Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു.. പിന്നാലെ ധാരണയെത്തി; സോളാർ സമരം തീർത്തതിന് പിന്നിൽ തിരുവഞ്ചൂർ മുൻകൈയെടുത്ത രഹസ്യധാരണ; വിവാദമായി സിപിഐ നേതാവ് സി ദിവാകരന്റെ വെളിപ്പെടുത്തൽ; രഹസ്യ ഒത്തുതീർപ്പ് ഉണ്ടായിരുന്നില്ല, അന്വേഷണം തന്നെയായിരുന്നു സമരത്തിന്റെ ആവശ്യം; വാദങ്ങൾ തള്ളി സിപിഎം നേതാവ് എ കെ ബാലനും

എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു.. പിന്നാലെ ധാരണയെത്തി; സോളാർ സമരം തീർത്തതിന് പിന്നിൽ തിരുവഞ്ചൂർ മുൻകൈയെടുത്ത രഹസ്യധാരണ; വിവാദമായി സിപിഐ നേതാവ് സി ദിവാകരന്റെ വെളിപ്പെടുത്തൽ; രഹസ്യ ഒത്തുതീർപ്പ് ഉണ്ടായിരുന്നില്ല, അന്വേഷണം തന്നെയായിരുന്നു സമരത്തിന്റെ ആവശ്യം; വാദങ്ങൾ തള്ളി സിപിഎം നേതാവ് എ കെ ബാലനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഭരണകാലത്തെ ഇടതുപക്ഷത്തിന്റെ സോളാർ സമരം എന്നും വിവാദങ്ങളിൽ നിറഞ്ഞതാണ്. സമരം തീർന്നതിന് പിന്നിൽ ഇടപെടൽ ചില രഹസ്യ ധാരണകൾ ഉണ്ടായിരുന്നതായി അന്നും സംസാരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അന്നുയർന്ന വിവാദങ്ങളിൽ കൂടുതൽ അഭിപ്രായം രേഖപ്പെടുത്തി രംഗത്തുവന്നിരിക്കയാണ് സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ. സമരം തീർത്തതിന് പിന്നിൽ രഹസ്യധാരണയുണ്ടെന്നാണ് ദിവാകരൻ വെളിപ്പെടുത്തിയത്. ഉമ്മൻ ചാണ്ടി സർക്കാരും ഇടതുമുന്നണിയുമായി ധാരണയിലെത്തി സമരം അവസാനിപ്പിച്ചുവെന്നാണ് ദിവാകരൻ പറയുന്നത്. ഇതിന് മുൻകൈയെടുത്തത് തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നുവെന്നും ദിവാകരൻ വെളിപ്പെടുത്തുന്നു.

''എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. ധാരണയിൽ എത്തിയെന്നും സമരം അവസാനിപ്പിക്കുകയാണെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. എന്തു സംഭവിച്ചു എന്ന് അറിയില്ല''- ദിവാകരൻ പറഞ്ഞു. 'തിരുവഞ്ചൂർ മുൻകൈയെടുത്താണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സമരം അങ്ങനെ തീരേണ്ടതായിരുന്നില്ല. ഉമ്മൻ ചാണ്ടി രാജിവച്ചേനെ. തിരുവഞ്ചൂരാണ് അനുവദിക്കാത്തത്''- ദിവാകരൻ പറയുന്നു. ഒരു ചാനലിനോടാണ് ദിവാകരൻ ഇങ്ങനെ പറഞ്ഞത്.

എന്നാൽ ദിവാകരന്റെ വാദങ്ങൾ തള്ളി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ രംഗത്ത് വന്നു. രഹസ്യ ഒത്തുതീർപ്പ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണം തന്നെയായിരുന്നു സമരത്തിന്റെ ആവശ്യമെന്നും ബാലൻ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വി എസ് അച്യുതാനന്ദനെ അലട്ടിയിരുന്നതായി സി ദിവാകരൻ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. 'കനൽ വഴികളിലൂടെ' എന്ന ആത്മകഥ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

2011ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടതിനെക്കുറിച്ച് പുസ്തകത്തിൽ പറയുന്നതിങ്ങനെ- ''മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഒരു സാധാരണ എംഎൽഎയായി വി എസ് സഭയിൽവന്നു. വിഎസിന്റെ ആ അവസ്ഥയിൽ എനിക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടു. എത്ര ക്രൂരമാണ് ചിലപ്പോൾ രാഷ്ട്രീയം. മുഖ്യമന്ത്രിയെന്ന നിലയിൽ ശാന്തനും സൗമ്യനുമായിരുന്ന വി എസ് പ്രതിപക്ഷത്ത് എത്തിയപ്പോൾ ശക്തനായ ആക്രമണകാരിയായി മാറി. തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടിൽ എൽഡിഎഫിന് നാലു സീറ്റുകൾ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നു''.

വിവാദമായ ഹാരിസൺ പ്ലാന്റേഷൻ കേസിൽ വനംമന്ത്രി ബിനോയ് വിശ്വത്തെ കൊണ്ട് ഫയലിൽ ഒപ്പിടീച്ചത് അന്നത്തെ തൊഴിൽമന്ത്രി പി കെ ഗുരുദാസന്റെ നിർബന്ധത്താലാണെന്നും, ഒപ്പിടരുതെന്ന് താൻ വിലക്കിയിരുന്നതായും സി ദിവാകരൻ പറയുന്നു. ''ഹാരിസൺ പ്ലാന്റേഷൻ തോട്ടം ദീർഘനാളായി പൂട്ടികിടക്കുകയായിരുന്നു. തൊഴിലാളികൾ പട്ടിണിയിലായി. തോട്ടം തുറക്കാൻ തൊഴിൽമന്ത്രി ഗുരുദാസൻ ഇടപെടൽ നടത്തി. ഹാരിസൺ പ്ലാന്റേഷൻ തുറക്കാനുള്ള ഫയൽ വനം മന്ത്രി അംഗീകരിക്കണമായിരുന്നു. മന്ത്രിസഭ നടന്നു കൊണ്ടിരിക്കുമ്പോൾ മന്ത്രി ഗുരുദാസൻ അവിടെവച്ച് ഫയലിൽ ബിനോയ് വിശ്വത്തെകൊണ്ട് ഒപ്പിടിക്കാൻ ശ്രമിച്ചു. ബിനോയ് വിശ്വം എന്നോട് അഭിപ്രായം ചോദിച്ചു. ഫയലിൽ ഒപ്പിടരുതെന്ന് ഞാൻ നിർദേശിച്ചു. എന്റെ ഉപദേശം കൂട്ടാക്കാതെ ബിനോയ് ഫയലിൽ ഒപ്പിട്ടു. വൻകിട തോട്ടം ഉടമയെ സംരക്ഷിക്കാൻ വനം മന്ത്രി കൂട്ടുനിന്നു എന്ന് പ്രചാരണമുണ്ടായി. വി എസ് സർക്കാരിന്റെ പേരിൽ ഒരു ആരോപണവും ഉണ്ടാകില്ലെന്നു ധരിച്ചിരുന്നവർ നിരാശരായി''.

സിപിഎമ്മിലെ അപചയവും ഇടതു മുന്നണിയിലെ പടലപ്പിണക്കവും ചതിക്കുഴികളും കനൽ വഴികളിലൂടെ എന്ന പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്.'മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഒരു സാധാരണ എംഎൽഎയായി വി എസ് സഭയിൽ വന്നു. വിഎസിന്റെ ആ അവസ്ഥയിൽ എനിക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടു. എത്ര ക്രൂരമാണ് ചിലപ്പോൾ രാഷ്ട്രീയം. മുഖ്യമന്ത്രിയെന്ന നിലയിൽ ശാന്തനും സൗമ്യനുമായിരുന്ന വി എസ് പ്രതിപക്ഷത്ത് എത്തിയപ്പോൾ ശക്തനായ ആക്രമണകാരിയായി മാറി. തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടിൽ എൽഡിഎഫിന് നാലു സീറ്റുകൾ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നു

പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് സി ദിവാകരൻ. പറയുന്നു. പാർട്ടിയിൽ ചതിപ്രയോഗങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജീവിച്ചിരിക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിലാക്കേണ്ടെന്നതുകൊണ്ട് പലതും തുറന്ന് എഴുതിയിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

'മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ വി എസ്.അച്യുതാനന്ദൻ നിയോഗിച്ച മൂന്നു ഉദ്യോഗസ്ഥരിൽ രണ്ടു പേർ ശക്തമായ നടപടികൾ സ്വീകരിക്കുന്നവരായിരുന്നു. രാജു നാരായണ സ്വാമി അതി ബുദ്ധിമാനാണ്. എന്നാൽ, ഭരണനിർവഹണത്തിൽ വട്ടപൂജ്യമാണ്. സുരേഷ് കുമാർ കരുത്തനായ ഉദ്യോഗസ്ഥനാണ്. ചില സമയങ്ങളിൽ കടിഞ്ഞാണില്ലാത്ത കുതിരപോലെ പാഞ്ഞുപോകും. ഋഷിരാജ് സിങ് അഴിമതി രഹിതമായ സർവീസിന്റെ ഉടമയും സമർഥനുമാണ്. മൂന്നാർ വിഷയത്തിൽ സംയമനവും സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനവും നടത്താൻ കഴിയാതെ പോയി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ പോയവരെ നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടായി. മൂന്നാറിൽ കേരളത്തിലെ പ്രമുഖരായ പലരും കയ്യേറ്റം നടത്തിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. മറ്റുള്ളവരുടെ കയ്യേറ്റം ബുൾഡോസർ കൊണ്ട് ഒഴിപ്പിക്കുമ്പോൾ എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ മന്ദിരങ്ങൾക്ക് നേരെ തിരിയുന്നില്ല എന്ന ചോദ്യം ഉയർന്നു വന്നു. മൂന്നാറിൽ തട്ടി മന്ത്രിസഭ തകരാൻ പാടില്ലെന്ന് തീരുമാനിച്ചതോടെ ആ അധ്യായം അവസാനിച്ചതായി സി ദിവാകരൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP