കർഷകർക്ക് വാരിക്കോരി നൽകിയപ്പോഴും റബ്ബറിനെ കണ്ടില്ലെന്ന് നടിച്ചു; തൊഴിലുറപ്പുകാർക്കും സന്തോഷിക്കാനേറെ; വിദ്യഭ്യാസത്തിനും നൈപുണ്യ വികസനത്തിനും മുൻഗണന; അടിസ്ഥാന സൗകര്യ വികസനത്തിനും ജയ്റ്റ്ലിയുടെ ബജറ്റിൽ ഊന്നൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കാർഷിക മേഖലയുടെ പുരോഗതിയും യുവാക്കളുടെ യുവാക്കളുടെ ഉന്നമനവുമാണ് അരുൺ ജെയ്റ്റ്ലിയുടെ കേന്ദ്ര ബജറ്റിന്റെ കാതൽ. ബജറ്റിൽ കാർഷിക മേഖലയ്ക്കും കൃഷിക്കാർക്കും വൻകിട പദ്ധതികൾ പ്രഖ്യാപിച്ചു. അഞ്ച് വർഷം കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇപ്ലാറ്റ് ഫോം തുടങ്ങുമെന്നും ധനമന്ത്രി തന്റെ ബജറ്റിൽ പ്രഖ്യാപിച്ചു. കൃഷിയുടെ കരുത്തിൽ മാത്രമേ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകാനാകൂവെന്നാണ് ബജറ്റിലൂടെ അരുൺ ജെയ്റ്റ്ലി മുന്നോട്ട് വയക്കുന്നത്.
അതുകൊണ്ട് തന്നെ കാർഷിക മേഖലയ്ക്കായി 35,984 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കർഷകർക്ക് കടാശ്വാസമായി 15000 കോടി രൂപ നൽകും. കർഷകർക്ക് 9 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കും. എഫ്സിഐ വഴി ഓൺലൈൻ വ്യാപാരം വ്യാപിപ്പിക്കും. വളം, മണ്ണ് പരിശോധനകൾക്കായി കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്നും ജയ്റ്റ്ലി അറിയിച്ചു. രകാർഷിക നാശത്തിനുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. പാലുൽപ്പാദനം വർദ്ധിപ്പിക്കാൻ നാല് പുതിയ ഡയറി പദ്ധതികളും പ്രഖ്യാപിച്ചു. കാർഷിക ജലസേച പദ്ധികൾക്കായി 8500 കോടിയും നബാർഡിന് 20000 കോടിയും അനുവദിച്ചു.
ഗ്രാമങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ പദ്ധതികൾ കൊണ്ടുവരും. കർഷകരുടെ വിളനാശത്തിനു കൂടുതൽ നഷ്ടപരിഹാരം നൽകും. നഗരമാലിന്യം വളമായി മാറ്റുന്ന പദ്ധതിക്ക് മുൻതൂക്കം നൽകും. അഞ്ച് ലക്ഷം ഏക്കർ ഭൂമിയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ഫാസ്റ്റ് ട്രാക്കായി 89 ജലസേചന പദ്ധതികൾ നടപ്പാക്കും. ജലസേചന പദ്ധതികൾക്കായി നബാഡ് വഴി 20000 കോടി രൂപ വകയിരുത്തി. കാർഷിക ഇൻഷുറൻസ് പദ്ധതിക്ക് 5,500 കോടി രൂപയും ബജറ്റിൽ വകയിരുത്തി. അങ്ങനെ എല്ലാം കൊണ്ടും കർഷക അനുകൂലമാണ് പ്രഖ്യാപനങ്ങൾ. അപ്പോഴും കേരളത്തിലെ പ്രശ്നങ്ങൾ അരുൺ ജെയ്റ്റ്ലി കണ്ടില്ലെന്ന് നടിച്ചു. റബ്ബർ കർഷകരുടെ പ്രശ്ന പരിഹാരത്തിന് ഒരു വാക്കുപോലും ബജറ്റിൽ ജയ്റ്റിലിയുടേതായി വന്നില്ല.
റബ്ബർ ബോർഡിന് 132 കോടി വകയിരുത്തിയിട്ടുണ്ട്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. ഇന്ത്യയിലാകെ ആയിരം കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കേരളത്തിന് പ്രത്യേകമായി 500 കോടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ ഒരു വിളയ്ക്കും പ്രത്യേകമായി ഒന്നും നൽകിയില്ല. ടി ബോർഡിന് 129 കോടിയുടെ വകയിരുത്തലുമുണ്ട്. അങ്ങനെ കേരളത്തിലെ കാർഷിക മേഖലയെ പ്രത്യേകിച്ച് തുണയ്ക്കുന്ന പ്രഖ്യാപനമൊന്നും ബജറ്റിൽ ഇല്ല. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കുന്നതിനാൽ ഏവരെ റബ്ബർ മേഖലയിലെ ഇടപെടൽ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് റബ്ബറിൽ കേരളത്തിന് പൂർണ്ണ നിരാശയാണ് ബജറ്റ് നൽകുന്നത്.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒമ്പത് മേഖലകൾക്ക് പ്രത്യേക പരിഗണന നൽകിയാണ് മോദി സർക്കാരിന്റെ മൂന്നാമത്തെ പൊതു ബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി മൊത്തം 2,21,246 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. റോഡ്, ബാങ്കിങ്, വിദ്യാഭ്യാസം എന്നിവയ്ക്ക് ഇതിൽ പ്രമുഖ്യം ലഭിക്കും. ഗ്രാമീണ വികസനത്തിനായി 87765 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സമ്പൂർണ്ണ ഗ്രാമീണ വൈദ്യുതീകരണം, ബിപിഎൽ കുടുംബങ്ങൾക്ക് എൽപിജി കണക്ഷൻ, എല്ലാ കുടുംബങ്ങൾക്കും ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 38, 500 കോടി രൂപയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജയ്റ്റിലുടെ പ്രഖ്യാപനമെന്ന് വ്യക്തം. യു.പി.എ സർക്കാരിന്റെ പ്രതിഛായ ഉയർത്തിയ പദ്ധതിയെന്ന് അവകാശപ്പെട്ട തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ വർഷം 12 ശതമാനം കൂടുതൽ തുക വകയിരുത്തിയിരുന്നു. 34,699 രൂപയാണ് കഴിഞ്ഞ വർഷം വകയിരുത്തിയത്. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. ഗ്രാമങ്ങളിൽ തൊഴിൽ രഹിതർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2005ലാണ് തൊഴിലുറപ്പ് പദ്ധതി തുടങ്ങിയത്.
യുവാക്കൾക്കായി പ്രധാനമന്ത്രി കുശാൽ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കൾക്ക് അടുത്ത മൂന്നു വർഷം കൊണ്ട് മികച്ച പരിശീലനം നൽകുമെന്നതാണ് പദ്ധതികളിൽ ഏറെ ശ്രദ്ധേയം. നൈപുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി 87,000 യുവാക്കളെ പരിശീലിപ്പിക്കുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി ദേശീയ, സംസ്ഥാന എംപ്ലോയ്മെന്റുകൾ ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കും. യുവതീ യുവാക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരത ഉറപ്പാക്കാൻ ഡിജിറ്റൽ ലിറ്ററസി മിഷൻ നടപ്പക്കും. എസ്എസി, എസ്!ടി, വനിതാ സംരംഭകർക്കുള്ള സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതിക്കായി ബജറ്റിൽ 500 കോടി രൂപ വകയിരുത്തി. ഉന്നത വിദ്യാഭ്യാസത്തിനായി 1000 കോടി രൂപയും മാറ്റി വച്ചു.
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നത്. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും സർക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ട്. സർക്കാർ സഹായങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാക്കും. ബി.പി.എൽ കുടുംബങ്ങൾക്ക് പാചക വാതക സബ്സിഡി നിരക്കിൽ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് 2000 കോടി നീക്കിവച്ചു. ഉന്നത വിദ്യഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഊന്നൽ നൽകുന്നുമുണ്ട്. ഉന്നത വിദ്യഭ്യാസ മേഖലയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതിന് 1000 കോടി രൂപ ചെലവിൽ ഏജൻസി രൂപീകരിക്കും. ലോക നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങും. നൈപുണ്യ വികസനത്തിന് 1700 കോടി രൂപ അനുവദിച്ചു.
യുവാക്കളിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി 100 മോഡൽ കരിയർ സെക്റ്ററുകളും 1500 മൾട്ടി സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളും ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 62 നവോദയ വിദ്യഭ്യാസ സ്ഥാപനങ്ങൾ. സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്നതിന് ഡിജിറ്റൽ സംവിധാനം. എസ്.സി,എസ്.ടി വനിതാ സംരംഭകർക്കുള്ള സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതിക്കായി 500 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നാഷണൽ കരിയർ സർവീസുമായി ബന്ധിപ്പിക്കുമെന്ന് അരുൺ ജെയ്റ്റില് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍