സിപിഐ(എം) തഴഞ്ഞ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിൽ എത്തിക്കാൻ നീക്കം തുടങ്ങി; ഉമ്മൻ ചാണ്ടി വിരോധിയായ മുൻ യുവതുർക്കിയെ എത്തിക്കുന്നതിന് പിന്നിൽ ചരടുവലിക്കുന്നത് വി എം സുധീരൻ; എകെ ആന്റണിയുടെ പിന്തുണയുമുണ്ടെന്ന് സൂചന; വാ തുറക്കാതെ ചെറിയാൻ ഫിലിപ്
കോട്ടയം: കേരളത്തിൽ കോൺഗ്രസിലെ കത്തുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്ക് കൂടുതൽ എണ്ണ പകരും വിധം കടുത്ത ഉമ്മൻ ചാണ്ടി വിരോധിയായ മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെ തിരികെ പാർട്ടിയിലെത്തിക്കാൻ ഒരുവിഭാഗം ശ്രമം തുടങ്ങി. കോൺഗ്രസ് വിട്ട് ഏറെക്കാലമായി ഇടതുസഹയാത്രികനായി തുടരുന്ന ചെറിയാൻ ഫിലിപ്പിന് പുതിയ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ എന്തെങ്കിലും അധികാര സ്ഥാനങ്ങൾ നൽകുമെന്ന സൂചനകളുണ്ടായിരുന്നു.
പക്ഷേ, മുമ്പ് കെടിഡിസി ചെയർമാനായിരുന്ന ചെറിയാൻ ഫിലിപ്പിന് പുതിയ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നും പദവികൾ നൽകിയിരുന്നില്ല. ഇതിൽ അസംതൃപ്തനാണ് ചെറിയാൻ എന്നും ഇടതുപക്ഷത്തുനിന്ന് അകലുന്നുവെന്നും വാർത്തകൾ വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ കോൺഗ്രസിൽ തിരികെയെത്തിക്കാൻ ശ്രമം നടക്കുന്നതായ സൂചനകൾ പുറത്തുവരുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ അടുത്ത അനുയായി ആയിരുന്ന ചെറിയാൻ ഫിലിപ്പിനെ തിരികെയെത്തിക്കാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വി എം സുധീരന്റെ നേതൃത്വത്തിൽ തന്നെയാണ് നീക്കം തുടങ്ങിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി പാർട്ടിവിട്ട മുഴുവൻ പ്രവർത്തകരെയും തിരികെ എടുക്കണമെന്നാവശ്യപ്പെട്ടു സുധീരൻ ഹൈക്കമാൻഡിനു കത്ത് നൽകിക്കഴിഞ്ഞു. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ അറിവോടെയാണു നീക്കങ്ങൾ എന്നതിനാൽതന്നെ ഇപ്പോൾ ഇടഞ്ഞുനിൽക്കുന്ന ഉമ്മൻ ചാണ്ടിക്ക് കനത്ത അടിയായി മാറും വിധത്തിൽ ചെറിയാൻ ഫിലിപ്പിനെ തിരികെയെത്തിക്കാനാണ് ശ്രമം തുടങ്ങിയിട്ടുള്ളത്.
നേരത്തേ കോൺഗ്രസിലിരുന്ന വേളയിലും പിന്നീട് ഇടതുപാളയത്തിൽ എത്തിയതിനു ശേഷവുമെല്ലാം നിരന്തരം ഉമ്മൻ ചാണ്ടിക്കെതിരെ പടവാളോങ്ങിയ നേതാവാണ് ചെറിയാൻ ഫിലിപ്. അദ്ദേഹത്തെ വീണ്ടും കോൺഗ്രസ് പാളയത്തിലെത്തിക്കാൻ കഴിഞ്ഞാൽ ഉമ്മൻ ചാണ്ടിക്കെതിരായ ബദൽ ഗ്രൂപ്പിനെ ശക്തിപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് എതിർ പാളയം. ഉമ്മൻ ചാണ്ടിയുമായി പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടിയിൽ വിമർശനങ്ങൾ നേരിട്ട് കോൺഗ്രസ്വിട്ട ചെറിയാൻ ഫിലിപ്പിനെ ഉമ്മൻ ചാണ്ടിയ്ക്കെതിരേ പുതുപ്പള്ളിയിൽ എൽ.ഡി.എഫ്. മത്സരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട്, സിപിഎമ്മിന്റെ സഹയാത്രികനായി മാറിയതോടെ കെടിഡിസി ചെയർമാനുമായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സുഗമമായി ജയിക്കാൻ കഴിയുന്ന സീറ്റ് വേണമെന്നു സിപിഐ(എം). സംസ്ഥാന നേതൃത്വത്തോടു ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. തുടർന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ ചെറിയാൻ ഫിലിപ്പ് കുറിപ്പിട്ടതും ചർച്ചയായി. പക്ഷേ, ഇടതുമുന്നണി അധികാരത്തിലെത്തിയാൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ചുമതലയേതെങ്കിലും ചെറിയാൻ ഫിലിപ്പിനെ തേടിയെത്തുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇതു നടക്കാതായതോടെ ചെറിയാൻ ഫിലിപ്പ് ഇടതുപാളയത്തിൽ നിന്ന് പടിയിറങ്ങുകയാണെന്ന വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു.
താൻ സാമൂഹ്യ പ്രവർത്തന മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആലോചിക്കുന്നുവെന്ന് വ്യക്തമാക്കി പുതുവത്സരത്തലേന്ന് ചെറിയാൻ നൽകിയ ഫേസ്ബുക്ക് സന്ദേശവും ഇതോടൊപ്പം ചർച്ചയായി. രാഷ്ട്രീയ രംഗത്തു തുടരുന്നതോടൊപ്പം വിശ്വാസ്യതയുള്ള സാമൂഹ്യ സേവന സംരംഭങ്ങളുമായി അർപ്പണബുദ്ധിയോടെ സഹകരിച്ചു പ്രവർത്തിക്കുമെന്നും അമ്പതു വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഏറ്റവുമധികം ആത്മ സംതൃപ്തി ലഭിച്ചത് കേരള ദേശീയ വേദി പ്രസിഡന്റ് എന്ന നിലയിലുള്ള പത്തു വർഷത്തെ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിലാണെന്നുമായിരുന്നു ചെറിയാൻ കുറിപ്പിട്ടത്.
കേരളത്തിലെ ജനകീയ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടാൻ അക്കാലത്തു കഴിഞ്ഞിരുന്നുവെന്നും അവശിഷ്ടജീവിതം കാലോചിതവും അർത്ഥപൂർണവുമായ പൊതുപ്രവർത്തനത്തിനു വേണ്ടി സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചർത്തു. ഇത് ചർച്ചയാവുകയും പദവികൾ കിട്ടാതായതോടെ ചെറിയാൻ ഇടതുപാളയംവിടുന്നുവെന്നും ചർച്ചകൾ പലകോണിൽനിന്നും തുടങ്ങിയതോടെ അത് തെറ്റാണെന്ന് വ്യക്തമാക്കി ഇന്ന് ചെറിയാൻ ഫിലിപ്പ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പദവികളുടെ കാര്യത്തിൽ സിപിഐ (എം) അവഗണിച്ചുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും സർക്കാർ കോർപറേഷനുകളിലോ ബോർഡുകളിലോ അധികാര പദവികൾ വേണ്ടെന്നു പാർട്ടി നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നുമാണ് ചെറിയാൻ പുതിയ പോസ്റ്റിട്ടത്. കെടിഡിസിയിൽ അഞ്ചു വർഷക്കാലം ചെയർമാനായി വിജയകരമായി പ്രവർത്തിച്ച തനിക്ക് ആ സ്ഥാനം വീണ്ടും വഹിക്കുന്നത് ഉചിതമായി തോന്നിയില്ലെന്നും ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങളിലും നിലപാടുകളിലും ഉറച്ചു നിൽക്കുകയെന്നതാണ് എന്നും തന്റെ ഗുണവും ദോഷവുമെന്നും ലാഭ നഷ്ടങ്ങളുടെ കണക്കുപുസ്തകം തന്റെ ജീവിതത്തിലില്ലെന്നും ചെറിയാൻ പറയുന്നു. അതേസമയം സിപിഎമ്മിനോട് എതിർപ്പില്ലെന്ന് വ്യക്തമാക്കിയപ്പോഴും കോൺഗ്രസിലേക്ക് പോകുന്നുവെന്ന സൂചനകളോട് അദ്ദേഹം ഒന്നും പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
പക്ഷേ, ഇടതുപാളയത്തിൽ ചെറിയാൻ ഫിലിപ്പ് ആടിനിൽക്കുകയാണെന്ന സൂചനകൾ ലഭിച്ചതോടെ തന്നെ കോൺഗ്രസിൽ അദ്ദേഹത്തെ തിരിച്ചെടുത്ത് ഉമ്മൻ ചാണ്ടിക്കെതിരെ ഫലപ്രദമായ ആയുധമായി ഉപയോഗിക്കാ്ൻ എതിർവിഭാഗങ്ങൾ നീക്കം ശക്തമാക്കിക്കഴിഞ്ഞു. പ്രത്യേകിച്ചും പാർട്ടിയിൽ സമാന്തരമായി യോഗങ്ങൾ വിളിച്ചും കൂടുതൽ പാർട്ടി പ്രവർത്തകരുടെ പിന്തുണയാർജിക്കാൻ സോഷ്യൽ മീഡിയയെ വരെ ഉപയോഗിച്ച് നീക്കങ്ങൾ ശക്തമാക്കിയും ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹത്തോടെ ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ എ വിഭാഗം സജീവമായ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിന് മറുമരുന്നായി ചെറിയാൻ ഫിലിപ്പിനെ ഉപയോഗിക്കാമെന്നാണ് സുധീരൻ പക്ഷവും കണക്കാക്കുന്നത്.
ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയോടെ പാർട്ടിയുമായി പൂർണമായും അകന്നുനിൽക്കുന്ന മുൻ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാൻ ആന്റണിയും ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. പാർട്ടിയുടെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും വെറും രണ്ടുരൂപ മെമ്പറായി തുടർന്നോളുമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉമ്മൻ ചാണ്ടി. ഇതോടൊപ്പം സമാന്തരമായി എ ഗ്രൂപ്പ് ശക്തിപ്പെടുത്തുകയും ഉടൻ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന വാദമുയർത്തുകയും ചെയ്തുള്ള ദ്വിമുഖ തന്ത്രമാണ് അദ്ദേഹം നടപ്പാക്കുന്നത്. പാർട്ടി പിടിക്കാനുള്ള ഈ നീക്കത്തെ ചെറുക്കാനായി ഉമ്മൻ ചാണ്ടിയുടെ ശത്രുവായതോടെ പാർട്ടിവിടേണ്ടിവന്ന ചെറിയാൻ ഫിലിപ്പിനെ പോലെ ഉള്ളവരെ തിരിച്ചെത്തിക്കാനാണ് സുധീരന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് ഉമ്മൻ ചാണ്ടിയെ മാത്രം തെരഞ്ഞുപിടിച്ചു ആക്രമിക്കാനാണു ചെറിയാൻ ഫിലിപ്പ് ശ്രമിച്ചിരുന്നത്. ആന്റണിയും സുധീരനു അടക്കമുള്ളവർക്കെതിരേ ഒരു പരാമർശവും ചെറിയാൻ നടത്തിയിരുന്നില്ല. ഈ നേതാക്കളെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുമില്ല. ചെറിയാൻ ഫിലിപ്പിനെ പോലുള്ളവരെ പാർട്ടിയിൽ തിരികെ കൊണ്ടുവരുന്നതിനെതിരേ ശക്തമായ വിമർശനവുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുണ്ട്. പത്തു വർഷത്തിലേറെയായി കോൺഗ്രസ് പാർട്ടിക്കും സർക്കാരിനുമെതിരേ മാദ്ധ്യമങ്ങളിലുടെ ശക്തമായ പ്രചാരണം നടത്തിയ ചെറിയാനെ തിരികെ കൊണ്ടുവരാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ലെന്ന് ഇവർ പറയുന്നു.
അതേസമയം, പ്രധാനമായും ഉമ്മൻ ചാണ്ടിക്കെതിരെയാണ് ചെറിയാൻ പരസ്യ വിമർശനം ഉന്നയിച്ചതെന്നും അതുകൊണ്ടുമാത്രം അദ്ദേഹത്തെ തിരികെയെത്തിക്കുന്നതിനെ എതിർക്കേണ്ടതില്ലെന്നും വാദമുയർന്നിട്ടുണ്ട്. ഐഎസ്ആർ ഒ ചാരക്കേസ് ഉണ്ടായപ്പോൾ ചാരമുഖ്യൻ കരുണാകരൻ രാജിവയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതായി ഏറെ വാദിച്ചയാളാണ് ചെറിയാൻ ഫിലിപ്പ്. ഇത് ഉമ്മൻ ചാണ്ടിക്ക് വലിയ ക്ഷീണവുമുണ്ടാക്കിയിരുന്നു. പ്രതിപക്ഷം നിർജീവമാണെന്ന വാദമുയർത്തിയ കെ മുരളീധരൻ എ ഗ്രൂപ്പുമായി അടുക്കുന്നുവെന്ന സൂചനകളും പുറത്തുവന്ന സാഹചര്യത്തിൽ ഇതിന് തടയിടാനും ചെറിയാൻ ഫിലിപ്പ് തിരികെ കോൺഗ്രസ്സിലെത്തിയാൽ കഴിയുമെന്ന പ്രതീക്ഷ സുധീരൻ പക്ഷത്തിനുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍