ബിജെപിലെ പ്രധാന നേതാക്കളെല്ലാം മത്സരത്തിന്; നേമത്ത് കുമ്മനത്തെ ഇറക്കിയേക്കും; മത്സരിക്കാനില്ലെന്ന ശ്രീധരൻ പിള്ളയുടെ ആവശ്യം അംഗീകരിച്ചില്ല; കോർക്കമ്മറ്റിയിലെ എല്ലാവരേയും അങ്കത്തിനിറിക്കാൻ ഉറച്ച് അമിത് ഷാ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിജെപി സംസ്ഥാന കോർകമ്മറ്റിയിലെ എല്ലാ നേതാക്കളും മത്സരിച്ചേ മതിയാകൂവെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശം. സ്ഥാനാർത്ഥിപട്ടികയിൽ ആർഎസ്എസ് നേതൃത്വം ഉൾപ്പെടുത്തുന്ന ആർക്കും ഇളവ് ലഭിക്കില്ലെന്നാണ് അമിത് ഷായുടെ നിലപാട്. ബിജെപിയുടെ സംഘടനാ ചുമതലുള്ള എല്ലാ നേതാക്കളേയും മത്സരത്തിനിറക്കി പ്രചരണ നിയന്ത്രണം ആർഎസ്എസിനെ ഏൽപ്പിക്കാനാണ് നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനോടും മത്സരിക്കണമെന്ന നിർദ്ദേശം അമിത് ഷാ നൽകി കഴിഞ്ഞു. കോർ കമ്മറ്റിയിലെ അംഗങ്ങളുടെ സീറ്റിൽ ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം ആർഎസ്എസ് നേതൃത്വം എടുക്കും. നേമത്ത് കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഒ രാജഗോപാലിന് വട്ടിയൂർക്കാവോ തിരുവനന്തപുരം സെൻട്രലിലോ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന.
ഒരാഴ്ചയ്ക്കുള്ളിൽ ആർഎസ്എസ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ആർഎസ്എസ് പ്രാദേശീക നേതൃത്വങ്ങളുമായി ആലോചിച്ചാലും തീരുമാനം. ആർഎസ്എസ് പ്രവർത്തകർക്ക് അതൃപ്തിയുള്ള ആരേയും മത്സരിക്കാൻ അനുവദിക്കില്ല. നേമത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്ന വികാരമാണ് ആർഎസ്എസ് നേതൃത്വത്തിനുള്ളത്. 1987ൽ നേമത്തെ ബഹുഭൂരിഭാഗം സ്ഥലങ്ങളും ഉൾക്കൊള്ളുന്ന തിരുവനന്തപുരം ഈസ്റ്റിൽ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായിട്ടായിരുന്നു അന്ന് മത്സരിച്ചത്. ഈ മണ്ഡലത്തിലെ പ്രവർത്തകരുമായി കുമ്മനത്തിന് ആത്മബന്ധവും ഉണ്ട്. എന്നാൽ ഒ രാജഗോപാൽ കഴിഞ്ഞ തവണ മികച്ച പ്രകടനമാണ് നേമത്ത് നടത്തിയത്. രാജഗോപാലിനെ വീണ്ടും മത്സരിപ്പിച്ചാൽ ജയം ഉറപ്പാണെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ നേമത്തിന്റെ കാര്യത്തിൽ കരുതലോടെയാകും ആർഎസ്എസും ബിജെപിയും തീരുമാനം എടുക്കുക.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കഴക്കൂട്ടത്ത് വി മുരളീധരനും തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ തവണയും സുരേന്ദ്രൻ മഞ്ചേശ്വരത്താണ് മത്സരിച്ചത്. ഇതിന്റെ തുടർച്ചയാണ് സുരേന്ദ്രന്റെ പ്രവർത്തനം. എന്നാൽ ആരോടും ചോദിക്കാതെയാണ് കഴക്കൂട്ടത്ത് മുരളീധരൻ പ്രവർത്തനം തുടങ്ങിയത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാകുമ്പോൾ മുരളീധരൻ സ്വയം കണ്ടെത്തിയതാണ് കഴക്കൂട്ടം. ഇത് ആർഎസ്എസ് നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. പരിവാർ പ്രസ്ഥാനങ്ങളുമായി ആലോചിക്കാതെയുള്ള ഏകപക്ഷീയ നീക്കങ്ങൾ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കഴക്കൂട്ടത്ത് നിന്ന് മുരളീധരനെ മാറ്റാനാണ് ആലോചന. എന്നാൽ പ്രചരണത്തിൽ ഏറെ മുന്നോട്ട് പോയ സാഹചര്യത്തിൽ കടുത്ത നടപടി വേണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. ഇത് അംഗീകരിക്കപ്പെട്ടില്ലെങ്കിൽ കോഴിക്കോടാകും മുരളീധരൻ മത്സരിക്കുക.
തിരുവനന്തപുരം ജില്ലയിലെ പ്രധാന മണ്ഡലങ്ങളിൽ എല്ലാം പുറത്തു നിന്നുള്ളവർ മത്സരിക്കുന്നവെന്ന പരാതി പ്രാദേശീക തലത്തിൽ ശക്തമാണ്. തിരുവനന്തപുരവും നേമവും കാട്ടക്കടയും കഴക്കൂട്ടവും വട്ടിയൂർക്കാവും വിജയസാധ്യതയുള്ള സ്ഥലങ്ങളിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോവളത്തും മുന്നേറ്റം ഉണ്ടാക്കി. ഈ അഞ്ച് സീറ്റിൽ ഭൂരിഭാഗത്തിലും തിരുവനന്തപുരത്ത് നിന്നുള്ള നേതാക്കളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടാൽ വിവി രാജേഷും എസ് സുരേഷും ജെആർ പത്മകുമാറും അടക്കമുള്ളവർ ഈ സീറ്റുകളിൽ മത്സരിക്കാനെത്തും. ഈ സാഹചര്യത്തിൽ കാട്ടക്കട സ്വപ്നം കാണുന്ന കൃഷ്ണദാസിന് കണ്ണൂരിലെ തലശ്ശേരിയിൽ മത്സരിക്കേണ്ടിയും വരും. സംസ്ഥാന കോർകമ്മറ്റിയിലെ എല്ലാ നേതാക്കളും ജയസാധ്യതയുള്ള സീറ്റുകൾ തന്നെ ലഭിക്കും. കുമ്മനത്തിനായി ആറന്മുളയും പരിഗണിക്കുന്നുണ്ട്. കുമ്മനം എവിടെ മത്സരിക്കുമെന്നതിന് അനുസരിച്ചാകും മറ്റുകാര്യങ്ങളിൽ തീരുമാനം വരിക.
ശോഭാസുരേന്ദ്രന് പലക്കാട്ടെ ഒരു മണ്ഡലം നൽകും. എഎൻ രാധാകൃഷ്ണന് താൽപ്പര്യം തൃപ്പുണ്ണിത്തുറയിലാണ്. മുൻ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻപിള്ളയ്ക്ക് മത്സരിക്കാൻ താൽപ്പര്യമില്ല. എന്നാൽ അതുപറ്റില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ മത്സരത്തിനെത്താനാണ് സാധ്യത. എൻഎസ്എസുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് ശ്രീധരൻ നായർ. ഇതു മനസ്സിലാക്കിയാണ് ശ്രീധരൻനായരുടെ ജന്മസ്ഥലമായ ചെങ്ങനൂരിൽ സ്ഥാനാർത്ഥിയാക്കുന്നത്. കുമ്മനം ആറന്മുളയിൽ മത്സരിച്ചില്ലെങ്കിൽ എംടി രമേശ് അവിടെ സ്ഥാനാർത്ഥിയാകും. വട്ടിയൂർക്കാവിൽ സുരേഷ് ഗോപി മത്സരിക്കട്ടേ എന്നാണ് ഉയരുന്ന അഭിപ്രായം. രാജഗോപാൽ തിരുവനന്തപുരത്തെ അഞ്ചു മണ്ഡലങ്ങളിൽ എവിടെ വേണമെങ്കിലും ജയിക്കാമെന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് സുരക്ഷിത മണ്ഡലമായ നേമം കുമ്മനത്തിനായി പരിഗണിക്കുന്നത്.
പ്രധാന നേതാക്കളെല്ലാം മത്സരിക്കാനെത്തുമ്പോൾ സംഘടനയുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കും. ജയസാധ്യതയുള്ള എല്ലാ മണ്ഡലങ്ങളിലും മുതിർന്ന പ്രചാരകന്മാർ കാര്യങ്ങൾ നിയന്ത്രിക്കാനെത്തും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തന്ത്രങ്ങളും ആർഎസ്എസ് തന്നെയാകും ഒരുക്കുക. ഗ്രൂപ്പ് പ്രവർത്തനത്തിന് വിട നൽകി പരമാവധി സഹകരിച്ച് പ്രവർത്തിക്കാനും നേതാക്കൾക്ക് അമിത് ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. പിപി മുകുന്ദനെ പാർട്ടിയിൽ സഹകരിപ്പിക്കുന്നതിലും ഉടൻ തീരുമാനം ഉണ്ടാകും. മുകുന്ദനേയും രാമൻപിള്ളയേയും സഹകരിപ്പിക്കാനും പാർട്ടി വേദികളിൽ എത്തിക്കാനുമാണ് തീരുമാനം. ഇതിനെ മുരളീധരൻ പക്ഷം എതിർക്കുന്നുണ്ട്. എന്നാൽ എല്ലാവശങ്ങളും നോക്കി ആർഎസ്എസ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. മുകുന്ദനൊപ്പം നിൽക്കുന്ന എംഎസ് കുമാറിനെ പോലുള്ളവർക്ക് തിരുവനന്തപുരത്ത് മത്സരിക്കാൻ സീറ്റ് നൽകുന്നതും പരിഗണനയിലുണ്ട്.
തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ ബിജെഡിഎസുമായി സീറ്റ് വിഭജന ചർച്ചകൾ ബിജെപി ഉടൻ തുടങ്ങും. തിരുവനന്തപുരം ജില്ലയിലെ കോവളം, വാമനപുരം സീറ്റുകൾ ബിജെഡിഎസിന് നൽകും. പാറശ്ശാലയിൽ വി എസ്ഡിപിയുടെ ചന്ദ്രശേഖരനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. മൂന്നാം മുന്നണിയിലേക്ക് കേരളാ കോൺഗ്രസിനെ പോലുള്ള പ്രധാന പാർട്ടിയെ എത്തിക്കാനാണ് നീക്കം. അതുകൂടി പരിഗണിച്ചാകും നേതാക്കളുടെ സീറ്റിൽ ബിജെപി അന്തിമ തീരുമാനം എടുക്കൂ. എന്നാൽ തിരുവനന്തപുരം ഒഴികെ മറ്റേത് ജില്ലയിലും സഖ്യകക്ഷികൾ ആവശ്യപ്പെടുന്ന സീറ്റ് അവർക്ക് നൽകാൻ ബിജെപി തയ്യാറുമാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍