ചാണ്ടിയുടെ അവഗണനയിൽ മനംമടുത്ത് അടൂർ പ്രകാശ് വീണ്ടും ഐ ഗ്രൂപ്പിലെത്തി; തിരിച്ചുവരവ് ചെന്നിത്തലയുടെ കാലുപിടിച്ച്; നോക്കിയും കണ്ടും നിന്നില്ലെങ്കിൽ പണിയാകുമെന്ന് ചെന്നിത്തലയുടെ മുന്നറിയിപ്പ്; മുറുമുറുപ്പുമായി പഴകുളം മധുവും വെട്ടൂർ ജ്യോതിപ്രസാദും
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പ് എന്ന സ്വന്തം കുടുംബത്തിൽ നിന്നിറങ്ങി എ ഗ്രൂപ്പിലേക്ക് പോവുകയും ഒടുവിൽ ഭരണം മാറിയപ്പോൾ അതുമില്ല, ഇതുമില്ലാത്ത അവസ്ഥയിലായ മുന്‍മന്ത്രി അടൂർ പ്രകാശ് തിരികെ ഐ ഗ്രൂപ്പിലെത്തി.
കിലുക്കത്തിലെ കിട്ടുണ്ണിയെപ്പോലെ തിരിച്ചു വന്ന അടൂർ പ്രകാശിനെയും വലംകൈ എ. ഷംസുദീനെയും ചില ഉപാധികളോടെയാണ് ഗ്രൂപ്പിന്റെ പടി ചവിട്ടാൻ അനുവദിച്ചിരിക്കുന്നത്. അടൂർ പ്രകാശിനെ പുകച്ചു പുറത്തു ചാടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരുന്ന മുൻ കെപിസിസി സെക്രട്ടറി പഴകുളം മധുവും ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദും ഇതോടെ മുറുമുറുപ്പുമായി രംഗത്തു വന്നു കഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയവേളയിലാണ് അടൂർ പ്രകാശ് പൂർണമായും ഐ ഗ്രൂപ്പ് വിട്ട് എ യിലേക്ക് അടുത്തത്. കോന്നിയിൽ വീണ്ടും സീറ്റ് കിട്ടാൻ വേണ്ടി ഉമ്മൻ ചാണ്ടി ഡൽഹിയിൽ കാട്ടിക്കൂട്ടിയ കലാപരിപാടികളാണ് അടൂർ പ്രകാശിനെ എ ഗ്രൂപ്പിലേക്ക് അടുപ്പിച്ചത്. തെരഞ്ഞെടുപ്പിൽ തോറ്റമ്പിയതോടെ ഗ്രൂപ്പും പക്ഷവുമൊക്കെ കളഞ്ഞ് ഉമ്മൻ ചാണ്ടി അങ്ങേരുടെ കാര്യം നോക്കിപ്പോയതോടെയാണ് മുന്‍മന്ത്രി വെട്ടിലായത്.
ജില്ലയിലെ കോൺഗ്രസ് ഐ ഗ്രൂപ്പ് നേതൃത്വത്തിൽ നിന്നും അടൂർ പ്രകാശിനെയും ഡിസിസി മുൻഉപാധ്യക്ഷൻ എ ഷംസുദ്ദീനെയും പുറത്താക്കി പഴകുളം മധുവും വെട്ടൂർ ജ്യോതിപ്രസാദും നേതൃത്വം ഏറ്റെടുത്തിരുന്നു. പിളർപ്പ് ഏറെക്കുറെ ആസന്നമായ ഗ്രൂപ്പിൽ പിടിച്ചു നിൽക്കാൻ അടൂർ പ്രകാശ് പത്മജ വേണുഗോപാലിന്റെ പേരിൽ പുതിയ പോർമുഖം തുറന്നുവെങ്കിലും ഏശിയില്ല. ജില്ലയിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാവ് അടൂർ പ്രകാശ് ആയിരുന്നു. എന്നാൽ, അടുത്ത കാലത്തായി ഐ ഗ്രൂപ്പ് എ ഗ്രൂപ്പിന്റെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.
ഡി.സി.സി പുനഃസംഘടന, പ്രസിഡന്റിന്റെ മാറ്റം എന്നിവ വന്നപ്പോൾ തന്നെ ഗ്രൂപ്പിനുള്ളിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. 28 ഡി.സി.സി ഭാരവാഹികളാണ് ഐ ഗ്രൂപ്പിനുണ്ടായിരുന്നത്. ഇതിൽ ഒരു ജനറൽ സെക്രട്ടറിയായ ആർ. ഇന്ദുചൂഡൻ അടുത്തിടെ മരിച്ചു. ഇതോടെ 27 പേരായി അംഗസംഖ്യ ചുരുങ്ങി. ഇത്രയും പേർ ഒറ്റക്കെട്ടായി നിന്ന് ഗ്രൂപ്പിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് തീരുമാനിച്ചെങ്കിലും ഷംസുദീനും അടൂർ പ്രകാശുമടങ്ങുന്ന സംഘം എ ഗ്രൂപ്പിന്റെ ബി ടീമായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് എതിർപക്ഷം ആരോപിച്ചത്.
ഇതു കാരണം തങ്ങൾക്ക് അവകാശപ്പെട്ട മണ്ഡലം കമ്മറ്റി ഭാരവാഹിത്വം അടക്കമുള്ളവ എ ഗ്രൂപ്പിന് അടിയറ വയ്ക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ഇത്തരം നടപടികൾ തുടർന്നു പോകുന്നതിന്റെ ഭാഗമായിട്ടാണ് ഷംസുദീനെയും അടൂർ പ്രകാശിനെയും സുരേഷ് കോശിയെയും അടക്കമുള്ള നേതാക്കളെ ഒഴിവാക്കി പകരം പഴകുളം മധുവിന്റെയും വെട്ടൂർ ജ്യോതിപ്രസാദിന്റെയും നേതൃത്വത്തിൽ ഗ്രൂപ്പ് ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിനായി കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്, ലീഡർ സ്റ്റഡി ഫോറം എന്നിങ്ങനെ രണ്ടു സംഘടനകൾ രൂപീകരിച്ചു. കഴിഞ്ഞ ഡിസിസിയുടെ കാലത്ത് ജില്ലാ ആസ്ഥാനത്ത് കെ കരുണാകരന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, ഈ തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു. ഇതേ തുടർന്നാണ് പഴകുളം മധു ചെയർമാനും വെട്ടൂർ ജ്യോതിപ്രസാദ് ജനറൽ സെക്രട്ടറിയും ജോൺസൺ വിളവിനാൽ ട്രഷററുമായി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. ജേക്കബ് പി. ചെറിയാൻ ചെയർമാനും സുനിൽ പുല്ലാട്ട് ജനറൽ സെക്രട്ടറിയുമായിട്ടാണ് ലീഡർ സ്റ്റഡി സെന്റർ നിലവിൽ വന്നത്. ഈ രണ്ട് സംഘടനകളുടെയും ലക്ഷ്യം ഐ ഗ്രൂപ്പിന്റെ ഏകോപനമായിരുന്നു. അതേസമയം, പത്മജയുടെ പേരിൽ ഒരു പുതിയ ഐ ഗ്രൂപ്പിന് രൂപം കൊടുക്കാനാണ് ഷംസുദീനും അടൂർ പ്രകാശും തയ്യാറെടുത്തത്. ഇത് വിജയിക്കാതെ വരികയും എ ഗ്രൂപ്പുകാർ അടുക്കാതെ വരികയുംചെയ്തതോടെ പ്രകാശും കൂട്ടരും വിസ്മൃതിയിലായി.
കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശൻ പങ്കെടുത്ത യോഗങ്ങളിൽ നിന്ന് അടൂർ പ്രകാശിനെ അകറ്റി നിർത്തുക കൂടി ചെയ്തതോടെ തകർച്ച പൂർണമായി. അടൂർ പ്രകാശിന്റെ സാന്നിധ്യത്തിൽ തന്നെ അദ്ദേഹത്തിന്റെ മകന്റെ ആഡംബര വിവാഹത്തെക്കുറിച്ച് പരോക്ഷ വിമർശനം സതീശൻ നടത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടൂർ പ്രകാശിന് എതിരേ ഉയർന്ന അഴിമതിയാരോപണങ്ങൾ, ബിജു രമേശിന്റെ മകളുമായി അടൂർ പ്രകാശിന്റെ മകൻ നടത്തിയ വിവാഹം എന്നിവയൊക്കെയാണ് ഗ്രൂപ്പിന് പുറത്തേക്കുള്ള വഴിതെളിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പിലുണ്ടായ അഴിമതിയുടെ പേരിൽ അടൂർ പ്രകാശിനെതിരേ രൂക്ഷമായ ആരോപണമാണ് ഉയർന്നത്. അന്ന്, പ്രകാശിന്റെ രക്ഷയ്ക്ക് വന്നത് ഉമ്മൻ ചാണ്ടിയായിരുന്നു.
ഇതോടെ എ ഗ്രൂപ്പിലേക്ക് അടൂർ പ്രകാശും സഹായി ഷംസുദീനും ചാഞ്ഞു. ജില്ലയിലെ ഐ ഗ്രൂപ്പിന്റെ അനിഷേധ്യ നേതാവായിരുന്ന പ്രകാശിന്റെ ചാഞ്ചാട്ടം ഉണ്ടാക്കിയ വിടവിൽ കെപിസിസി സെക്രട്ടറി പഴകുളം മധു മുതലെടുത്തു. പതുക്കെപ്പതുക്കെ മധു ഐ ഗ്രൂപ്പിന്റെ ജില്ലയിലെ നേതാവായി. ഉമ്മൻ ചാണ്ടി ചെയ്തു കൊടുത്ത ഉപകാരങ്ങൾക്ക് പകരം എ ഗ്രൂപ്പിന് വേണ്ട സഹായങ്ങൾ പ്രകാശും ചെയ്തു നൽകി. ഇതു കാരണം ഐ ഗ്രൂപ്പിന് അവർ അർഹിക്കുന്ന പല സ്ഥാനങ്ങളിലും എത്താൻ കഴിഞ്ഞില്ല. മണ്ഡലം പുനഃസംഘടനകളിൽ തഴയപ്പെട്ട ഐ ഗ്രൂപ്പുകാർ ഇതോടെ അമർഷത്തിലായി.
ഇത്തരമൊരു അനിശ്ചിതാവസ്ഥയ്ക്ക് കാരണം പ്രകാശും ഷംസുദീനുമാണെന്ന് മനസിലാക്കിയ ഐ ഗ്രൂപ്പുകാർ ഇവരെ എ ഗ്രൂപ്പിന്റെ ബി ടീമായി വിലയിരുത്തുകയും ഗ്രൂപ്പ് യോഗങ്ങളിൽ നിന്ന് അകറ്റുകയുമായിരുന്നു. എങ്ങും നിൽക്കാൻ കഴിയില്ലെന്ന് വന്നതോടെ മധ്യസ്ഥൻ മുഖേന ചെന്നിത്തലയെ കണ്ട് സകല തെറ്റും ഏറ്റു പറഞ്ഞു. നോക്കിയും കണ്ടും നിന്നോളാൻ പറഞ്ഞാണു ഗ്രൂപ്പിലേക്ക് മടങ്ങാൻ രമേശ് അനുവദിച്ചിരിക്കുന്നത്. ഇതോടെ പാകമായ ഉടുപ്പും തയ്പിച്ച് വച്ചിരുന്ന വെട്ടുർ ജ്യോതിപ്രസാദും പഴകുളം മധുവും അങ്കലാപ്പിലായി. ഇരുവരെയും ചെന്നിത്തല സമാധാനിപ്പിക്കുകയായിരുന്നു.
Stories you may Like
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- വെള്ളിടി വെട്ടി ഷോർട്ട് സർക്യൂട്ട്; തിരുവല്ല റവന്യൂ ടവറിലെ വയറിങ് മുഴുവൻ കത്തിനശിച്ചു
- പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍