നിയമസഭാ സീറ്റ് നിഷേധിച്ച് ആദ്യ അടി; ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി രണ്ടാമത്തെ വെട്ട്; ഒടുവിൽ കെപിസിസി ജന.സെക്രട്ടറി ആയപ്പോൾ തട്ടിക്കൂട്ട് സ്വീകരണമൊരുക്കി നാണം കെടുത്താൻ നാടകം; ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ കരുനീക്കം അവസാന നിമിഷം വരെ
ജംഷാദ് മലപ്പുറം
മലപ്പുറം: നിലമ്പൂരിൽ മത്സരിക്കാൻ സീറ്റു നിഷേധിച്ചപ്പോൾ സമവായമായി നൽകിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനവും തട്ടിപ്പറിച്ചിട്ടും മതിവരാതെ കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്തിന് തണുപ്പൻ സ്വീകരണം നൽകി നാണംകെടുത്താൻ കരുനീക്കിയവർ നാണം കെട്ടു. കേട്ടറിഞ്ഞ് ഒഴുകിയെത്തിയ കോൺഗ്രസ് പ്രവർത്തകർ ആര്യാടൻ ഷൗക്കത്തിനെ ചുമലിലേറ്റി ആവേശക്കാഴ്ച ഒരുക്കിയപ്പോൾ നാണംകെട്ടത് കുതികാൽവെട്ടാൻ കരുനീക്കിയവരാണ്. അത്യന്തം നാടകീയ രംഗങ്ങൾക്കാണ് ഇന്ന് മലപ്പുറം ഡി.സി.സി ഓഫീസ് സാക്ഷ്യം വഹിച്ചത്.
ഇന്ധനവില വർധനക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിലുള്ള സമരം കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം ഭാരവാഹികളെപ്പോലും അറിയിക്കാതെ തിടുക്കപ്പെട്ടാണ് ജില്ലയിലെ കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്തിനും ആലിപ്പറ്റ ജമീലക്കും സ്വീകരണം ഒരുക്കിയത്. സ്വീകരണവിവരം ഡി.സി.സിയുടെ വാർത്തകൾ മാധ്യമപ്രവർത്തകരെ അറിയിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ പോലും നൽകിയില്ല. പാർട്ടിപത്രമായ വീക്ഷണത്തിലും വാർത്ത നൽകിയില്ല. രാവിലെയാണ് ഭാരവാഹികളും പ്രവർത്തകരുംപോലും വിവരമറിഞ്ഞത്.
ആളില്ലാത്ത തണുപ്പൻ സ്വീകരണം നൽകി ആര്യാടൻ ഷൗക്കത്തിനെ നാണംകെടുത്താനുള്ള അണിയറ നീക്കമാണ് അരങ്ങേറിയത്. എന്നാൽ രാവിലെ വിവരമറിഞ്ഞ് എത്തിയ നേതാക്കളും പ്രവർത്തകരും സ്വീകരണത്തിന് ആവേശക്കാഴ്ചയൊരുക്കി. ആര്യാടൻ ഷൗക്കത്തിനെ മുദ്രാവാക്യം വിളികളുമായി ചുമലിലേറ്റിയാണ് പ്രവർത്തകർ ഡി.സി.സി ഓഫീസിലെത്തിച്ചത്. സമ്മേളനഹാളും ഓഫീസും പ്രവർത്തകരെകൊണ്ട് നിറഞ്ഞ്കവിഞ്ഞു.
വി എസ് ജോയിയെ ഡി.സി.സി പ്രസിഡന്റായി നോമിനേറ്റ് ചെയ്തപ്പോൾ ഒരാഴ്ച കഴിഞ്ഞാണ് സ്ഥാനമേറ്റെടുക്കലും സ്വീകരണ ചടങ്ങും സംഘടിപ്പിച്ചത്. അന്നുപോലുമില്ലാത്ത ആവേശമാണ് മുന്നൊരുക്കമില്ലാതെ ഞൊടിയിടയിൽ നടത്തിയ സ്വീകരണത്തിലുണ്ടായത്.
ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കാതിരിക്കാൻ എ.പി അനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ശക്തമായ കരുനീക്കങ്ങളാണ് നടത്തിയത്. ആര്യാടനെ തഴഞ്ഞ് മലപ്പുറത്ത് കോൺഗ്രസിന്റെ അവസാനവാക്കാകാൻ അനിൽകുമാർ നടത്തിയ നീക്കങ്ങളാണ് ജില്ലയിലെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയത്.
സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കരുത്തിലാണ് അനിൽകുമാർ കരുനീക്കിയത്. നിലമ്പൂരിൽ നിയമസഭാ സീറ്റ് വി.വി പ്രകാശിന് നൽകിയപ്പോൾ ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനമെന്ന സമവായ ഫോർമുല എ.ഐ.സി.സിയുടെ അനുമതിയോടെ നടപ്പാക്കാൻ തീരുമാനിച്ചു.ആര്യാടന് പകരം രണ്ടാം ആര്യാടൻ വരുന്നതിൽ മുസ്ലിം ലീഗ് ഇടഞ്ഞതോടെ ആര്യാടൻ ഷൗക്കത്തിന്റെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ത്രിശങ്കുവിലായി. ഒടുവിൽ എ.കെ ആന്റണി കടുത്ത നിലപാടെടുത്തതോടെയാണ് ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയത്. ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയതിൽ കെപിസിസി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞി പരസ്യപ്രതികരണം നടത്തുകയും കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന വി എസ് ജോയി ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ജില്ലയിൽ ഉടനീളം ഓടിനടന്ന് പ്രവർത്തിച്ച് ആവേശം വിതറിയ ആര്യാടൻ ഷൗക്കത്തിനെ വോട്ടെടുപ്പ് കഴിഞ്ഞതോടെ 20 ദിവസം കൊണ്ടുതന്നെ മാറ്റി പകരം വി.വി പ്രകാശിനെ ഡി.സി.സി പ്രസിഡന്റാക്കി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയറിയിച്ചെങ്കിലും ഡി.സി.സി പുനഃസംഘടനയിൽ ആര്യാടൻ ഷൗക്കത്ത് തന്നെ എന്ന ഉറപ്പ് നേതൃത്വം വീണ്ടും നൽകി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൃദയാഘാതത്തെ തുടർന്ന് വി.വി പ്രകാശ് മരണപ്പെട്ടതോടെ വീണ്ടും ആര്യാടൻ ഷൗക്കത്തിനെ വെട്ടി എ ഗ്രൂപ്പ് വിട്ട് എ.പി അനിൽകുമാറിനൊപ്പം പോയ ഇ. മുഹമ്മദ്കുഞ്ഞിയെ താൽക്കാലിക പ്രസിഡന്റാക്കി.
മലപ്പുറം ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വവും ഭൂരിപക്ഷം ഡി.സി.സി ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരും ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കണമെന്നാണ് നിലപാടെടുത്ത്. എ.ഐ.സി.സി നേതൃത്വത്തിനും കെപിസിസിക്കും നിവേദനവും നൽകി. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പിൽ എ.പി അനിൽകുമാറിനെതിരെയുള്ള വിഭാഗവും ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിനെയാണ് പിന്തുണച്ചത്.
എന്നാൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ പ്രായംകുറഞ്ഞ ഡി.സി.സി പ്രസിഡന്റെന്ന പേരിൽ എ ഗ്രൂപ്പിൽ നിന്നും വി എസ് ജോയിയെ അടർത്തിയെടുത്ത് ഡി.സി.സി പ്രസിഡന്റാക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായശേഷം യൂത്ത്കോൺഗ്രസിൽ പ്രവർത്തിക്കാതെയാണ് ജോയി കെപിസിസി ജനറൽ സെക്രട്ടറിയായത്. തൊട്ടുപിന്നാലെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകിയതിൽ ജില്ലയിലെ യൂത്ത്കോൺഗ്രസ് നേതൃത്വവും പ്രതിഷേധത്തിലായിരുന്നു. നിരവധി പൊലീസ് മർദ്ദനങ്ങൾക്കിരയായ സമരമുഖങ്ങളിലെ ശക്തമായ സാന്നിധ്യമായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി അടക്കമുള്ളവരെ തഴഞ്ഞായിരുന്നു ജോയിയുടെ നിയമനം. ഡി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടമായിട്ടും പ്രതികരിക്കാതെ സ്വീകരണചടങ്ങിലും പാർട്ടിപരിപാടികളിലും സജീവമായിരുന്നു ആര്യാടൻ ഷൗക്കത്ത്.
കെപിസിസി പുനഃസംഘടനയിൽ അവസാനനിമിഷവും ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ കരുനീക്കമുണ്ടായിരുന്നു. മുസ്ലിം വനിതയെ ജനറൽ സെക്രട്ടറിയാക്കി വെട്ടാനായിരുന്നു നീക്കം. മലപ്പുറത്ത് കോൺഗ്രസിന്റെ അസ്തിത്വം പണയംവെക്കുന്ന തീരുമാനമുണ്ടാകരുതെന്ന കടുത്ത നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്.മുസ്ലിം ലീഗിന്റെ താൽപര്യത്തിനനുസരിച്ചല്ല കോൺഗ്രസ് നേതൃത്വത്തെ തീരുമാനിക്കേണ്ടതെന്ന നിലപാട് എ.കെ ആന്റണിയും പ്രകടിപ്പിച്ചു. മുസ്ലിം ലീഗിന്റെ അപ്രമാദിത്യത്തിനെതിരെ പൊരുതിയാണ് മലപ്പുറം ജില്ലയിൽ ആര്യാടൻ മുഹമ്മദ് കോൺഗ്രസിനെ വളർത്തിയത്. ഇന്ത്യാ വിഭജനത്തെ ശക്തിയുക്തം എതിർത്ത് വർഗീയതക്കും തീവ്രവാദത്തിനുമെതിരെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മതേതരനിലപാട് ഉയർത്തിപ്പിടിക്കുന്ന ദേശീയ മുസ്ലിം ധാരക്കൊപ്പം നിന്ന നേതാവാണ് ആര്യാടൻ. ആര്യാടന്റെ മതേതര നിലപാട് മുറുകെ പിടിച്ചാണ് ഷൗക്കത്തും രാഷ്ട്രീയ പ്രവർത്തനം നടത്തിയത്.
നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയർമായിരിക്കെ നൂതനമായ വിദ്യാഭ്യാസ, ആര്യോഗ്യ, സാമൂഹിക വികസന പദ്ധതികളിലൂടെ ഇന്ത്യയിലെ മികച്ച പഞ്ചായത്തും നഗരസഭയുമായി നിലമ്പൂരിനെ മാറ്റിയ കഴിവുറ്റ ഭരണാധികാരികൂടിയാണ് ആര്യാടൻ ഷൗക്കത്ത്. നിലവിൽ കെപിസിസി സാംസ്കാരിക വിഭാഗമായ സംസ്ക്കാര സാഹിതിയുടെ സംസ്ഥാന ചെയർമാനാണ്. മൂന്നു വർഷം കൊണ്ട് തെരുവുനാടകങ്ങളും കലാരൂപങ്ങളുമായി കാസർകോട്ടുനിന്നും തിരുവനന്തപുരത്തേക്ക് സംസ്ക്കാര സാഹിതിയുടെ അഞ്ച് കലാജാഥകൾ നടത്തിയ മികച്ച സംഘാടകൻകൂടിയാണ്.
രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധൻ മുൻ ദേശീയ കൺവീനർകൂടിയാണ്. കോൺഗ്രസ് നേതാവ് എന്നതിനപ്പുറം സംസ്ഥാന, ദേശീയ അവാർഡ് ജോതാവായ സിനിമാ കഥാ, തിരക്കഥാകൃത്തും നിർമ്മാതാവും കൂടിയാണ്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ മൂന്ന് സിനിമകൾക്ക് മികച്ച കഥക്കും തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാലാമത്തെ സിനിമയായ വർത്തമാനത്തിലൂടെ കാമ്പസുകളിലെ വെറുപ്പിന്റെ രാഷ്ട്രീയത്തെയാണ് ചോദ്യം ചെയ്തത്. പതിനാലാം വയസിൽ മാനവേദൻ സ്കൂളിൽ പാർലമെന്റ് ലീഡറായ ഷൗക്കത്ത്, കെ.എസ്.യു ഏറനാട് താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി, കെപിസിസി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച സംഘാടകനായ ആര്യാടൻ ഷൗക്കത്തിന്റെ കരങ്ങളിൽ ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം എത്തുന്നതാണ് കോൺഗ്രസിലെ എതിരാളികളെ അസ്വസ്ഥരാക്കുന്നത്.
കെ.കരുണാകരൻ പ്രതാപശാലിയായ മുഖ്യമന്ത്രിയായിരുന്ന കാലത്തും എംപി ഗംഗാധരനും പി.ടി മോഹനകൃഷ്ണനും ടി.കെ ഹംസയുമടക്കമുള്ളവർ ഐ ഗ്രൂപ്പിൽ അണിനിരന്നിട്ടും കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ആര്യാടനനും എ ഗ്രൂപ്പിനുമൊപ്പം അടിയുറച്ചുനിന്ന ജില്ലയാണ് മലപ്പുറം. നേതാക്കന്മാരുടെ ഇഷ്ടക്കാരെ ഭാരവാഹികളാക്കുന്ന നോമിനേഷൻ രീതിവിട്ട് കോൺഗ്രസ് സംഘടനാതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതോടെ മലപ്പുറത്ത് കോൺഗ്രസിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. ഇതിന്റെ മാറ്റൊലിയാണ് നാണംകെടുത്താൻ ഒരുക്കിയ സ്വീകരണം ആവേശതിമർപ്പാക്കിയ പ്രവർത്തകരുടെ പ്രതികരണം.
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ഉമ്മൻ ചാണ്ടിയില്ലാത്ത 'എ ഗ്രൂപ്പ്' പ്രതിസന്ധിയിൽ
- ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും
- മലപ്പുറത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ഭൂരിഭാഗം നേതാക്കളും പിന്മാറി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്