ശബരിമല യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി തിരുത്തപ്പെടുമോ? ബിജെപിയുടെ പ്രതീക്ഷ മുഴുവൻ റിവ്യൂ പെറ്റീഷനിൽ; യുവതികൾ കയറിയിട്ടും സമരം അവസാനിപ്പിക്കാത്തത് കോടതിയിൽ വിധി അനുകൂലമാകുമെന്ന പ്രതീക്ഷിൽ; ഓർഡിനൻസ് എളുപ്പമല്ലെന്ന് ബോധ്യത്തൽ പാർട്ടി കേന്ദ്ര നേതൃത്വം; മോദിയും ഷായും എത്തുന്നത് മുതലെടുപ്പ് സാധ്യത മുന്നിൽ കണ്ട് തന്നെ; കേരളത്തിലെ തെരുവുകളിൽ കലാപാഗ്നി അടുത്തെങ്ങും അണയില്ലെന്ന് വ്യക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമരവുമായി ഇറങ്ങിയ ബിജെപി പുലിവാല് പിടിച്ചോ? ശബരിമലയിലെ യുവതീ പ്രവേശനത്തിനും ആചാര ലംഘനത്തിനും എതിരെ ഡിസംബർ മൂന്നിന് തുടങ്ങിയ സമരം നോൺ സ്റ്റോപ്പ് ആയി ഇപ്പോഴും മുന്നോട്ടു പോകവേയാണ് ശബരിമല പ്രശ്നത്തിൽ ബിജെപി രം പുലിവാല് പിടിച്ചോ എന്ന ചോദ്യം മുഴങ്ങുന്നത്. ശബരിമലയിൽ യുവതീ പ്രവേശനം പാടില്ല, നിരോധനാജ്ഞ പിൻവലിക്കണം, ശബരിമലയിലെ ആചാരലംഘനങ്ങൾ സർക്കാർ അവസാനിപ്പിക്കണം ഇതൊക്കെയായിരുന്നു സമരത്തിലെ മുഖ്യ ആവശ്യങ്ങൾ.
ബിജെപിയുടെ ഈ സമരം അത്യാവേശമില്ലാതെ പുരോഗമിക്കുമ്പോൾ തന്നെ സമരത്തിലെ എല്ലാ ആവശ്യങ്ങളും സമരപ്പന്തലിനെ സാക്ഷിനിർത്തി സർക്കാർ കാറ്റിൽപ്പറത്തി. ശബരിമലയിൽ യുവതീ പ്രവേശനം സർക്കാർ സ്പോൺസേഡ് പരിപാടിയായി പൊടിപാറിച്ച് നടത്തി. ശബരിമലയിലെ നിരോധനാജ്ഞ ഇപ്പോഴും തുടരുന്നു. ആചാരലംഘനവും സർക്കാർ സ്പോൺസേഡ് ആയി തന്നെ നടത്തി. ആചാരലംഘനത്തിനു ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം സർക്കാർ തീരുമാനമാണ്. അല്ലാതെ ശബരിമല ദേവസ്വം ബോർഡ് തീരുമാനമല്ല.
ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ എതിർത്തിട്ടും ശങ്കരദാസ് അടക്കമുള്ള മറ്റു രണ്ടു അംഗങ്ങളും ഉറച്ചു നിന്നതോടെയാണ് ആചാരലംഘനത്തിനു ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രി കണ്ഠരര് രാജീവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ബോർഡ് തീരുമാനിച്ചത്. ഈ ദേവസ്വം ബോർഡ് തീരുമാനം സർക്കാർ തീരുമാനമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ തീരുമാനങ്ങളും ബിജെപി ഇപ്പോൾ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് എതിരാണ്.
സമരത്തെ പിച്ചി ചീന്തുന്ന നിലപാടാണ് ബിജെപിയുടെ ശബരിമല സമരത്തിന്നെതിരെ സർക്കാർ എടുക്കുകയും നടപ്പാക്കുകയും ചെയ്തത്. ജനുവരി രണ്ടിന് അർദ്ധ രാത്രി യുവതികളെ എത്തിച്ചതും ഈ സർക്കാർ നിലപാടിന്റെ ബാക്കിപത്രമായിരുന്നു. എന്നിട്ടും ബിജെപി എന്തിനു സമരം നടത്തുന്നു. അപഹാസ്യമായ രീതിയിലല്ലേ സമരത്തിന്റെ പോക്ക് എന്നാണ് ബിജെപിയുടെ ശബരിമല സമരത്തിന്നെതിരെ ഉയരുന്ന ചോദ്യം. എന്താണ് ഈ സമരത്തിന്റെ ലക്ഷ്യം. ഡിസംബർ മൂന്നിന് തുടങ്ങിയ നിരാഹാരം സമരത്തിൽ പങ്കെടുത്ത് അവശരായ ബിജെപിയുടെ പ്രമുഖ നേതാക്കളെ പലരെയും നിരാഹാരത്തിനിടയിൽ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം നിരാഹാരം തുടങ്ങിയ എ.എൻ.രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, സി.കെ.പത്മനാഭൻ, എൻ.ശിവരാജൻ തുടങ്ങിയവർ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധൻ ആണ് ഇപ്പോൾ നിരാഹാരം കിടക്കുന്നത്. ശബരിമല യുവതികൾ കയറിയ വാർത്ത അറിഞ്ഞിട്ടും ഇപ്പോഴും നിരാഹാരം തുടരുകയാണ്. കുലുക്കമില്ലാതെ, ആവേശമില്ലാതെ തുടരുന്ന നിരാഹാരം ഇടതു വൃത്തങ്ങളെ അടക്കം അമ്പരപ്പിക്കുന്നുണ്ടെങ്കിലും ബിജെപി ലക്ഷ്യമാക്കുന്നത് സർക്കാരിനെയല്ല സുപ്രീംകോടതിയെയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. സർക്കാർ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചാലും ഇല്ലെങ്കിലും സമരം ജനുവരി 22 വരെ നീട്ടിക്കൊണ്ടുപോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. 16 നു മകരവിളക്ക് ആണെങ്കിലും സമരം ജനുവരി 22 വരെ നീട്ടും.
അന്നാണ് ശബരിമല യുവതീ പ്രവേശനത്തിലെ റിവ്യൂ പെറ്റിഷൻ സുപ്രീംകോടതി പരിഗണിക്കുന്നത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നൽകാതെയാണ് സുപ്രീംകോടതി റിവ്യൂ പെറ്റിഷൻ പരിഗണിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിനെ നയിച്ചത് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു. ദീപക് മിശ്രയും ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായിരുന്നു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ അനുകൂലിച്ചപ്പോൾ ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിരഭിപ്രായം രേഖപ്പെടുത്തിയത്. പക്ഷെ ഇപ്പോൾ സാഹചര്യം മാറിയിട്ടുണ്ട്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ദീപക് മിശ്രയുടെ മനോഭാവമല്ല ശബരിമല പ്രശ്നത്തിൽ കൈക്കൊള്ളുന്നത്.
അനുകൂലിക്കാൻ ജസ്റ്റിസ് ഇന്ദു മൽഹോത്രയുമുണ്ട്. ഇതേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് റിവ്യൂ പെറ്റിഷൻ പരിഗണിക്കാൻ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വേണമെങ്കിൽ റിവ്യൂ പെറ്റിഷൻ തള്ളാമായിരുന്നു. സാധാരണ ഗതിയിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നാൽ റിവ്യൂ പെറ്റിഷൻ പരിഗണിക്കുന്ന രീതിയില്ല. അത് തള്ളിപ്പോവുകയാണ് ചെയ്യുന്നത്. പക്ഷെ അസാധാരണമായ രീതിയിലുള്ള തീരുമാനം വഴിയാണ് റിവ്യൂ പെറ്റിഷൻ പരിഗണിക്കാൻ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്. ഇത്തരം ഒരു രീതി വന്നാൽ മുൻ തീരുമാനം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തന്നെ തിരുത്തുന്നതിന്റെ സൂചനകളായാണ് ഡൽഹിയിലെ നിയമവൃത്തങ്ങൾ ബിജെപിയിലെ മുതിർന്ന നേതാക്കളോട് വിശദീകരിച്ചത്. അതിനർത്ഥം ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ഒരു പക്ഷെ ജനവരി 22 നു തിരുത്തപ്പെട്ടേക്കും എന്ന സൂചനകൾ ശക്തമാണ്.
ബിജെപിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും ഈ റിവ്യൂ പെറ്റിഷനിൽ പ്രതീക്ഷയർപ്പിച്ചാണ് നീങ്ങുന്നത്. റിവ്യൂ പെറ്റിഷനിൽ വിധി അനുകൂലമായാൽ എല്ലാ പ്രക്ഷോഭവും അവസാനിക്കും, ഇന്നലെ പാർലമെന്റിൽ ബിജെപി വക്താവായ മീനാക്ഷി ലേഖിയും മറ്റു ബിജെപി നേതാക്കളും ശബരിമല സുപ്രീം കോടതിവിധിക്ക് എതിരെയാണ് സംസാരിച്ചത്. മീനാക്ഷി ലേഖി ഇന്നലെ കുറച്ച് കൂടുതൽ കടത്തിപറയുകയും ചെയ്തു. മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടുന്നത് ശരിയല്ല. 41 ദിവസം വ്രതമെടുത്താണ് ശബരിമലയ്ക്ക് പോകുന്നത്. വ്രതമെടുക്കേണ്ട ദിവസങ്ങളുടെ ദൈർഘ്യം കുറയ്ക്കാൻ കോടതിക്ക് കഴിയുമോ? മീനാക്ഷി ചോദിച്ചു. ക്രിസ്തു ജനിച്ച സ്ഥലം സുപ്രീംകോടതിക്ക് നിശ്ചയിക്കാൻ കഴിയില്ലെന്നും വിശ്വാസികൾ ഉപവാസം നടത്തുന്നതിനിടെ ഭക്ഷണം കഴിക്കണമെന്ന് നിർബന്ധിക്കാൻ കഴിയുമോയെന്നും അവർ ചോദിച്ചു.
പാർലമെന്റിൽ ഇന്നലെ നടന്ന പ്രശ്നങ്ങൾ മുഴുവൻ സുപ്രീംകോടതിക്ക് മുന്നിലുണ്ട്. കേരളത്തിൽ ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ടു ഇപ്പോൾ നടക്കുന്ന കലാപം അന്താരാഷ്ട്ര മാധ്യമങ്ങൾ മുഴുവൻ ഏറ്റുപിടിക്കുന്നു. ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പേരിൽ കേരളം കലാപഭൂമിയായിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടലാണ് സിപിഎമ്മും ബിജെപിയും നടത്തുന്നത്. ബിജെപിയുടെ സംസ്ഥാന നേതാക്കൾ മിക്കവരും വിശ്വാസ സംരക്ഷണത്തിനായി നിരാഹാരം ഇരിക്കുന്നു. പ്രക്ഷോഭവും കലാപവും ഒക്കെ വേറെയും. ഇതെല്ലാം സുപ്രീംകോടതിക്ക് മുൻപാകെയുണ്ട്. അതേസമയം സംസ്ഥാന സർക്കാർ സുപ്രീംകോടതി വിധി നിർബന്ധപൂർവം നടപ്പാക്കാൻ ശ്രമിച്ചതും അതിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ടതാണ് ഇപ്പോഴത്തെ കലാപവും എന്ന വാദവും സുപ്രീം കോടതിക്ക് മുൻപാകെ വരും.
ഇരുട്ടിന്റെ മറവിൽ ആക്ടിവിറ്റ്സുകളെ ശബരിമലയിൽ എത്തിക്കണം എന്ന് വിധിയിൽ സുപ്രീംകോടതി പറഞ്ഞിട്ടുമില്ല. വിധി സർക്കാർ ദുരുപയോഗിച്ചു എന്നും സുപ്രീംകോടതിയിൽ വാദം വരും. അപ്പോൾ കലാപം സർക്കാർ സൃഷ്ടിയാണ് എന്ന വാദവും പിറകെ വരും. ഇതെല്ലാം തന്നെ പരിഗണിച്ചാവും ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധി വരുക. ഈ വിധിയിലാണ് ശബരിമല പ്രശ്നത്തിന്റെ പേരിൽ സമരമുഖത്തുള്ള, നിരാഹാരം തുടരുന്ന ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. ബിജെപി സംസ്ഥാന നേതൃത്വം മാത്രമല്ല കേന്ദ്ര നേതൃത്വവും ഈ വിധിയിൽ പ്രതീക്ഷയുമായി നിൽക്കുകയാണ്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്തോടെ ബിജെപി നിരാഹാരം നീട്ടിക്കൊണ്ടു പോകുന്നത്.
ഈ സമരം കേരള സർക്കാരിന് മുൻപാകെയോ അല്ലെങ്കിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനു എതിരോ ആയല്ല സമരം ബിജെപി നീട്ടിക്കൊണ്ടു പോകുന്നത്. ഈ സമരം സുപ്രീംകോടതിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയുള്ളതാണ്. ആക്രമണ പരമ്പരകളും ഇതേ ലക്ഷ്യം മുൻ നിർത്തി തന്നെ ആത്യന്തികമായി റിവ്യൂ പെറ്റിഷൻ അനുകൂലമാക്കുക ലക്ഷ്യം വെച്ചുള്ളതാണ്. അതേസമയം സമരം കടുപ്പിക്കാനും കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് ശബരിമല സമരം ശക്തമാക്കുന്നത്. ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും , ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള നേതാക്കളും കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും കേരളത്തിലേക്ക് വരാനിരിക്കുന്ന. നരേന്ദ്ര മോദി 15, 27 തിയതികളിൽ കേരളത്തിലെത്തും.
മോദിക്കു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും എത്തും. അതുകൂടാതെ ഈ മാസം 18നു നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിലും ബിജെപി ദേശീയ നേതാക്കൾ പങ്കെടുക്കും. എല്ലാം ശബരിമല സമരത്തിന് കരുത്തു പകരാൻ. ശബരിമല യുവതീപ്രവേശത്തിൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമാക്കാൻ കൊച്ചിയിൽ ചേർന്ന ആർഎസ്എസ്- ബിജെപി നേതൃയോഗവും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ ബിജെപി നേതാക്കളും അണികളും അറസ്റ്റിലാകുന്നത് ബിജെപിയെ അലട്ടുന്നുമുണ്ട്. 1108 കേസുകളിലായി 1718 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1009 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുമുണ്ട്. കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളത് സജീവമായ ബിജെപി അംഗങ്ങൾ ആണെന്നുള്ളത് പാർട്ടിക്കുള്ളിൽ കനത്ത ആശങ്കയ്ക്ക് വകവെച്ചിട്ടുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്