ആര്യാടൻ റീലോഡഡ്! എട്ടുമാസത്തെ ഇടവേളക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് പൊതുവേദിയിൽ; മരിച്ചാലും വേണ്ടില്ലെന്ന മാസ് ഡയലോഗുമായി തെരഞ്ഞെടുപ്പ് ഗോദയിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് ആവേശം; പൊതുപരിപാടികൾ ഉപേക്ഷിച്ച വീട്ടിലിരുന്നത് കോവിഡ് ഭീതി കാരണമെന്നും നേതാവ്

ജംഷാദ് മലപ്പുറം
മലപ്പുറം: കോവിഡ് ഭീതിക്കിടയിൽ പൊതുപരിപാടികൾ ഉപേക്ഷിച്ച് എട്ടുമാസം വീട്ടിൽകഴിഞ്ഞ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് തെരഞ്ഞൈടുപ്പ് പ്രചരണത്തിൽ സജീവമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പര്യടനത്തിലാണ് കോവിഡ് ഭീതിപോലും അവഗണിച്ച് ആര്യാടനെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിലിരിക്കാനാവില്ലെന്നും മരിച്ചാലും പ്രശ്നമില്ലെന്ന് മാസ് ഡയലോഗോടെയായിരുന്നു ആര്യാടന്റെ രംഗപ്രവേശം.
എടക്കരയിലെ യോഗത്തിൽ കരിമ്പുഴ വന്യജീവി സങ്കേതമാക്കിയതിനെതിരെ ആഞ്ഞടിച്ചായിരുന്നു തുടക്കം. ഷർട്ടിന്റെ കോളർ പിന്നിലേക്കു വലിച്ച് വേദിയിലും സദസിലും ആവേശം വിതറി തനത് ശൈലിയിലായിരുന്നു പ്രസംഗം. ഇപ്പോ കാറ്റാടി പാലത്തിന്റെ അടുത്തുവരെ കാട്ടാന എത്തിയില്ലേ എന്ന് ചോദ്യമെറിഞ്ഞു. അതേയെന്ന് നാട്ടുകാർ തലയാട്ടി. അങ്ങാടിയിൽ വരെ കാട്ടുപന്നികളെത്തുന്നു. മലയോരത്ത് കൃഷി ചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയായില്ലേ എന്ന രണ്ടാമത്തെ ചോദ്യത്തിനും ശരിവെച്ചുള്ള തലയാട്ടലായിരുന്നു മറുപടി.
നാലര വർഷത്തെ ഭരണം കൊണ്ട് പി.വി അൻവർ എംഎൽഎയും സർക്കാരും കരിമ്പുഴ വന്യജീവി സങ്കേതം പ്രഖ്യാപിച്ചതാണ് വലിയ നേട്ടമായി ചിത്രീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തൽ. താൻ എംഎൽഎയായിരിക്കെ കർഷരെ ജീവിക്കാൻ കഴിയാത്തവിധം ദുരിതത്തിലാക്കുന്ന കരിമ്പുഴ വന്യജീവി സങ്കേതം പ്രഖ്യാപിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചത്.
വി എസ് സർക്കാരിന്റെ കാലത്ത് നിലമ്പൂരിൽ അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം വളിച്ചുചേർത്ത കർഷകരുടെ യോഗത്തിന്റെ എന്റെ ശവത്തിൽ ചവിട്ടിയല്ലാതെ കരിമ്പുഴ വന്യജീവി സങ്കേതമാക്കാൻ അനുവദിക്കില്ലെന്നാണ് പ്രഖ്യാപിച്ചത്. യോഗത്തിലെ കർഷകരും നിലമ്പൂരിലെ ജനങ്ങളും ആ നിലപാടിനൊപ്പം നിന്നും. നിയമസഭയിലും ഇക്കാര്യം ഞാൻ ഉന്നയിച്ചു. ഇതോടെ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയായിരുന്നു. കർഷകരെയോ ജനങ്ങളെയോ അറിയിക്കാതെയാണിപ്പോൾ കരിമ്പുഴ വന്യജീവി സങ്കേതമാക്കിയിരിക്കുന്നത്.
വന്യമൃഗങ്ങളെ സംരക്ഷിക്കുമ്പോൾ കർഷകരുടെ ജീവനും വിളകൾക്കും വിലയില്ലാത്ത അവസ്ഥയാണ്. വന്യജീവി സങ്കേതത്തിന്റെ 10 കിലോ മീറ്റർ ബഫർ സോണാക്കുന്നതോടെ കർഷകരും ജനങ്ങളും കുടിയൊഴിയേണ്ട ദുരിതമാണെന്നും ആര്യാടൻ പറഞ്ഞു. വാട്സാപ്പിൽ പലരും പലതും പറയും അതൊന്നും കാര്യമാക്കേണ്ട. അവരോട് ഒന്നേ പറയാനുള്ളൂ നമുക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കാണാം. ആര്യാടൻ പറഞ്ഞു നിർത്തിയതോടെ കരഘോഷമായി.
ആര്യാടൻ ഉയർത്തിയ കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെയും പ്രസംഗം. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് മാന്യമായ നഷ്ടപരിഹാരംപോലും നൽകാതെ സർക്കാർ കർഷരെ വഞ്ചിക്കുകയാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കുമ്പോൾ കർഷകരുടെ ജീവന് വിലയില്ലാത്ത അവസ്ഥയാണെന്നും കുറ്റപ്പെടുത്തി. എടക്കരക്ക് പിന്നാലെ നിലമ്പൂർ ചന്തക്കുന്നിലെ യു.ഡി.എഫ് പ്രചരണ യോഗത്തിലും ആര്യാടൻ പങ്കെടുത്തു.
കഴിഞ്ഞ മാർച്ച് 19നാണ് ആര്യാടൻ മുഹമ്മദ് അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്. 85 വയസ് പിന്നിട്ടെന്നും ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്നും പ്രമേഹവും രക്തസമ്മർദ്ദമടക്കമുള്ള അസുഖങ്ങളുള്ളതിനാൽ കോവിഡ് കാലത്ത് പുറത്തിറങ്ങരുതെന്ന ഡോക്ടർമാരുടെ നിർദ്ദേശം പാലിക്കുകയായിരുന്നു ഇതുവരെ. വീട്ടിലായിരുന്നതുകൊണ്ട് ഷർട്ട്പോലും ഇട്ടിരുന്നില്ല. ആര്യാടൻ പുറത്തിറങ്ങിയിരുന്നില്ലെങ്കിലും ചർച്ചയും കൂടിയാലോചനകളുമായി നേതാക്കളും പ്രവർത്തകരും സദാസമയം ആര്യാടൻ ഹൗസിലെത്തിയിരുന്നു. മലപ്പുറം ജില്ലയിൽ കോൺഗ്രസ്- ലീഗ് തർക്കം തീർത്ത് യു.ഡി.എഫായി ഒന്നിച്ച് മത്സരിക്കാനുള്ള കളമൊരുക്കിയതെല്ലാം ആര്യാടൻ ഇടപെട്ട ചർച്ചകളിലൂടെയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചതോടെ ഇനി വീട്ടിൽ അടങ്ങിയിരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് നിലമ്പൂർക്കാരുടെ കുഞ്ഞാക്കയായ ആര്യാടൻ മുഹമ്മദ് പ്രചരണത്തിനിറങ്ങിയത്.
35 വർഷം നിലമ്പൂരിൽ നിന്നും എംഎൽഎയായ ആര്യാടൻ നാലു തവണ മന്ത്രിയുമായിട്ടുണ്ട്. 1952ലെ അസംബ്ലി, പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് തന്റെ പതിനേഴാം വയസ് മുതൽ ആര്യാടൻ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണ് .പാർലമെന്റ് സ്ഥാനാർത്ഥിയായി ചാത്തുക്കുട്ടി നായരും ദ്വയാംഗമണ്ഡലത്തിലെ അസംബ്ലി സ്ഥാനാർത്ഥികളായി ഇബ്രാഹിം സാഹിബ് ( മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സഹോദരൻ), കണ്ണൂർ നിവാസിയും പിന്നെ കേരളത്തിലെ മന്ത്രിയും പാർലമെന്റ് അംഗവുമെല്ലാമായ കെ. കുഞ്ഞമ്പുവുമായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ചിരുന്നത്. ഇവർക്കു വേണ്ടിയാണ് ആദ്യമായി വിദ്യാർത്ഥിയായ ആര്യാടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. പിന്നീട് 1954ലെ മലബാർ ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പിൽ വീടുവീടാന്തരമുള്ള പ്രചരണത്തിലും ചെറിയ യോഗങ്ങളിൽ പ്രാസംഗികനായി. തുടർന്ന് കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ആര്യാടൻ നിറസാന്നിധ്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- കേരളത്തിൽ പഴയ ശിഷ്യനെ കൂടെ കൂട്ടാൻ ശരത് പവാർ; പാലാ വിട്ടു കൊടുത്ത് മറ്റൊരു സീറ്റ് ഇടതിൽ നിന്ന് വാങ്ങി അതിവിശ്വസ്തനെ മത്സരിപ്പിക്കാൻ നീക്കം; നിയമസഭാ സീറ്റ് കോൺഗ്രസ് നൽകിയില്ലെങ്കിൽ പിസി ചാക്കോയും പാർട്ടി വിടും; എൻസിപി നേതൃത്വം ഏറ്റെടുക്കും; ലക്ഷ്യം ചാലക്കുടി സീറ്റ്; കെവി തോമസിന് പിന്നാലെ മറ്റൊരു പ്രമുഖനും ഇടത് റഡാറിൽ
- 62388 30969 എന്ന നമ്പർ ട്രൂകോളറിൽ സെർച്ച് ചെയ്താൽ കാണുക മൻസൂർ അലി എസ്.ആർ.കെ എന്ന പേര്; കസ്റ്റംസ് സംശയിക്കുന്ന ഈ നമ്പർ ഇപ്പോഴും സ്വിച്ച് ഓഫ്; സ്പീക്കറുടെ രഹസ്യ സിം കാർഡ് തിരയുമ്പോൾ കാണുന്ന പേരിലെ എസ്ആർകെ സൂചിപ്പിക്കുന്നത് ആരെ? ആരാണ് മൻസൂർ അലി? മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന ഫോൺ നമ്പറിന്റെ ഉടമസ്ഥന്റെ പേരിലെ അവസാന മൂന്നക്ഷരങ്ങൾ ചർച്ചയാകുമ്പോൾ
- രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി പിസി ജോർജ്ജ്; കെ കരുണാകരന് ശേഷം കണ്ട മികച്ച പ്രതിപക്ഷ നേതാവ്; ചെന്നിത്തലയെ ചെറുതാക്കിയുള്ള പോക്ക് അപകടത്തിലേക്കെന്നും പിസി ജോർജ്ജിന്റെ മുന്നറിയിപ്പ്
- ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി; ഗുരുതര ആരോപണവുമായി ഹരീഷ് വാസുദേവൻ; സർക്കാർ ചൂട്ടുപിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധർക്ക്?; പ്രതിഫലനം തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരുമെന്നും ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
- അയൽക്കാർ ഒരുക്കിയ സ്വീകരണച്ചടങ്ങിലെ കേക്കിന് മുകളിൽ കങ്കാരു; കട്ട് ചെയ്യാൻ വിസമ്മതിച്ച് അജിങ്ക്യാ രഹാനെ; ദൃശ്യങ്ങൾ പ്രചരിച്ചതോടെ ചാനലുകളിൽ ചൂടേറിയ ചർച്ച; 'ക്യാപ്റ്റന്റെ' പക്വതയാർന്ന തീരുമാനത്തെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങൾ
- കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര നിർദേശവും തള്ളി കർഷകർ; റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകും; നിയമം പൂർണ്ണമായും പിൻവലിക്കുംവരെ യാതൊരു ഒത്തുതുർപ്പിനുമില്ല; അവസാന പഴുതും അടഞ്ഞതോടെ കേന്ദ്ര സർക്കാർ വിഷമ വൃത്തത്തിൽ
- താമരശ്ശേരി വനത്തിൽ ഉണ്ടായിരുന്നത് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി ഉണക്കി പങ്കിടുന്ന സംഘം; രക്ഷപ്പെട്ടത് പരിശോധനയ്ക്കെത്തിയ വനപാലകർക്കു നേരെ നായ്ക്കളെ അഴിച്ചുവിട്ട്; മുഖ്യപ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത് 50 കിലോ ഉണക്കിയ കാട്ടുപോത്തിന്റെ ഇറച്ചിയും രണ്ടു തോക്കുകളും
- മലപ്പുറത്ത് പതിനേഴുകാരി 32 തവണ പീഡിപ്പിക്കപ്പെട്ട കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 24പേർ; ഇനി പിടികൂടാനുള്ളത് ഇരുപതിൽ അധികം പേരെ; അഞ്ച് വർഷത്തിനിടെ പീഡനത്തിന് ഇരയായത് പോക്സോ കേസിലെ ഇര
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍