എളുപ്പമല്ല കോൺഗ്രസ് നേതാക്കളെ കുടുക്കാൻ ഇനി പിണറായി സർക്കാരിന്; ബിജു രമേശിന്റെ ബാർകോഴ ആരോപണത്തിൽ വിജിലൻസ് പരിശോധിക്കുന്നത് സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യത; ചെന്നിത്തലയും ബാബുവും ശിവകുമാറും കോഴ വാങ്ങിയെന്ന ആരോപണം വിജിലൻസ് പണ്ടേ തള്ളിയത്; കേസ് പൊടിതട്ടിയെടുക്കാൻ വിജിലൻസിന് മുന്നിലെ തടസ്സങ്ങൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ബാർക്കോഴയുമായി ബന്ധപ്പെട്ടു ബിജു രമേശ് ഉന്നയിച്ച ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെ.ബാബുവിനും വി എസ്.ശിവകുമാറിനും എതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് മുന്നിൽ നിയമ തടസം ഉണ്ടെന്നു സൂചന. ബിജു രമേശിന്റെ ആരോപണത്തിൽ സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യതയാണ് വിജിലൻസ് ഇപ്പോൾ പരിശോധിക്കുന്നത്. കേസ് എടുക്കാൻ കഴിയില്ലെന്ന് വിജിലൻസ് ഡയറക്ടർ തന്നെ കോടതിയിൽ പറഞ്ഞ കേസിനാണ് ഇപ്പോൾ വിജിലൻസ് ദ്രുതപരിശോധനയ്ക്കുള്ള സാധ്യത പരിശോധിക്കുന്നത്.
ബാറുകൾ തുറക്കാൻ വേണ്ടി കെപിസിസിക്ക് ഒരു കോടി രൂപയും അന്ന് മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ ബാബുവിന് 50 ലക്ഷം രൂപയും നൽകിയെന്ന പഴയ ആരോപണമാണ് ബിജു രമേശ് ഉന്നയിച്ചത്. ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ബാർക്കോഴ കേസ് മുന്നോട്ടു നീങ്ങുമ്പോൾ മജിസ്ട്രേട്ടിന് മുൻപിൽ ബിജു രമേശ് അന്ന് നേരിട്ട് നൽകിയ മൊഴിയാണിത്. ഈ മൊഴിയാണ് ബിജു രമേശ് വീണ്ടും ആവർത്തിച്ചത്. ഹൈക്കോടതിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഈ കേസ് വീണ്ടും പൊടി തട്ടിയെടുക്കാൻ വിജിലൻസ് കഴിയൂ എന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ ആരോപണത്തിന്റെ പേരിൽ കേസ് എടുത്ത് അന്വേഷണം നടത്തണം എന്ന ആവശ്യം മുൻപ് തന്നെ വന്നതാണ്. എന്നാൽ കേസ് എടുത്ത് അന്വേഷണം നടത്തുന്നത് വിജിലൻസും ഹൈക്കോടതിയും തടഞ്ഞതാണ്. അതിനാൽ ഈ ആരോപണത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി തേടേണ്ടി വരും. അനുമതി തേടാതെ കേസ് എടുത്താൽ കോടതിയലക്ഷ്യം ആകുമെന്നാണ് സൂചന.
സർക്കാരിനു താത്പര്യമുള്ള കേസ് ആയതിനാൽ സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യതയാണ് വിജിലൻസ് തേടുന്നത്. പക്ഷെ കേസ് എടുത്ത് അന്വേഷണം നടത്തുക ഈ കാര്യത്തിൽ ബുദ്ധിമുട്ടാകും. ഇപ്പോൾ സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യത പരിശോധിക്കുന്ന വിജിലൻസിന്റെ മുൻ മേധാവി തന്നെയാണ് ഈ കേസിൽ അന്വേഷണം സാധ്യമല്ലെന്ന് കോടതിയെ ധരിപ്പിച്ചത്. കേസ് എടുക്കുന്നത് ഹൈക്കോടതിയും തടഞ്ഞിട്ടുണ്ട്. ഇനി കേസ് എടുക്കണമെങ്കിൽ കോടതിയിൽ വാദം കേട്ട ശേഷം മാത്രമേ സാധ്യമാകൂ എന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വിജിലൻസ് ഡയരക്ടർ തന്നെ ഈ ആരോപണത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന് എന്തുകൊണ്ട് കോടതിയിൽ ചൂണ്ടിക്കാട്ടി എന്നതിനും വിജിലൻസ് വിശദീകരണം നൽകേണ്ടി വരും. പ്രതിപക്ഷ നേതാവിന് എതിരെയുള്ള കേസ് ആയതിനാൽ മുഖ്യമന്ത്രി പിണറായി വിജയന് ഉൾപ്പെടെ താത്പര്യം ഉണ്ടെങ്കിൽ കേസുമായി മുന്നോട്ടു പോയാൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുക വിജിലൻസ് തന്നെയാകും. അതുകൊണ്ട് തന്നെ ഈ കേസിൽ പുനരന്വേഷണം പ്രയാസമായ അവസ്ഥയാണ്.
ബാർക്കോഴ കേസ് മുന്നോട്ടു നീങ്ങുമ്പോഴാണ് 164 പ്രകാരം മജിസ്ട്രേട്ടിന് മുൻപിൽ ബിജു രമേശ് മൊഴി നൽകുന്നത്. ഈ മൊഴിയിലാണ് കെപിസിസിക്ക് ഒരു കോടി രൂപയും അന്ന് മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ ബാബുവിന് 50 ലക്ഷം രൂപയും നൽകിയെന്ന് ബിജു രമേശ് പറഞ്ഞത്. ഇത് വാർത്തയായി. വിജിലൻസ് ഡയരക്ടർ ഈ കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ വിജിലൻസ് ഡയരക്ടർ എസ്പി സുകേശിനെ ചുമതലപ്പെടുത്തി. ബാർക്കോഴ കേസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നതിനാൽ ഈ കേസ് പ്രത്യേകം അന്വേഷിക്കണം എന്നാണു സുകേശൻ റിപ്പോർട്ട് നൽകിയത്. അതനുസരിച്ച് ഡയരക്ടർ പ്രാഥമിക അന്വേഷണത്തിനു ഉത്തരവിട്ടു. ഒരു ഡിവൈഎസ്പിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. മൊഴിയിൽ കഴമ്പില്ല എന്നാണ് വിജിലൻസ് ഡിവൈഎസ്പി റിപ്പോർട്ട് നൽകിയത്. ഇതിനെ തുടർന്ന് കേസ് എടുക്കേണ്ട കാര്യം ഇല്ലെന്നാണ് വിജിലൻസ് തീരുമാനിച്ചത്. ഈ ആരോപണത്തിന്റെ പേരിൽ തൃശൂർ വിജിലൻസ് കോടതിയിൽ പരാതി വന്നു. കോടതി അന്വേഷണത്തിനു ഉത്തരവിട്ടു. ക്വിക്ക് വെരിഫിക്കേഷൻ നടത്താനാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ട് ആയിട്ടുണ്ടെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. റിപ്പോർട്ട് നൽകിയപ്പോൾ വിജിലൻസ് കോടതി ഈ ആരോപണത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. സർക്കാർ അതിനു ഹൈക്കോടതിയിൽ തടസവാദം ഉന്നയിച്ചു.
വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട് എന്നാണ് സർക്കാർ അറിയിച്ചത്. ഈ ഘട്ടത്തിൽ കെ.എം.മാണി പ്രതിയായ ബാർക്കോഴ കേസിന്റെ ഫൈനൽ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകി. ഇതോടെ ചെന്നിത്തല ഉൾപ്പെട്ട കേസിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ ബാർക്കോഴ കേസ് ശരിയായ രീതിയിൽ അല്ല അന്വേഷിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയുടെ പേരിൽ ബാർക്കോഴ കേസിന്റെ ഫൈനൽ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഈ റിപ്പോർട്ടിന്റെ പേരിൽ വാദം കേട്ട് തീരുമാനം ഉണ്ടായാൽ മാത്രമേ ഇനിയൊരു അന്വേഷണം നടക്കുകയുള്ളൂ. സർക്കാരിനു അന്വേഷണത്തിനു ഉത്തരവിടാൻ കഴിയില്ല. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് മാത്രമേ ഇനി അന്വേഷണത്തിനു സാധ്യതയുള്ളൂ. അതല്ലെങ്കിൽ, കോടതി അലക്ഷ്യമാകും. ഈ ആരോപണത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന് വിജിലൻസ് ഡയരക്ടർ തന്നെ ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജിലൻസിന് കേസ് എടുത്ത് അന്വേഷണം നടത്താൻ കഴിയില്ല. ഇനി കേസ് എടുക്കണമെങ്കിൽ കേസിന്റെ വാദം നടന്ന തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിക്കേണ്ടതായി വരും.
ബാർക്കോഴ കേസ് ഇങ്ങനെ:
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് പൊന്തിവന്ന രാഷ്ട്രീയ വിവാദം. 2014ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടനയിൽ നിന്നും കോഴ വാങ്ങിയെന്ന ആരോപണമാണ് ബാർക്കോഴയായത്. ഇതിന്റെ പേരിൽ ഇടതുമുന്നണി സമരമുഖവും തുറന്നു. കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ നിയമസഭയും ഇടത് എംഎൽഎമാർ തല്ലി തകർത്തു. ഈ കേസ് ഇപ്പോൾ കോടതിയിലാണ്. ബാർ കോഴയിൽ മാണിക്കെതിരെ വിജിലൻസ് കേസെടുത്തു. ബാർകോഴയെ തുടർന്നുള്ള സംഭവവികാസങ്ങൾ കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്നും അകറ്റി. ചർച്ചകൾക്ക് ശേഷം മാണി വീണ്ടും യുഡിഎഫിൽ തിരികെ എത്തി. മാണിയുടെ മരണ ശേഷം യുഡിഎഫ് വിട്ട കേരളാ കോൺഗ്രസ് ഇടതുമുന്നണിയിൽ താവളം ഉറപ്പിച്ചു. ഇതോടെ ബാർക്കോഴ ആരോപണം വീണ്ടും പൊന്തിവന്നു. ഇതിനെ തുടർന്ന് തന്നെയാണ് ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത വിവാദം ബിജു രമേശ് വീണ്ടും തുറന്നു വിട്ടത്. ബിജു രമേശിന്റെ പ്രസ്താവനയിലുള്ള ആരോപണം ഊതിക്കത്തിച്ചാണ് ചെന്നിത്തലയ്ക്കും ബാബുവിന് ശിവകുമാറിനും എതിരെ കേസ് എടുക്കാനുള്ള നീക്കം പിണറായി സർക്കാർ ഊർജ്ജിതമാക്കിയത്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍