി കൊടുക്കാനുള്ള പോരാട്ടത്തിന് കേരളത്തിലെ പ്രതിപക്ഷം കൂടെയുണ്ടാകുമെന്ന് താൻ അവരുടെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP