ഏഴു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് ടാക്സ് റിബേറ്റ് കൂടി അനുവദിക്കും എന്നതിനാൽ ടാക്സ് നൽകേണ്ടതില്ല; നൂലാമാലകളിലേക്ക് പോകാൻ താൽപ്പര്യമില്ലാത്ത യുവതലമുറയ്ക്കും എളുപ്പും പരീക്ഷിക്കാവുന്ന മാർഗ്ഗം; പുതിയ നികുതി സ്ലാബിലെ ഇളവുകളിൽ ധനമന്ത്രി ലക്ഷ്യമിട്ടത് പുതുതലമുറയെ; പഴയ സ്ലാബ് ആവശ്യക്കാർക്ക് മാത്രമായേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് നികുതി ഘടനയിലെ പരിഷ്ക്കാരങ്ങളായിരുന്നു. ഭാവിയിൽ ഇൻകംടാകസ് നൽകേണ്ടി വരിക പുതിയ സ്ളാബ് പ്രകാരമാകും എന്ന സൂചന നൽകുന്നതാണ് ഇന്നലെ അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശം. നൂലാമാലകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന പുതുതലമുറയെ ലക്ഷ്യം വെച്ചുകൊണ്ടാണ് ആദായ നികുതി ഘടനയിൽ കൊണ്ടുവന്ന കാതലായ മാറ്റങ്ങൾ.
അധ്വാനിച്ചു കൂടുതൽ നേടാനും കിട്ടുന്നതുകൊണ്ട് അടിച്ചു പൊളിച്ച് ചെലവാക്കി ജീവിതം ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന പുതിയ തലമുറയ ലക്ഷ്യമിട്ടാണ് പുതിയ സ്ലാബ് തന്നെ രൂപം കൊടുത്തത്. കാരണം 80 സി ഇളവ് അടക്കമുള്ളവയ്ക്കായി നിക്ഷേപം നടത്തി ടാക്സ് ഇളവു നേടാവുന്ന പഴയ സ്ലാബ് പഴമക്കാർക്കുള്ളതാണെന്ന് വിശ്വസിക്കുന്നവർ വർധിച്ചുവരുകയാണ് പുതിയ തലമുറയിൽ.
വിവിധ ഇളവുകൾ നേടാനായി സാമ്പത്തിക വർഷാരംഭം മുതൽ പ്ലാൻ ചെയ്യാനും അതു നടപ്പിലാക്കാനും അവർക്ക് താൽപര്യമില്ല. അതിന്റെ രേഖകളടക്കം നിരീക്ഷിച്ചു വച്ച് ടാക്സ് റിട്ടേൺ നൽകുന്നതിലെ ബുദ്ധിമുട്ടുകൾ സഹിക്കാനും അവർ തയാറല്ല. മറിച്ച് ഇതൊന്നും ഇല്ലാത്ത പുതിയ സ്ലാബിനോട് പുതുതലമുറയ്ക്കുള്ള പ്രിയം കൂട്ടാനാണ് ധനമന്ത്രി ഇത്രയധികം ആനുകൂല്യങ്ങൾ അതിൽ നൽകിയത്.
2020ൽ പ്രഖ്യാപിച്ച പുതിയ സ്ലാബിൽ ഇന്നു വരുത്തിയ മാറ്റങ്ങളോടെ അത് എത്രമാത്രം ആകർഷകമായി എന്നു മനസിലാക്കാൻ പട്ടിക കാണുക. ഏഴു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് ടാക്സ് റിബേറ്റ് കൂടി അനുവദിക്കുമെന്നതിനാൽ നയാ പൈസ ടാക്സ് നൽകേണ്ടതുമില്ലെന്നതും ആകർഷമായ ഘടകങ്ങളാണ്. മാത്രമല്ല ലഭ്യമായ ഇളവുകൾ നേടിയ ശേഷമുള്ള വരുമാനത്തിനു പഴയ സ്ലാബിലെ നികുതി നിരക്കും പുതിയ സ്ലാബിലെ പുതിയ നിരക്കുകളും കൂടി ഒന്നു താരതമ്യം ചെയ്യുമ്പോൾ അതിന്റെ വ്യത്യാസം മനസിലാക്കാം.
അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ സാധാരണക്കാരിൽ ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏഴുലക്ഷത്തിനു മുകളിലെ വരുമാനത്തിന് നികുതി കണക്കാക്കേണ്ടത് എങ്ങനെ? പുതിയ സ്കീമും പഴയ സ്കീമും എങ്ങനെ തിരഞ്ഞെടുക്കാം? പുതിയ സ്കീമിൽ ഏതെങ്കിലും ഇളവുകൾ ലഭ്യമാണോ? മാറ്റങ്ങൾക്ക് പിന്നിലുള്ള ലക്ഷ്യമെന്ത്? തുടങ്ങിയ കാര്യങ്ങളിലാണ് നേരിയ ആശയക്കുഴപ്പം നിലനിൽക്കുന്നത്. അതിനിടെ വ്യക്തിഗത ആദായനികുതി ഇളവുകളിൽ, അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. കഠിനാദ്ധ്വാനം ചെയ്യുന്ന ഇടത്തരക്കാർക്ക് ഗുണം ചെയ്യുന്നവ എന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്.
ധനമന്ത്രി ബജറ്റിൽ വിശദീകരിച്ചത് ഇങ്ങനെ:
1. ആദ്യം റിബേറ്റ് വിഷയം(കിഴിവ്)
പഴയ നികുതി ഘടനയിലായാലും, പുതിയ നികുതി ഘടനയിൽ ആയാലും, അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർ നികുതി അടയ്ക്കേണ്ടതില്ല. പുതിയ നികുതി ഘടനയിൽ ഉള്ളവർക്ക് റിബേറ്റ് പരിധി ഏഴുലക്ഷമായി ഉയർത്തി. അതായാത്, പുതിയ നികുതി ഘടന സ്വീകരിച്ചിട്ടുള്ളവർക്ക്, ഏഴുലക്ഷം വരെ നികുതി അടയ്ക്കേണ്ടതില്ല.
പുതിയ നികുതി ഘടന എന്നാൽ
പുതിയ നികുതി ഘടന കൊണ്ടുവന്നത് 2020 ലാണ്. ഈ ഓപ്ഷൻ സ്വീകരിക്കുന്നവർക്ക്, പഴയ നികുതി ഘടന പ്രകാരമുള്ള ഇളവുകൾ, അതായത് ഇൻഷുറൻസ് പ്രീമിയം, മ്യൂച്ചൽ ഫണ്ട്, കെട്ടിട വാടക, ട്യൂഷൻ ഫീസ് എന്നിവയ്ക്ക് കിട്ടിയിരുന്ന ഇളവുകൾ ലഭ്യമല്ല. നികുതി അടയ്ക്കേണ്ട മൊത്തം വരുമാനം കണക്കുകൂട്ടുമ്പോൾ കിട്ടേണ്ട ഇളവുകൾ പുതിയ നികുതി ഘടനയിൽ ഇല്ല.
2. ഇടത്തരക്കാർക്കുള്ള രണ്ടാമത്തെ ബജറ്റ് നിർദ്ദേശം
2020 ൽ കൊണ്ടുവന്ന പുതിയ വ്യക്തിഗത ആദായനികുതി ഘടന പ്രകാരം ധനമന്ത്രി ആറ് സ്ലാബുകളാണ് ഏർപ്പെടുത്തിയിരുന്നത്. തുടക്കം 2.5 ലക്ഷത്തിൽ നിന്ന്. ഈ വർഷത്തെ ബജറ്റിൽ സ്ലാബുകളുടെ എണ്ണം അഞ്ചായി ചുരുക്കി. ഒപ്പം, നികുതി ഒഴിവ് പരിധി മൂന്നുലക്ഷമാക്കി.
അതായത് 50,000 രൂപയ്ക്കു കൂടി നികുതി ഒഴിവാക്കി നൽകി.
സ്ലാബുകൾ ഇങ്ങനെ:
*മൂന്ന് ലക്ഷം വരെ നികുതിയില്ല
*3 മുതൽ 6 ലക്ഷം വരെ 5 ശതമാനം
*6 ലക്ഷം മുതൽ 9 ലക്ഷം വരെ 10 ശതമാനം
*9 മുതൽ 12 ലക്ഷം വരെ 15 ശതമാനം
*12 മുതൽ 15 ലക്ഷം വരെ 20 ശതമാനം
*15 ലക്ഷത്തിന് മുകളിൽ 30 ശതമാനം
പുതിയ നികുതി ഘടനയിലുള്ള എല്ലാവർക്കും വലിയ ആശ്വാസം പുതിയ സ്ലാബ് ഘടനയോടെ കിട്ടുമെന്നാണ് ധനമന്ത്രി പറയുന്നത്. ഒൻപതു ലക്ഷം വാർഷിക വരുമാനം ഉള്ള ഒരാൾ വെറും 45000 രൂപ മാത്രം നികുതി അടച്ചാൽ മതിയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് ആകെ വരുമാനത്തിന്റെ വെറും അഞ്ചു ശതമാനം മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ, 60,000 രൂപയാണ് ഈ സ്ഥാനത്ത് അടയ്ക്കേണ്ടത്. 25 ശതമാനത്തിന്റെ കുറവ്. അതുപോലെ 15 ലക്ഷം വരുമാനമുള്ള വ്യക്തി 1.5 ലക്ഷം രൂപ അടച്ചാൽ മതി. അയാളുടെ വരുമാനത്തിന്റെ 10 ശതമാനം. നിലവിൽ, 1,87,500 രൂപയാണ് അടയ്ക്കേണ്ടത്. 20 ശതമാനത്തിന്റെ കുറവ്.
3.ശമ്പളക്കാർക്കും പെൻഷൻകാർക്കും വേണ്ടി
സ്റ്റാൻഡേഡ് ഡിഡക്ഷൻ
ചെലവുകളോ വ്യക്തി നടത്തിയ നിക്ഷേപമോ പരിഗണിക്കാതെ ആദായനികുതി അനുസരിച്ച് അനുവദനീയമായ കിഴിവാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. ഈ ആവശ്യത്തിനായി ഒരു വ്യക്തി നിക്ഷേപ തെളിവുകളോ ചെലവ് ബില്ലുകളോ വെളിപ്പെടുത്തേണ്ടതില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു സാധാരണ നിരക്കിൽ അനുവദനീയമാണ്. ശമ്പള വരുമാനക്കാർക്കും, കുടുംബ പെൻഷൻ അടക്കം പെൻഷൻകാർക്കും സ്റ്റാൻഡേഡ് ഡിഡക്ഷന്റെ ആനുകൂല്യം ഇനി പുതിയ നികുതി ഘടനയിലും കിട്ടും. 15.5 ലക്ഷമോ അതിൽ കൂടുതലോ, വരുമാനമുള്ള ശമ്പള വരുമാനക്കാരന് 52,500 രൂപയുടെ നേട്ടം.
4. പരമാവധി നികുതി നിരക്ക് 39 ശതമാനമായി കുറയും
നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി നിരക്ക് 42.74 ശതമാനമാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്നതാണ്. രണ്ടു കോടിയിൽ കൂടുതൽ വരുമാനമുള്ളവർക്കുള്ള സർചാർജ് പരമാവധി 37 ശതമാനം എന്നത് 25 ശതമാനമാക്കി ധനമന്ത്രി കുറച്ചു. ഏറ്റവും ഉയർന്ന സ്ലാബിൽ വരുന്നവരെ ബാധിച്ചിരുന്നതാണ് ഇത്. ഇതോടൊപ്പം ഉയർന്ന നികുതി നിരക്ക് 42.74 ശതമാനമായിരുന്നത് 39 ശതമാനമായി കുറയും.
5. അവധി കാശാക്കുമ്പോൾ നേട്ടം
ജോലിയിൽ നിന്നു വിരമിക്കുന്ന സമയത്ത് അവധികൾ കാശാക്കി മാറ്റുമ്പോൾ കിട്ടിക്കൊണ്ടിരുന്ന നികുതി ഇളവുണ്ടായിരുന്നത് 3 ലക്ഷം എന്നതിൽ നിന്ന് 25 ലക്ഷത്തിലേയ്ക്ക് ഉയർത്തി. ഇത്തരത്തിലുള്ള എൻക്യാഷ്മെന്റ് സർക്കാർ ഉദ്യോഗസ്ഥർക്കു പൂർണമായും നികുതിമുക്തമാണ്.സർക്കാരിതര ശമ്പളക്കാർ വിരമിക്കുമ്പോൾ ലീവ് എൻക്യാഷ്മെന്റായി കിട്ടുന്ന 25 ലക്ഷം വരെയുള്ള തുകയ്ക്ക് ഇനി ആദായ നികുതി ഉണ്ടാവില്ലെന്ന് ചുരുക്കം.
പഴയ നികുതി ഘടനക്കാർക്ക് ഗുണമുണ്ടോ?
2020 ന് മുമ്പുള്ള പഴയ നികുതി ഘടനയുടെ പ്രത്യേകത ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് നിക്ഷേപം എന്നിവയ്ക്ക് കിട്ടിയിരുന്ന ആദായ നികുതി ഇളവുകളായിരുന്നു. ഇനി പഴയ നികുതി ഘടനയിലേക്ക് മാറാൻ പ്രത്യേക അഭ്യർത്ഥന നൽകേണ്ടി വരും. അതായത് പുതിയ നികുതി ഘടനയാണ് ഇനി ഭരിക്കാൻ പോകുന്നത്. ഡിഫോൾട്ട് നികുതി ഘടന പുതിയ സ്കീമാണ്. പഴയത് ആവശ്യക്കാർക്ക് പ്രത്യേക അഭ്യർത്ഥന പ്രകാരം മാത്രം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍