കോട്ടയം ലോക്സഭാ സീറ്റിൽ അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം: സാധ്യത തള്ളി ചാണ്ടി ഉമ്മൻ; നടക്കുന്നത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ച; യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും പുതുപ്പള്ളി എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ സ്ഥാനാർത്ഥിയാകുമെന്ന സാധ്യതകൾ തള്ളി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ലോക്സഭാ തെരഞ്ഞെടുപ്പിലെ അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ചയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പ്രതികരിച്ചു. ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. നിയമസഭാംഗമായ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയപ്പോഴായിരന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വ ചർച്ചയിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ വ്യക്തി എന്ന നിലയിൽ മിടുമിടുക്കി എന്നായിരുന്നു കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ അച്ചു സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. സ്ഥാനാർത്ഥിത്വത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
അതേ സമയം, അച്ചു ഉമ്മൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട്, ഇപ്പോൾ പ്രവചിക്കാനില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അച്ചു ഉമ്മന്റെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരൻ ചോദിച്ചു.
നേരത്തെ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്ന് അച്ചു അറിയിച്ചെങ്കിലും വിജയസാധ്യത പരിഗണിച്ചു അച്ചുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും ചർച്ചയായതും. പുതുപ്പള്ളി ഉതതെരഞ്ഞെടുപ്പു വേളിൽ സജീവമായിരുന്നു അച്ചു ഉമ്മൻ. കലാശകൊട്ടിൽ അടക്കം അച്ചു എത്തിയിരുന്നു.
സ്ഥാനാർത്ഥി ചർച്ചകളിൽ തന്റെ പേര് ഉയർന്നപ്പോൾ തന്നെ വീട്ടിലെ രാഷ്ട്രീയക്കാരൻ ചാണ്ടിയാണെന്നും താൻ കുടുംബിനിയായി കഴിയാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞു അച്ചു രംഗത്തു വന്നിരുന്നു. തുടർന്ന്, തെരഞ്ഞെടുപ്പു പ്രചരണ രംഗത്തും സഹോദരനൊപ്പം അവർ സജീവമായി. ഉമ്മൻ ചാണ്ടിയുടെ തറവാടു വീട്ടിൽ കഴിഞ്ഞ് അപ്പയുടെ ഓർമ്മകളാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് അവർ പറഞ്ഞത്. തുടർന്ന ഓരോ ഘട്ടത്തിലും അവർ കുറിക്കു കൊള്ളന്ന മറുപടിയുമായി രംഗത്തുവരികയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് നേരെ മാസപ്പടി ആരോപണം ഉയർന്നതോടെ അച്ചുവിനെതിരെ നുണപ്രചരണവുമായി സൈബർ സഖാക്കളും രംഗത്തുവന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൾക്ക് ആർഭാഢത്തോടെ കഴിയാൻ പണം എവിടെ നിന്ന് എന്നു ചോദിച്ചു കൊണ്ടുള്ള പ്രചരണങ്ങളാണ് നടന്നത്. ഇതിനായി അച്ചു തന്നെ കണ്ടന്റ് പ്രമോഷന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾ ഉയർത്തി കൊണ്ടാണ് പ്രചരണം നടന്നതും. ഈ നുണപ്രചരണം പൊളിച്ചു കൊണ്ട് അച്ചു മാധ്യമങ്ങൾക്ക് മുന്നിലെത്തി. കുറിക്കു കൊള്ളുന്ന മറുപടിയും നൽകി.
തന്റെ ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി അടക്കം വിശദീകരിച്ചു കൊണ്ടായിരുന്നു അച്ചു ചോദ്യങ്ങളെ അനായാസം നേരിട്ടത്. തന്റെ പിതാവിനെ വേട്ടയാടിയതു പോലെ തന്നെയും വേട്ടയാടുന്നുവെന്നാണ് അച്ചു പറഞ്ഞത്. ഇത് കൂടാതെ സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ തീരുമാനിച്ചു. പൊലീസിന് മൊഴിയും നൽകിയതോടെ സർക്കാർ വെട്ടിലാകുന്ന അവസ്ഥയാണ ഉണ്ടായത്.
സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകി. ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു എന്ന് അച്ചു ഉമ്മൻ മുമ്പ് പ്രതികരിച്ചിരുന്നു. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവർ പറഞ്ഞു. ഇതെല്ലാം സിപിഎമ്മിനെ വെട്ടിലാക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളായിരുന്നു.
ഇതിന് പിന്നാലെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നതിനു് മുമ്പ് കൊട്ടിക്കലാശത്തിലും അച്ചു പങ്കാളിയായിരുന്നു. കലാശക്കൊട്ടിൽ അച്ചുവും പങ്കെടുത്തതോടെ കോൺഗ്രസ് പ്രവർത്തകരും ആ സാന്നിധ്യത്തെ ആവേശത്തോടെ സ്വീകരിച്ചു. തനിക്ക് കിട്ടിയ ഈ സ്വീകാര്യതയെ കുറിച്ചു പറഞ്ഞപ്പോഴും അച്ചു തികഞ്ഞ മാന്യത പുലർത്തി. കലാശക്കൊട്ടിന്റെ പ്രചരണ പരിപാടിക്ക് എത്തിയപ്പോൾ ലഭിച്ച ആവേശം അച്ചു ഉമ്മന്‍ കിട്ടിയതല്ല, അത് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് ലഭിച്ചതാണെന്നും അച്ചു വ്യക്താമാക്കി തികഞ്ഞ രാഷ്ട്രീയ മറുപടിയായിരുന്നു അച്ചുവിന്റേത്.
കഴിഞ്ഞ ഒരുമാസത്തിലേറെയായി തികഞ്ഞ രാഷ്ട്രീയ പ്രതികരണങ്ങളുമായി രംഗത്തുണ്ടായിരുന്ന അച്ചു ഉമ്മനെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാക്കണമെന്ന ആഗ്രഹം ചില നേതാക്കൾക്കുണ്ട് താനും. ലോക്സഭയിൽ അച്ചുവിനെ സ്ഥാനാർത്ഥിയാക്കിയാൽ അനായാസം കോട്ടയം പിടിക്കാമെന്ന വികാരവും ചിലർക്കുണ്ട്. എന്നാൽ, അതിന് സാധിക്കണമെങ്കിൽ അച്ചു ഉമ്മൻ തന്നെ സമ്മതം അറിയിക്കണം. സഹോദരൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതു കൊണ്ട് താനില്ലെന്ന നിലപാടിലാണ് അവർ. എന്തായാലും അച്ചുവിന്റെ കാര്യത്തിലെ സസ്പെൻസുകൾ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു വരെ തുടരാനാണ് സാധ്യത.
Stories you may Like
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- പുതുപ്പള്ളിയുടെ മനം കവർന്ന് അച്ചു ഉമ്മനും
- അച്ചു ഉമ്മൻ മിടുമിടുക്കി, ലോക്സഭാ സ്ഥാനാർത്ഥി ആകുന്നതിനോട് പൂർണ യോജിപ്പ്
- തന്റെ പേര് പറഞ്ഞ് അധിക്ഷേപിക്കുന്നത് ഉമ്മൻ ചാണ്ടിയെ; സിപിഎമ്മിനെതിരെ അച്ചു ഉമ്മൻ
- TODAY
- LAST WEEK
- LAST MONTH
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സെന്ററിൽ പൊലീസിന് കിട്ടിയത് അഞ്ഞൂറ് രൂപയുടെ നൂറ് നോട്ടുകൾ അടങ്ങിയ 19 കെട്ടുകൾ! ഒരു കാർ വാഷിങ് സെന്ററിൽ ഒൻപതര ലക്ഷം ഷോൾഡർ ബാഗിൽ സൂക്ഷിച്ചതും അസാധാരണം; സംശയങ്ങൾ നീളുന്നത് ഹണിട്രാപ്പിലെ തിരുവനന്തപുരം മാഫിയയിലേക്കോ?
- ചെകുത്താനുമായി സംസാരിക്കാൻ എല്ലാ വർഷവും എത്തുന്നത് ആയിരക്കണക്കിന് ആളുകൾ; ഫിൻലാൻഡിലെ കോലി നാഷണൽ പാർക്കിലെ ചെകുത്താന്റെ പള്ളിയിൽ എത്തിയാൽ ചെകുത്താനുമായി സംസാരിക്കാം; ചെകുത്താൻ പള്ളിയുടെ ദുരൂഹത നീക്കി ഗവേഷകർ
- ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് പത്ത് മണിക്ക് പത്ത് ലക്ഷം കൊടുക്കണമെന്ന്; അത് അറേഞ്ച് ചെയ്യൂ; നാളെ പത്തു മണിക്ക് കുട്ടിയെ നിങ്ങളുടെ വീട്ടിൽ കൊണ്ടു വരാം; പൊലീസിനെ ഒന്നും അറിയിക്കരുത്; മോചനദ്രവ്യം ആവശ്യപ്പെട്ട സ്ത്രീയുടെ വാക്കുകളിലുള്ളത് ടിവി ചാനലുകളിലെ ബ്രേക്കിംഗുകൾ അറിഞ്ഞില്ലെന്ന സൂചന; അവർ മലയാളികൾ തന്നെ
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- കാറിന്റെ ഡിക്കി തുറന്ന് പരിശോധിക്കാത്ത പൊലീസ്; തട്ടിക്കൊണ്ടു പോയത് ഹോണ്ട അമേസിലെന്ന് പ്രചരിച്ചതും ക്രിമിനലുകൾക്ക് തുണയായി; വാഹനം സ്വിഫ്റ്റായിരുന്നുവെന്ന് പറഞ്ഞ സഹോദരന്റെ വെളിപ്പെടുത്തൽ ശരിയെന്ന് തെളിഞ്ഞത് നാല് മണിക്കൂറിന് ശേഷം
- വേൾഡ് ട്രേഡ് സെന്റർ ആക്രമണം ഉൾപ്പടെ പല കാര്യങ്ങളും കൃത്യമായി പ്രവചിച്ച അന്ധ; ബാൾക്കനിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വെംഗ; തന്റെ 85-ാം വയസ്സിൽ മരണമടഞ്ഞ ബാബയുടെ 2024- നെ കുറിച്ചുള്ള പ്രവചനങ്ങളിലെ സന്തോഷം വൈദ്യശാസ്ത്രത്തിൽ മാത്രം
- മൊബൈൽ വിളിയും ടവർ ലൊക്കേഷനും ഇല്ലെങ്കിൽ കുറ്റവാളികളെ പിടിക്കാൻ കഴിയാത്ത പൊലീസ്! കാറിന്റെ നമ്പർ പോലും പതിക്കാൻ കഴിയാത്ത ദേശീയ പാതയിലെ സർക്കാർ ക്യാമറകൾ; എഐ യുഗത്തിൽ വീമ്പു പറഞ്ഞ സർക്കാരിന് തലവേദനയായി ഓയൂരിലെ അബിഗേലിന്റെ കാണാതാകൽ; ഇനിയുള്ള ഒരോ നിമിഷവും നിർണ്ണായകം
- ഇന്നലെ രാവിലെ രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് സ്ത്രീയും പുരുഷനും; ആ സംഘത്തെ പെൺകുട്ടി കണ്ടിരുന്നു; അവരുടെ രേഖാ ചിത്രം തയ്യാറാക്കേണ്ടതും അനിവാര്യത; നല്ലില സംഘമുക്കിലേക്ക് ഓയൂരിൽ നിന്നുള്ളത് 10കി മീ ദൂരം; സൈനികന്റെ വീട്ടിൽ സംഭവിച്ചത്
- ടയറിന് അടിയിലെ പുല്ലും ആ സ്ഥലത്തെ മാറാലയും പറയുന്നത് ആ കാർ എങ്ങും പോയില്ലെന്ന വസ്തുത; സിസിടിവിയിൽ പതിഞ്ഞത് പഴയ മോഡൽ ഡിസയർ എങ്കിൽ വേങ്ങരയിലെ വർക് ഷോപ്പിലുള്ളത് പുതിയ മോഡലും; അഭിഗേലിന് ശ്രീകണ്ഠേശ്വരവുമായി ബന്ധമില്ല
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- ചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- റോബിൻ ബസിനെതിരെ വീണ്ടും നടപടി; വൻ പൊലീസ് സന്നാഹത്തിൽ ബസ് പിടിച്ചെടുത്തു എംവിഡി; പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റി; തുടർച്ചയായി പെർമിറ്റ് ലംഘനം കാട്ടുന്നുവെന്ന് ചൂണ്ടികാട്ടി ബസിന്റെ പെർമിറ്റ് റദ്ദാക്കിയേക്കും; ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കാൻ നീക്കം
- ബാങ്ക് ജീവനക്കാരി ആയിരുന്ന കോട്ടയം സ്വദേശിനി കൊച്ചിയിലേക്ക് മടങ്ങിയത് കണ്ണീരുമായി; വിസാ ചതിക്ക് ഇരയായത് കെയർ വിസയിൽ എത്തിയ ചെങ്ങന്നൂർക്കാരി പ്രദിതയും ഗോകുൽനാഥും വഴി; ആകെ മുടക്കിയത് 17 ലക്ഷം; യുകെ മോഹത്തിൽ പരസ്പരം ചതിയൊരുക്കി നവമലയാളികൾ
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- കുരിശ് ഉപയോഗിക്കില്ല; ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കില്ല; രക്തം സ്വീകരിക്കില്ല; അവയവദാനവും പാടില്ല; ദേശീയഗാനത്തെ ആദരിക്കും പക്ഷേ ആലപിക്കില്ല; സൈനിക സേവനം നിഷിദ്ധം; വോട്ടു ചെയ്യാറില്ല; ആശുപത്രികളും സ്കുളുകളും നടത്തില്ല, പണി സുവിശേഷം മാത്രം; യഹോവ സാക്ഷികളുടെ ജീവിത കഥ
- സിനിമാ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്; ഞെട്ടലോടെ മലയാളം സീരിയൽ ലോകം
- നാല് മക്കളുള്ള മൂത്ത ജേഷ്ഠനുമായി അവഹിതബന്ധം; 25 കാരിയെ വീട്ടിൽ കയറി ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആളെന്ന് സഹോദരൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആൽബർട്ട് ഐൻസ്റ്റീൻ മുതൽ ചാൾസ് ഡാർവിൻ വരെയുള്ള പ്രതിഭകൾക്കുണ്ടായിരുന്ന 'രോഗം'; സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കയാണെന്ന് പ്രഖ്യാപിച്ച രോഗം എന്താണ്? ഓട്ടിസം സ്പെക്ട്രം ഡിസോഡറിനെ അറിയാം
- കളമശ്ശേരിയിൽ ബോംബ് വച്ചത് താൻ; യഹോവ സാക്ഷികളുടെ കൺവൻഷൻ സെന്ററിലെ ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് കീഴടങ്ങൽ; നാടകീയ സംഭവങ്ങളുണ്ടായത് തൃശൂരിലെ കൊടകര സ്റ്റേഷനിൽ; നീലക്കാറിന്റെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ കീഴടങ്ങൽ; യഥാർത്ഥ അക്രമിയാണോ എന്ന് അറിയാൻ പൊലീസ് അന്വേഷണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍