'പെട്ടു പോയവരെ തിരുത്തിക്കൊണ്ടുവരണം; അവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കാര്യമൊക്കെ എല്ലാവർക്കും അറിയാം; ഇങ്ങനെ ഓരോ ആളുകളും ഇതിലേക്ക് പോയിക്കഴിഞ്ഞാൽ നാടെങ്ങോട്ട് പോകുമെന്ന് കൂടി ചിന്തിക്കണം': പന്തീരാങ്കാവ് കേസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ലൈൻ പിടിച്ച് ഡിവൈഎഫ്ഐയും; തെറ്റുതിരുത്തി അലനെയും താഹയെയും തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഇരുവരെയും പുറത്താക്കിയെന്ന് പാർട്ടി വ്യക്തമാക്കിയതിന് പിന്നാലെ; ആശയക്കുഴപ്പത്തിൽ മുങ്ങി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പന്തീരാങ്കാവ് കേസിൽ അലനെയും താഹയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തിൽ സിപിഎമ്മിലും പോഷക സംഘടനകളിലും നിലനിൽക്കുന്ന ഭിന്നത കൂടുതൽ വ്യക്തമായി. മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും മാറി മാറി ഇരുവരുടെയും അറസ്റ്റിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും അതല്ല ശരിയായ നിലപാട് എന്ന് ധ്വനിപ്പിച്ച് കൊണ്ട് ഇന്ന് ഡിവൈഎഫ്ഐ രംഗത്തെത്തി. തെറ്റുതിരുത്തി അലനെയും താഹയെയും തിരിച്ചുകൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കണം. ഇരുവർക്കുമെതിരെ യു.എ.പി. എ. ചുമത്തിയതിനോട് യോജിപ്പില്ല. എന്നാൽ ഇരുവർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കാര്യത്തിൽ സംശയമില്ലെന്നും ഡിവൈഎഫ്ഐ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.
'പെട്ടു പോയവരെ തിരുത്തിക്കൊണ്ടുവരണം. അവർക്കിതുമായി ബന്ധമുണ്ടെന്ന കാര്യമൊക്കെ എല്ലാവർക്കും അറിയാം. എല്ലാവർക്കും അറിയുന്ന കാര്യമാണ്. എല്ലാവർക്കും അറിയുന്ന കാര്യമായിട്ടും, അതവിടെ വച്ചിട്ട് വേറെ രീതിയിൽ പോകുന്നത് നാടെങ്ങോട്ട് പോകും ഇങ്ങനെ ഓരോ ആളുകളും ഇതിലേക്ക് പോയിക്കഴിഞ്ഞാൽ നാടെങ്ങോട്ട് പോകുമെന്ന് കൂടി ചിന്തിക്കണം. അവർക്കിതുമായി ഒരുബന്ധവുമില്ലെങ്കിൽ ആ മുദ്രാവാക്യം എന്തിന് വിളിച്ചു. തിരിച്ചുചോദിക്കട്ടെ..തിരിച്ച് അവരോട് ചോദിക്കൂ. ഈ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ പിടിയിൽ പെട്ടുപോകുന്നവരൊക്കെ തിരുത്തി വരണമെന്നുള്ള അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ആ നിലയിൽ തന്നെയാണ് ഞങ്ങൾ നിലപാടെടുക്കുന്നത്.'
അഞ്ച് ദിവസം മുമ്പാണ് അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ച് വ്യക്തമാക്കിയത്. ഇരുവരും സിപിഎമ്മിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തി. ഈ കാരണത്താൽ ഇരുവരെയും സിപിഎമ്മിൽ നിന്നും പുറത്താക്കിയെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അലനെയും താഹയെയും പുറത്താക്കിയെന്നു സിപിഎം സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. 'സിപിഎമ്മുകാർക്കു മറ്റു പാർട്ടിയിൽ പ്രവർത്തിക്കാൻ അവകാശമില്ല. മാവോയിസ്റ്റ് സിന്ദാബാദ് എന്ന് ഒരു സിപിഎമ്മുകാരനു വിളിക്കാൻ സാധിക്കുമോ? അവർ ഇപ്പോൾ സിപിഎമ്മുകാരല്ല. ഇരുവരും മാവോയിസ്റ്റുകളാണെന്നു വ്യക്തമായി മനസിലാക്കിയതു കൊണ്ടാണ് പുറത്താക്കിയത്. ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി ഒരുമാസം മുൻപു തന്നെ അംഗീകരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ശനിയാഴ്ച സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം റിപ്പോർട്ട് ചെയ്തു. സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് അംഗീകാരം നൽകുകയും ചെയ്തുവെന്നാണ് കോടിയേരി പറഞ്ഞത്.
പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രിക്കു പിന്നാലെ പാർട്ടി സെക്രട്ടറിയും രംഗത്തെത്തിയതോടെ ഇതൊരു അടഞ്ഞ അദ്ധ്യായമാകുമെന്നാണ് കരുതിയതെങ്കിൽ തെറ്റി. അലനും താഹയും കുട്ടികളാണെന്നും എന്തെങ്കിലും തെറ്റു പറ്റിയാൽത്തന്നെ തിരുത്തിയെടുക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ നിലപാട്. ഒരു നടപടിയും അവർക്കെതിരെ സ്വീകരിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ സംരക്ഷണത്തിൽനിന്ന് പിന്മാറിയിട്ടില്ലെന്നു ജില്ലാ സെക്രട്ടറി പറഞ്ഞ് ആഴ്ചകൾ പിന്നീടുമ്പോഴാണ് പൊലീസ് നടപടിയെ പിന്തുണച്ചു സംസ്ഥാന സെക്രട്ടറി രംഗത്തു വരുന്നത്. അലനും താഹയും സിപിഎം അംഗങ്ങളാണെന്നും പുറത്താക്കിയാൽ അറിയിക്കുമെന്നും രണ്ടാഴ്ച മുമ്പ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാധ്യമങ്ങളോട് വ്യക്തമാക്കിയതിന് പിന്നാലെ ഒരു മാസം മുമ്പ് അവരെ പുറത്താക്കിയെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
അതേസമയം, തന്റെ മകനു പറയാനുള്ളതു കേൾക്കാതെയാണ് പാർട്ടി നടപടിയെടുത്തതെന്ന് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹയുടെ ഉമ്മ ജമീല പ്രതികരിച്ചിരുന്നു. ഇങ്ങനെയൊരു നടപടി വീട്ടുകാരെയും അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും പാർട്ടി നേതാക്കളെ കണ്ടിരുന്നു. അവരാരും ഒന്നും പറഞ്ഞില്ല. ഏറെ വിഷമമുണ്ട്. ചെറുപ്പം മുതൽ കുട്ടികൾ വിശ്വസിച്ച പാർട്ടിയാണ് ഇപ്പോൾ പിന്നിൽനിന്ന് കുത്തുന്നതെന്നും ജമീല വ്യക്തമാക്കി. ജയിലിൽ കഴിയുന്ന ഇരുവരേയും വാദം കേൾക്കാതെയാണ് പാർട്ടി ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നതെന്ന് വ്യക്തമായതോടെ പാർട്ടി നേതൃതലത്തിലും ഭിന്നത രൂക്ഷമായിരകിക്കുകയാണ്. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയെയും പൊലീസ് അറസ്റ്റു ചെയ്തത്.
അലനും താഹയ്ക്കുമെതിരെ പൊലീസ് ചുമത്തിയ യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഏറ്റെടുക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നു മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. കേസ് സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു മുഖ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. അതിസങ്കീർണമോ അന്തർ സംസ്ഥാന ബന്ധങ്ങളുള്ളതോ ലഹരിപദാർഥങ്ങൾ, കള്ളപ്പണം, ആയുധം എന്നിവയുടെ കടത്ത് ഉൾപ്പെടുന്നതോ ആയ കേസുകളാണു സംസ്ഥാന പൊലീസിൽ നിന്ന് എൻഐഎ ഏറ്റെടുക്കുക. രാജ്യാന്തര സ്വഭാവവും ഈ കേസിനില്ലെന്നായിരുന്നു കത്തിൽ മുഖ്യമന്ത്രിയുടെ വാദം. അതേസമയം, യുഡിഎഫ് ഈ വിഷയം ഏറ്റെടുത്തതോടെയാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടിൽ അയവുവന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. യുഎപിഎ ചുമത്തിയത് ശരിയല്ലെങ്കിൽ ശരിയായ ആലോചനയില്ലാതെയാണോ പൊലീസ് അതുചെയ്തത് എന്ന ചോദ്യത്തിനും മറുപടി പറയേണ്ടി വരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- വലിയ ശമ്പളം പറ്റി സ്ഥിരം ജീവനക്കാർ പലരും ഇഞ്ചിയും കാപ്പിയും കൃഷി ചെയ്യുന്നു; ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നവരും ഉണ്ട്; ആനവണ്ടിയെ കൊല്ലുന്നത് രാഷ്ട്രീയമുള്ള ജീവനക്കാർ! സഹികെട്ട് സത്യം തുറന്ന് പറഞ്ഞ് കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ; തച്ചങ്കരിയെ കണ്ടം വഴി ഓടിച്ചവർ ഇനി വെറുതെ ഇരിക്കില്ല
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍