നേരം പുലരും മുമ്പേ തോമസ് ചാണ്ടിയെ പിടിക്കാൻ ഒരുങ്ങി ചാനൽ ക്യാമറകൾ; തലസ്ഥാനനഗരിയിൽ ഇടത് നേതാക്കളുടെ ബൈറ്റുകൾ തേടി തലങ്ങും വിലങ്ങും നെട്ടോട്ടം; മുന്നണിയോഗത്തിനൊടുവിൽ സിപിഐ ഹാപ്പിയായപ്പോഴും പത്രക്കാർ അൺഹാപ്പി; ചാണ്ടിയുടെ രാജി ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ടയെന്ന് എൻസിപി; ലേക് പാലസിലെ താറാവുകറിയുടെ രുചിയുടെ കൗണ്ടർ അടിച്ച് ഏഷ്യാനെറ്റ്; ഒടുവിൽ വാർത്താസമ്മേളനം നടത്താതെ മാധ്യമങ്ങളെ നിരാശനാക്കി വൈക്കം വിശ്വൻ
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം തീരുമാനിക്കാൻ എൽഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതോടെ ഒരു ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കാണ് താൽക്കാലിക വിരാമമായത്. സമവായത്തിന്റെ അന്തരീക്ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജി നീട്ടി വച്ചത്.
രാവിലെ മുതൽ തന്നെ തലസ്ഥാനം ആകംക്ഷയുടെ മുൾമുനയിലായിരുന്നു. ഇടതുകക്ഷി നേതാക്കൾക്കും, പത്ര-ചാനൽ പ്രതിനിധികൾക്കും തിരക്കേറിയ ഒരു ദിവസം. രാവിലെ തന്നെ ചാനലുകൾ മിഴിതുറന്നത് തോമസ് ചാണ്ടി രാജി വയ്ക്കുമോ എന്ന ചോദ്യത്തിലേക്കായിരുന്നു. റിപ്പോർട്ടർമാർ എകെജി സെന്ററിലും, എംഎൽഎ ഹോസ്റ്റലിലും, തോമസ് ചാണ്ടിയുടെ വസതിയിലുമായി അണിനിരന്നു.
ഇന്ന് തന്നെ രാജിയുണ്ടാകുമോ അതോ എൻസിപിയുടെ സമ്മർദ്ദത്തിന് വഴങ്ങി ചൊവ്വാഴ്ച വരെ തീരുമാനം നീട്ടി വയ്ക്കുമോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം പരമ്പരയാക്കി ജനശ്രദ്ധ മായാതെ നിർത്തിയ ഏഷ്യാനെറ്റ് ന്യൂസും രാവിലെ തന്നെ സജീവമായി. രാജി ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ടയാണെന്ന തരത്തിൽ എൻസിപി മുന്നണിയോഗത്തിൽ വൈകുന്നേരം ഉന്നയിച്ചുവെന്ന വാർത്ത തന്നെ ചാനൽ റിപ്പോർട്ടുകളോടുള്ള ആ പാർട്ടിയുടെ അസഹിഷ്ണുത തെളിയിക്കുന്നു.
എകെജി സെന്ററിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന ഇടതുമുന്നണിയോഗത്തിലാണ് നിർണായക തീരുമാനമുണ്ടാവുക എന്നതിനാൽ അതിന് മുന്നോടിയായുള്ള ഉൾപാർട്ടി, ഉഭയകക്ഷി ചർച്ചകളാണ് രാവിലെ നടന്നത്.തോമസ് ചാണ്ടി രാജി വയ്ക്കേണ്ടതില്ലെന്ന നിലപാട് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ്പവാർ സ്വീകരിച്ചതായും, ഇക്കാര്യം സിപിഎമ്മിനെ അറിയിച്ചതായും വാർത്തകൾ വന്നു.
മുന്നണി യോഗത്തിന് മുന്നോടിയായി രാവിലെ തോമസ് ചാണ്ടിയുടെ വസതിയിൽ ചേർന്ന അടിയന്തര യോഗത്തിലും എൻസിപി നിലപാട് ആവർത്തിച്ചു. ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി വിധി വന്ന ശേഷം രാജിയിൽ തീരുമാനം എടുക്കാം എന്നുമാണ് പാർട്ടി നിലപാട്.എൻസിപി നേതാക്കളായ മാണി സി കാപ്പൻ, സുൾഫിക്കർ മയൂരി എന്നിവരാണ് തോമസ് ചാണ്ടിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ ഹൈക്കോടതി വിധി വരെ കാത്തിരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു സിപിഐ. രാവിലെ ഉഭയകക്ഷി ചർച്ചയ്ക്കായി കാനം രാജേന്ദ്രൻ എ.കെ.ജി.സെന്ററിൽ എത്തി. മുഖ്യമന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഈ ചർച്ചയിലാണ് കാനം നിലപാട് ആവർത്തിച്ചത്. എന്നാൽ നിയമോപദേശത്തിൽ തോമസ് ചാണ്ടിയെ പൂർണമായും കുറ്റപ്പെടുത്തുന്നില്ലെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.
കളക്ടറുടെ റിപ്പോർട്ട് എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ളതല്ലെന്ന് എജിയുടെ നിയമോപദേശത്തിൽ പറയുന്നതായും സി.പി.എം വ്യക്തമാക്കി.താൻ തെറ്റു ചെയ്തിട്ടില്ലെന്നാണ് ഇടതു മുന്നണി യോഗത്തിനു മുമ്പു ചേർന്ന എൻസിപി യോഗത്തിലും തോമസ് ചാണ്ടി പറഞ്ഞത്. മുഖ്യമന്ത്രിയും തന്നോടു രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ ഒരു റിപ്പോർട്ടുമില്ലെന്നും ചാണ്ടി യോഗത്തിൽ അറിയിച്ചു.ഇതുപ്രകാരം മന്ത്രി രാജി വയ്ക്കാനായി കൂടുതൽ സമയം വേണമെന്ന് മുന്നണി യോഗത്തിൽ ഉന്നയിക്കാൻ എൻസിപി തീരുമാനിച്ചു.
സി.പി.എം രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ ഇന്നലെ കൊച്ചിയിൽ പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്യാനല്ല എൽ.ഡി.എഫ് ചേരുന്നതെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന ജാഥ, സോളാർ കമ്മീഷൻ റിപോർട്ട് എന്നിവയാണ് ചർച്ച ചെയ്യുക. തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടില്ല. സിപിഐയും അത്തരത്തിൽ പറഞ്ഞതായി അറിയില്ല.തങ്ങളോടും അത്തരത്തിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി എൻ.സി.പി ചർച്ച ചെയ്തിട്ടില്ല. അത്തരം സാഹചര്യമില്ലാത്തതിനാൽ ചർച്ചയുടെ ആവശ്യമില്ല.പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ ചർച്ച വേണ്ടത്. ഇപ്പോൾ പുതിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
ഫോൺ കെണി വിവാദത്തിൽപ്പെട്ട് രാജിവച്ച മുൻ മന്ത്രി എ കെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ തോമസ് ചാണ്ടി രാജിവച്ചാൽ മതിയെന്നാണ് ടി പി പീതാംബരന്റെ അഭിപ്രായം. ഇക്കാര്യം തോമസ് ചാണ്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും പീതാംബരൻ പറഞ്ഞു.
എ കെ ശശീന്ദ്രന്റെ കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ എൻസിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹത്തെ മന്ത്രിക്കസേരയിൽ തിരികെയെത്തിക്കുക എന്നത് അഭിമാന വിഷയമായാണ് എൻസിപി കാണുന്നത്. ശശീന്ദ്രനൊപ്പം തോമസ് ചാണ്ടി കൂടി രാജിവച്ചാൽ എൻസിപിക്ക് മന്ത്രിയാവാൻ മറ്റൊരാൾ ഇല്ലെന്നതാണ് ഇത്തരമൊരു വിചിത്ര നിലപാടുമായി രംഗത്തുവരാൻ എൻസിപിയെ പ്രേരിപ്പിച്ച ഘടകം.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർന്ന എൽഡിഎഫ് യോഗം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. ആദ്യം പുറത്ത് വന്ന ജനതാദൾ നേതാക്കൾ തന്നെ സംഗതി രഹസ്യമായി വെളിപ്പെടുത്തി. ഇന്ന് തോമസ് ചാണ്ടിയുടെ രാജിയില്ല. തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. പിന്നീട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, പന്ന്യൻ രവീന്ദ്രനും അടക്കമുള്ള നേതാക്കൾ പുറത്ത് വന്നു.
മുന്നണി തീരുമാനം വ്യക്തമായി പറഞ്ഞില്ലെങ്കിലും തങ്ങളുടെ ഉറച്ച നിലപാട് യോഗത്തിൽ വ്യക്തമാക്കിയെന്നും സിപിഐ ഹാപ്പിയാണന്നും കാനം പറഞ്ഞു. മുന്നണി കൺവീനർ വൈക്കം വിശ്വന്റെ വാർത്താസമ്മേളനത്തിനായി മാധ്യമ പ്രവർത്തകർ കാത്തിരുന്നെങ്കിലും ഒടുവിൽ അറിയിപ്പ് വന്നു. വാർത്താക്കുറിപ്പ് മാത്രമേയുള്ളു. ഏതായാലും മാധ്യമ പ്രവർത്തകർക്ക് ഒരു ദിവസത്തെ പ്രയത്നത്തിന്റെ രത്നച്ചുരുക്കം കിട്ടി. തോമസ് ചാണ്ടി രാജി വയ്ക്കണമെന്നാണ് മുന്നണിയിലെ പൊതുവികാരം. രണ്ടു ദിവസത്തിനകം ചാണ്ടിയുടെ രാജിയുണ്ടാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍