വെൽഫെയർ പാർട്ടിയിൽ ദളിതരോട് ചിറ്റമ്മനയം; മതേതര ജനാധിപത്യം വാതോരാതെ പ്രസംഗിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടിയിൽ നിന്ന് 11 ദളിത് നേതാക്കൾ രാജി വച്ചു; ദളിതരെ നേതാക്കൾ പണിക്കാരായാണ് കാണുന്നതെന്നും മതേതര മുഖംമൂടി അണിയാൻ മാത്രമെന്നും നേതാക്കൾ; അംഗീകാരം ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്ക് മാത്രമെന്നും ദളിതരോട് പുച്ഛമെന്നും ആരോപണം

ജംഷാദ് മലപ്പുറം
പാലക്കാട്: മതേതര ജനാധിപത്യത്തിലൂടെ മൂല്യാധിഷ്ഠിത രാഷ്ട്രീയം, ക്ഷേമരാഷ്ട്ര സങ്കല്പം എന്ന മുദ്രവാക്യവുമായി ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച രാഷ്ട്രീയ സംഘടനയായ വെൽഫെയർപാർട്ടിയിൽ കടുത്ത ദളിത് വിരുദ്ധ സമീപനം നടക്കുന്നതായി ആരോപിച്ച് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നു, വെൽഫെയർ പാർട്ടിയുടെ യുവജന വിദ്യാർത്ഥി പ്രസ്ഥാനമായ ഫ്രറ്റേണിറ്റി ദേശീയ വെസ് പ്രസിഡന്റും പാർട്ടിയുടെ പാലക്കാട് ജില്ല എക്സിക്യൂട്ടീവ് മെമ്പറുമായ പ്രദീപ് നെന്മാറയും, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട് ഉൾപ്പെടെ 11 പേരാണ് ഇതിനോടകം രാജിവെച്ചത്. 11പേരും നൽകിയ രാജിവെച്ചതായി കാണിക്കുന്ന ഒപ്പിട്ട കത്ത് തന്റെ കയ്യിലുണ്ടെന്നു പ്രദീപ് നന്മാറ പറഞ്ഞു. ഇതിനു പുറമെ സംസ്ഥാന തലത്തിൽ കൂടുതൽ ദളിത് നേതാക്കൾ വരും ദിവസങ്ങളിൽ രാജിവെക്കുമെന്നുംഇവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകരെ മാത്രമാണ് വെൽഫെയർപാർട്ടി നേതാക്കൾ പാർട്ടി പ്രവർത്തകരായി കാണുന്നുള്ളുവെന്നും ദളിതരെ ഇവരുടെ പണിക്കാരായാണ് കാണുന്നതെന്നും രാജിവെച്ച പ്രദീപ് നെന്മാറ മറുനാടൻ മലയാളിയോട് പറഞ്ഞു.
നേരത്തെ ചെങ്ങന്നൂർ ഉപതരഞ്ഞെടുപ്പ് സമയത്ത് പാർട്ടി സസ്പെൻഡ് ചെയ്ത രണ്ടു ദളിതരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു പാർട്ടിക്കു തങ്ങൾ 23 ദളിതർ ഒപ്പിട്ടു നൽകിയ കത്തിനെ ജാതീയമായി ചിത്രീകരിച്ച് പുച്ഛിക്കുന്ന അവസ്ഥയാണ് വെൽഫെയർപാർട്ടി നേതാക്കൾ ചെയ്തതെന്നും ദളിതരായ തങ്ങൾ വിഭാഗീയതുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ് ജാതീയമായി കാണുന്ന അവസ്ഥയുണ്ടെന്നും പ്രദീപ് നെന്മാറ പറഞ്ഞു. ഇതിനാൽ തന്നെ ആഭ്യന്തര ജനാധിപത്യമില്ലാത്ത പാർട്ടിയായി വെൽഫെയർപാർട്ടി മാറി. രാജ്യത്തെ ജനാധിപത്യത്തിനുവേണ്ടി വാതോരാതെ പ്രസംഗിക്കുന്ന വെൽഫെയർ പാർട്ടി ആഭ്യന്തര ജനാധിപത്യമില്ലാത്തതിനാൽ തന്നെ ഈപാർട്ടിക്കൊപ്പം നിലനിൽക്കാൻ സാധിക്കില്ല. ഇതിന് പുറമെ ദളിതരെ ഇവർ ഒരിക്കലും ഒരു പ്രവർത്തകരായി കണ്ടിട്ടില്ല, തങ്ങളുടെ മുഖം ഉപയോഗിച്ച് ഇവർ മതേതര പാർട്ടിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവർ ദളിതരെ കാണുന്നത് ഇവരുടെ ജോലിക്കാരെ പോലെയാണ്. ഇതെല്ലാം തിരിച്ചറിയാൻ കുറിച്ചുവൈകിയെന്നും പ്രദീപ് നന്മാറ പറഞ്ഞു. ഇതിന് പുറമെ ഒരു ദളിതനേയും ഇവർ പാർട്ടി ഫണ്ടു കൈകാര്യം ചെയ്യാൻ അനുവദിച്ചിട്ടില്ല, ഫ്രറ്റേണിറ്റി ദേശീയ വെസ് പ്രസിഡന്റാക്കിയതും മതേതര മുഖം കാണിച്ച് ശ്രദ്ധനേടിയെടുക്കാൻ മാത്രമാണ്, ഇരുവർക്കും പുറമെ നേതാക്കളായ സുമേഷ് കുനിശേരി, കൃ്ഷണൻ മുതലമട, പ്രമോദ് നാരായണൻ, കൃഷ്ണൻ വിനാശേരി, രാധാകൃഷ്ണൻ, മാരൂർ, രഞ്ജിൻ കൃഷ്ണ, പി.ഡി. രാജേഷ് ഉൾപ്പെടെയുള്ളവരാണ് രാജിവെച്ചത്.
മൂല്യാധിഷ്ഠിതരാഷ്ട്രീയം ഉൾക്കൊള്ളുന്ന ബദൽ രാഷ്ടീയമാണ് സംഘടന ഉയർത്തിപ്പിടിക്കുക എന്നാണ് വെൽഫെയർപാർട്ടി അവകാശപ്പെടുത്.പാർട്ടിയുടെ പ്രധാന ചുമതല വഹിക്കുന്ന ദളിത് നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിയിലെ ദളിത് വിരുദ്ധതയിൽ പ്രതിഷേധിച്ച് രാജിവെച്ചത്. പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ് രാജിവെച്ചത്. ദളിത്-മുസ്ലിം ഐക്യം എന്ന ആശയം ഉയർത്തിപ്പിടിച്ച് 2011ലാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി രൂപം കൊള്ളുന്നത്. കഴിഞ്ഞ എട്ടു വർഷത്തോളമായി കേരളത്തിലെ മുസ്ലിം ദളിത് ആദിവാസി മേഖലയിൽ 'പ്രകടമായ ഇടപെടലുകൾ' നടത്തിയിട്ടുള്ള ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും എന്തുകൊണ്ടാണ് ദളിത് വിരുദ്ധത അനുഭവിച്ച്, അത് തുറന്നു പറഞ്ഞ് ഒരു കൂട്ടം ആളുകൾ പുറത്തുപോകുന്നത് എന്നത് രാഷ്ട്രീയമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.
പാർട്ടിക്കകത്തെ ദളിതർ സാമുദായികമായി സംഘടിക്കാൻ നോക്കിയതു കൊണ്ടാണ് പ്രവർത്തകരെ സസ്പെന്റ് ചെയ്തതെന്നും പിന്നീട് അവർ രാജിവെക്കുകയായിരുന്നു എന്നുമാണ് വെൽഫെയർ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞത്. ജനാധിപത്യ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന വെൽഫെയർ പാർട്ടിക്കകത്ത് ദളിതർ സാമുദായികമായി സംഘടിക്കാൻ പാടില്ല എന്ന് പറയുന്നത് സംഘടനയുടെ ധാർഷ്ഠ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഇതുതന്നെയാണ് പുറത്തു വന്നവരും
പറയുന്നത്. സംഘടനക്കകത്ത്, ഭൂരിപക്ഷമുള്ള ജമാഅത്തെ ഇസ്ലാമിക്കാരുടെ ജനാധിപത്യ വിരുദ്ധമായ ഭരണമാണെന്ന് പാർട്ടി വിട്ട് പുറത്തുവന്നവർ പറയുന്നു. ഭൂരിപക്ഷത്തിന്റെ ഭരണം മാത്രമാണ് ജനാധിപത്യമെന്ന് ധരിക്കരുത് എന്ന, വെൽഫയർ പാർട്ടിയുടെ പ്രഖ്യാപിത നയത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന സമീപനം തന്നെയാണ് സംഘടന സ്വീകരിച്ചുവരുന്നത് എന്നും ഇവർ പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ദളിത് വരുദ്ധത പാർട്ടിയിൽ ശക്തി പ്രാപിച്ചു വരികയാണെന്നും ഇതിനെതിരെ ചോദ്യം ഉയർത്തുന്നവരെ പുറത്താക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിക്കുന്നതെന്നുമാണ് രാജിവെച്ചവർ പറയുന്നത്. പാർട്ടിക്കകത്തെ ദളിതരെ സ്വത്വ രാഷ്ട്രീയം പറയാൻ അനുവദിക്കുന്നില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങൾ പോലും അനുവദിച്ചു തരുന്നില്ലെന്നുമാണ് പ്രദീപ് നെമ്മാറ പറയുന്നത്.
'2015ൽ വെൽഫെയർ പാർട്ടിയിലേയ്ക്ക് കടന്നു വരുമ്പോൾ ഞാൻ പ്രതീക്ഷിരുന്നത് വെൽഫെയർ പാർട്ടി സ്വത്വരാഷ്ട്രീയം പറയാൻ പറ്റുന്ന, ദളിത് മുസ്ലിം രാഷ്ട്രീയം പറയാൻ പറ്റുന്ന പ്ലാറ്റ്ഫോം ആണെന്നാണ്. പാലക്കാട് ജില്ലയിൽ 10 ദളിത് പ്രവർത്തകർ പാർട്ടിയിൽ നിന്നും രാജിവെച്ചു പോയിരുന്നു. ആ പത്തു പേരുമായിട്ട് യാതൊരുവിധ ഇടപഴകലും പാടില്ല. അത് സംഘടനാ വിരുദ്ധമാണെന്നാണ് പാർട്ടി പറഞ്ഞത്. അതിൽ എന്റെ സഹോദരനും ഉണ്ട്. എന്റെ സഹോദരനോട് പോലും ഇടപഴകാൻ പാടില്ല എന്ന് പറയുന്നത് മനുഷ്യത്വരഹിതമായിട്ടാണ് ഞാൻകാണുന്നത്. ഇവർ രോഹിത് വെമുലയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നു, സാമൂഹിക നീതിയെക്കുറിച്ച് പറയുന്നു, എന്നാൽ എന്നെപ്പോലെയുള്ള ദളിതരായിട്ടുള്ള ആളുകൾക്ക് പാർട്ടിക്കകത്ത് സാമൂഹിക നീതിയില്ല. സ്വത്വരാഷ്ട്രീയം പറയാൻ കഴിയുന്നില്ല.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്തുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങൾക്ക് കാരണം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള ദളിത് പാന്തേഴ്സ് (കെ.ഡി.പി) സജി ചെറിയാന് പിന്തുണ നൽകിയിരുന്നു. കെ.ഡി.പിയുടെ നേതാക്കൾ തന്നെയാണ് വെൽഫെയർ പാർട്ടിയുടെ നേതാക്കളും. സജി ചെറിയാനു വേണ്ടി വോട്ടു ചോദിച്ചു എന്നത് അച്ചടക്ക നടപടി ആയിട്ടാണ് പാർട്ടി വിലയിരുത്തുന്നത്. ഇതിനെതിരെ ഒരു കത്ത് പാർട്ടി പ്രസിഡന്റിനു കൊടുക്കുന്നത് എങ്ങനെയാണ് സംഘടനാ വിരുദ്ധവും വിഭാഗീയപരവുമാകുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
പിന്നെ പാർട്ടിക്ക് പുറത്തു പോകുന്ന ആളുകളെ പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യക്തിഹത്യ നടത്തുകയാണ്. ഉദാഹരണത്തിന് പാർട്ടിയിൽ നിന്നും 10 പേര് രാജിവച്ചു പോയപ്പോൾ പാർട്ടി ഗ്രൂപ്പിനകത്ത് പറഞ്ഞത് 'പുരപ്പുറത്തുണ്ടായിരുന്ന അഴുക്കുകളെല്ലാം മഴ പെയ്തപ്പോൾ പോയി, ഇനി നല്ല വീട്ടിൽ താമസിക്കാം എന്നാണ്'. ഇത് പറയുമ്പോൾ അവർ വെളിവാക്കുന്നത് അവർക്ക് ദളിതരോടുള്ള മാനസികാവസ്ഥയാണ്. ദളിത് സ്വത്വം ഉയർത്തിപ്പിടിച്ച് ഒരു ജനാധിപത്യ പാർട്ടിയിൽ ആളുകൾ പ്രവർത്തിക്കുന്നതിൽ എന്ത് ജനാധിപത്യ വിരുദ്ധതയാണുള്ളത്. സ്വത്വ രാഷ്ട്രീയത്തിന് ഇത്രയും പ്രശ്നങ്ങൾ കാണുന്ന വെൽഫെയർ പാർട്ടിക്ക് പിന്നെ എങ്ങനെയാണ് ദളിത്, ആദിവാസി സമൂഹങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിയുന്നത്. ഇനി അങ്ങനെ പ്രവർത്തിക്കുന്നുണ്ടെങ്കിൽത്തന്നെ അത് തീർത്തും രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും പ്രദീപ് നെന്മാറ പറഞ്ഞു. എന്നാൽ ദളിതർക്ക് സാമൂഹിക നീതി എന്നൊക്കെ അവർ പറയുമെങ്കിലും അതിനകത്ത് യാതൊരു സാമൂഹിക നീതിയുമില്ലെന്നു രാജിവെച്ച വെൽഫെയർ പാർട്ടി , പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട് പറഞ്ഞു. ഇവർ ഏതൊക്കെ വിഭാഗങ്ങളോടാണ് നീതി പുലർത്തിയിട്ടുള്ളതെന്നും. അദ്ദേഹം ചോദിച്ചു.
വെൽഫെയർ പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആയിരുന്ന മാഗ്ലിൻ ഫിലോമിന, സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പ്രേമാ ജി പിഷാരടി, ബിജെപിയിൽ ചേർന്ന കെ.ജി മോഹനൻ, മത്തായി മാസ്റ്റർ, പി.വി വിജയ രാഘവൻ, സംസ്ഥാന സെക്രട്ടറി ജോസഫ് അങ്ങനെ നിരവധി ആളുകൾ പാർട്ടിയുടെ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ച് ഇതിന് മുമ്പു രാജിവെച്ചവരാണ്.
അതേ സമയം വെൽഫെയർ പാർട്ടി നേതാക്കളുടെ രാജിയെക്കുറിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറയുന്നത് ഇങ്ങിനെയാണ്, 'പാർട്ടിയിൽ നിന്നും പോകുമ്പോൾ അവർക്ക് പൊതുജനത്തിനിടയിൽ ആക്സെസ് കിട്ടാൻ പറയാൻ പറ്റിയ ഒരു കാരണമാണ് ജാതി വിരുദ്ധതയെന്നും അത് അവർ സ്ഥാപിക്കാൻ ശ്രമിക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് അവർ പോയതെന്ന് ഞങ്ങൾ വെളിപ്പെടുത്തമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഞങ്ങൾ അത് വെളിപ്പെടുത്താൻ ഉദ്ധേശിക്കുന്നില്ല. കാരണം ഇവർ ഒറ്റപ്പെട്ട വ്യക്തികളാണെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ; രാജ്യത്തെ ജനകീയ മുഖങ്ങൾ ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ്കുമാറിന്റെ തറവാട്ടു സ്വത്തല്ല; ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ എംഎൽഎ ഈ മഹാനാണ്; വെല്ലുവിളിയുമായി യുവമോർച്ചാ നേതാവ്
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്