ഹൈക്കമാൻഡ് പ്രഖ്യാപനം ഔദ്യോഗികമായി വന്നില്ല; അതിന് മുമ്പ് ധർമ്മടത്ത് പത്രിക നൽകി സി രഘുനാഥ്; പത്രിക നൽകിയത് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ധർമ്മടം നിയോജകമണ്ഡലത്തിൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പ് പത്രിക നൽകി ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ്. യുഡിഎഫ് സ്ഥാനാർത്ഥിയായാണ് പത്രിക നൽകിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പെയാണ് രഘുനാഥ് പത്രിക സമർപ്പിച്ചത്. രഘുനാഥ് മൽസരിക്കട്ടെയെന്നാണ് കെ സുധാകരനും, കണ്ണൂർ ഡിസിസി നേതൃത്വവും കെപിസിസിക്ക് മുന്നിൽ നിർദ്ദേശം വെച്ചത്. എന്നാൽ കെ സുധാകരനോട് മൽസരിക്കാൻ ആവശ്യപ്പെട്ട് കെപിസിസി സമ്മർദ്ദം ശക്തമാക്കുകയായിരുന്നു.
തന്റെ അടുത്ത വിശ്വസ്തരുമായി ചർച്ച നടത്തിയ ശേഷം മൽസരിക്കാനില്ലെന്ന് കെ സുധാകരൻ കെപിസിസി നേതൃത്വത്തെ അറിയിച്ചു. വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താനായിട്ടില്ലെന്നും അതിനാൽ മൽസരരംഗത്തു നിന്നും ഒഴിവാക്കിത്തരണമെന്നും സുധാകരൻ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മൽസരിക്കുമെന്ന് പ്രഖ്യാപിച്ച വാളയാറിലെ കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാൻ കോൺ്ഗരസ് ആലോചിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി ധർമ്മടത്തു വേണമെന്നും, അല്ലെങ്കിൽ റിബൽ ആയി മൽസരിക്കുമെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു.
എന്നാൽ കെപിസിസിയുടെ നിർദ്ദേശപ്രകാരമല്ല രഘുനാഥ് പത്രിക സമ്മർപ്പിച്ചതെന്നാണ് വിവരം. ഇതോടെ ധർമ്മടം മണ്ഡലത്തിൽ വീണ്ടും സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായിരിക്കുകയാണ്. ധർമ്മടത്ത് കോൺഗ്രസിനായി കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കുന്നതിനായി കെപിസിസി കെ.സുധാകരനെ അനുനയിപ്പിച്ചു കൊണ്ടിരിക്കെയാണ് സി.രഘുനാഥ് പത്രിക സമർപിച്ചത്. കെ.സുധാകരന്റെയും ഡി.സി.സി യുടെയും നിർദ്ദേശപ്രകാരം തന്നെയാണ് പത്രിക സമർപ്പിച്ചതെന്നാണ് വിവരം. ധർമ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി വണ്ടിക്കാരൻ പിടിക സ്വദേശിയായ രഘുനാഥ് സുധാകരന്റെ വിശ്വസ്ത രിൽ ഒരാളാണ്.
കെ.എസ്.യു പ്രവർത്തകനായി പൊതുരംഗത്ത് വന്ന രഘുനാഥ് കഴിഞ്ഞ മൂന്ന് തവണ ധർമ്മടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെയർമാനായിരുന്നു. ധർമ്മടം മണ്ഡലത്തിൽ സുപരിചിതനായ രഘുനാഥിന്റെ സ്ഥാനാർത്ഥിത്വം നേരത്തെ കോൺഗ്രസിൽ ശക്തമായിരുന്നു. എന്നാൽ ഫോർവേഡ് ബ്ളോക്കിന് സീറ്റു നൽകാതായിരുന്നു കെപിസിസി യുടെ തീരുമാനം. ഫോർവേഡ് ബ്ളോക്ക് ദേശീയ ജനറൽ സെക്രട്ടറി ദേവരാജനോട് മത്സരിക്കാൻ കെ.പി.സി സി ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം തയ്യാറായില്ല.
ഇതിനെ തുടർന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിൻതുണ നൽകാൻ കെപിസിസി തീരുമാനിച്ചു. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ അവർ മത്സരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ആ ശ്രമവും പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ധർമ്മടത്ത് കെ.സുധാകരന്റെ പേര് ഉയർന്നുവന്നത്. തുടക്കത്തിൽ സുധാകരൻ മത്സരിക്കാമെന്ന് സമ്മതിച്ചുവെങ്കിലും പിന്നീട് ചാഞ്ചാടി. ഇതോടെ സുധാകരനെ അനുനയിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാൻഡ് നടത്തി. സുധാകരനെ നേമത്ത് കെ.മുരളിധരനെ ഇറക്കിയതു പോലെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർത്ഥിയായി അവതരിപ്പിക്കാനായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ ലക്ഷ്യമിട്ടത്. എന്നാൽ കണ്ണൂർ ഡി സി.സി ഈ തീരുമാനത്തെ ശക്തമായി എതിർത്തതോടെ കെ.സുധാകരൻ പിൻവലിക്കുകയായിരുന്നു. സുധാകരൻ ധർമ്മടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചാൽ മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു ഡി.സി.സി നേത്യത്വത്തിന്റെ വിലയിരുത്തൽ ഇതിനെ തുടർന്നാണ് സി.രഘുനാഥ് നേതാക്കളുടെ രഹസ്യ നിർദ്ദേശമനുസരിച്ച് പത്രിക സമർപ്പിച്ചത്.
കഴിഞ്ഞ തവണ പിണറായി വിജയൻ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് ജയിച്ചുകയറിയത്. യു.ഡി.എഫിൽ സ്ഥിരമായി കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലമാണ് ധർമടം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ കെപിസിസി നിർവാഹക സമിതിയംഗം മമ്പറം ദിവാകരനാണ് യു.ഡി.എഫിൽ ഇവിടെ ജനവിധി തേടിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ 87329 വോട്ടും മമ്പറം ദിവാകരൻ 50424 വോട്ടാണ് നേടിയത്. ബിജെപി 12763 വോട്ടും കരസ്ഥമാക്കി.
അലങ്കാരങ്ങളോ വിശേഷണങ്ങളോ ഇല്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരനാണ് സി രഘുനാഥ്. മണ്ഡലത്തിന്റെ മുക്കും മൂലയും ഓരോ കുഞ്ഞിനെപ്പോലും രഘുനാഥിനറിയാം. സാധാരണ കോൺഗ്രസ് പ്രവർത്തകനായി താഴെക്കിടെയിൽ പ്രവർത്തിച്ചു കൊണ്ടാണ് തുടക്കം ഇപ്പോഴും ധർമ്മടം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല സി.രഘുനാഥിനാണ്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ധർമ്മടം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ നയിച്ചതും സി.രഘുനാഥായിരുന്നു. ഇത്തവണയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചിരുന്ന രഘുനാഥിന് മത്സര രംഗത്തിറക്കുന്നത് ഡി.സി.സി നിർബന്ധിച്ചാണ്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ. രാമകൃഷ്ണന്റെ ജന്മനാടായ അഞ്ചരക്കണ്ടി ഓടത്തിൽ പീടിക സ്വദേശിയാണ് സി.രഘുനാഥ്.
ആരു എതിർ സ്ഥാനാർത്ഥിയായാലും പാട്ടും പാടി ജയിക്കാമെന്ന ആത്മവിശ്വാസം പാർട്ടി ഗ്രാമങ്ങളടങ്ങിയ ധർമ്മടം മണ്ഡലത്തിൽ സിപിഎമ്മിനുണ്ട്. മുപ്പതിനായിരത്തിന് മുകളിലാണ് കഴിഞ്ഞ തവണ പിണറായി വിജയന്റെ ഭൂരിപക്ഷം. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ അതു നാൽപതിനായിരമായി ഉയർത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2021 ലെ തെരഞ്ഞെടുപ്പിനെ സിപിഎം നേരിടുന്നത്. എന്നാൽ രഘുനാഥിലൂടെ വോട്ടു കുറയ്ക്കാമെന്നാണ് പൊതുവിലുള്ല കണക്കൂകൂട്ടൽ.
ധർമ്മടം മണ്ഡലത്തിലെ മമ്പറം പടിഞ്ഞിറ്റാം മുറിയിൽ താമസിക്കുന്ന മമ്പറം ദിവാകരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നാടിന് തൊട്ടടുത്തു താമസിക്കുന്നയാളും രാഷ്ട്രീയ എതിരാളിയും കൂടിയാണ്. പന്തക്ക പാറ ദിനേശ് കമ്പിനിക്കു നേരെയുണ്ടായ ബോംബേറിൽ പ്രതിയായ മമ്പറം ദിവാകരൻ കൊളങ്ങരേത്ത് രാഘവൻ കൊല കേസിൽ പ്രതിയായി ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. എസ്.എഫ്.ഐ രക്തസാക്ഷിയെന്നു വിശേഷിപ്പിക്കുന്ന ബ്രണ്ണനിലെ അഷ്റഫിന്റെ കൊലപാതക കേസിൽ കോടതി വെറുതെ വിട്ടുവെങ്കിലും മമ്പറം ദിവാകരൻ സിപിഎമ്മിന്റെ കണ്ണിൽ ഇപ്പോഴും കൊലയാളി തന്നെയാണ്.
അതുകൊണ്ടു തന്നെ എല്ലാ തെരഞ്ഞെടുപ്പിലും കൊലയാളി രാഷ്ട്രീയത്തിന്റെ പ്രതീകമായി ചിത്രീകരിച്ചാണ് സിപിഎം മമ്പറം ദിവാകരനെ നേരിട്ടിരുന്നത്. സംസ്ഥാനവ്യാപകമായി തന്നെ മമ്പറം ദിവാകരനെ ബോംബേറു കേസിലെ പ്രതിയെന്നു ഉയർത്തി ചാനൽ ചർച്ചയിൽ ഉയർത്തി കാട്ടി എ സ്വരാജും എ എ റഹീമുമൊക്കെ നിറഞ്ഞാടിയിരുന്നു. എന്നാൽ ഇക്കുറി ഇതു നേരത്തെ മനസിലാക്കി കൊണ്ടാണ് താൻ മത്സരിക്കുന്നില്ലെന്നു മമ്പറം പറഞ്ഞിരുന്നു. ഇതോടെയാണ് ഡി.സി.സി മറ്റു പേരുകൾ തിരയാൻ തുടങ്ങിയത്.
ധർമ്മടത്ത് എ.ഐ.സി.സിയുടെ തീപ്പൊരി വക്താവ് ഷമ മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് രാഹുൽ ഗാന്ധിക്കും ദേശീയ നേതൃത്വത്തിനും താൽപര്യമുണ്ടായിരുന്നുവെങ്കിലും മണ്ഡലത്തിൽ നിന്നും കടുത്ത എതിർപ്പുയർന്നതിനെ തുടർന്ന് ആനീക്കം ഉപേക്ഷിക്കുകയായിരുന്നു. വി.ഐ.പി മണ്ഡലമായ ധർമ്മത്ത് മത്സരിക്കാൻ താൻ സന്നദ്ധയാണെന്ന് ഷമ നേരത്തെ എ.ഐ.സി.സി യെ അറിയിച്ചിരുന്നു. മാഹി ചെറുകല്ലായി സ്വദേശിനി മായ ഷമ ഏറെ കാലം കണ്ണൂർ താണയിൽ താമസിച്ചിരുന്നു. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ തീപ്പൊരി വക്താവെന്ന നിലയിൽ തിളങ്ങി നിൽക്കുന്ന ഷമയെ കൂടി ഉൾപ്പെടുത്തിയാണ് ഡി.സി സി സ്ഥാനാർത്ഥി പട്ടിക നൽകിയിരിക്കുന്നത്. നേരത്തെ ഫോർവേഡ് ബ്ളോക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി.ദേവരാജനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ധർമ്മടത്ത് പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു അഖിലേന്ത്യാടിസ്ഥാനത്തിൽ സിപിഎമ്മുമായുള്ള മുന്നണി ധാരണയുടെ അടിസ്ഥാത്തിലാണ് ദേവരാജൻ പിൻവലിഞ്ഞത്.
ഇന്ദിരാ ഗാന്ധി ചിക്മംഗളുരിലും വി എസ്.അച്യുതാനന്ദൻ ധർമടത്തും തോറ്റ സാഹചര്യത്തിൽ ധർമ്മടം മണ്ഡലം കോൺഗ്രസിന് ബാലികേറാമലയല്ലെന്ന് സി.രഘുനാഥ് പറയുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി കോട്ടകളായ പിണറായിയിൽ നിന്നും പെരളശേരിയിൽ നിന്നു പോലും കൈപ്പത്തി ചിഹ്നത്തിൽ വോട്ടു വീണെന്നും അദ്ദേഹം ചൂണ്ടികാട്ടി. പതിനായിരം ഇരട്ട വോട്ടുകളാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പോലും സിപിഎം ചേർത്തത്. ഇതിൽ മരിച്ചവരും സ്ഥലത്തില്ലാത്തവരും വീട്ടിൽ നിന്നു വിവാഹം കഴിച്ച് മറ്റൊരിടത്തേക്ക് പോയവരുമുണ്ട് ഈ സാഹചര്യത്തിൽ യു.ഡി.എഫ് ഇത്തരം വോട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. കെ സുധാകരൻ നേരത്തെ മുന്നോട്ടു വെച്ചത് രഘുനാഥിന്റെ പേരായിരുന്നു. സുധാകരൻ മത്സരിക്കണമെന്ന കെപിസിസി നേതൃത്വത്തിന്റെ ആവശ്യത്തിന് ഒടുവിലാണ് രഘുനാഥ് തന്നെ പത്രിക നൽകിയത്.
Stories you may Like
- മുട്ടിൽകേസിൽ ആരോപണവിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
- 24 ന്യൂസ് സസ്പെന്റ് ചെയ്ത മാധ്യമ പ്രവർത്തകൻ അഭിനയ തിരക്കിൽ
- തിരുവോണ ചിത്രം കണ്ട് ഞെട്ടി കേന്ദ്ര ഇന്റലിജൻസ്; ദീപക് ധർമ്മടം വീണ്ടും ചർച്ചകളിൽ
- 'അമ്മ'യിൽ മോഹൻലാൽ പ്രസിഡന്റായി തുടരും
- സാജനെ രക്ഷപ്പെടുത്തുന്ന മുട്ടിൽ അട്ടിമറി സമാനതകളില്ലാത്തത്
- TODAY
- LAST WEEK
- LAST MONTH
- കേരളം ശ്രീലങ്കയെ പോലെയാകുമെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ ശ്രീലങ്കയ്ക്ക് മരുന്നും അരിയുമായി ചാടിയിറങ്ങി പിണറായി സർക്കാർ; ആ കളി വേണ്ടെന്നും സഹായം ഞങ്ങൾ ചെയ്തോളാമെന്നും കേന്ദ്രം; ശ്രീലങ്കയ്ക്ക് കൈത്താങ്ങായെന്ന് വരുത്താനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞത് ഇങ്ങനെ
- ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ; ട്രെയിലറിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചത് നാലായിരത്തോളം മദ്യകുപ്പികൾ
- ഷാർജാ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ചാണ് റൂട്ട് തിരിച്ചുവിട്ടത്; എല്ലാം വീണയുടെ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി; കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത് മുഖ്യമന്ത്രിയും ഭാര്യ കമലാ വിജയനും മകളും മാത്രം; റീറൂട്ട് ചെയ്തതിനെ യൂസഫലിയുടെ ആളുകൾ തടസപ്പെടുത്താൻ നോക്കി; ആരോപണങ്ങൾ കടുപ്പിച്ച് സ്വപ്ന സുരേഷ്
- 2019 ൽ ഉദ്ധവ് താക്കറേക്ക് വേണ്ടി എംഎൽഎ മാരെ റിസോർട്ടിൽ സംരക്ഷിച്ചത് ഷിൻഡേ; മൂന്നു വർഷത്തിനിപ്പുറം ഉദ്ധവിനെ വീഴ്ത്തിയതും അതേ തന്ത്രം ഉപയോഗിച്ച്; പാതിവഴിയിൽ കാലിടറി വീണ് ഉദ്ധവ്; മധുരം നൽകിയും ജയ് വിളിച്ചും പ്രവർത്തകർ; ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മഹാനാടകാന്തം ഓപ്പറേഷൻ താമര വീണ്ടും വിജയിക്കുമ്പോൾ
- വിദേശ പൗരത്വമുള്ള ഇന്ത്യാക്കാരുടെ നാട്ടിലെ സ്വത്തിന് ഒന്നും സംഭവിക്കില്ല; നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സ്വത്തുക്കൽ കൈമാറുകയോ വാങ്ങുകയോ ചെയ്യാം; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- മുഖ്യമന്ത്രി നിയമസഭയിൽ കളവ് പറഞ്ഞുവെന്ന് മാത്യു കുഴൽനാടൻ തെളിയിച്ചതിന് പിന്നാലെ വീണ വിജയന്റെ കമ്പനിയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായി; ജെയ്ക് ബാലകുമാർ മെന്ററെന്ന് രേഖപ്പെടുത്തിയ തെളിവ് വന്ന് മിനിറ്റുകൾക്കകം എക്സാലോജിക് വെബ്സൈറ്റിനെ കാണാനില്ല
- സൊമാറ്റോ ജീവനക്കാരുടെ വേഷത്തിൽ ഒന്നുമറിയാത്ത പോലെ മൊബൈലും നോക്കി ഒരുടീം; കർണാടക രജിസ്ട്രേഷൻ കാർ നന്നാക്കുന്ന പോലെ അഭിനയിച്ച് മറ്റൊരു ടീമും; എംഡിഎംഎ കൈമാറാൻ എത്തിയ 'യൂഡോ'യെ വളഞ്ഞ് തോക്കുചൂണ്ടി വിരട്ടി കരുനാഗപ്പള്ളി സിഐ; ബെംഗളൂരുവിലെ വമ്പൻ സ്രാവ് വലയിലായത് ഇങ്ങനെ
- പരമോന്നത കോടതിയിലെ നിയമയുദ്ധത്തിൽ പോരാടി തോറ്റു; വിധി വരും മുമ്പേ രാജിക്ക് മാനസികമായി ഒരുങ്ങി; ഏക്നാഥ് ഷിൻഡെയുടെ പടയോട്ടത്തിൽ കാലിടറിയ ഉദ്ധവ് താക്കറെ സർക്കാർ രാജി വച്ചു; നന്ദി അറിയിച്ചുള്ള പിന്മാറ്റം, നാളെ നിയമസഭയിൽ വിശ്വാസ വോട്ട് തേടണമെന്ന വിധി വന്നതോടെ
- ക്ലിഫ് ഹൗസിൽ ഞാൻ രഹസ്യ ചർച്ചയ്ക്ക് പോയിട്ടുണ്ട്; സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടൂ; സ്പ്രിങ്ളറിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയൻ; സ്പ്രിങ്ളർ വഴി ഡാറ്റബേസ് വിറ്റതിന് പിന്നിൽ വീണ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്